അജ്ഞാതം


"അത്ഭുതകരമായ ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:50, 23 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
('പ്രസാധകക്കുറിപ്പ്‌ ആധുനികശാസ്‌ത്രവിജ്ഞാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
പ്രസാധകക്കുറിപ്പ്‌
 
 


ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
===ജ്യോതിശ്ശാസ്ത്രം ഗലീലിയോയ്ക്കു മുമ്പും പിമ്പും===




ഗലീലിയോയ്‌ക്കു മുമ്പും പിമ്പുമുള്ള ജ്യോതിശ്ശാസ്‌ത്രത്തിന്റെ കാതലായ വ്യത്യാസം രണ്ടാണല്ലോ. ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണത്തിന്റെ കാര്യത്തിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്ന്‌ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലേക്കുള്ള പരിവർത്തനം. ജ്യോതിശ്ശാസ്‌ത്ര സിദ്ധാന്തത്തിൽ, ഭൂകേന്ദ്രിത പ്രപഞ്ചവീക്ഷണത്തിൽ നിന്ന്‌ സൂര്യകേന്ദ്രിത സൗരയൂഥത്തിലേക്കും ആകാശഗംഗ എന്ന നക്ഷത്രമണ്‌ഡലത്തെ ചുറ്റിപ്പറ്റിയുള്ള വീക്ഷണത്തിലേക്കുമുള്ള മാറ്റവും, പിന്നീട്‌ അത്തരം കോടാനുകോടി ഗ്യാലക്‌സികൾ ഉൾപ്പെടുന്ന ബൃഹദ്‌ പ്രപഞ്ചമെന്ന കാഴ്‌ചപ്പാടിലേക്കുമുള്ള വളർച്ചയും.
ഗലീലിയോയ്‌ക്കു മുമ്പും പിമ്പുമുള്ള ജ്യോതിശ്ശാസ്‌ത്രത്തിന്റെ കാതലായ വ്യത്യാസം രണ്ടാണല്ലോ. ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണത്തിന്റെ കാര്യത്തിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്ന്‌ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലേക്കുള്ള പരിവർത്തനം. ജ്യോതിശ്ശാസ്‌ത്ര സിദ്ധാന്തത്തിൽ, ഭൂകേന്ദ്രിത പ്രപഞ്ചവീക്ഷണത്തിൽ നിന്ന്‌ സൂര്യകേന്ദ്രിത സൗരയൂഥത്തിലേക്കും ആകാശഗംഗ എന്ന നക്ഷത്രമണ്‌ഡലത്തെ ചുറ്റിപ്പറ്റിയുള്ള വീക്ഷണത്തിലേക്കുമുള്ള മാറ്റവും, പിന്നീട്‌ അത്തരം കോടാനുകോടി ഗ്യാലക്‌സികൾ ഉൾപ്പെടുന്ന ബൃഹദ്‌ പ്രപഞ്ചമെന്ന കാഴ്‌ചപ്പാടിലേക്കുമുള്ള വളർച്ചയും.
സൂര്യചന്ദ്രാദികളുടെ ഉദയാസ്‌തമയങ്ങളെപ്പറ്റിയും നക്ഷത്രമണ്‌ഡലത്തിന്റെ പശ്ചാത്തലത്തിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെപ്പറ്റിയും വളരെ കൃത്യമായ നിരീക്ഷണങ്ങൾ ടെലിസ്‌കോപ്പ്‌ വരും മുമ്പുതന്നെ ജ്യോതിശ്ശാസ്‌ത്രജ്ഞർ നടത്തിയിരുന്നു എന്നുള്ളതാണു സത്യം. അതിനുവേണ്ടിയുള്ള വിവിധയന്ത്രങ്ങൾ വളരെ മുമ്പ്‌ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ആ നിരീക്ഷണങ്ങളുടെ കൃത്യത അല്‌പം കൂടി വർധിപ്പിക്കുക എന്നതിനേക്കാൾ, നഗ്നനേത്രങ്ങൾ കൊണ്ട്‌ ഒരിക്കലും കാണാൻ കഴിയുമായിരുന്നില്ലാത്ത കാഴ്‌ചകൾ കാട്ടിത്തന്നു എന്നതായിരുന്നു ഗലീലിയോയുടെ ടെലിസ്‌കോപ്പിന്റെ മഹത്വം. പിന്നീടുവന്ന സാങ്കേതിക മികവു കൂടിയ ഓപ്‌ടിക്കൽ ടെലിസ്‌കോപ്പുകളും റേഡിയോ, എക്‌സ്‌റേ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തു നാട്ടിയ ഹബ്‌ൾ ടെലിസ്‌കോപ്പുമെല്ലാം കൂടുതൽ ദൂരത്തേക്ക്‌, കൂടുതൽ സൂക്ഷ്‌മതലങ്ങളിലേക്ക്‌ നമ്മുടെ ദൃഷ്‌ടിയെ എത്തിക്കുകയാണുണ്ടായത്‌. ഒരു പുതിയ പ്രപഞ്ചം തന്നെ നമുക്കു തുറന്നു തന്നു.
സൂര്യചന്ദ്രാദികളുടെ ഉദയാസ്‌തമയങ്ങളെപ്പറ്റിയും നക്ഷത്രമണ്‌ഡലത്തിന്റെ പശ്ചാത്തലത്തിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെപ്പറ്റിയും വളരെ കൃത്യമായ നിരീക്ഷണങ്ങൾ ടെലിസ്‌കോപ്പ്‌ വരും മുമ്പുതന്നെ ജ്യോതിശ്ശാസ്‌ത്രജ്ഞർ നടത്തിയിരുന്നു എന്നുള്ളതാണു സത്യം. അതിനുവേണ്ടിയുള്ള വിവിധയന്ത്രങ്ങൾ വളരെ മുമ്പ്‌ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ആ നിരീക്ഷണങ്ങളുടെ കൃത്യത അല്‌പം കൂടി വർധിപ്പിക്കുക എന്നതിനേക്കാൾ, നഗ്നനേത്രങ്ങൾ കൊണ്ട്‌ ഒരിക്കലും കാണാൻ കഴിയുമായിരുന്നില്ലാത്ത കാഴ്‌ചകൾ കാട്ടിത്തന്നു എന്നതായിരുന്നു ഗലീലിയോയുടെ ടെലിസ്‌കോപ്പിന്റെ മഹത്വം. പിന്നീടുവന്ന സാങ്കേതിക മികവു കൂടിയ ഓപ്‌ടിക്കൽ ടെലിസ്‌കോപ്പുകളും റേഡിയോ, എക്‌സ്‌റേ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തു നാട്ടിയ ഹബ്‌ൾ ടെലിസ്‌കോപ്പുമെല്ലാം കൂടുതൽ ദൂരത്തേക്ക്‌, കൂടുതൽ സൂക്ഷ്‌മതലങ്ങളിലേക്ക്‌ നമ്മുടെ ദൃഷ്‌ടിയെ എത്തിക്കുകയാണുണ്ടായത്‌. ഒരു പുതിയ പ്രപഞ്ചം തന്നെ നമുക്കു തുറന്നു തന്നു.
തുടക്കം
 
====തുടക്കം====
 
മലർന്നു കിടന്ന്‌ മാനത്തുനോക്കി അത്ഭുതം കൂറാൻ കഴിയുന്ന ഒരേ ഒരു ജീവി മനുഷ്യനാണല്ലോ. വേട്ടയാടിയും പെറുക്കിതിന്നും കഴിഞ്ഞിരുന്ന ആദ്യ നാളുകളിൽ തന്നെ സൂര്യന്റെ ദിനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും നക്ഷത്രാവൃതമായ രാത്രിനഭസ്സും മനുഷ്യനെ ആകർഷിച്ചിരുന്നിരിക്കും എന്നതിൽ സംശയമില്ല. സൂര്യനും ദിനരാത്രങ്ങളും തമ്മിലുള്ള ബന്ധം സ്വയംസിദ്ധമാണല്ലോ. മറ്റുള്ള മാറ്റങ്ങൾ വെറും കൗതുകം എന്നതിനപ്പുറം പ്രസക്തമായതിന്‌ പലകാരണങ്ങളും ഉണ്ടാവാം. ഒന്ന്‌, പകൽ സമയത്ത്‌ സൂര്യന്റെ എന്നതുപോലെ രാത്രിയിൽ നക്ഷത്രങ്ങളുടെ ഉദയവും സ്ഥാനവും സമയനിർണയത്തിനുതകും എന്ന അറിവ്‌. രണ്ട്‌, മരുഭൂമിയിലും കടലിലും യാത്ര ചെയ്യുന്നവർക്ക്‌ നക്ഷത്രങ്ങളുടെ സ്ഥാനം ദിക്കറിയാൻ ഉപകരിക്കുന്നു എന്നത്‌. മൂന്ന്‌, അവയുടെ ആവർത്തനവും പ്രകൃതിയിലെ ഋതുക്കളും തമ്മിലുള്ള പാരസ്‌പര്യം ശ്രദ്ധയിൽപെട്ടത്‌. അതോടെ ആകാശമാറ്റങ്ങൾ മുൻകൂട്ടി കണക്കാക്കിയാൽ പ്രകൃതിമാറ്റങ്ങളും പ്രവചിക്കാനാകുമെന്നു വന്നു. അങ്ങനെ കലണ്ടറുണ്ടായി. ഋതുക്കളുടെ ആവൃത്തിയെക്കുറിക്കുന്ന വർഷം ആയിരുന്നിരിക്കണം അടിസ്ഥാന യൂണിറ്റ്‌. എത്ര ദിവസം കൂടുമ്പോൾ ഒരു ചക്രം പൂർത്തിയാകും? 360? 365? ഈജിപ്‌റ്റുകാർക്ക്‌ നൈൽ നദിയിലെ വെള്ളപ്പൊക്കമായിരുന്നു പുതുവർഷാരംഭം. സൂര്യൻ സോഥിയൂസ്‌ നക്ഷത്രത്തിന്റെ (നമ്മുടെ സിറിയസ്‌) ഒപ്പം ഉദിക്കുന്ന ദിവസം വെള്ളം പൊങ്ങും. (അത്‌ മഴയുമായി ബന്ധപ്പെട്ടായിരുന്നില്ല. ആയിരക്കണക്കിനു കിലോമീറ്റർ തെക്ക്‌, നൈൽ നദി ഉത്ഭവിക്കുന്ന കിളിമഞ്‌ജാരോ മലകളിലെ മഞ്ഞ്‌ ഉരുകിത്തുടങ്ങുന്നതാണതിനു കാരണം) അതിനാൽ വർഷത്തിന്റെ ദൈർഘ്യം ഏതാണ്ടു കൃത്യമായി 3651/4 ദിവസം എന്നു കണക്കാക്കാൻ അവർക്കു കഴിഞ്ഞു. വർഷത്തിന്റെ ചെറുഘടകങ്ങളായാണ്‌ മാസങ്ങൾ വന്നത്‌. പല സമൂഹങ്ങളിലും അത്‌ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആസ്‌പദമാക്കിയാണു നിർണയിക്കപ്പെട്ടത്‌. അത്‌ ഏതാണ്ടു 30 ദിവസങ്ങളോടടുത്തു വരുന്നു എന്നതും 12 മാസങ്ങൾ ചേർന്ന വർഷം 360 ദിവസങ്ങളുള്ള വർഷം ആകും എന്നതും 60 അടിസ്ഥാനമായുള്ള എണ്ണൽ രീതി സ്വീകരിച്ചിരുന്ന മെസൊപ്പൊട്ടേമിയക്കാരെ സന്തുഷ്‌ടരാക്കി. 12, 30, 360 എല്ലാം 60 അടിസ്ഥാനമായുള്ള എണ്ണൽ രീതിയിൽ വളരെ പ്രാധാന്യമുള്ള സംഖ്യകളാണല്ലോ. (അവരിൽ നിന്നാണ്‌ നമുക്ക്‌ 60 സെക്കന്റ്‌ ഒരു മിനിട്ട്‌, 60 മിനിട്ട്‌ ഒരു മണിക്കൂർ എന്ന സമയമാപന രീതിയും, സമഭുജത്രികോണത്തിലെ കോണിന്റെ 60ൽ ഒന്ന്‌ എന്ന ഡിഗ്രി അളവും കിട്ടിയത്‌). പക്ഷേ 360 ദിവസങ്ങൾ ചേർന്ന വർഷം ഋതുക്കളോടു പൊരുത്തപ്പെടുന്നില്ല എന്ന്‌ അവർ വേഗത്തിൽ മനസ്സിലാക്കി. അവർ പിന്തിരിഞ്ഞില്ല. 12 x 30 എന്ന കണക്കു നിലനിർത്തിക്കൊണ്ടുതന്നെ അവർ അഞ്ചോ ആറോ വർഷം കൂടുമ്പോൾ ഒരു അധികമാസം കൂട്ടിച്ചേർത്തുകൊണ്ട്‌ വർഷങ്ങളും ഋതുക്കളും തമ്മിലുള്ള പൊരുത്തം ശരിയാക്കി. ഈജിപ്‌റ്റുകാരാകട്ടെ 360 ദിവസം (12 x 30) കഴിഞ്ഞുള്ള അഞ്ചോ ആറോ ദിവസം `ഡൈസ്‌നോൺ' ആയി പ്രഖ്യാപിച്ചു! (ആഘോഷദിവസങ്ങൾ എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി). ഏതായാലും ച്രന്ദന്റെ വൃദ്ധിക്ഷയങ്ങളിൽ നിന്നുദിക്കുന്ന മാസവും ഋതുക്കളുടെ ആവൃത്തിക്കു നിദാനമായ സൗരവർഷവും തമ്മിലുള്ള പൊരുത്തമില്ലായ്‌മ എല്ലാ കലണ്ടർ നിർമാതാക്കളെയും കുഴക്കിയിട്ടുണ്ട്‌. രണ്ടുവിധത്തിലാണ്‌ ഇതിനു പരിഹാരം കണ്ടത്‌. ഒന്ന്‌, അറബികൾ ചെയ്‌തതുപോലെ പൂർണമായും ചന്ദ്രനെ ആശ്രയിച്ചുള്ള വർഷം സ്വീകരിക്കുക. കാര്യമായ കൃഷിയൊന്നുമില്ലാത്ത അവർക്ക്‌ അതാകാം! പക്ഷേ ഇൻഡ്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റു മിക്ക സമൂഹങ്ങളും ചെയ്‌തത്‌ സൗരയൂഥവർഷത്തിനുള്ളിൽ ചാന്ദ്രമാസങ്ങളെ തിരുകിക്കയറ്റുകയാണ്‌. ശകവർഷത്തിലെ മാസങ്ങൾക്ക്‌ (ചൈത്രം, വൈശാഖം, ...) ഏതു നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ്‌ പൗർണമി ഉണ്ടാവുക എന്നതിനെ ആശ്രയിച്ചാണ്‌ പേരിട്ടിരിക്കുന്നത്‌. അങ്ങനെ വരുമ്പോൾ നേരത്തേ സൂചിപ്പിച്ച രീതിയിലുള്ള തിരുത്തലുകൾ ഇടയ്‌ക്കിടെ വേണ്ടിവരും. ഇക്കാര്യത്തിൽ ഏറ്റവും ശാസ്‌ത്രീയം കൊല്ലവർഷമാണ്‌. നമ്മുടെ മാസക്കണക്കിന്‌ ചന്ദ്രനുമായി ബന്ധമൊന്നുമില്ല. നക്ഷത്ര പശ്ചാത്തലത്തിൽ സൂര്യൻ ചലിക്കുന്ന പഥത്തെ 30 ഡിഗ്രി വീതമുള്ള 12 തുല്യ രാശികളായി ഭാഗിച്ചിരിക്കുന്നു. ഓരോന്നും ഓരോ മാസം. മാസത്തിന്റെ പേര്‌ അതാതു ഭാഗത്തുള്ള നക്ഷത്രക്കൂട്ടങ്ങളുടെ ആകൃതിയോ അതുമായി ബന്ധപ്പെട്ട കഥകളോ ആധാരമാക്കി സ്വീകരിച്ചിരിക്കുന്നു. ഈ രീതിക്ക്‌ മെസൊപ്പൊട്ടേമിയൻ രീതിയും തുടർന്നുവന്ന യവന രാശി നാമങ്ങളുമായുള്ള സാമ്യം യാദൃശ്‌ഛികമാകാൻ വഴിയില്ല. വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തിക എഴുതിയ കാലത്തു തന്നെ യവനരുടെ ജ്യോതിശ്ശാസ്‌ത്രസിദ്ധാന്തങ്ങൾ ഭാരതത്തിൽ സുപരിചിതമായിരുന്നു. (പഞ്ചസിദ്ധാന്തികയിൽ രണ്ടെണ്ണമെങ്കിലും-രോമക, പൗലിശ സിദ്ധാന്തങ്ങൾ-അവിടെ നിന്നു വന്നതാണ്‌).
മലർന്നു കിടന്ന്‌ മാനത്തുനോക്കി അത്ഭുതം കൂറാൻ കഴിയുന്ന ഒരേ ഒരു ജീവി മനുഷ്യനാണല്ലോ. വേട്ടയാടിയും പെറുക്കിതിന്നും കഴിഞ്ഞിരുന്ന ആദ്യ നാളുകളിൽ തന്നെ സൂര്യന്റെ ദിനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും നക്ഷത്രാവൃതമായ രാത്രിനഭസ്സും മനുഷ്യനെ ആകർഷിച്ചിരുന്നിരിക്കും എന്നതിൽ സംശയമില്ല. സൂര്യനും ദിനരാത്രങ്ങളും തമ്മിലുള്ള ബന്ധം സ്വയംസിദ്ധമാണല്ലോ. മറ്റുള്ള മാറ്റങ്ങൾ വെറും കൗതുകം എന്നതിനപ്പുറം പ്രസക്തമായതിന്‌ പലകാരണങ്ങളും ഉണ്ടാവാം. ഒന്ന്‌, പകൽ സമയത്ത്‌ സൂര്യന്റെ എന്നതുപോലെ രാത്രിയിൽ നക്ഷത്രങ്ങളുടെ ഉദയവും സ്ഥാനവും സമയനിർണയത്തിനുതകും എന്ന അറിവ്‌. രണ്ട്‌, മരുഭൂമിയിലും കടലിലും യാത്ര ചെയ്യുന്നവർക്ക്‌ നക്ഷത്രങ്ങളുടെ സ്ഥാനം ദിക്കറിയാൻ ഉപകരിക്കുന്നു എന്നത്‌. മൂന്ന്‌, അവയുടെ ആവർത്തനവും പ്രകൃതിയിലെ ഋതുക്കളും തമ്മിലുള്ള പാരസ്‌പര്യം ശ്രദ്ധയിൽപെട്ടത്‌. അതോടെ ആകാശമാറ്റങ്ങൾ മുൻകൂട്ടി കണക്കാക്കിയാൽ പ്രകൃതിമാറ്റങ്ങളും പ്രവചിക്കാനാകുമെന്നു വന്നു. അങ്ങനെ കലണ്ടറുണ്ടായി. ഋതുക്കളുടെ ആവൃത്തിയെക്കുറിക്കുന്ന വർഷം ആയിരുന്നിരിക്കണം അടിസ്ഥാന യൂണിറ്റ്‌. എത്ര ദിവസം കൂടുമ്പോൾ ഒരു ചക്രം പൂർത്തിയാകും? 360? 365? ഈജിപ്‌റ്റുകാർക്ക്‌ നൈൽ നദിയിലെ വെള്ളപ്പൊക്കമായിരുന്നു പുതുവർഷാരംഭം. സൂര്യൻ സോഥിയൂസ്‌ നക്ഷത്രത്തിന്റെ (നമ്മുടെ സിറിയസ്‌) ഒപ്പം ഉദിക്കുന്ന ദിവസം വെള്ളം പൊങ്ങും. (അത്‌ മഴയുമായി ബന്ധപ്പെട്ടായിരുന്നില്ല. ആയിരക്കണക്കിനു കിലോമീറ്റർ തെക്ക്‌, നൈൽ നദി ഉത്ഭവിക്കുന്ന കിളിമഞ്‌ജാരോ മലകളിലെ മഞ്ഞ്‌ ഉരുകിത്തുടങ്ങുന്നതാണതിനു കാരണം) അതിനാൽ വർഷത്തിന്റെ ദൈർഘ്യം ഏതാണ്ടു കൃത്യമായി 3651/4 ദിവസം എന്നു കണക്കാക്കാൻ അവർക്കു കഴിഞ്ഞു. വർഷത്തിന്റെ ചെറുഘടകങ്ങളായാണ്‌ മാസങ്ങൾ വന്നത്‌. പല സമൂഹങ്ങളിലും അത്‌ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആസ്‌പദമാക്കിയാണു നിർണയിക്കപ്പെട്ടത്‌. അത്‌ ഏതാണ്ടു 30 ദിവസങ്ങളോടടുത്തു വരുന്നു എന്നതും 12 മാസങ്ങൾ ചേർന്ന വർഷം 360 ദിവസങ്ങളുള്ള വർഷം ആകും എന്നതും 60 അടിസ്ഥാനമായുള്ള എണ്ണൽ രീതി സ്വീകരിച്ചിരുന്ന മെസൊപ്പൊട്ടേമിയക്കാരെ സന്തുഷ്‌ടരാക്കി. 12, 30, 360 എല്ലാം 60 അടിസ്ഥാനമായുള്ള എണ്ണൽ രീതിയിൽ വളരെ പ്രാധാന്യമുള്ള സംഖ്യകളാണല്ലോ. (അവരിൽ നിന്നാണ്‌ നമുക്ക്‌ 60 സെക്കന്റ്‌ ഒരു മിനിട്ട്‌, 60 മിനിട്ട്‌ ഒരു മണിക്കൂർ എന്ന സമയമാപന രീതിയും, സമഭുജത്രികോണത്തിലെ കോണിന്റെ 60ൽ ഒന്ന്‌ എന്ന ഡിഗ്രി അളവും കിട്ടിയത്‌). പക്ഷേ 360 ദിവസങ്ങൾ ചേർന്ന വർഷം ഋതുക്കളോടു പൊരുത്തപ്പെടുന്നില്ല എന്ന്‌ അവർ വേഗത്തിൽ മനസ്സിലാക്കി. അവർ പിന്തിരിഞ്ഞില്ല. 12 x 30 എന്ന കണക്കു നിലനിർത്തിക്കൊണ്ടുതന്നെ അവർ അഞ്ചോ ആറോ വർഷം കൂടുമ്പോൾ ഒരു അധികമാസം കൂട്ടിച്ചേർത്തുകൊണ്ട്‌ വർഷങ്ങളും ഋതുക്കളും തമ്മിലുള്ള പൊരുത്തം ശരിയാക്കി. ഈജിപ്‌റ്റുകാരാകട്ടെ 360 ദിവസം (12 x 30) കഴിഞ്ഞുള്ള അഞ്ചോ ആറോ ദിവസം `ഡൈസ്‌നോൺ' ആയി പ്രഖ്യാപിച്ചു! (ആഘോഷദിവസങ്ങൾ എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി). ഏതായാലും ച്രന്ദന്റെ വൃദ്ധിക്ഷയങ്ങളിൽ നിന്നുദിക്കുന്ന മാസവും ഋതുക്കളുടെ ആവൃത്തിക്കു നിദാനമായ സൗരവർഷവും തമ്മിലുള്ള പൊരുത്തമില്ലായ്‌മ എല്ലാ കലണ്ടർ നിർമാതാക്കളെയും കുഴക്കിയിട്ടുണ്ട്‌. രണ്ടുവിധത്തിലാണ്‌ ഇതിനു പരിഹാരം കണ്ടത്‌. ഒന്ന്‌, അറബികൾ ചെയ്‌തതുപോലെ പൂർണമായും ചന്ദ്രനെ ആശ്രയിച്ചുള്ള വർഷം സ്വീകരിക്കുക. കാര്യമായ കൃഷിയൊന്നുമില്ലാത്ത അവർക്ക്‌ അതാകാം! പക്ഷേ ഇൻഡ്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റു മിക്ക സമൂഹങ്ങളും ചെയ്‌തത്‌ സൗരയൂഥവർഷത്തിനുള്ളിൽ ചാന്ദ്രമാസങ്ങളെ തിരുകിക്കയറ്റുകയാണ്‌. ശകവർഷത്തിലെ മാസങ്ങൾക്ക്‌ (ചൈത്രം, വൈശാഖം, ...) ഏതു നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ്‌ പൗർണമി ഉണ്ടാവുക എന്നതിനെ ആശ്രയിച്ചാണ്‌ പേരിട്ടിരിക്കുന്നത്‌. അങ്ങനെ വരുമ്പോൾ നേരത്തേ സൂചിപ്പിച്ച രീതിയിലുള്ള തിരുത്തലുകൾ ഇടയ്‌ക്കിടെ വേണ്ടിവരും. ഇക്കാര്യത്തിൽ ഏറ്റവും ശാസ്‌ത്രീയം കൊല്ലവർഷമാണ്‌. നമ്മുടെ മാസക്കണക്കിന്‌ ചന്ദ്രനുമായി ബന്ധമൊന്നുമില്ല. നക്ഷത്ര പശ്ചാത്തലത്തിൽ സൂര്യൻ ചലിക്കുന്ന പഥത്തെ 30 ഡിഗ്രി വീതമുള്ള 12 തുല്യ രാശികളായി ഭാഗിച്ചിരിക്കുന്നു. ഓരോന്നും ഓരോ മാസം. മാസത്തിന്റെ പേര്‌ അതാതു ഭാഗത്തുള്ള നക്ഷത്രക്കൂട്ടങ്ങളുടെ ആകൃതിയോ അതുമായി ബന്ധപ്പെട്ട കഥകളോ ആധാരമാക്കി സ്വീകരിച്ചിരിക്കുന്നു. ഈ രീതിക്ക്‌ മെസൊപ്പൊട്ടേമിയൻ രീതിയും തുടർന്നുവന്ന യവന രാശി നാമങ്ങളുമായുള്ള സാമ്യം യാദൃശ്‌ഛികമാകാൻ വഴിയില്ല. വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തിക എഴുതിയ കാലത്തു തന്നെ യവനരുടെ ജ്യോതിശ്ശാസ്‌ത്രസിദ്ധാന്തങ്ങൾ ഭാരതത്തിൽ സുപരിചിതമായിരുന്നു. (പഞ്ചസിദ്ധാന്തികയിൽ രണ്ടെണ്ണമെങ്കിലും-രോമക, പൗലിശ സിദ്ധാന്തങ്ങൾ-അവിടെ നിന്നു വന്നതാണ്‌).
ഏതായാലും രണ്ടായിരത്തിമുന്നൂറ്‌ വർഷങ്ങൾക്കു മുമ്പുതന്നെ ഗ്രഹനില കൃത്യമായി ഗണിച്ചെടുക്കാനും ഗ്രഹണസമയങ്ങൾ പ്രവചിക്കാനും കഴിയുന്ന വിധത്തിൽ ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണങ്ങൾ വളർന്നു വികസിച്ചിരുന്നു. അതിന്‌ അത്യാവശ്യമായി വേണ്ടത്‌ സമയവും കോണും അളക്കാനുള്ള ഉപകരണങ്ങളാണ്‌. അലക്‌സാൻഡ്രിയയിലെ എൻജിനീയർമാർ ഇതു രണ്ടും വികസിപ്പിച്ചെടുത്തിരുന്നു. `ക്ലെപ്‌സിഡ്ര' എന്ന ജലഘടികാരമാണ്‌ സമയമളക്കാൻ അവർ ഉപയോഗിച്ചത്‌. കോൺ അളക്കാനുള്ള അസ്‌ട്രോലേബ്‌ (Astrolabe) എന്ന ഉപകരണം ബി.സി. മൂന്നാം നൂറ്റാണ്ടിൽ അലക്‌സാൻഡ്രിയയിലാണു നിർമിക്കപ്പെട്ടത്‌.
ഏതായാലും രണ്ടായിരത്തിമുന്നൂറ്‌ വർഷങ്ങൾക്കു മുമ്പുതന്നെ ഗ്രഹനില കൃത്യമായി ഗണിച്ചെടുക്കാനും ഗ്രഹണസമയങ്ങൾ പ്രവചിക്കാനും കഴിയുന്ന വിധത്തിൽ ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണങ്ങൾ വളർന്നു വികസിച്ചിരുന്നു. അതിന്‌ അത്യാവശ്യമായി വേണ്ടത്‌ സമയവും കോണും അളക്കാനുള്ള ഉപകരണങ്ങളാണ്‌. അലക്‌സാൻഡ്രിയയിലെ എൻജിനീയർമാർ ഇതു രണ്ടും വികസിപ്പിച്ചെടുത്തിരുന്നു. `ക്ലെപ്‌സിഡ്ര' എന്ന ജലഘടികാരമാണ്‌ സമയമളക്കാൻ അവർ ഉപയോഗിച്ചത്‌. കോൺ അളക്കാനുള്ള അസ്‌ട്രോലേബ്‌ (Astrolabe) എന്ന ഉപകരണം ബി.സി. മൂന്നാം നൂറ്റാണ്ടിൽ അലക്‌സാൻഡ്രിയയിലാണു നിർമിക്കപ്പെട്ടത്‌.
ചന്ദ്രൻ സൂര്യന്റെ പ്രകാശം തട്ടിത്തിളങ്ങുന്ന ഒരു ഗോളമാണെന്നതും ഗ്രഹണങ്ങൾ ഉണ്ടാകുന്നത്‌ ചന്ദ്രന്റെയും ഭൂമിയുടെയും നിഴൽ മൂലമാണെന്നതും ബി.സി. 488-422 ൽ ജീവിച്ചിരുന്ന അനക്‌സഗോറാസ്‌ എന്ന യവന പണ്‌ഡിതൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ അതു വിശ്വസിക്കാനാർക്കും ഇഷ്‌ടമുണ്ടായിരുന്നില്ല. എങ്കിലും ആ അടിസ്ഥാനത്തിലാണ്‌ മിക്ക ജ്യോതിശ്ശാസ്‌ത്രജ്ഞരും കണക്കുകൂട്ടലുകൾ നടത്തിയിരുന്നത്‌. ചന്ദ്രന്റെ കൃത്യം പാതി സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ദിവസം സൂര്യ-ചന്ദ്ര-ഭൂഗോളങ്ങൾ ഒരു മട്ടത്രികോണാകൃതിയിൽ എത്തും എന്ന വസ്‌തുതയുടെ അടിസ്ഥാനത്തിൽ അരിസ്റ്റാർക്കസ്‌ (310-230 ബി.സി.) ചന്ദ്രന്റെ 19 ഇരട്ടി അകലെയാണ്‌ സൂര്യനെന്നു കണക്കു കൂട്ടി. ഗ്രഹണസമയത്തു ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന്റെ വളവിൽ നിന്ന്‌ ഭൂമിയുടെ വ്യാസം ചന്ദ്രന്റെ ഇരട്ടിയാണെന്നും കണക്കാക്കി. ശരിയായ അളവുകൾ വളരെ വ്യത്യസ്‌തമാണെങ്കിൽ പോലും ഇത്തരം കൗശലപൂർവമായ നിരീക്ഷണങ്ങൾ നടത്തിയ അവരെ സമ്മതിച്ചേ പറ്റൂ! മാത്രമല്ല, സൂര്യനും ചന്ദ്രനും ഏതാനും മീറ്റർ മാത്രം വലുപ്പമുള്ള പ്രകാശഗോളങ്ങളാണെന്ന പരമ്പരാഗത ധാരണയെ അതു മാറ്റിമറിക്കുകയും ചെയ്‌തു. ഈ കണ്ടുപിടുത്തങ്ങളുടെ ബലത്തിലാവണം, സൂര്യൻ അനങ്ങാതെ നിൽക്കുകയാണെന്നും ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ വലം വയ്‌ക്കുകയാണെന്നും അരിസ്റ്റാർക്കസ്‌ പറഞ്ഞു. പക്ഷേ ആരുമത്‌ കാര്യമായിട്ടെടുത്തില്ല.
ചന്ദ്രൻ സൂര്യന്റെ പ്രകാശം തട്ടിത്തിളങ്ങുന്ന ഒരു ഗോളമാണെന്നതും ഗ്രഹണങ്ങൾ ഉണ്ടാകുന്നത്‌ ചന്ദ്രന്റെയും ഭൂമിയുടെയും നിഴൽ മൂലമാണെന്നതും ബി.സി. 488-422 ൽ ജീവിച്ചിരുന്ന അനക്‌സഗോറാസ്‌ എന്ന യവന പണ്‌ഡിതൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ അതു വിശ്വസിക്കാനാർക്കും ഇഷ്‌ടമുണ്ടായിരുന്നില്ല. എങ്കിലും ആ അടിസ്ഥാനത്തിലാണ്‌ മിക്ക ജ്യോതിശ്ശാസ്‌ത്രജ്ഞരും കണക്കുകൂട്ടലുകൾ നടത്തിയിരുന്നത്‌. ചന്ദ്രന്റെ കൃത്യം പാതി സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ദിവസം സൂര്യ-ചന്ദ്ര-ഭൂഗോളങ്ങൾ ഒരു മട്ടത്രികോണാകൃതിയിൽ എത്തും എന്ന വസ്‌തുതയുടെ അടിസ്ഥാനത്തിൽ അരിസ്റ്റാർക്കസ്‌ (310-230 ബി.സി.) ചന്ദ്രന്റെ 19 ഇരട്ടി അകലെയാണ്‌ സൂര്യനെന്നു കണക്കു കൂട്ടി. ഗ്രഹണസമയത്തു ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന്റെ വളവിൽ നിന്ന്‌ ഭൂമിയുടെ വ്യാസം ചന്ദ്രന്റെ ഇരട്ടിയാണെന്നും കണക്കാക്കി. ശരിയായ അളവുകൾ വളരെ വ്യത്യസ്‌തമാണെങ്കിൽ പോലും ഇത്തരം കൗശലപൂർവമായ നിരീക്ഷണങ്ങൾ നടത്തിയ അവരെ സമ്മതിച്ചേ പറ്റൂ! മാത്രമല്ല, സൂര്യനും ചന്ദ്രനും ഏതാനും മീറ്റർ മാത്രം വലുപ്പമുള്ള പ്രകാശഗോളങ്ങളാണെന്ന പരമ്പരാഗത ധാരണയെ അതു മാറ്റിമറിക്കുകയും ചെയ്‌തു. ഈ കണ്ടുപിടുത്തങ്ങളുടെ ബലത്തിലാവണം, സൂര്യൻ അനങ്ങാതെ നിൽക്കുകയാണെന്നും ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ വലം വയ്‌ക്കുകയാണെന്നും അരിസ്റ്റാർക്കസ്‌ പറഞ്ഞു. പക്ഷേ ആരുമത്‌ കാര്യമായിട്ടെടുത്തില്ല.
ഭൂമിയുടെ ചുറ്റളവു കണക്കാക്കാനായി ഇറാത്തോസ്‌തനീസ്‌ (276-195 ബി.സി.) നടത്തിയ പരീക്ഷണം ഇന്നു സ്‌കൂൾ കുട്ടികൾക്കു പോലും അറിയാം. (ചരിത്രത്തിലെ ഏറ്റവും മനോഹരമായ പരീക്ഷണങ്ങളിലൊന്ന്‌ എന്നാണതു വിശേഷിപ്പിക്കപ്പെടുന്നത്‌!). ബി.സി. 124ൽ ഹിപ്പാർക്കസ്‌ എന്ന യവന ശാസ്‌ത്രജ്ഞൻ വാനനിരീക്ഷണം നടത്തിയപ്പോൾ സ്‌പിക്ക (നമ്മുടെ ചിത്ര) എന്ന നക്ഷത്രം പണ്ടുള്ളവർ പറഞ്ഞ സ്ഥാനത്തുനിന്ന്‌ 2 ഡിഗ്രി മാറിയിരിക്കുന്നത്‌ ശ്രദ്ധയിൽപെട്ടു. `അചഞ്ചലം' എന്നു കരുതപ്പെടുന്ന നക്ഷത്ര സ്ഥാനങ്ങളിൽ ഇതു വരാൻ പാടില്ലാത്തതാണല്ലൊ. തുടർന്ന്‌ അദ്ദേഹം മറ്റു പ്രധാന നക്ഷത്രങ്ങളുടെ സ്ഥാനവും പുനർനിർണയിച്ചു. അത്ഭുതം! എല്ലാ നക്ഷത്രങ്ങളും സ്ഥാനം മാറിയിരിക്കുന്നു. അതും ഒരു പ്രത്യേക ക്രമത്തിൽ! ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്ഥിരമെന്നു കരുതപ്പെടുന്ന ദിശയിൽ നിന്ന്‌ തെന്നിമാറിയിരിക്കുന്നു! അത്‌ വർഷത്തിൽ 50.2 സെക്കൻഡ്‌ എന്ന തോതിൽ ആടിയുലഞ്ഞ്‌ 25800 വർഷം കൊണ്ട്‌ ഒരു വൃത്തം പൂർത്തിയാക്കും എന്ന്‌ ഇന്നു നമുക്കറിയാം. ഇതിനു വിഷുവബിന്ദുക്കളുടെ പുരസ്സരണം (precession of the equinox) എന്നു പറയുന്നു. ഈ ഭ്രംശത്തിന്റെ അളവ്‌ ഹിപ്പാർക്കസ്‌ കണക്കാക്കിയത്‌ സ്വല്‌പം തെറ്റിപ്പോയി (45 സെക്കന്റ്‌). എന്നിരുന്നാലും അതൊരു വലിയ കണ്ടുപിടുത്തം തന്നെയായിരുന്നു. ഈ പ്രിസെഷൻ എല്ലാ പുരാതന രാശിചക്രങ്ങളുടെ ദിശയെയും ബാധിച്ചിരുന്നു. (ഇതേപ്പറ്റി നമ്മുടെ പൂർവികരായ ജ്യോതിശ്ശാസ്‌ത്രജ്ഞർ ബോധവാന്മാരും ആയിരുന്നു. ഇതു തിരുത്താനാണ്‌ കേരളീയനായ വടശ്ശേരി പരമേശ്വരൻ (1360-1455) ദൃഗ്ഗണിത സിദ്ധാന്തം ആവിഷ്‌കരിച്ചത്‌.)
ഭൂമിയുടെ ചുറ്റളവു കണക്കാക്കാനായി ഇറാത്തോസ്‌തനീസ്‌ (276-195 ബി.സി.) നടത്തിയ പരീക്ഷണം ഇന്നു സ്‌കൂൾ കുട്ടികൾക്കു പോലും അറിയാം. (ചരിത്രത്തിലെ ഏറ്റവും മനോഹരമായ പരീക്ഷണങ്ങളിലൊന്ന്‌ എന്നാണതു വിശേഷിപ്പിക്കപ്പെടുന്നത്‌!). ബി.സി. 124ൽ ഹിപ്പാർക്കസ്‌ എന്ന യവന ശാസ്‌ത്രജ്ഞൻ വാനനിരീക്ഷണം നടത്തിയപ്പോൾ സ്‌പിക്ക (നമ്മുടെ ചിത്ര) എന്ന നക്ഷത്രം പണ്ടുള്ളവർ പറഞ്ഞ സ്ഥാനത്തുനിന്ന്‌ 2 ഡിഗ്രി മാറിയിരിക്കുന്നത്‌ ശ്രദ്ധയിൽപെട്ടു. `അചഞ്ചലം' എന്നു കരുതപ്പെടുന്ന നക്ഷത്ര സ്ഥാനങ്ങളിൽ ഇതു വരാൻ പാടില്ലാത്തതാണല്ലൊ. തുടർന്ന്‌ അദ്ദേഹം മറ്റു പ്രധാന നക്ഷത്രങ്ങളുടെ സ്ഥാനവും പുനർനിർണയിച്ചു. അത്ഭുതം! എല്ലാ നക്ഷത്രങ്ങളും സ്ഥാനം മാറിയിരിക്കുന്നു. അതും ഒരു പ്രത്യേക ക്രമത്തിൽ! ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്ഥിരമെന്നു കരുതപ്പെടുന്ന ദിശയിൽ നിന്ന്‌ തെന്നിമാറിയിരിക്കുന്നു! അത്‌ വർഷത്തിൽ 50.2 സെക്കൻഡ്‌ എന്ന തോതിൽ ആടിയുലഞ്ഞ്‌ 25800 വർഷം കൊണ്ട്‌ ഒരു വൃത്തം പൂർത്തിയാക്കും എന്ന്‌ ഇന്നു നമുക്കറിയാം. ഇതിനു വിഷുവബിന്ദുക്കളുടെ പുരസ്സരണം (precession of the equinox) എന്നു പറയുന്നു. ഈ ഭ്രംശത്തിന്റെ അളവ്‌ ഹിപ്പാർക്കസ്‌ കണക്കാക്കിയത്‌ സ്വല്‌പം തെറ്റിപ്പോയി (45 സെക്കന്റ്‌). എന്നിരുന്നാലും അതൊരു വലിയ കണ്ടുപിടുത്തം തന്നെയായിരുന്നു. ഈ പ്രിസെഷൻ എല്ലാ പുരാതന രാശിചക്രങ്ങളുടെ ദിശയെയും ബാധിച്ചിരുന്നു. (ഇതേപ്പറ്റി നമ്മുടെ പൂർവികരായ ജ്യോതിശ്ശാസ്‌ത്രജ്ഞർ ബോധവാന്മാരും ആയിരുന്നു. ഇതു തിരുത്താനാണ്‌ കേരളീയനായ വടശ്ശേരി പരമേശ്വരൻ (1360-1455) ദൃഗ്ഗണിത സിദ്ധാന്തം ആവിഷ്‌കരിച്ചത്‌.)
അതുവരെയുള്ള വാനനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂമിയെ കേന്ദ്രമായി സങ്കല്‌പിച്ചുകൊണ്ടുള്ള ഒരു പ്രപഞ്ചമാതൃക ടോളമി (എ.ഡി. 85-165) കണക്കു കൂട്ടിയെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളും ഗ്രഹനിലയും കൃത്യമായി ഗണിച്ചെടുക്കാമായിരുന്നു. ഗ്രഹപഥങ്ങൾ കണക്കാക്കുന്നതിലെ ഒരു പ്രശ്‌നം ഗ്രഹങ്ങൾ ചിലപ്പോൾ വേഗത കൂടിയും ചിലപ്പോൾ വേഗത കുറഞ്ഞും മറ്റു ചിലപ്പോൾ പിറകോട്ടും പോകുന്നതായി തോന്നുന്നതാണ്‌. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും സ്വാധീനത്താൽ ഗ്രഹങ്ങളെല്ലാം ഭൂമിക്കു ചുറ്റും വൃത്തപഥങ്ങളിലാണ്‌ സഞ്ചരിക്കുന്നതെന്ന മുൻവിധിയുണ്ടായിരുന്ന യവനർക്ക്‌ ഇതു വിശദീകരിക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു. അതിനായി ടോളമി, വൃത്തങ്ങൾക്കു പുറമേ അതിവൃത്തങ്ങളും അതിന്മേൽ ഉരുളുന്ന കൂടുതൽ അതിവൃത്തങ്ങളുമായി നൂറുകണക്കിനു വൃത്തങ്ങളുടെ ഒരു സങ്കീർണവ്യൂഹം തന്നെ സൃഷ്‌ടിച്ചു. പക്ഷേ അന്നത്തെ നിലയ്‌ക്ക്‌ നിരീക്ഷിക്കാൻ കഴിയുന്ന കൃത്യതയോടെയുള്ള പ്രവചനം നടത്താൻ ആ ഗണിതീയ മാതൃകയ്‌ക്കു കഴിയുമായിരുന്നു എന്നതാണു കാതലായ കാര്യം. അന്നത്തെ ശാസ്‌ത്രത്തിന്റെ ഒരു വിജയപതാകയായിരുന്നു ടോളമിയൻ മാതൃക എന്നു നിസ്സംശയം പറയാം.
അതുവരെയുള്ള വാനനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂമിയെ കേന്ദ്രമായി സങ്കല്‌പിച്ചുകൊണ്ടുള്ള ഒരു പ്രപഞ്ചമാതൃക ടോളമി (എ.ഡി. 85-165) കണക്കു കൂട്ടിയെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളും ഗ്രഹനിലയും കൃത്യമായി ഗണിച്ചെടുക്കാമായിരുന്നു. ഗ്രഹപഥങ്ങൾ കണക്കാക്കുന്നതിലെ ഒരു പ്രശ്‌നം ഗ്രഹങ്ങൾ ചിലപ്പോൾ വേഗത കൂടിയും ചിലപ്പോൾ വേഗത കുറഞ്ഞും മറ്റു ചിലപ്പോൾ പിറകോട്ടും പോകുന്നതായി തോന്നുന്നതാണ്‌. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും സ്വാധീനത്താൽ ഗ്രഹങ്ങളെല്ലാം ഭൂമിക്കു ചുറ്റും വൃത്തപഥങ്ങളിലാണ്‌ സഞ്ചരിക്കുന്നതെന്ന മുൻവിധിയുണ്ടായിരുന്ന യവനർക്ക്‌ ഇതു വിശദീകരിക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു. അതിനായി ടോളമി, വൃത്തങ്ങൾക്കു പുറമേ അതിവൃത്തങ്ങളും അതിന്മേൽ ഉരുളുന്ന കൂടുതൽ അതിവൃത്തങ്ങളുമായി നൂറുകണക്കിനു വൃത്തങ്ങളുടെ ഒരു സങ്കീർണവ്യൂഹം തന്നെ സൃഷ്‌ടിച്ചു. പക്ഷേ അന്നത്തെ നിലയ്‌ക്ക്‌ നിരീക്ഷിക്കാൻ കഴിയുന്ന കൃത്യതയോടെയുള്ള പ്രവചനം നടത്താൻ ആ ഗണിതീയ മാതൃകയ്‌ക്കു കഴിയുമായിരുന്നു എന്നതാണു കാതലായ കാര്യം. അന്നത്തെ ശാസ്‌ത്രത്തിന്റെ ഒരു വിജയപതാകയായിരുന്നു ടോളമിയൻ മാതൃക എന്നു നിസ്സംശയം പറയാം.
യവനജ്യോതിശ്ശാസ്‌ത്രവുമായി കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്ന ഇന്ത്യയിലും ഈ മുന്നേറ്റങ്ങൾ തരംഗങ്ങൾ സൃഷ്‌ടിച്ചിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ച ആര്യഭടൻ ഭൂമി ഉരുണ്ടതാണെന്നും അത്‌ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതാണ്‌ ദിനരാത്രങ്ങൾക്കു കാരണമെന്നും പ്രഖ്യാപിച്ചു. ഗ്രഹപഥങ്ങൾ കണക്കാക്കാനായി വൃത്തങ്ങളും അതിവൃത്തങ്ങളും തന്നെയാണ്‌ അദ്ദേഹവും ഉപയോഗിച്ചത്‌. ഭൂകേന്ദ്രിതമായ ഗണിത മാതൃകതന്നെ ആര്യഭടനും പിന്തുടർന്നു. എന്നാൽ ആര്യഭടനെ പിന്തുടർന്നു വന്ന വരാഹമിഹിരനും ബ്രഹ്മഗുപ്‌തനും ഭൂമി കറങ്ങുന്നുവെന്ന സിദ്ധാന്തത്തെ എതിർത്തു. വരാഹമിഹിരനെത്തുടർന്നാണ്‌ ഇൻഡ്യയിൽ പ്രചാരത്തിലില്ലാതിരുന്ന ഫലഭാഗജ്യോതിഷം ഇവിടെയും പടർന്നത്‌ എന്നു കരുതപ്പെടുന്നു. മിക്കവാറും അതു യവനരിൽ നിന്നു കിട്ടിയതാവാം.
യവനജ്യോതിശ്ശാസ്‌ത്രവുമായി കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്ന ഇന്ത്യയിലും ഈ മുന്നേറ്റങ്ങൾ തരംഗങ്ങൾ സൃഷ്‌ടിച്ചിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ച ആര്യഭടൻ ഭൂമി ഉരുണ്ടതാണെന്നും അത്‌ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതാണ്‌ ദിനരാത്രങ്ങൾക്കു കാരണമെന്നും പ്രഖ്യാപിച്ചു. ഗ്രഹപഥങ്ങൾ കണക്കാക്കാനായി വൃത്തങ്ങളും അതിവൃത്തങ്ങളും തന്നെയാണ്‌ അദ്ദേഹവും ഉപയോഗിച്ചത്‌. ഭൂകേന്ദ്രിതമായ ഗണിത മാതൃകതന്നെ ആര്യഭടനും പിന്തുടർന്നു. എന്നാൽ ആര്യഭടനെ പിന്തുടർന്നു വന്ന വരാഹമിഹിരനും ബ്രഹ്മഗുപ്‌തനും ഭൂമി കറങ്ങുന്നുവെന്ന സിദ്ധാന്തത്തെ എതിർത്തു. വരാഹമിഹിരനെത്തുടർന്നാണ്‌ ഇൻഡ്യയിൽ പ്രചാരത്തിലില്ലാതിരുന്ന ഫലഭാഗജ്യോതിഷം ഇവിടെയും പടർന്നത്‌ എന്നു കരുതപ്പെടുന്നു. മിക്കവാറും അതു യവനരിൽ നിന്നു കിട്ടിയതാവാം.
മറ്റ്‌ പ്രാചീന സംസ്‌കൃതികളിൽ നിന്നു ചൈനക്കാരെ വ്യത്യസ്‌തരാക്കുന്നത്‌ കൃത്യമായി രേഖകൾ സൂക്ഷിക്കുന്ന അവരുടെ നിഷ്‌ഠയാണ്‌. അതി പ്രാചീനകാലം മുതൽക്കേ തന്നെ അവർ വാനനിരീക്ഷണം നടത്തിയിരുന്നു. ബി.സി. 1600നും എ.ഡി. 1600നും ഇടയ്‌ക്ക്‌ കാണപ്പെട്ട 581 വാൽനക്ഷത്രങ്ങളുടെ റിക്കോർഡ്‌, ബി.സി. 1400നും എ.ഡി. 1690നും ഇടയ്‌ക്ക്‌ പ്രത്യക്ഷമായ നോവകളുടെയും സൂപ്പർനോവകളുടെയും ചരിത്രം, അതിനിടെ ദൃശ്യമായ സൂര്യകളങ്കങ്ങൾ (sun spots), ഗ്രഹണങ്ങൾ എന്നിവയൊക്കെ അവരുടെ ശേഖരത്തിലുണ്ട്‌. ചരിത്രത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ബി.സി.1361 ൽ ചീനക്കാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ഹാലി ധൂമകേതുവിനെ ആദ്യം കണ്ടത്‌ (ഏതായാലും എഴുതിവച്ചത്‌) അവരാണ്‌. എ.ഡി. 467ൽ വിഷുവവും സ്വരണവും അവർ കണ്ടെത്തി കണക്കു കൂട്ടിയിരുന്നു.
മറ്റ്‌ പ്രാചീന സംസ്‌കൃതികളിൽ നിന്നു ചൈനക്കാരെ വ്യത്യസ്‌തരാക്കുന്നത്‌ കൃത്യമായി രേഖകൾ സൂക്ഷിക്കുന്ന അവരുടെ നിഷ്‌ഠയാണ്‌. അതി പ്രാചീനകാലം മുതൽക്കേ തന്നെ അവർ വാനനിരീക്ഷണം നടത്തിയിരുന്നു. ബി.സി. 1600നും എ.ഡി. 1600നും ഇടയ്‌ക്ക്‌ കാണപ്പെട്ട 581 വാൽനക്ഷത്രങ്ങളുടെ റിക്കോർഡ്‌, ബി.സി. 1400നും എ.ഡി. 1690നും ഇടയ്‌ക്ക്‌ പ്രത്യക്ഷമായ നോവകളുടെയും സൂപ്പർനോവകളുടെയും ചരിത്രം, അതിനിടെ ദൃശ്യമായ സൂര്യകളങ്കങ്ങൾ (sun spots), ഗ്രഹണങ്ങൾ എന്നിവയൊക്കെ അവരുടെ ശേഖരത്തിലുണ്ട്‌. ചരിത്രത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ബി.സി.1361 ൽ ചീനക്കാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ഹാലി ധൂമകേതുവിനെ ആദ്യം കണ്ടത്‌ (ഏതായാലും എഴുതിവച്ചത്‌) അവരാണ്‌. എ.ഡി. 467ൽ വിഷുവവും സ്വരണവും അവർ കണ്ടെത്തി കണക്കു കൂട്ടിയിരുന്നു.
അറബികളും നല്ല ജ്യോതിശ്ശാസ്‌ത്രജ്ഞരെ സൃഷ്‌ടിച്ചിട്ടുണ്ട്‌. മരുഭൂമികളിലെ വാസവും നീണ്ട യാത്രകളും അവർക്ക്‌ വാനനിരീക്ഷണത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും അഗാധമായ താല്‌പര്യം ജനിപ്പിച്ചിരിക്കാം. എ.ഡി. പത്താംശതകത്തിൽ ജീവിച്ച അൽബത്താനി ടോളമിയേക്കാൾ കൃത്യതയോടെ പുരസ്സരണവും കണക്കാക്കിയിട്ടുണ്ട്‌. കോർദൊബയിൽ പ്രവർത്തിച്ചിരുന്ന അർസാഷെൽ (1080) ഗ്രഹങ്ങൾ സൂര്യനുചുറ്റും ദീർഘവൃത്താകൃതിയിൽ സഞ്ചരിക്കുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. കെയ്‌റോയിലെ വാനനിരീക്ഷണശാലയിൽ പ്രവർത്തിച്ചിരുന്ന ഇബ്‌നു യൂനിസ്‌ പതിനൊന്നാം നൂറ്റാണ്ടിൽ കൃത്യമായ നക്ഷത്രപ്പട്ടികകൾ തയാറാക്കി. ചെങ്കിസ്‌ഖാന്റെ പൗത്രനായ ഹുലാഗോഖാൻ പതിമൂന്നാം നൂറ്റാണ്ടിൽ അസർബൈജാനിലും ഒരു നക്ഷത്രനിരീക്ഷണാലയം സ്ഥാപിക്കുകയുണ്ടായി.
അറബികളും നല്ല ജ്യോതിശ്ശാസ്‌ത്രജ്ഞരെ സൃഷ്‌ടിച്ചിട്ടുണ്ട്‌. മരുഭൂമികളിലെ വാസവും നീണ്ട യാത്രകളും അവർക്ക്‌ വാനനിരീക്ഷണത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും അഗാധമായ താല്‌പര്യം ജനിപ്പിച്ചിരിക്കാം. എ.ഡി. പത്താംശതകത്തിൽ ജീവിച്ച അൽബത്താനി ടോളമിയേക്കാൾ കൃത്യതയോടെ പുരസ്സരണവും കണക്കാക്കിയിട്ടുണ്ട്‌. കോർദൊബയിൽ പ്രവർത്തിച്ചിരുന്ന അർസാഷെൽ (1080) ഗ്രഹങ്ങൾ സൂര്യനുചുറ്റും ദീർഘവൃത്താകൃതിയിൽ സഞ്ചരിക്കുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. കെയ്‌റോയിലെ വാനനിരീക്ഷണശാലയിൽ പ്രവർത്തിച്ചിരുന്ന ഇബ്‌നു യൂനിസ്‌ പതിനൊന്നാം നൂറ്റാണ്ടിൽ കൃത്യമായ നക്ഷത്രപ്പട്ടികകൾ തയാറാക്കി. ചെങ്കിസ്‌ഖാന്റെ പൗത്രനായ ഹുലാഗോഖാൻ പതിമൂന്നാം നൂറ്റാണ്ടിൽ അസർബൈജാനിലും ഒരു നക്ഷത്രനിരീക്ഷണാലയം സ്ഥാപിക്കുകയുണ്ടായി.
അറബികളിൽ നിന്നാണ്‌ മധ്യകാല യൂറോപ്പുകാർ അസ്‌ട്രോണമി പകർത്തിയത്‌. നവഗണിതവും നവവാനശാസ്‌ത്രവും നവോത്ഥാനത്തിന്റെ നാളുകളിൽ യൂറോപ്പിൽ പെട്ടെന്നു തഴച്ചു വളർന്നു. ബിഷപ്പ്‌ ഓറെസ്‌മി, കർദ്ദിനാൾ നിക്കോളാസ്‌ തുടങ്ങിയ പുരോഹിതശ്രേഷ്‌ഠരടക്കം പലരും പരമ്പരാഗത ഭൂകേന്ദ്രിത സിദ്ധാന്തത്തിനെതിരെ ചിന്തിക്കാൻ തയാറായി. എന്നാൽ ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന അടിത്തറയിൽ പടുത്തുയർത്തിയ മതാധിഷ്‌ഠിത ലോകവീക്ഷണത്തിന്‌ ഇതു വിപരീതമാകും എന്ന ശങ്ക എല്ലാവരെയും ഈ ദിശയിൽ മുന്നോട്ടു പോകുന്നതിൽ നിന്നു തടഞ്ഞു. ഭൂമിക്കു പകരം സൂര്യനെ കേന്ദ്രത്തിൽ പ്രതിഷ്‌ഠിച്ചാൽ കണക്കുകൂട്ടലുകൾ താരതമ്യേന ലഘുവാകും എന്ന്‌ ആദ്യം തെളിയിച്ചത്‌ കോപ്പർനിക്കസ്സാണ്‌. മറ്റു പലരും അത്തരം ആശയങ്ങൾ മുന്നോട്ടു വച്ചിരുന്നുവെങ്കിലും അതിനനുസരിച്ചുള്ള ഗണിതമാതൃക കണക്കുകൂട്ടിയെടുത്തിരുന്നില്ല. ഇവിടെയാണ്‌ കോപ്പർനിക്കസ്സിന്റെ പ്രാധാന്യം. അടുത്തകാലത്തായി പലരും കോപ്പർനിക്കസ്സിനും ശതാബ്‌ദങ്ങൾക്കു മുന്നേ ആര്യഭടൻ ഭൂമി കറങ്ങുകയാണെന്നു പറഞ്ഞിരുന്നതായും പാശ്ചാത്യ പ്രേമികളാണ്‌ ആര്യഭടനു പകരം കോപ്പർനിക്കസ്സിനു ക്രെഡിറ്റു കൊടുക്കുന്നത്‌ എന്നും പറയാറുണ്ട്‌. ഇതു തികഞ്ഞ വിവരക്കേട്‌ ആണ്‌. ഭൂമി ഉരുണ്ടതാണെന്നുള്ളത്‌ ആര്യഭടനും മുമ്പുതന്നെ പല യവനപണ്‌ഡിതരും പറയുക മാത്രമല്ല അതിന്റെ ചുറ്റളവു നിർണയിക്കുക കൂടി ചെയ്‌തിരുന്നു. എങ്കിലും ഭാരതത്തിൽ ആദ്യമായങ്ങനെ പറഞ്ഞതിന്റെ മേന്മ ആര്യഭടനു തന്നെയാണ്‌. അദ്ദേഹവും ഭൂമിയുടെ വ്യാസം ഏതാണ്ടു കൃത്യമായിത്തന്നെ പറയുന്നുമുണ്ട്‌. എങ്കിലും എങ്ങനെയാണതു കണക്കാക്കിയത്‌ എന്നതിന്റെ സൂചനയൊന്നുമില്ല. ഭൂമി കറങ്ങുന്നതാണ്‌ ദിനരാത്രങ്ങൾക്കു കാരണമെന്ന ആര്യഭടന്റെ വാദം തീർത്തും അഭിനന്ദനാർഹം തന്നെയാണ്‌. എങ്കിലും അതും അരിസ്റ്റാർക്കസും മറ്റും ഏതാണ്ട്‌ 600-700 വർഷം മുമ്പുതന്നെ പറഞ്ഞിരുന്നു എന്നതിനെ വിസ്‌മരിക്കാമോ? മാത്രവുമല്ല, ഭൂമി കറങ്ങുന്നുണ്ട്‌ എന്നല്ലാതെ, സൂര്യനെ ചുറ്റുന്നുണ്ട്‌ എന്ന്‌ ആര്യഭടൻ ഒരിടത്തും പറഞ്ഞിട്ടുമില്ല. അങ്ങനെയൊരു തോന്നൽ ഉണ്ടാകത്തക്കവിധമാണ്‌ പലരും പറയുകയും എഴുതുകയും ചെയ്യാറുള്ളത്‌. അതു ശരിയല്ല. എന്നാൽ ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്ന്‌ കോപ്പർനിക്കസ്സിനു മുമ്പും പലരും പറഞ്ഞിരുന്നു എന്നതു ശരിയാണ്‌. മുകളിൽ സൂചിപ്പിച്ചതുപോലെ അതിന്റെ ഗണിതമാതൃക ഉണ്ടാക്കി എന്നതാണദ്ദേഹത്തിന്റെ സംഭാവന. ഇതു നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്‌. എന്നാൽ ടോളമിയെപ്പോലെ കോപ്പർനിക്കസ്സും പ്ലാറ്റോവിന്റെ വൃത്ത ഭ്രമത്തിനുള്ളിൽപെട്ട്‌ ഉഴലുകയായിരുന്നതുകൊണ്ട്‌, എണ്ണത്തിൽ കുറവെങ്കിലും അനേകം വൃത്തങ്ങളും അതിവൃത്തങ്ങളും വേണ്ടിവന്നു ഗ്രഹപഥങ്ങൾ കൃത്യതയോടെ വിവരിക്കാൻ. ഈ വിഷമവൃത്തത്തിൽ നിന്നു പുറത്തുകടക്കുന്നത്‌ കെപ്ലർ ആണ്‌. ഓരോ ഗ്രഹത്തിന്റെയും പഥം ഒരൊറ്റ ദീർഘവൃത്തം (ellipse) കൊണ്ട്‌ നിർവചിക്കാം എന്ന്‌ കെപ്ലർ തെളിയിച്ചു. ഇതു വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ `നവ ജ്യോതിശ്ശാസ്‌ത്രം' (Astronomia Nova) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ 1609ൽ ആയിരുന്നു എന്നത്‌ 2009ന്റെ ജൂബിലി മാഹാത്മ്യത്തിനു മാറ്റു കൂട്ടുന്നു.
അറബികളിൽ നിന്നാണ്‌ മധ്യകാല യൂറോപ്പുകാർ അസ്‌ട്രോണമി പകർത്തിയത്‌. നവഗണിതവും നവവാനശാസ്‌ത്രവും നവോത്ഥാനത്തിന്റെ നാളുകളിൽ യൂറോപ്പിൽ പെട്ടെന്നു തഴച്ചു വളർന്നു. ബിഷപ്പ്‌ ഓറെസ്‌മി, കർദ്ദിനാൾ നിക്കോളാസ്‌ തുടങ്ങിയ പുരോഹിതശ്രേഷ്‌ഠരടക്കം പലരും പരമ്പരാഗത ഭൂകേന്ദ്രിത സിദ്ധാന്തത്തിനെതിരെ ചിന്തിക്കാൻ തയാറായി. എന്നാൽ ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന അടിത്തറയിൽ പടുത്തുയർത്തിയ മതാധിഷ്‌ഠിത ലോകവീക്ഷണത്തിന്‌ ഇതു വിപരീതമാകും എന്ന ശങ്ക എല്ലാവരെയും ഈ ദിശയിൽ മുന്നോട്ടു പോകുന്നതിൽ നിന്നു തടഞ്ഞു. ഭൂമിക്കു പകരം സൂര്യനെ കേന്ദ്രത്തിൽ പ്രതിഷ്‌ഠിച്ചാൽ കണക്കുകൂട്ടലുകൾ താരതമ്യേന ലഘുവാകും എന്ന്‌ ആദ്യം തെളിയിച്ചത്‌ കോപ്പർനിക്കസ്സാണ്‌. മറ്റു പലരും അത്തരം ആശയങ്ങൾ മുന്നോട്ടു വച്ചിരുന്നുവെങ്കിലും അതിനനുസരിച്ചുള്ള ഗണിതമാതൃക കണക്കുകൂട്ടിയെടുത്തിരുന്നില്ല. ഇവിടെയാണ്‌ കോപ്പർനിക്കസ്സിന്റെ പ്രാധാന്യം. അടുത്തകാലത്തായി പലരും കോപ്പർനിക്കസ്സിനും ശതാബ്‌ദങ്ങൾക്കു മുന്നേ ആര്യഭടൻ ഭൂമി കറങ്ങുകയാണെന്നു പറഞ്ഞിരുന്നതായും പാശ്ചാത്യ പ്രേമികളാണ്‌ ആര്യഭടനു പകരം കോപ്പർനിക്കസ്സിനു ക്രെഡിറ്റു കൊടുക്കുന്നത്‌ എന്നും പറയാറുണ്ട്‌. ഇതു തികഞ്ഞ വിവരക്കേട്‌ ആണ്‌. ഭൂമി ഉരുണ്ടതാണെന്നുള്ളത്‌ ആര്യഭടനും മുമ്പുതന്നെ പല യവനപണ്‌ഡിതരും പറയുക മാത്രമല്ല അതിന്റെ ചുറ്റളവു നിർണയിക്കുക കൂടി ചെയ്‌തിരുന്നു. എങ്കിലും ഭാരതത്തിൽ ആദ്യമായങ്ങനെ പറഞ്ഞതിന്റെ മേന്മ ആര്യഭടനു തന്നെയാണ്‌. അദ്ദേഹവും ഭൂമിയുടെ വ്യാസം ഏതാണ്ടു കൃത്യമായിത്തന്നെ പറയുന്നുമുണ്ട്‌. എങ്കിലും എങ്ങനെയാണതു കണക്കാക്കിയത്‌ എന്നതിന്റെ സൂചനയൊന്നുമില്ല. ഭൂമി കറങ്ങുന്നതാണ്‌ ദിനരാത്രങ്ങൾക്കു കാരണമെന്ന ആര്യഭടന്റെ വാദം തീർത്തും അഭിനന്ദനാർഹം തന്നെയാണ്‌. എങ്കിലും അതും അരിസ്റ്റാർക്കസും മറ്റും ഏതാണ്ട്‌ 600-700 വർഷം മുമ്പുതന്നെ പറഞ്ഞിരുന്നു എന്നതിനെ വിസ്‌മരിക്കാമോ? മാത്രവുമല്ല, ഭൂമി കറങ്ങുന്നുണ്ട്‌ എന്നല്ലാതെ, സൂര്യനെ ചുറ്റുന്നുണ്ട്‌ എന്ന്‌ ആര്യഭടൻ ഒരിടത്തും പറഞ്ഞിട്ടുമില്ല. അങ്ങനെയൊരു തോന്നൽ ഉണ്ടാകത്തക്കവിധമാണ്‌ പലരും പറയുകയും എഴുതുകയും ചെയ്യാറുള്ളത്‌. അതു ശരിയല്ല. എന്നാൽ ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്ന്‌ കോപ്പർനിക്കസ്സിനു മുമ്പും പലരും പറഞ്ഞിരുന്നു എന്നതു ശരിയാണ്‌. മുകളിൽ സൂചിപ്പിച്ചതുപോലെ അതിന്റെ ഗണിതമാതൃക ഉണ്ടാക്കി എന്നതാണദ്ദേഹത്തിന്റെ സംഭാവന. ഇതു നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്‌. എന്നാൽ ടോളമിയെപ്പോലെ കോപ്പർനിക്കസ്സും പ്ലാറ്റോവിന്റെ വൃത്ത ഭ്രമത്തിനുള്ളിൽപെട്ട്‌ ഉഴലുകയായിരുന്നതുകൊണ്ട്‌, എണ്ണത്തിൽ കുറവെങ്കിലും അനേകം വൃത്തങ്ങളും അതിവൃത്തങ്ങളും വേണ്ടിവന്നു ഗ്രഹപഥങ്ങൾ കൃത്യതയോടെ വിവരിക്കാൻ. ഈ വിഷമവൃത്തത്തിൽ നിന്നു പുറത്തുകടക്കുന്നത്‌ കെപ്ലർ ആണ്‌. ഓരോ ഗ്രഹത്തിന്റെയും പഥം ഒരൊറ്റ ദീർഘവൃത്തം (ellipse) കൊണ്ട്‌ നിർവചിക്കാം എന്ന്‌ കെപ്ലർ തെളിയിച്ചു. ഇതു വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ `നവ ജ്യോതിശ്ശാസ്‌ത്രം' (Astronomia Nova) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ 1609ൽ ആയിരുന്നു എന്നത്‌ 2009ന്റെ ജൂബിലി മാഹാത്മ്യത്തിനു മാറ്റു കൂട്ടുന്നു.
പക്ഷേ കോപ്പർനിക്കസ്സിന്റെ ?De Revolutionibus Orbium Coelestium? എന്ന ഗ്രന്ഥത്തിനോ കെപ്ലറുടെ Astronomia Nova യ്‌ക്കോ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. അധികം പേരൊന്നും ഗണിതജഡിലമായ ആ പുസ്‌തകങ്ങൾ വായിക്കാൻ മെനക്കെട്ടില്ല എന്നതാണു സത്യം. എന്നാൽ ഗലീലിയോ ദന്തഗോപുരവാസിയായ ഒരു വാനശാസ്‌ത്രജ്ഞനായിരുന്നില്ല. അദ്ദേഹം ഒരു പരിധിവരെ ഒരു `പ്രകടനപരതൻ' (show man) ആയിരുന്നു. 1609ൽ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളുടെ യഥാർത്ഥ നിഗമനം അരിസ്റ്റോട്ടിൽ പറഞ്ഞതിനപ്പുറം പലതുമുണ്ട്‌, അതവസാന വാക്കല്ല എന്നതായിരുന്നുവല്ലോ. അല്ലാതെ ഭൂമി കറങ്ങുന്നു എന്നതിനു തെളിവൊന്നും ടെലിസ്‌കോപ്പിലൂടെ കാണാൻ കഴിയില്ലല്ലൊ. ഗലീലിയോ യഥാർത്ഥത്തിൽ കണ്ടതെന്താണ്‌? ചന്ദ്രന്റെ ഉപരിതലം കുണ്ടും കുഴിയും നിറഞ്ഞതാണെന്നു കണ്ടു. അതോടെ ആകാശം പരിപൂർണതയുടെ മണ്‌ഡലമാണെന്ന അരിസ്റ്റോട്ടിലിന്റെ വാദം തകർന്നു. ശുക്രനും ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങളുണ്ടെന്നു കണ്ടു. അതോടെ ഗ്രഹങ്ങൾ പ്രകാശഗോളങ്ങളല്ലെന്നും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ജഡവസ്‌തുക്കളാണെന്നും തെളിഞ്ഞു. വ്യാഴത്തിന്റെ നാല്‌ ഉപഗ്രഹങ്ങളെ കണ്ടു. അവ വ്യാഴത്തിനെയാണു ചുറ്റുന്നത്‌. അതോടെ പ്രപഞ്ചത്തിലെ സകല ഗോളങ്ങളും ഭൂമിയെ പ്രദക്ഷിണം വയ്‌ക്കുന്നു എന്ന വാദം പൊളിഞ്ഞു. ശനിയുടെ വളയങ്ങളെ ഗലീലിയോ കണ്ടത്‌ ശനിയെ മൂന്നായി ഭാഗിച്ചിരിക്കുന്നതായാണ്‌. ഏതായാലും അരിസ്റ്റോട്ടിലും മറ്റും പറഞ്ഞുവച്ചിരിക്കുന്നതിനപ്പുറം പ്രപഞ്ചത്തിൽ പലതുമുണ്ട്‌ എന്നതിനു തെളിവായി ശനിയുടെ പുതിയ രൂപവും നഗ്നനേത്രങ്ങൾകൊണ്ടു കാണാനാവാത്ത ആയിരമായിരം നക്ഷത്രങ്ങൾ ടെലിസ്‌കോപ്പിലൂടെ പുതുതായി പ്രത്യക്ഷപ്പെട്ടതും. ചുരുക്കത്തിൽ പഴയ പ്രാമാണിക ഗ്രന്ഥങ്ങളുടെ വിശ്വാസ്യത തകർക്കുക എന്നതായിരുന്നു ഗലീലിയോയുടെ കണ്ടെത്തലുകളുടെ അന്തിമഫലം. ഒരു പക്ഷേ ഈ തിരിച്ചറിവാകാം ഈ പോക്കിന്റെ അപകടം മതമേലധ്യക്ഷന്മാരെ ബോധ്യപ്പെടുത്തിയത്‌. വഴിപോക്കരെ പിടിച്ചു നിർത്തി ടെലിസ്‌കോപ്പിലൂടെ നോക്കാൻ പ്രേരിപ്പിച്ചും, പണ്‌ഡിതഭാഷയായ ലാറ്റിനു പകരം സാധാരണക്കാരുടെ ഭാഷയായ ഇറ്റാലിയനിൽ പുസ്‌തകമെഴുതിയും ശരിയായ ശാസ്‌ത്രപ്രചരണമാണു ഗലീലിയോ നടത്തിയത്‌. ഇത്‌ കോപ്പർനിക്കസ്സും കെപ്ലറും ചെയ്‌തതിൽ നിന്ന്‌ എത്രയോ വ്യത്യസ്‌തമായിരുന്നു! സൂര്യകേന്ദ്രിത സിദ്ധാന്തം വെറുമൊരു ശാസ്‌ത്രീയ സിദ്ധാന്തം എന്നതിലുപരിയായി അധികാര സ്ഥാനങ്ങളോടുള്ള ഒരു വെല്ലുവിളിയായി മാറി. ഗലീലിയോ നടത്തുന്നത്‌ വിധ്വംസക പ്രവർത്തനമാണെന്ന്‌ പള്ളിക്കു ബോദ്ധ്യപ്പെട്ടു. ഇതിനോടു പ്രതികരിക്കാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അങ്ങനെയാണ്‌ ഗലീലിയോക്കെതിരെ നടപടിയുണ്ടായത്‌.
പക്ഷേ കോപ്പർനിക്കസ്സിന്റെ ?De Revolutionibus Orbium Coelestium? എന്ന ഗ്രന്ഥത്തിനോ കെപ്ലറുടെ Astronomia Nova യ്‌ക്കോ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. അധികം പേരൊന്നും ഗണിതജഡിലമായ ആ പുസ്‌തകങ്ങൾ വായിക്കാൻ മെനക്കെട്ടില്ല എന്നതാണു സത്യം. എന്നാൽ ഗലീലിയോ ദന്തഗോപുരവാസിയായ ഒരു വാനശാസ്‌ത്രജ്ഞനായിരുന്നില്ല. അദ്ദേഹം ഒരു പരിധിവരെ ഒരു `പ്രകടനപരതൻ' (show man) ആയിരുന്നു. 1609ൽ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളുടെ യഥാർത്ഥ നിഗമനം അരിസ്റ്റോട്ടിൽ പറഞ്ഞതിനപ്പുറം പലതുമുണ്ട്‌, അതവസാന വാക്കല്ല എന്നതായിരുന്നുവല്ലോ. അല്ലാതെ ഭൂമി കറങ്ങുന്നു എന്നതിനു തെളിവൊന്നും ടെലിസ്‌കോപ്പിലൂടെ കാണാൻ കഴിയില്ലല്ലൊ. ഗലീലിയോ യഥാർത്ഥത്തിൽ കണ്ടതെന്താണ്‌? ചന്ദ്രന്റെ ഉപരിതലം കുണ്ടും കുഴിയും നിറഞ്ഞതാണെന്നു കണ്ടു. അതോടെ ആകാശം പരിപൂർണതയുടെ മണ്‌ഡലമാണെന്ന അരിസ്റ്റോട്ടിലിന്റെ വാദം തകർന്നു. ശുക്രനും ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങളുണ്ടെന്നു കണ്ടു. അതോടെ ഗ്രഹങ്ങൾ പ്രകാശഗോളങ്ങളല്ലെന്നും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ജഡവസ്‌തുക്കളാണെന്നും തെളിഞ്ഞു. വ്യാഴത്തിന്റെ നാല്‌ ഉപഗ്രഹങ്ങളെ കണ്ടു. അവ വ്യാഴത്തിനെയാണു ചുറ്റുന്നത്‌. അതോടെ പ്രപഞ്ചത്തിലെ സകല ഗോളങ്ങളും ഭൂമിയെ പ്രദക്ഷിണം വയ്‌ക്കുന്നു എന്ന വാദം പൊളിഞ്ഞു. ശനിയുടെ വളയങ്ങളെ ഗലീലിയോ കണ്ടത്‌ ശനിയെ മൂന്നായി ഭാഗിച്ചിരിക്കുന്നതായാണ്‌. ഏതായാലും അരിസ്റ്റോട്ടിലും മറ്റും പറഞ്ഞുവച്ചിരിക്കുന്നതിനപ്പുറം പ്രപഞ്ചത്തിൽ പലതുമുണ്ട്‌ എന്നതിനു തെളിവായി ശനിയുടെ പുതിയ രൂപവും നഗ്നനേത്രങ്ങൾകൊണ്ടു കാണാനാവാത്ത ആയിരമായിരം നക്ഷത്രങ്ങൾ ടെലിസ്‌കോപ്പിലൂടെ പുതുതായി പ്രത്യക്ഷപ്പെട്ടതും. ചുരുക്കത്തിൽ പഴയ പ്രാമാണിക ഗ്രന്ഥങ്ങളുടെ വിശ്വാസ്യത തകർക്കുക എന്നതായിരുന്നു ഗലീലിയോയുടെ കണ്ടെത്തലുകളുടെ അന്തിമഫലം. ഒരു പക്ഷേ ഈ തിരിച്ചറിവാകാം ഈ പോക്കിന്റെ അപകടം മതമേലധ്യക്ഷന്മാരെ ബോധ്യപ്പെടുത്തിയത്‌. വഴിപോക്കരെ പിടിച്ചു നിർത്തി ടെലിസ്‌കോപ്പിലൂടെ നോക്കാൻ പ്രേരിപ്പിച്ചും, പണ്‌ഡിതഭാഷയായ ലാറ്റിനു പകരം സാധാരണക്കാരുടെ ഭാഷയായ ഇറ്റാലിയനിൽ പുസ്‌തകമെഴുതിയും ശരിയായ ശാസ്‌ത്രപ്രചരണമാണു ഗലീലിയോ നടത്തിയത്‌. ഇത്‌ കോപ്പർനിക്കസ്സും കെപ്ലറും ചെയ്‌തതിൽ നിന്ന്‌ എത്രയോ വ്യത്യസ്‌തമായിരുന്നു! സൂര്യകേന്ദ്രിത സിദ്ധാന്തം വെറുമൊരു ശാസ്‌ത്രീയ സിദ്ധാന്തം എന്നതിലുപരിയായി അധികാര സ്ഥാനങ്ങളോടുള്ള ഒരു വെല്ലുവിളിയായി മാറി. ഗലീലിയോ നടത്തുന്നത്‌ വിധ്വംസക പ്രവർത്തനമാണെന്ന്‌ പള്ളിക്കു ബോദ്ധ്യപ്പെട്ടു. ഇതിനോടു പ്രതികരിക്കാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അങ്ങനെയാണ്‌ ഗലീലിയോക്കെതിരെ നടപടിയുണ്ടായത്‌.
ഗലീലിയോയുടെ വിചാരണയും തടവുശിക്ഷയും യൂറോപ്പിലാകെ ശ്രദ്ധിക്കപ്പെട്ടു. സൂര്യകേന്ദ്രിതസിദ്ധാന്തത്തിന്‌ അതിയായ പ്രശസ്‌തി കിട്ടി. അതു ശാസ്‌ത്രസദസ്സുകളിൽ ചർച്ചാവിഷയമായി. കെപ്ലറുടെ ദീർഘവൃത്ത ഭ്രമണപഥത്തിന്റെ ലാളിത്യം ഏവരെയും ഹഠാദാകർഷിച്ചു. ക്രമേണ അത്‌ സുസമ്മതമായിത്തീർന്നു. തുടർന്ന്‌ ദീർഘവൃത്തപഥത്തിനു വിശദീകരണമായി ന്യൂട്ടന്റെ ചലനനിയമങ്ങൾ കൂടി വന്നതോടെ ഒരു സംശയവും ബാക്കിയില്ലാതായി. സൗരയൂഥം ഒരു തുറന്ന പുസ്‌തകമായി എന്നു പറയാം.
ഗലീലിയോയുടെ വിചാരണയും തടവുശിക്ഷയും യൂറോപ്പിലാകെ ശ്രദ്ധിക്കപ്പെട്ടു. സൂര്യകേന്ദ്രിതസിദ്ധാന്തത്തിന്‌ അതിയായ പ്രശസ്‌തി കിട്ടി. അതു ശാസ്‌ത്രസദസ്സുകളിൽ ചർച്ചാവിഷയമായി. കെപ്ലറുടെ ദീർഘവൃത്ത ഭ്രമണപഥത്തിന്റെ ലാളിത്യം ഏവരെയും ഹഠാദാകർഷിച്ചു. ക്രമേണ അത്‌ സുസമ്മതമായിത്തീർന്നു. തുടർന്ന്‌ ദീർഘവൃത്തപഥത്തിനു വിശദീകരണമായി ന്യൂട്ടന്റെ ചലനനിയമങ്ങൾ കൂടി വന്നതോടെ ഒരു സംശയവും ബാക്കിയില്ലാതായി. സൗരയൂഥം ഒരു തുറന്ന പുസ്‌തകമായി എന്നു പറയാം.
ഗലീലിയോക്കു ശേഷം
 
====ഗലീലിയോക്കു ശേഷം====
 
ഗലീലിയോക്കു ശേഷം കണ്ടുപിടിക്കപ്പെട്ട ഗ്രഹങ്ങളാണ്‌ യുറാനസും നെപ്‌ട്യൂണും. പ്ലൂട്ടോയെക്കൂടി ഒരു ഗ്രഹമായി കണക്കാക്കിയിരുന്നെങ്കിലും ഇപ്പോൾ ആ സ്ഥാനം നഷ്‌ടപ്പെട്ടിരിക്കയാണ്‌. ഭൂമിയുടെ കാൽ ഭാഗം മാത്രമുള്ള പ്ലൂട്ടോയ്‌ക്ക്‌ ഗ്രഹമെന്ന പദവിക്ക്‌ അർഹതയില്ലത്രേ! 1781ൽ വില്യം ഹെർഷൽ എന്ന വാനനിരീക്ഷകനാണ്‌ യുറാനസിനെ കണ്ടെത്തിയത്‌. സൂക്ഷ്‌മദൃക്കുകൾക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാവുന്ന ഈ ചെറു പ്രകാശഗോളത്തെ ഗ്രഹമാണെന്നു തിരിച്ചറിഞ്ഞതാണ്‌ ഹെർഷലിന്റെ മിടുക്ക്‌. യുറാനസിന്റെ ഭ്രമണപഥത്തിലെ ചില ക്രമക്കേടുകളാണ്‌ അതിന്റെ സമീപം മറ്റൊരു ഗ്രഹം കൂടി ഉണ്ടായിരിക്കാമെന്ന സംശയത്തിനു വഴിവച്ചത്‌. ലെ വെരിയർ കണക്കുകൂട്ടലുകൾ നടത്തി; ബെർലിനിലെ യോഹാൻ ഗാലിയോട്‌ കൃത്യമായി ഇന്ന സ്ഥലത്തു നോക്കാൻ നിർദ്ദേശിച്ചു. 1846 സെപ്‌റ്റംബർ 23ന്‌ അതേ ദിശയിൽ തന്നെ പുതിയ ഗ്രഹത്തെ കണ്ടെത്തുകയും ചെയ്‌തു. നെപ്‌ട്യൂണിന്റെ കണ്ടെത്തൽ ന്യൂട്ടോണിയൻ ചലനനിയമങ്ങളുടെ വൻ വിജയസൂചകമായി കൊണ്ടാടപ്പെട്ടു.
ഗലീലിയോക്കു ശേഷം കണ്ടുപിടിക്കപ്പെട്ട ഗ്രഹങ്ങളാണ്‌ യുറാനസും നെപ്‌ട്യൂണും. പ്ലൂട്ടോയെക്കൂടി ഒരു ഗ്രഹമായി കണക്കാക്കിയിരുന്നെങ്കിലും ഇപ്പോൾ ആ സ്ഥാനം നഷ്‌ടപ്പെട്ടിരിക്കയാണ്‌. ഭൂമിയുടെ കാൽ ഭാഗം മാത്രമുള്ള പ്ലൂട്ടോയ്‌ക്ക്‌ ഗ്രഹമെന്ന പദവിക്ക്‌ അർഹതയില്ലത്രേ! 1781ൽ വില്യം ഹെർഷൽ എന്ന വാനനിരീക്ഷകനാണ്‌ യുറാനസിനെ കണ്ടെത്തിയത്‌. സൂക്ഷ്‌മദൃക്കുകൾക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാവുന്ന ഈ ചെറു പ്രകാശഗോളത്തെ ഗ്രഹമാണെന്നു തിരിച്ചറിഞ്ഞതാണ്‌ ഹെർഷലിന്റെ മിടുക്ക്‌. യുറാനസിന്റെ ഭ്രമണപഥത്തിലെ ചില ക്രമക്കേടുകളാണ്‌ അതിന്റെ സമീപം മറ്റൊരു ഗ്രഹം കൂടി ഉണ്ടായിരിക്കാമെന്ന സംശയത്തിനു വഴിവച്ചത്‌. ലെ വെരിയർ കണക്കുകൂട്ടലുകൾ നടത്തി; ബെർലിനിലെ യോഹാൻ ഗാലിയോട്‌ കൃത്യമായി ഇന്ന സ്ഥലത്തു നോക്കാൻ നിർദ്ദേശിച്ചു. 1846 സെപ്‌റ്റംബർ 23ന്‌ അതേ ദിശയിൽ തന്നെ പുതിയ ഗ്രഹത്തെ കണ്ടെത്തുകയും ചെയ്‌തു. നെപ്‌ട്യൂണിന്റെ കണ്ടെത്തൽ ന്യൂട്ടോണിയൻ ചലനനിയമങ്ങളുടെ വൻ വിജയസൂചകമായി കൊണ്ടാടപ്പെട്ടു.
വളരെ വിദൂരസ്ഥമായ നക്ഷത്രങ്ങളെപ്പറ്റി വിവരം തരാൻ നമുക്ക്‌ ടെലിസ്‌കോപ്പുകളെക്കാൾ സഹായകമാകുന്നത്‌ അവയിൽ നിന്നുള്ള വികിരണങ്ങളെ അപഗ്രഥിക്കാനുതകുന്ന ഉപകരണമായ സ്‌പെക്‌ട്രോസ്‌കോപ്പ്‌ ആണ്‌. ഓരോ മൂലകത്തിനും അതിന്റേതായ തരംഗദൈർഘ്യത്തിലുള്ള വികിരണങ്ങളെ ആഗിരണം ചെയ്യാൻ കഴിയും. ആ വിടവ്‌ രേഖാരൂപത്തിൽ പ്രകാശവീചിയിൽ പ്രത്യക്ഷപ്പെടും. അങ്ങനെ വിദൂരസ്ഥ നക്ഷത്രങ്ങളുടെ അന്തരീക്ഷത്തിലുള്ള മൂലകങ്ങളുടെ കൈയൊപ്പ്‌ അവയിൽ നിന്നുള്ള പ്രകാശവീചിയിൽ സ്‌പെക്‌ട്രോസ്‌കോപ്പിന്റെ സഹായത്തോടെ നമുക്കു തിരിച്ചറിയാം. അങ്ങനെയാണ്‌ 1861 ൽ ഗുസ്‌താവ്‌ കിർച്ചോഫ്‌ സൂര്യരശ്‌മികളിൽ സോഡിയം, കാൽസിയം, മഗ്നീഷ്യം, ഇരുമ്പ്‌, ക്രോമിയം, നിക്കൽ, ബേരിയം, ചെമ്പ്‌, കറുത്തീയം എന്നീ മൂലകങ്ങളുടെ കൈയൊപ്പു കണ്ടെത്തിയത്‌. അതായിരുന്നു സ്‌പെക്‌ട്രോസ്‌കോപ്പിയുടെയും അസ്‌ട്രോഫിസിക്‌സിന്റെയും ഉദയം.
വളരെ വിദൂരസ്ഥമായ നക്ഷത്രങ്ങളെപ്പറ്റി വിവരം തരാൻ നമുക്ക്‌ ടെലിസ്‌കോപ്പുകളെക്കാൾ സഹായകമാകുന്നത്‌ അവയിൽ നിന്നുള്ള വികിരണങ്ങളെ അപഗ്രഥിക്കാനുതകുന്ന ഉപകരണമായ സ്‌പെക്‌ട്രോസ്‌കോപ്പ്‌ ആണ്‌. ഓരോ മൂലകത്തിനും അതിന്റേതായ തരംഗദൈർഘ്യത്തിലുള്ള വികിരണങ്ങളെ ആഗിരണം ചെയ്യാൻ കഴിയും. ആ വിടവ്‌ രേഖാരൂപത്തിൽ പ്രകാശവീചിയിൽ പ്രത്യക്ഷപ്പെടും. അങ്ങനെ വിദൂരസ്ഥ നക്ഷത്രങ്ങളുടെ അന്തരീക്ഷത്തിലുള്ള മൂലകങ്ങളുടെ കൈയൊപ്പ്‌ അവയിൽ നിന്നുള്ള പ്രകാശവീചിയിൽ സ്‌പെക്‌ട്രോസ്‌കോപ്പിന്റെ സഹായത്തോടെ നമുക്കു തിരിച്ചറിയാം. അങ്ങനെയാണ്‌ 1861 ൽ ഗുസ്‌താവ്‌ കിർച്ചോഫ്‌ സൂര്യരശ്‌മികളിൽ സോഡിയം, കാൽസിയം, മഗ്നീഷ്യം, ഇരുമ്പ്‌, ക്രോമിയം, നിക്കൽ, ബേരിയം, ചെമ്പ്‌, കറുത്തീയം എന്നീ മൂലകങ്ങളുടെ കൈയൊപ്പു കണ്ടെത്തിയത്‌. അതായിരുന്നു സ്‌പെക്‌ട്രോസ്‌കോപ്പിയുടെയും അസ്‌ട്രോഫിസിക്‌സിന്റെയും ഉദയം.
1864ൽ ഒരു ഇംഗ്ലീഷ്‌ അമച്വർ അസ്‌ട്രോണമർ ആയ സർ. വില്യം ഹഗ്ഗിൻസ്‌ ആണ്‌ സ്‌പെക്‌ട്രോസ്‌കോപ്പിന്റെ സഹായത്തോടെ ഒറിയോൺ നെബുല ഒരൊറ്റ ഗ്യാസ്‌ മാത്രമടങ്ങുന്ന ഒരു വാതകപടലമാണെന്നു മനസ്സിലാക്കിയത്‌. ആയിടയ്‌ക്കു പ്രചാരത്തിൽ വന്ന ഫോട്ടോഗ്രഫി വാനനിരീക്ഷണത്തിലുപയോഗിച്ചു തുടങ്ങിയത്‌ മറ്റൊരു ശക്തമായ ഉപകരണമായി മാറി.
1864ൽ ഒരു ഇംഗ്ലീഷ്‌ അമച്വർ അസ്‌ട്രോണമർ ആയ സർ. വില്യം ഹഗ്ഗിൻസ്‌ ആണ്‌ സ്‌പെക്‌ട്രോസ്‌കോപ്പിന്റെ സഹായത്തോടെ ഒറിയോൺ നെബുല ഒരൊറ്റ ഗ്യാസ്‌ മാത്രമടങ്ങുന്ന ഒരു വാതകപടലമാണെന്നു മനസ്സിലാക്കിയത്‌. ആയിടയ്‌ക്കു പ്രചാരത്തിൽ വന്ന ഫോട്ടോഗ്രഫി വാനനിരീക്ഷണത്തിലുപയോഗിച്ചു തുടങ്ങിയത്‌ മറ്റൊരു ശക്തമായ ഉപകരണമായി മാറി.
ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം വാനശാസ്‌ത്രത്തിലും പ്രതിരണനങ്ങളുണ്ടാക്കി. ഗുരുത്വാകർഷണശക്തി പ്രകാശരശ്‌മികളെയും വളയ്‌ക്കും എന്ന അറിവ്‌ വിദൂരനക്ഷത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്കു പുതിയ മാനം നൽകി. ഇതിനിടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914 ജൂൺ 28ന്‌ ആണ്‌ വേർണർ കോൾഹോഴ്‌സ്റ്റർ എന്ന ജർമൻകാരൻ ഒരു ബലൂണിൽ 10,000 മീറ്റർ ഉയരത്തിലെത്തിയത്‌. അതിലെ ഒരു ഉപകരണം ഇലക്‌ട്രോസ്‌കോപ്പ്‌ ആയിരുന്നു. അതിലെ കണ്ടെത്തൽ പ്രകാരം ഭൂതലത്തിലുള്ളതിനേക്കാൾ ഇരട്ടിയോളം അതിശക്ത വികിരണങ്ങളാണ്‌ അത്യുന്നതങ്ങളിലുള്ളത്‌. അവയുടെ ഉത്ഭവം ബഹിരാകാശത്തു നിന്നാണ്‌ എന്ന്‌ അതു തെളിയിച്ചു. കോസ്‌മിക്‌ വികിരണങ്ങൾ കണ്ടെത്തപ്പെട്ടു.
ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം വാനശാസ്‌ത്രത്തിലും പ്രതിരണനങ്ങളുണ്ടാക്കി. ഗുരുത്വാകർഷണശക്തി പ്രകാശരശ്‌മികളെയും വളയ്‌ക്കും എന്ന അറിവ്‌ വിദൂരനക്ഷത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്കു പുതിയ മാനം നൽകി. ഇതിനിടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914 ജൂൺ 28ന്‌ ആണ്‌ വേർണർ കോൾഹോഴ്‌സ്റ്റർ എന്ന ജർമൻകാരൻ ഒരു ബലൂണിൽ 10,000 മീറ്റർ ഉയരത്തിലെത്തിയത്‌. അതിലെ ഒരു ഉപകരണം ഇലക്‌ട്രോസ്‌കോപ്പ്‌ ആയിരുന്നു. അതിലെ കണ്ടെത്തൽ പ്രകാരം ഭൂതലത്തിലുള്ളതിനേക്കാൾ ഇരട്ടിയോളം അതിശക്ത വികിരണങ്ങളാണ്‌ അത്യുന്നതങ്ങളിലുള്ളത്‌. അവയുടെ ഉത്ഭവം ബഹിരാകാശത്തു നിന്നാണ്‌ എന്ന്‌ അതു തെളിയിച്ചു. കോസ്‌മിക്‌ വികിരണങ്ങൾ കണ്ടെത്തപ്പെട്ടു.
നിയതമായ ക്രമത്തിൽ തിളക്കം കൂടുകയും കുറയുകയും ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങളാണ്‌ സെഫീഡ്‌കൾ. ഘടികാരം പോലെ കൃത്യമാണ്‌ അവയുടെ പ്രകാശവ്യതിയാനങ്ങൾ. ഹെൻറിയറ്റ സ്വാൻ ലീവിറ്റ്‌ എന്ന ഹാർവാർഡ്‌ വാനശാസ്‌ത്രജ്ഞ അവയെ സംബന്ധിച്ച ഒരു സുപ്രധാന തത്വം കണ്ടെത്തി. അവയുടെ ശരാശരി പ്രകാശതീവ്രതയും വ്യതിയാന ആവൃത്തിയും തമ്മിൽ കൃത്യമായ ബന്ധമുണ്ട്‌. ഈ ബന്ധത്തെ സെഫീഡിലേക്കുള്ള ദൂരം കണ്ടെത്താനുള്ള ഉപായമാക്കാം. വിദൂരമായ ഗാലക്‌സികളിലേക്കുള്ള ദൂരം കണക്കാക്കാൻ ഈ കണ്ടെത്തൽ ഏറെ സഹായകമായി. ഈ തത്വം ഉപയോഗിച്ചാണ്‌ നമ്മുടെ ഗ്യാലക്‌സിയുടെ കേന്ദ്രത്തിൽ നിന്ന്‌ 30,000 പ്രകാശവർഷം ദൂരത്താണ്‌ സൂര്യൻ സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ ഹാർലോ ഷേപ്‌ലി നിർണയിച്ചത്‌. അങ്ങനെ കോപ്പർനിക്കസ്‌ ഭൂമിയെ പ്രപഞ്ചകേന്ദ്രത്തിൽ നിന്നു പുറത്താക്കി സൂര്യനെ അവിടെ പ്രതിഷ്‌ഠിച്ചുവെങ്കിൽ ഷേപ്‌ലി സൂര്യനെയും അവിടെ നിന്നു തൂക്കിയെറിഞ്ഞു!
നിയതമായ ക്രമത്തിൽ തിളക്കം കൂടുകയും കുറയുകയും ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങളാണ്‌ സെഫീഡ്‌കൾ. ഘടികാരം പോലെ കൃത്യമാണ്‌ അവയുടെ പ്രകാശവ്യതിയാനങ്ങൾ. ഹെൻറിയറ്റ സ്വാൻ ലീവിറ്റ്‌ എന്ന ഹാർവാർഡ്‌ വാനശാസ്‌ത്രജ്ഞ അവയെ സംബന്ധിച്ച ഒരു സുപ്രധാന തത്വം കണ്ടെത്തി. അവയുടെ ശരാശരി പ്രകാശതീവ്രതയും വ്യതിയാന ആവൃത്തിയും തമ്മിൽ കൃത്യമായ ബന്ധമുണ്ട്‌. ഈ ബന്ധത്തെ സെഫീഡിലേക്കുള്ള ദൂരം കണ്ടെത്താനുള്ള ഉപായമാക്കാം. വിദൂരമായ ഗാലക്‌സികളിലേക്കുള്ള ദൂരം കണക്കാക്കാൻ ഈ കണ്ടെത്തൽ ഏറെ സഹായകമായി. ഈ തത്വം ഉപയോഗിച്ചാണ്‌ നമ്മുടെ ഗ്യാലക്‌സിയുടെ കേന്ദ്രത്തിൽ നിന്ന്‌ 30,000 പ്രകാശവർഷം ദൂരത്താണ്‌ സൂര്യൻ സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ ഹാർലോ ഷേപ്‌ലി നിർണയിച്ചത്‌. അങ്ങനെ കോപ്പർനിക്കസ്‌ ഭൂമിയെ പ്രപഞ്ചകേന്ദ്രത്തിൽ നിന്നു പുറത്താക്കി സൂര്യനെ അവിടെ പ്രതിഷ്‌ഠിച്ചുവെങ്കിൽ ഷേപ്‌ലി സൂര്യനെയും അവിടെ നിന്നു തൂക്കിയെറിഞ്ഞു!
ഐൻസ്റ്റൈന്റെ സിദ്ധാന്തമായ പ്രകാശത്തിന്റെ ഗുരുത്വാകർഷണ വിധേയത്വം ഉപയോഗിച്ചുതന്നെയാണ്‌ ഡച്ച്‌ വാനശാസ്‌ത്രജ്ഞനായ വില്ലെം ഡെ സിറ്റർ, അങ്ങനെ വളയ്‌ക്കപ്പെടുന്ന രശ്‌മി വളഞ്ഞുവളഞ്ഞ്‌ പുറപ്പെട്ടേടത്തുതന്നെ എത്തുമെന്ന്‌ സിദ്ധാന്തിച്ചത്‌! പ്രപഞ്ചം വർത്തുളമാണെന്ന്‌ ഐൻസ്റ്റൈനും സമ്മതിച്ചിരുന്നു. പക്ഷേ ഡെ സിറ്റർ ഒരു പടികൂടി മുമ്പോട്ടുപോയി. വർത്തുളമായ ഈ പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു! വിദൂരസ്ഥമായ ഗ്യാലക്‌സികളുടെ `റെഡ്‌ ഷിഫ്‌ട്‌' പ്രതിഭാസം പഠിച്ച എഡ്വിൻ ഹബ്ബ്‌ൾ ഇതു നിരീക്ഷണങ്ങളിലൂടെ ശരിവച്ചു. വിദൂരസ്ഥ ഗ്യാലക്‌സികളുടെ ദൂരത്തിന്‌ ആനുപാതികമാണ്‌ അവ അകലുന്ന വേഗതയും എന്ന അത്ഭുതകരമായ വസ്‌തുതയും ഹബ്ബ്‌ൾ കണ്ടെത്തി. അതുപ്രകാരം ഈ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 2740 കോടി പ്രകാശവർഷമാണത്രേ.
ഐൻസ്റ്റൈന്റെ സിദ്ധാന്തമായ പ്രകാശത്തിന്റെ ഗുരുത്വാകർഷണ വിധേയത്വം ഉപയോഗിച്ചുതന്നെയാണ്‌ ഡച്ച്‌ വാനശാസ്‌ത്രജ്ഞനായ വില്ലെം ഡെ സിറ്റർ, അങ്ങനെ വളയ്‌ക്കപ്പെടുന്ന രശ്‌മി വളഞ്ഞുവളഞ്ഞ്‌ പുറപ്പെട്ടേടത്തുതന്നെ എത്തുമെന്ന്‌ സിദ്ധാന്തിച്ചത്‌! പ്രപഞ്ചം വർത്തുളമാണെന്ന്‌ ഐൻസ്റ്റൈനും സമ്മതിച്ചിരുന്നു. പക്ഷേ ഡെ സിറ്റർ ഒരു പടികൂടി മുമ്പോട്ടുപോയി. വർത്തുളമായ ഈ പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു! വിദൂരസ്ഥമായ ഗ്യാലക്‌സികളുടെ `റെഡ്‌ ഷിഫ്‌ട്‌' പ്രതിഭാസം പഠിച്ച എഡ്വിൻ ഹബ്ബ്‌ൾ ഇതു നിരീക്ഷണങ്ങളിലൂടെ ശരിവച്ചു. വിദൂരസ്ഥ ഗ്യാലക്‌സികളുടെ ദൂരത്തിന്‌ ആനുപാതികമാണ്‌ അവ അകലുന്ന വേഗതയും എന്ന അത്ഭുതകരമായ വസ്‌തുതയും ഹബ്ബ്‌ൾ കണ്ടെത്തി. അതുപ്രകാരം ഈ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 2740 കോടി പ്രകാശവർഷമാണത്രേ.
1948ൽ സ്ഥാപിക്കപ്പെട്ട മൗണ്ട്‌ പാലോമറിലെ 200 ഇഞ്ചു ടെലിസ്‌കോപ്പും 1991 ൽ ഹവായിയിലെ മൗനാകീയിൽ സ്ഥാപിതമായ 400 ഇഞ്ചു ടെലിസ്‌കോപ്പും ദൃശ്യപ്രപഞ്ചത്തിന്റെ അതിരും കൃത്യതയും അഭൂതപൂർവമാം വിധത്തിൽ വികസിപ്പിച്ചു. അവയിലൂടെയുള്ള നിരീക്ഷണങ്ങളിലൂടെ അലൻ സാൻഡേജ്‌ എത്തിയ നിഗമനം ഇന്നു നാം കാണുന്ന പ്രപഞ്ചത്തിന്റെ വയസ്സ്‌ 2500 കോടി വർഷമാണെന്നാണ്‌. ഇപ്പോഴത്‌ 1370 കോടി പ്രകാശവർഷം എന്നു കണക്കാക്കുന്നു. ഇന്നും ഓപ്‌ടിക്കൽ ടെലിസ്‌കോപ്പുകൾ വഴി, വാനനിരീക്ഷകർ നക്ഷത്രങ്ങളെയും ഗ്യാലക്‌സികളെയും നെബുലകളെയും സംബന്ധിച്ച രസകരങ്ങളായ പുതിയ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു.
1948ൽ സ്ഥാപിക്കപ്പെട്ട മൗണ്ട്‌ പാലോമറിലെ 200 ഇഞ്ചു ടെലിസ്‌കോപ്പും 1991 ൽ ഹവായിയിലെ മൗനാകീയിൽ സ്ഥാപിതമായ 400 ഇഞ്ചു ടെലിസ്‌കോപ്പും ദൃശ്യപ്രപഞ്ചത്തിന്റെ അതിരും കൃത്യതയും അഭൂതപൂർവമാം വിധത്തിൽ വികസിപ്പിച്ചു. അവയിലൂടെയുള്ള നിരീക്ഷണങ്ങളിലൂടെ അലൻ സാൻഡേജ്‌ എത്തിയ നിഗമനം ഇന്നു നാം കാണുന്ന പ്രപഞ്ചത്തിന്റെ വയസ്സ്‌ 2500 കോടി വർഷമാണെന്നാണ്‌. ഇപ്പോഴത്‌ 1370 കോടി പ്രകാശവർഷം എന്നു കണക്കാക്കുന്നു. ഇന്നും ഓപ്‌ടിക്കൽ ടെലിസ്‌കോപ്പുകൾ വഴി, വാനനിരീക്ഷകർ നക്ഷത്രങ്ങളെയും ഗ്യാലക്‌സികളെയും നെബുലകളെയും സംബന്ധിച്ച രസകരങ്ങളായ പുതിയ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ ഇതിനിടെത്തന്നെ ബഹിരാകാശവാഹനങ്ങളുടെ സഹായത്തോടെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ സ്‌പേസ്‌ ടെലിസ്‌കോപ്പുകൾ എത്തിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്‌. 1990 മുതൽ ഹബ്ബ്‌ൾ ടെലിസ്‌കോപ്പും 1991 മുതൽ ഗാമാറേ ഒബ്‌സർവേറ്ററിയും (GRO) ഈ വിധത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗമാന്തരീക്ഷത്തിലെ അലോസരങ്ങളൊന്നുമില്ലാതെ വാനനിരീക്ഷണം നടത്താനാകുന്നു എന്നതാണവയുടെ സവിശേഷത.
എന്നാൽ ഇതിനിടെത്തന്നെ ബഹിരാകാശവാഹനങ്ങളുടെ സഹായത്തോടെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ സ്‌പേസ്‌ ടെലിസ്‌കോപ്പുകൾ എത്തിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്‌. 1990 മുതൽ ഹബ്ബ്‌ൾ ടെലിസ്‌കോപ്പും 1991 മുതൽ ഗാമാറേ ഒബ്‌സർവേറ്ററിയും (GRO) ഈ വിധത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗമാന്തരീക്ഷത്തിലെ അലോസരങ്ങളൊന്നുമില്ലാതെ വാനനിരീക്ഷണം നടത്താനാകുന്നു എന്നതാണവയുടെ സവിശേഷത.
നക്ഷത്രങ്ങളുടെ ആന്തര രഹസ്യങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ്‌ നൂക്ലിയർ ഫിസിസിസ്റ്റായ ഹാൻസ്‌ ബെഥെ(Hans bethe)യെ വാനശാസ്‌ത്രജ്ഞർക്കു പ്രിയങ്കരനാക്കിയത്‌. വൻതോതിൽ ഹൈഡ്രജൻ ന്യൂക്ലിയസ്സുകളെ ഹീലിയമാക്കി മാറ്റുന്ന ഫ്യൂഷൻ പ്രക്രിയയിലൂടെയാണ്‌ നക്ഷത്രങ്ങൾ ജ്വലിക്കുന്നതെന്ന്‌ അദ്ദേഹം ഊഹിച്ചു. ജോർജ്‌ ഗാമോവ്‌ ഈ ആശയത്തെ വിപുലപ്പെടുത്തി നക്ഷത്രങ്ങളുടെ ജീവിത ചക്രം കണ്ടെത്താൻ ശ്രമിച്ചു. നക്ഷത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള കോടാനുകോടി ഡിഗ്രി സെൽഷ്യസ്‌ ഊഷ്‌മാവിൽ നടക്കുന്ന ഫ്യൂഷൻ പ്രക്രിയ അതിസമ്മർദ്ദം ചെലുത്തുമ്പോൾ അവയുടെ ശക്തമായ ഗുരുത്വാകർഷണം അതിനെ ഉള്ളിലോട്ടു വലിക്കുകയും ചെയ്യുന്നു. ഇവ തമ്മിലുള്ള സമതുലനമാണ്‌ നക്ഷത്രങ്ങളെ പൊട്ടിത്തെറിക്കാതെയും ഉറഞ്ഞുകൂടാതെയും പിടിച്ചുനിറുത്തുന്നത്‌. ഹൈഡ്രജൻ ശേഖരം കത്തിത്തീരുന്നതനുസരിച്ച്‌ ഈ സമതുലനത്തിൽ മാറ്റം സംഭവിച്ച്‌ നക്ഷത്രങ്ങൾ വികസിച്ച്‌്‌ ചുവന്ന ഭീമൻ (Red giant) ആകുകയോ, ചുരുങ്ങി വെള്ളക്കുള്ളൻ ആയി മാറുകയോ, സൂപ്പർനോവ ആയി പൊട്ടിത്തെറിക്കുകയോ, ആന്തരിക വിസ്‌ഫോടനത്തിലൂടെ (implosion) തമോഗർത്തമായി രൂപാന്തരപ്പെടുകയോ ചെയ്യാമെന്ന്‌ വാനശാസ്‌ത്രജ്‌ഞർ കണക്കുകൂട്ടുന്നു.
നക്ഷത്രങ്ങളുടെ ആന്തര രഹസ്യങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ്‌ നൂക്ലിയർ ഫിസിസിസ്റ്റായ ഹാൻസ്‌ ബെഥെ(Hans bethe)യെ വാനശാസ്‌ത്രജ്ഞർക്കു പ്രിയങ്കരനാക്കിയത്‌. വൻതോതിൽ ഹൈഡ്രജൻ ന്യൂക്ലിയസ്സുകളെ ഹീലിയമാക്കി മാറ്റുന്ന ഫ്യൂഷൻ പ്രക്രിയയിലൂടെയാണ്‌ നക്ഷത്രങ്ങൾ ജ്വലിക്കുന്നതെന്ന്‌ അദ്ദേഹം ഊഹിച്ചു. ജോർജ്‌ ഗാമോവ്‌ ഈ ആശയത്തെ വിപുലപ്പെടുത്തി നക്ഷത്രങ്ങളുടെ ജീവിത ചക്രം കണ്ടെത്താൻ ശ്രമിച്ചു. നക്ഷത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള കോടാനുകോടി ഡിഗ്രി സെൽഷ്യസ്‌ ഊഷ്‌മാവിൽ നടക്കുന്ന ഫ്യൂഷൻ പ്രക്രിയ അതിസമ്മർദ്ദം ചെലുത്തുമ്പോൾ അവയുടെ ശക്തമായ ഗുരുത്വാകർഷണം അതിനെ ഉള്ളിലോട്ടു വലിക്കുകയും ചെയ്യുന്നു. ഇവ തമ്മിലുള്ള സമതുലനമാണ്‌ നക്ഷത്രങ്ങളെ പൊട്ടിത്തെറിക്കാതെയും ഉറഞ്ഞുകൂടാതെയും പിടിച്ചുനിറുത്തുന്നത്‌. ഹൈഡ്രജൻ ശേഖരം കത്തിത്തീരുന്നതനുസരിച്ച്‌ ഈ സമതുലനത്തിൽ മാറ്റം സംഭവിച്ച്‌ നക്ഷത്രങ്ങൾ വികസിച്ച്‌്‌ ചുവന്ന ഭീമൻ (Red giant) ആകുകയോ, ചുരുങ്ങി വെള്ളക്കുള്ളൻ ആയി മാറുകയോ, സൂപ്പർനോവ ആയി പൊട്ടിത്തെറിക്കുകയോ, ആന്തരിക വിസ്‌ഫോടനത്തിലൂടെ (implosion) തമോഗർത്തമായി രൂപാന്തരപ്പെടുകയോ ചെയ്യാമെന്ന്‌ വാനശാസ്‌ത്രജ്‌ഞർ കണക്കുകൂട്ടുന്നു.
റേഡിയോ ടെലിസ്‌കോപ്പുകളിലൂടെ കണ്ടെത്തപ്പെട്ട വിദൂരസ്ഥമായ പ്രതിഭാസമാണ്‌ നക്ഷത്രങ്ങളെപ്പോലെയിരിക്കുന്ന റേഡിയോ സ്രോതസ്സുകൾ അഥവാ ക്വാസാർസ്‌. നൂറുകോടിക്കണക്കിനു കോടി പ്രകാശവർഷങ്ങൾക്കപ്പുറമാണവയുടെ സ്ഥാനം. ഏറ്റവും അകലെയുള്ളവ 1200 കോടി പ്രകാശവർഷങ്ങൾക്കുമപ്പുറം - ദൃശ്യപ്രപഞ്ചത്തിന്റെ അതിർത്തി കുറിക്കുന്നവ എന്നുതന്നെ പറയാം. കൂട്ടത്തിൽ പറയട്ടെ, ഈ ദൂരങ്ങളെല്ലാം അവയുടെ പ്രകാശത്തിലെ ചുവപ്പ്‌ നീക്കത്തെ (Red Shift) അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളാണ്‌. റെഡ്‌ഷിഫ്‌ട്‌ എല്ലായ്‌പ്പോഴും പ്രകാശസ്രോതസ്സുകൾ നമ്മിൽ നിന്നകന്നു പോകുന്നതിന്റെ സൂചനയാകണമെന്നില്ല എന്നും വികസ്വരമായ പ്രപഞ്ചം എന്ന സങ്കല്‌പം തന്നെ ശരിയല്ലാ എന്നുമുള്ള ഒരു വാദവും രംഗത്തുണ്ട്‌.
റേഡിയോ ടെലിസ്‌കോപ്പുകളിലൂടെ കണ്ടെത്തപ്പെട്ട വിദൂരസ്ഥമായ പ്രതിഭാസമാണ്‌ നക്ഷത്രങ്ങളെപ്പോലെയിരിക്കുന്ന റേഡിയോ സ്രോതസ്സുകൾ അഥവാ ക്വാസാർസ്‌. നൂറുകോടിക്കണക്കിനു കോടി പ്രകാശവർഷങ്ങൾക്കപ്പുറമാണവയുടെ സ്ഥാനം. ഏറ്റവും അകലെയുള്ളവ 1200 കോടി പ്രകാശവർഷങ്ങൾക്കുമപ്പുറം - ദൃശ്യപ്രപഞ്ചത്തിന്റെ അതിർത്തി കുറിക്കുന്നവ എന്നുതന്നെ പറയാം. കൂട്ടത്തിൽ പറയട്ടെ, ഈ ദൂരങ്ങളെല്ലാം അവയുടെ പ്രകാശത്തിലെ ചുവപ്പ്‌ നീക്കത്തെ (Red Shift) അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളാണ്‌. റെഡ്‌ഷിഫ്‌ട്‌ എല്ലായ്‌പ്പോഴും പ്രകാശസ്രോതസ്സുകൾ നമ്മിൽ നിന്നകന്നു പോകുന്നതിന്റെ സൂചനയാകണമെന്നില്ല എന്നും വികസ്വരമായ പ്രപഞ്ചം എന്ന സങ്കല്‌പം തന്നെ ശരിയല്ലാ എന്നുമുള്ള ഒരു വാദവും രംഗത്തുണ്ട്‌.
റേഡിയോ ടെലസ്‌കോപ്പുകളിൽ പ്രത്യക്ഷപ്പെട്ട ആന്ദോളനങ്ങൾ (പൾസുകൾ) മുഖേനയാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾക്കു തെളിവുകിട്ടിയത്‌. ഊഹിക്കാനാവാത്ത വിധം സാന്ദ്രതകൂടിയ ഇവയിൽ നിന്ന്‌ റേഡിയോ തരംഗങ്ങൾ ആന്ദോളനങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കയാണ്‌. ഇവയെ പൾസാറുകൾ എന്നു വിളിക്കുന്നു.
റേഡിയോ ടെലസ്‌കോപ്പുകളിൽ പ്രത്യക്ഷപ്പെട്ട ആന്ദോളനങ്ങൾ (പൾസുകൾ) മുഖേനയാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾക്കു തെളിവുകിട്ടിയത്‌. ഊഹിക്കാനാവാത്ത വിധം സാന്ദ്രതകൂടിയ ഇവയിൽ നിന്ന്‌ റേഡിയോ തരംഗങ്ങൾ ആന്ദോളനങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കയാണ്‌. ഇവയെ പൾസാറുകൾ എന്നു വിളിക്കുന്നു.
അതുപോലെതന്നെ 1964ൽ ബെൽലാബിലെ ആർനോ പെൻസിയാസി(Arno penzias)ന്റെയും റോബർട്ട്‌ വിൽസൺ(Robert wilson)ന്റെയും റേഡിയോ ആന്റിനയിൽ അനുഭവപ്പെട്ട ദുരൂഹമായ `നോയ്‌സ്‌' നെപ്പറ്റിയുള്ള അന്വേഷണമാണ്‌ ബിഗ്‌ബാങ്ങിന്റെ അവശിഷ്‌ടമെന്നു കരുതപ്പെടുന്ന 3 K പശ്ചാത്തല വികിരണം കണ്ടെത്തുന്നതിൽ കലാശിച്ചത്‌. രസകരമായ വൈരുദ്ധ്യം എന്തെന്നാൽ പെൻസിയാസും വിൽസണും തങ്ങളുടെ ആന്റിനയിൽ കടന്നുകൂടിയ ഈ `ശല്യം' ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വെറും 50 കിലോമീറ്റർ അകലത്ത്‌ പ്രിൻസ്‌ടൺ സർവകലാശാലയിൽ റോബർട്ട്‌ ഡിക്ക്‌ പണ്ടു ഗാമോവ്‌ പറഞ്ഞുവച്ച ഈ പശ്ചാത്തല വികിരണം കണ്ടുപിടിക്കാനായി തല പുകച്ചുകൊണ്ടിരിക്കയായിരുന്നു. ഇക്കഥയൊന്നുമറിയാത്ത പെൻസിയാസും വിൽസണും തങ്ങളുടെ പ്രശ്‌നം പരിഹരിക്കാനായി സമീപിച്ചത്‌, ഭാഗ്യവശാൽ, റോബർട്ട്‌ ഡിക്കിനെ ആയിരുന്നു. ആ ഫോൺ സന്ദേശം കിട്ടിയ മാത്രയിൽ തന്നെ ഡിക്കിനു കാര്യം മനസ്സിലായി-തങ്ങൾ കാത്തുസൂക്ഷിച്ച കസ്‌തൂരി മാമ്പഴം..... പെൻസിയാസിനും വിൽസണും കിട്ടിയതു നോബൽ സമ്മാനം. ഡിക്കിനു കിട്ടിയത്‌ ശാസ്‌ത്രചരിത്ര പുസ്‌തകങ്ങളിലെ അനുഭാവപൂർവമായ ഒരു അടിക്കുറിപ്പ്‌!
അതുപോലെതന്നെ 1964ൽ ബെൽലാബിലെ ആർനോ പെൻസിയാസി(Arno penzias)ന്റെയും റോബർട്ട്‌ വിൽസൺ(Robert wilson)ന്റെയും റേഡിയോ ആന്റിനയിൽ അനുഭവപ്പെട്ട ദുരൂഹമായ `നോയ്‌സ്‌' നെപ്പറ്റിയുള്ള അന്വേഷണമാണ്‌ ബിഗ്‌ബാങ്ങിന്റെ അവശിഷ്‌ടമെന്നു കരുതപ്പെടുന്ന 3 K പശ്ചാത്തല വികിരണം കണ്ടെത്തുന്നതിൽ കലാശിച്ചത്‌. രസകരമായ വൈരുദ്ധ്യം എന്തെന്നാൽ പെൻസിയാസും വിൽസണും തങ്ങളുടെ ആന്റിനയിൽ കടന്നുകൂടിയ ഈ `ശല്യം' ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വെറും 50 കിലോമീറ്റർ അകലത്ത്‌ പ്രിൻസ്‌ടൺ സർവകലാശാലയിൽ റോബർട്ട്‌ ഡിക്ക്‌ പണ്ടു ഗാമോവ്‌ പറഞ്ഞുവച്ച ഈ പശ്ചാത്തല വികിരണം കണ്ടുപിടിക്കാനായി തല പുകച്ചുകൊണ്ടിരിക്കയായിരുന്നു. ഇക്കഥയൊന്നുമറിയാത്ത പെൻസിയാസും വിൽസണും തങ്ങളുടെ പ്രശ്‌നം പരിഹരിക്കാനായി സമീപിച്ചത്‌, ഭാഗ്യവശാൽ, റോബർട്ട്‌ ഡിക്കിനെ ആയിരുന്നു. ആ ഫോൺ സന്ദേശം കിട്ടിയ മാത്രയിൽ തന്നെ ഡിക്കിനു കാര്യം മനസ്സിലായി-തങ്ങൾ കാത്തുസൂക്ഷിച്ച കസ്‌തൂരി മാമ്പഴം..... പെൻസിയാസിനും വിൽസണും കിട്ടിയതു നോബൽ സമ്മാനം. ഡിക്കിനു കിട്ടിയത്‌ ശാസ്‌ത്രചരിത്ര പുസ്‌തകങ്ങളിലെ അനുഭാവപൂർവമായ ഒരു അടിക്കുറിപ്പ്‌!
ഇന്ന്‌ വാനശാസ്‌ത്രജ്ഞരെ കുഴക്കുന്ന പ്രധാന പ്രശ്‌നം ദൃശ്യപ്രപഞ്ചത്തിന്റെ ഗുരുത്വസ്വഭാവവും വികസനസ്വഭാവവും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ്‌. അതിൽ ചെലുത്തപ്പെടുന്ന ഗുരുത്വപ്രഭാവത്തെ വിശദീകരിക്കാൻ അറിയപ്പെടുന്ന ദ്രവ്യമാനം പോരാ. നാമറിയുന്ന തരത്തിലുള്ള പ്രോട്ടോണും ന്യൂട്രോണും മറ്റും ചേർന്ന മൊത്തം ദ്രവ്യത്തിന്റെ അളവ്‌, ആവശ്യമായതിന്റെ 4% മാത്രമേ വരൂ! ബാക്കിയോ? ഏതാണ്ട്‌ 20% `കാണാദ്രവ്യം' (Dark matter) ആണെന്നു വിശ്വസിക്കപ്പെടുന്നു. നമുക്കവയെ യാതൊരു ഉപകരണവുംകൊണ്ട്‌ കാണാനാവുന്നില്ല; പക്ഷേ അവ അവിടെ ഉണ്ട്‌ എന്ന്‌ സമീപസ്ഥ വസ്‌തുക്കളിൽ അവ ചെലുത്തുന്ന ഗുരുത്വാകർഷണത്തിൽ നിന്നു മനസ്സിലാക്കാം. എന്നാലും ബാക്കി വരുന്ന 76 ശതമാനത്തിന്റെ കാര്യമോ? അത്‌ ദ്രവ്യരൂപത്തിലല്ല, നമുക്കു കാണാനാവാത്ത ഊർജരൂപത്തിലാണ്‌ (Dark Energy) സ്ഥിതിചെയ്യുന്നത്‌ എന്ന്‌ വാനശാസ്‌ത്രജ്ഞർ കരുതുന്നു. അവയെ സംബന്ധിച്ച കൗതുകകരമായ വിവരങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം എന്നാണ്‌ ഭാരതീയ വാനശാസ്‌ത്രഭൗതികരിൽ പ്രമുഖനായ താണു പത്മനാഭൻ പറയുന്നത്‌.
ഇന്ന്‌ വാനശാസ്‌ത്രജ്ഞരെ കുഴക്കുന്ന പ്രധാന പ്രശ്‌നം ദൃശ്യപ്രപഞ്ചത്തിന്റെ ഗുരുത്വസ്വഭാവവും വികസനസ്വഭാവവും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ്‌. അതിൽ ചെലുത്തപ്പെടുന്ന ഗുരുത്വപ്രഭാവത്തെ വിശദീകരിക്കാൻ അറിയപ്പെടുന്ന ദ്രവ്യമാനം പോരാ. നാമറിയുന്ന തരത്തിലുള്ള പ്രോട്ടോണും ന്യൂട്രോണും മറ്റും ചേർന്ന മൊത്തം ദ്രവ്യത്തിന്റെ അളവ്‌, ആവശ്യമായതിന്റെ 4% മാത്രമേ വരൂ! ബാക്കിയോ? ഏതാണ്ട്‌ 20% `കാണാദ്രവ്യം' (Dark matter) ആണെന്നു വിശ്വസിക്കപ്പെടുന്നു. നമുക്കവയെ യാതൊരു ഉപകരണവുംകൊണ്ട്‌ കാണാനാവുന്നില്ല; പക്ഷേ അവ അവിടെ ഉണ്ട്‌ എന്ന്‌ സമീപസ്ഥ വസ്‌തുക്കളിൽ അവ ചെലുത്തുന്ന ഗുരുത്വാകർഷണത്തിൽ നിന്നു മനസ്സിലാക്കാം. എന്നാലും ബാക്കി വരുന്ന 76 ശതമാനത്തിന്റെ കാര്യമോ? അത്‌ ദ്രവ്യരൂപത്തിലല്ല, നമുക്കു കാണാനാവാത്ത ഊർജരൂപത്തിലാണ്‌ (Dark Energy) സ്ഥിതിചെയ്യുന്നത്‌ എന്ന്‌ വാനശാസ്‌ത്രജ്ഞർ കരുതുന്നു. അവയെ സംബന്ധിച്ച കൗതുകകരമായ വിവരങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം എന്നാണ്‌ ഭാരതീയ വാനശാസ്‌ത്രഭൗതികരിൽ പ്രമുഖനായ താണു പത്മനാഭൻ പറയുന്നത്‌.


ആകാശക്കാഴ്‌ചകൾ എക്കാലത്തും മനുഷ്യനെ വിസ്‌മയം കൊള്ളിച്ചിട്ടുണ്ട്‌. അവന്റെ ഭാവനയെയും ജിജ്ഞാസയെയും അതെപ്പോഴും ഉണർത്തിയിട്ടുമുണ്ട്‌. ദിക്കറിയാനും സമയമറിയാനും കാലം ഗണിക്കാനുമെല്ലാം നക്ഷത്രങ്ങളും ആകാശസംഭവങ്ങളും സഹായകമായതോടെ ഏത്‌ പ്രദേശത്തിന്റെയും സംസ്‌കാരത്തിലെ അവിഭാജ്യഘടകമായി ആകാശ വിജ്ഞാനം. ഏറ്റവും ആദ്യം വികസിച്ചുവന്ന ശാസ്‌ത്രശാഖകളിലൊന്നാണ്‌ ജ്യോതിശ്ശാസ്‌ത്രം. എന്നാൽ ശാസ്‌ത്രം വളരെയേറെ പുരോഗമിക്കുകയും ശാസ്‌ത്രവിജ്ഞാനങ്ങൾ വളരെ ജനകീയമാവുകയും ചെയ്‌ത ഈ കാലഘട്ടത്തിൽ പോലും ജ്യോതിശ്ശാസ്‌ത്രം സംബന്ധിച്ച മിക്കവരുടെയും ധാരണകൾ പാഠപുസ്‌തകത്താളുകൾക്കപ്പുറത്തേക്ക്‌ കടക്കുന്നില്ല. നമ്മുടെ ആകാശത്ത്‌ നിത്യേന കാണുന്ന ആകാശക്കാഴ്‌ചകൾ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലാക്കാനോ ആസ്വദിക്കാനോ ആവുന്നില്ല. എന്നു മാത്രമല്ല പല തെറ്റിദ്ധാരണകളും വെച്ചു പുലർത്തുകയും ചെയ്യുന്നു. അതിനാൽ അത്ഭുതകരമായ ആകാശദൃശ്യങ്ങൾ ആസ്വദിക്കാൻ ജനങ്ങളിൽ താൽപര്യമുളവാക്കുകയും അതിലൂടെ അവരുടെ പ്രപഞ്ച വിജ്ഞാനത്തെ വികസിപ്പിക്കുകയുമാണ്‌ വേണ്ടത്‌.
ആകാശക്കാഴ്‌ചകൾ എക്കാലത്തും മനുഷ്യനെ വിസ്‌മയം കൊള്ളിച്ചിട്ടുണ്ട്‌. അവന്റെ ഭാവനയെയും ജിജ്ഞാസയെയും അതെപ്പോഴും ഉണർത്തിയിട്ടുമുണ്ട്‌. ദിക്കറിയാനും സമയമറിയാനും കാലം ഗണിക്കാനുമെല്ലാം നക്ഷത്രങ്ങളും ആകാശസംഭവങ്ങളും സഹായകമായതോടെ ഏത്‌ പ്രദേശത്തിന്റെയും സംസ്‌കാരത്തിലെ അവിഭാജ്യഘടകമായി ആകാശ വിജ്ഞാനം. ഏറ്റവും ആദ്യം വികസിച്ചുവന്ന ശാസ്‌ത്രശാഖകളിലൊന്നാണ്‌ ജ്യോതിശ്ശാസ്‌ത്രം. എന്നാൽ ശാസ്‌ത്രം വളരെയേറെ പുരോഗമിക്കുകയും ശാസ്‌ത്രവിജ്ഞാനങ്ങൾ വളരെ ജനകീയമാവുകയും ചെയ്‌ത ഈ കാലഘട്ടത്തിൽ പോലും ജ്യോതിശ്ശാസ്‌ത്രം സംബന്ധിച്ച മിക്കവരുടെയും ധാരണകൾ പാഠപുസ്‌തകത്താളുകൾക്കപ്പുറത്തേക്ക്‌ കടക്കുന്നില്ല. നമ്മുടെ ആകാശത്ത്‌ നിത്യേന കാണുന്ന ആകാശക്കാഴ്‌ചകൾ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലാക്കാനോ ആസ്വദിക്കാനോ ആവുന്നില്ല. എന്നു മാത്രമല്ല പല തെറ്റിദ്ധാരണകളും വെച്ചു പുലർത്തുകയും ചെയ്യുന്നു. അതിനാൽ അത്ഭുതകരമായ ആകാശദൃശ്യങ്ങൾ ആസ്വദിക്കാൻ ജനങ്ങളിൽ താൽപര്യമുളവാക്കുകയും അതിലൂടെ അവരുടെ പ്രപഞ്ച വിജ്ഞാനത്തെ വികസിപ്പിക്കുകയുമാണ്‌ വേണ്ടത്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3170" എന്ന താളിൽനിന്ന് ശേഖരിച്ചത്