അജ്ഞാതം


"ആറന്മുള വിമാനത്താവളം അനിവാര്യമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 26: വരി 26:


*കെ.ജി.എസ്‌ ആറൻമുള എയർപോർട്ട്‌ ലിമിറ്റഡ്‌ എന്ന പേരിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനമാണ്‌ ആറൻമുള വിമാനത്താവളം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. പത്തനംതിട്ട ജില്ലയിൽ, കോഴഞ്ചേരി താലൂക്കിൽ, ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലായി പദ്ധതി പ്രദേശം വ്യാപിച്ച്‌ കിടക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു പരിസര ആഘാതപത്രിക (Environment impact assesment) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ 500 ഏക്കർ ഭൂമിയാണ്‌ വിമാനത്താവളം നിർമ്മിക്കാൻ വേണ്ടത്‌. എന്നാൽ പദ്ധതി നടത്തിപ്പുകാരുടെ വെബ്‌സൈറ്റിൽ (www.kgsaranmula.com) അത്‌ 700 ഏക്കർ എന്നാണ്‌ കാണിച്ചിട്ടുള്ളത്‌. 2000 കോടി രൂപയാണ്‌ പദ്ധതിയുടെ ആകെ അടങ്കൽ തുക. റിലയൻസ്‌ ഗ്രൂപ്പിന്‌ ഇതിൽ 15% പങ്കാളിത്തമുണ്ടായിരിക്കും.
*കെ.ജി.എസ്‌ ആറൻമുള എയർപോർട്ട്‌ ലിമിറ്റഡ്‌ എന്ന പേരിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനമാണ്‌ ആറൻമുള വിമാനത്താവളം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. പത്തനംതിട്ട ജില്ലയിൽ, കോഴഞ്ചേരി താലൂക്കിൽ, ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലായി പദ്ധതി പ്രദേശം വ്യാപിച്ച്‌ കിടക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു പരിസര ആഘാതപത്രിക (Environment impact assesment) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ 500 ഏക്കർ ഭൂമിയാണ്‌ വിമാനത്താവളം നിർമ്മിക്കാൻ വേണ്ടത്‌. എന്നാൽ പദ്ധതി നടത്തിപ്പുകാരുടെ വെബ്‌സൈറ്റിൽ (www.kgsaranmula.com) അത്‌ 700 ഏക്കർ എന്നാണ്‌ കാണിച്ചിട്ടുള്ളത്‌. 2000 കോടി രൂപയാണ്‌ പദ്ധതിയുടെ ആകെ അടങ്കൽ തുക. റിലയൻസ്‌ ഗ്രൂപ്പിന്‌ ഇതിൽ 15% പങ്കാളിത്തമുണ്ടായിരിക്കും.
'''
 
എന്തിനാണ്‌ ആറൻമുളയിൽ ഒരു വിമാനത്താവളം?'''
'''എന്തിനാണ്‌ ആറൻമുളയിൽ ഒരു വിമാനത്താവളം?'''


* ഈ ചോദ്യത്തിന്‌ കെ.ജി.എസ്‌ കമ്പനിക്ക്‌ കൃത്യമായ ഉത്തരം ഉണ്ട്‌. ഒന്നാമതായി ആറൻമുള വിമാനത്താവളം തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ ഏതാണ്ട്‌ മധ്യത്തിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനങ്ങളുടെ വ്യോമഗതാഗത ആവശ്യത്തിന്‌ ആറൻമുള വിമാനത്താവളം അനുയോജ്യമായിരിക്കുമെന്ന്‌ അവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ 21% വും ആഭ്യന്തര സഞ്ചാരികളിൽ 14% വും ഈ ജില്ലകളിലേയ്‌ക്കാണ്‌ വരുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ശബരിമലയിൽ എത്തുന്ന ഭക്തന്മാർക്കും ഇത്‌ സഹായകമാകും. മധ്യതിരുവിതാംകൂർ മേഖലയിൽ നിന്ന്‌ ധാരാളം പ്രവാസി മലയാളികളുണ്ട്‌. ഇവർക്കെല്ലാം വിമാനത്താവളം കൊണ്ട്‌ ഗുണമുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌. തീർന്നില്ല, ക്രൈസ്‌തവരുടെ ഒരു പ്രമുഖ പ്രവർത്തനമാണ്‌ പത്തനംതിട്ട ജില്ലയിലെ മാരാമൺ കൺവൻഷൻ. ഇവിടെയും അന്യസംസ്ഥാനത്ത്‌ നിന്നുള്ള തീർത്ഥാടകർ വരുമെന്നും അവർക്കും ഇത്‌ ഗുണം ചെയ്യുമെന്നും കമ്പനി അവരുടെ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്‌. ഈ പദ്ധതി 1500 പേർക്ക്‌ നേരിട്ടും 6000 പേർക്ക്‌ പരോക്ഷമായും തൊഴിൽ നല്‌കുമെന്നും അവർ പറയുന്നു.
* ഈ ചോദ്യത്തിന്‌ കെ.ജി.എസ്‌ കമ്പനിക്ക്‌ കൃത്യമായ ഉത്തരം ഉണ്ട്‌. ഒന്നാമതായി ആറൻമുള വിമാനത്താവളം തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ ഏതാണ്ട്‌ മധ്യത്തിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനങ്ങളുടെ വ്യോമഗതാഗത ആവശ്യത്തിന്‌ ആറൻമുള വിമാനത്താവളം അനുയോജ്യമായിരിക്കുമെന്ന്‌ അവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ 21% വും ആഭ്യന്തര സഞ്ചാരികളിൽ 14% വും ഈ ജില്ലകളിലേയ്‌ക്കാണ്‌ വരുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ശബരിമലയിൽ എത്തുന്ന ഭക്തന്മാർക്കും ഇത്‌ സഹായകമാകും. മധ്യതിരുവിതാംകൂർ മേഖലയിൽ നിന്ന്‌ ധാരാളം പ്രവാസി മലയാളികളുണ്ട്‌. ഇവർക്കെല്ലാം വിമാനത്താവളം കൊണ്ട്‌ ഗുണമുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌. തീർന്നില്ല, ക്രൈസ്‌തവരുടെ ഒരു പ്രമുഖ പ്രവർത്തനമാണ്‌ പത്തനംതിട്ട ജില്ലയിലെ മാരാമൺ കൺവൻഷൻ. ഇവിടെയും അന്യസംസ്ഥാനത്ത്‌ നിന്നുള്ള തീർത്ഥാടകർ വരുമെന്നും അവർക്കും ഇത്‌ ഗുണം ചെയ്യുമെന്നും കമ്പനി അവരുടെ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്‌. ഈ പദ്ധതി 1500 പേർക്ക്‌ നേരിട്ടും 6000 പേർക്ക്‌ പരോക്ഷമായും തൊഴിൽ നല്‌കുമെന്നും അവർ പറയുന്നു.
'''
 
ഇതൊക്കെ യാഥാർത്ഥ്യമാകുമോ?'''
'''ഇതൊക്കെ യാഥാർത്ഥ്യമാകുമോ?'''


*തീർച്ചയൊന്നുമില്ല. ശബരിമലയിലും മാരാമൺ കൺവൻഷനിലും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന തീർത്ഥാടകർ എത്രയാണെന്നോ, അവരിൽ എത്ര പേർ വിമാനത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവരാണെന്നോ അറിയാൻ കഴിയുന്ന ഔദ്യോഗിക പഠനങ്ങൾ ലഭ്യമല്ല. എന്നാലും ഒരു വിമാനത്താവളം വരുമ്പോൾ കുറച്ച്‌ പേർ എന്തായാലും വിമാനത്തിൽ വരാതിരിക്കില്ല. അതേ സമയം പദ്ധതി 6000 പേർക്ക്‌ പരോക്ഷമായി തൊഴിൽ നല്‌കുമെന്ന്‌ പറയുന്നതിന്റെ വിശദാംശങ്ങൾ കമ്പനി തന്നെയാണ്‌്‌ വെളിപ്പെടുത്തേണ്ടത്‌. കേരളത്തിൽ അടുത്തകാലത്തായി നടക്കുന്ന വലിയ നിർമ്മാണ പദ്ധതികളൊക്കെ പരോക്ഷ തൊഴിൽ ലഭ്യതയുടെ കണക്ക്‌ പെരുപ്പിച്ച്‌ കാണിക്കുന്നതായിട്ടാണ്‌ അനുഭവം. പലപ്പോഴും അത്‌ യാഥാർത്ഥ്യമാകാറില്ല.
*തീർച്ചയൊന്നുമില്ല. ശബരിമലയിലും മാരാമൺ കൺവൻഷനിലും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന തീർത്ഥാടകർ എത്രയാണെന്നോ, അവരിൽ എത്ര പേർ വിമാനത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവരാണെന്നോ അറിയാൻ കഴിയുന്ന ഔദ്യോഗിക പഠനങ്ങൾ ലഭ്യമല്ല. എന്നാലും ഒരു വിമാനത്താവളം വരുമ്പോൾ കുറച്ച്‌ പേർ എന്തായാലും വിമാനത്തിൽ വരാതിരിക്കില്ല. അതേ സമയം പദ്ധതി 6000 പേർക്ക്‌ പരോക്ഷമായി തൊഴിൽ നല്‌കുമെന്ന്‌ പറയുന്നതിന്റെ വിശദാംശങ്ങൾ കമ്പനി തന്നെയാണ്‌്‌ വെളിപ്പെടുത്തേണ്ടത്‌. കേരളത്തിൽ അടുത്തകാലത്തായി നടക്കുന്ന വലിയ നിർമ്മാണ പദ്ധതികളൊക്കെ പരോക്ഷ തൊഴിൽ ലഭ്യതയുടെ കണക്ക്‌ പെരുപ്പിച്ച്‌ കാണിക്കുന്നതായിട്ടാണ്‌ അനുഭവം. പലപ്പോഴും അത്‌ യാഥാർത്ഥ്യമാകാറില്ല.
'''
 
വിമാനത്താവളം സംബന്ധിച്ച സാങ്കേതികമായ വിവരങ്ങൾ എന്തെല്ലാമാണ്‌ ?'''
'''വിമാനത്താവളം സംബന്ധിച്ച സാങ്കേതികമായ വിവരങ്ങൾ എന്തെല്ലാമാണ്‌ ?'''


*A - 320 എയർബസ്‌, ബോയിംഗ്‌ 747 എന്നിവയടക്കം ഇറങ്ങാൻ കഴിയുന്ന ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ആറൻമുളയിൽ വരാൻ പോകുന്നത്‌. ലോകത്തിൽ തന്നെ ഏറ്റവും വലിയ വ്യോമഗതാഗത കമ്പനികളിലൊന്നായ എമിറേറ്റ്‌സ്‌ ഗ്രൂപ്പ്‌ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. 3100 x 45 മീറ്റർ അളവുള്ള ഒരു റൺവേ ഇതിനുണ്ടായിരിക്കും. 1000 യാത്രക്കാർക്ക്‌ ഒരേ സമയം ഇവിടെ എത്താൻ കഴിയും. വിമാനത്താവളം പൂർണ്ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും.
*A - 320 എയർബസ്‌, ബോയിംഗ്‌ 747 എന്നിവയടക്കം ഇറങ്ങാൻ കഴിയുന്ന ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ആറൻമുളയിൽ വരാൻ പോകുന്നത്‌. ലോകത്തിൽ തന്നെ ഏറ്റവും വലിയ വ്യോമഗതാഗത കമ്പനികളിലൊന്നായ എമിറേറ്റ്‌സ്‌ ഗ്രൂപ്പ്‌ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. 3100 x 45 മീറ്റർ അളവുള്ള ഒരു റൺവേ ഇതിനുണ്ടായിരിക്കും. 1000 യാത്രക്കാർക്ക്‌ ഒരേ സമയം ഇവിടെ എത്താൻ കഴിയും. വിമാനത്താവളം പൂർണ്ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും.
'''
 
ആറൻമുളയിൽ ഒരു വിമാനത്താവളം എന്ന ആവശ്യം ആരാണ്‌ മുന്നോട്ട്‌ വച്ചത്‌ ? ആർക്ക്‌ വേണ്ടിയാണ്‌ ഈ വിമാനത്താവളം?'''
'''ആറൻമുളയിൽ ഒരു വിമാനത്താവളം എന്ന ആവശ്യം ആരാണ്‌ മുന്നോട്ട്‌ വച്ചത്‌ ? ആർക്ക്‌ വേണ്ടിയാണ്‌ ഈ വിമാനത്താവളം?'''


*വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്‌. രാഷ്‌ട്രീയപാർട്ടികളോ ബഹുജന പ്രസ്ഥാനങ്ങളോ ആറൻമുളയിൽ ഒരു വിമാനത്താവളം വേണം എന്ന ആവശ്യം ഉന്നയിക്കുകയോ അതിനു വേണ്ടി സമര പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്‌തതായി അറിവില്ല. ഔദ്യോഗികമായും അല്ലാതെയും നടന്ന വിവിധ വികസന സെമിനാറുകളിലോ സിമ്പോസിയങ്ങളിലോ, വികസനാസൂത്രണം സംബന്ധിച്ച വിവിധ ചർച്ചകളിലോ ഇത്തരം ഒരാവശ്യം ഉയർന്ന്‌ വന്നിട്ടില്ല. മൗണ്ട്‌ സിയോൺ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ എന്ന സ്ഥാപനമാണ്‌ ഇത്തരമൊരാശയം ആദ്യമായി മുന്നോട്ട്‌വയ്‌ക്കുന്നത്‌. എബ്രഹാം കലമണ്ണിൽ എന്നൊരു പ്രവാസി മലയാളിയായിരുന്നു അതിന്റെ ചെയർമാൻ. നിർദ്ദിഷ്‌ട പ്രദേശത്ത്‌ ഒരു എഞ്ചിനിയറിംഗ്‌ കോളേജും അവിടെ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ്‌ കോഴ്‌സും എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അതിന്‌ വേണ്ടി അദ്ദേഹം പദ്ധതി പ്രദേശത്ത്‌ ഭൂമി വാങ്ങിക്കൂട്ടി. വിദ്യാഭ്യാസ ആവശ്യമായതിനാൽ സ്ഥലവാസികൾ എതിർപ്പുകളോ കാര്യമായ വിലപേശലോ ഇല്ലാതെ ചുരുങ്ങിയ വിലയ്‌ക്ക്‌ ഭൂമി വിൽക്കാൻ തയ്യാറായി. നാട്ടുകാർ പറയുന്നതനുസരിച്ച്‌ സെന്റിന്‌ 300 - 400 രൂപയ്‌ക്ക്‌ വരെ ഭൂമി നല്‌കിയവരുണ്ട്‌. 350 ഏക്കർ ഭൂമിയാണ്‌ ഇങ്ങനെ വാങ്ങിയത്‌. എന്നാൽ മൗണ്ട്‌ സിയോൺ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ യാതൊരു വിദ്യാഭ്യാസ പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല. ഭൂമി മൊത്തത്തിൽ അവർ കെ.ജി.എസ്‌ ഗ്രൂപ്പിന്‌ കൈമാറുകയാണ്‌ ഉണ്ടായത്‌.
*വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്‌. രാഷ്‌ട്രീയപാർട്ടികളോ ബഹുജന പ്രസ്ഥാനങ്ങളോ ആറൻമുളയിൽ ഒരു വിമാനത്താവളം വേണം എന്ന ആവശ്യം ഉന്നയിക്കുകയോ അതിനു വേണ്ടി സമര പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്‌തതായി അറിവില്ല. ഔദ്യോഗികമായും അല്ലാതെയും നടന്ന വിവിധ വികസന സെമിനാറുകളിലോ സിമ്പോസിയങ്ങളിലോ, വികസനാസൂത്രണം സംബന്ധിച്ച വിവിധ ചർച്ചകളിലോ ഇത്തരം ഒരാവശ്യം ഉയർന്ന്‌ വന്നിട്ടില്ല. മൗണ്ട്‌ സിയോൺ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ എന്ന സ്ഥാപനമാണ്‌ ഇത്തരമൊരാശയം ആദ്യമായി മുന്നോട്ട്‌വയ്‌ക്കുന്നത്‌. എബ്രഹാം കലമണ്ണിൽ എന്നൊരു പ്രവാസി മലയാളിയായിരുന്നു അതിന്റെ ചെയർമാൻ. നിർദ്ദിഷ്‌ട പ്രദേശത്ത്‌ ഒരു എഞ്ചിനിയറിംഗ്‌ കോളേജും അവിടെ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ്‌ കോഴ്‌സും എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അതിന്‌ വേണ്ടി അദ്ദേഹം പദ്ധതി പ്രദേശത്ത്‌ ഭൂമി വാങ്ങിക്കൂട്ടി. വിദ്യാഭ്യാസ ആവശ്യമായതിനാൽ സ്ഥലവാസികൾ എതിർപ്പുകളോ കാര്യമായ വിലപേശലോ ഇല്ലാതെ ചുരുങ്ങിയ വിലയ്‌ക്ക്‌ ഭൂമി വിൽക്കാൻ തയ്യാറായി. നാട്ടുകാർ പറയുന്നതനുസരിച്ച്‌ സെന്റിന്‌ 300 - 400 രൂപയ്‌ക്ക്‌ വരെ ഭൂമി നല്‌കിയവരുണ്ട്‌. 350 ഏക്കർ ഭൂമിയാണ്‌ ഇങ്ങനെ വാങ്ങിയത്‌. എന്നാൽ മൗണ്ട്‌ സിയോൺ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ യാതൊരു വിദ്യാഭ്യാസ പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല. ഭൂമി മൊത്തത്തിൽ അവർ കെ.ജി.എസ്‌ ഗ്രൂപ്പിന്‌ കൈമാറുകയാണ്‌ ഉണ്ടായത്‌.
വരി 50: വരി 50:


*മുഖ്യകാരണം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സവിശേഷത തന്നെയായിരുന്നു. 500 - 700 ഏക്കർ ഭൂമി പദ്ധതിക്കായി നേരിട്ട്‌ വേണം എന്ന കാര്യത്തിൽ തർക്കമില്ല. ഇതിൽ 400 ഏക്കർ നെൽപ്പാടമാണ്‌. ആറൻമുള പുഞ്ച എന്ന്‌ വിളിക്കുന്ന ഭാഗം. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ, ഇലന്തൂർ, മെഴുവേലി എന്നീ വില്ലേജുകളിലായി പുഞ്ച വ്യാപിച്ച്‌ കിടക്കുന്നു. പദ്ധതി പ്രദേശത്ത്‌ ഉണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങളും തന്മൂലം സംഭവിക്കുന്ന മാറ്റങ്ങളും ഈ മേഖലയെ ആകമാനം പാരിസ്ഥിതികമായി ബാധിക്കാനിടയുണ്ട്‌.
*മുഖ്യകാരണം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സവിശേഷത തന്നെയായിരുന്നു. 500 - 700 ഏക്കർ ഭൂമി പദ്ധതിക്കായി നേരിട്ട്‌ വേണം എന്ന കാര്യത്തിൽ തർക്കമില്ല. ഇതിൽ 400 ഏക്കർ നെൽപ്പാടമാണ്‌. ആറൻമുള പുഞ്ച എന്ന്‌ വിളിക്കുന്ന ഭാഗം. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ, ഇലന്തൂർ, മെഴുവേലി എന്നീ വില്ലേജുകളിലായി പുഞ്ച വ്യാപിച്ച്‌ കിടക്കുന്നു. പദ്ധതി പ്രദേശത്ത്‌ ഉണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങളും തന്മൂലം സംഭവിക്കുന്ന മാറ്റങ്ങളും ഈ മേഖലയെ ആകമാനം പാരിസ്ഥിതികമായി ബാധിക്കാനിടയുണ്ട്‌.
'''
 
അങ്ങനെ പൊതുവായി പറഞ്ഞാൽ മതിയോ?'''
'''അങ്ങനെ പൊതുവായി പറഞ്ഞാൽ മതിയോ?'''


*തീർച്ചയായും പോര. ഈ ഭൂമിയിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ വേണ്ടി നമുക്കവയെ മൂന്നായി തിരിച്ച്‌ വിശദമായി പരിശോധിക്കാം. ആദ്യമായി നമുക്ക്‌ പദ്ധതികൊണ്ട്‌ ആഘാതം ഉണ്ടാകുന്ന സ്ഥലവിസ്‌തീർണ്ണം കൃത്യമായി എത്രയെന്ന്‌ മനസ്സിലാക്കണം.
*തീർച്ചയായും പോര. ഈ ഭൂമിയിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ വേണ്ടി നമുക്കവയെ മൂന്നായി തിരിച്ച്‌ വിശദമായി പരിശോധിക്കാം. ആദ്യമായി നമുക്ക്‌ പദ്ധതികൊണ്ട്‌ ആഘാതം ഉണ്ടാകുന്ന സ്ഥലവിസ്‌തീർണ്ണം കൃത്യമായി എത്രയെന്ന്‌ മനസ്സിലാക്കണം.
വരി 64: വരി 64:


*തീർച്ചയായും. ഡോ.വി.എസ്‌.വിജയന്റെ പഠനത്തിൽ കണ്ടത്‌ അറുപത്‌ ഇനം മത്സ്യങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണ്‌. ഇവയിൽ 25 ഇനങ്ങൾ പശ്ചിമഘട്ടത്തിന്റെ തനത്‌ മത്സ്യങ്ങളാണ്‌.4 ഇനങ്ങൾ ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ കൺസർവേഷൻ ഓഫ്‌ നേച്ചർ (IUW) ഈ മേഖലയിൽ മാത്രം കാണപ്പെടുന്നവയായി പട്ടികപ്പെടുത്തിയിട്ടുള്ളതാണ്‌.
*തീർച്ചയായും. ഡോ.വി.എസ്‌.വിജയന്റെ പഠനത്തിൽ കണ്ടത്‌ അറുപത്‌ ഇനം മത്സ്യങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണ്‌. ഇവയിൽ 25 ഇനങ്ങൾ പശ്ചിമഘട്ടത്തിന്റെ തനത്‌ മത്സ്യങ്ങളാണ്‌.4 ഇനങ്ങൾ ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ കൺസർവേഷൻ ഓഫ്‌ നേച്ചർ (IUW) ഈ മേഖലയിൽ മാത്രം കാണപ്പെടുന്നവയായി പട്ടികപ്പെടുത്തിയിട്ടുള്ളതാണ്‌.
'''
 
എന്നാൽ പരിസ്ഥിതിക്ക്‌ വേണ്ടി മനുഷ്യരുടെ വികസനം തടസ്സപ്പെടുത്തേണ്ടതുണ്ടോ?'''
'''എന്നാൽ പരിസ്ഥിതിക്ക്‌ വേണ്ടി മനുഷ്യരുടെ വികസനം തടസ്സപ്പെടുത്തേണ്ടതുണ്ടോ?'''


*ഇതൊരു പഴയ ചോദ്യമാണ്‌. സൈലന്റ്‌വാലി സമരകാലം മുതൽ പരിഷത്ത്‌ നേരിട്ട ഒരു ചോദ്യം. വികസനം വേണോ പരിസ്ഥിതി വേണോ എന്നായിരുന്നു അന്ന്‌ ഉയർന്ന ചോദ്യം. അതിന്റെ ഇന്നത്തെ ആവർത്തനമാണിത്‌. ഈ ചോദ്യത്തിന്‌ രണ്ട്‌ ഉത്തരങ്ങൾ ഉണ്ട്‌. ഒന്നാമത്തെ ഉത്തരം ഔഷധ സസ്യങ്ങൾ അടക്കം വിവിധ ഇനം സസ്യങ്ങളും ഭക്ഷ്യയോഗ്യമായവ അടക്കം വിവിധ ഇനം മത്സ്യങ്ങളുമാണ്‌ ഇവിടെ നഷ്‌ടമാകുന്നത്‌ എന്നതാണ്‌. രണ്ടാമത്തേത്‌ നേരിട്ട്‌ വിലകല്‌പിക്കാനാവാത്ത സേവനങ്ങൾ പ്രകൃതി മനുഷ്യന്ന്‌ നൽകുന്നുണ്ട്‌ എന്നതാണ്‌. ഈ സേവനങ്ങളുടെ തകർച്ചയും ആത്യന്തികമായി മനുഷ്യനെത്തന്നെയാണ്‌ ബാധിക്കുന്നത്‌. അതിന്റെ വിശദമായ കണക്കുകൾ പറയുന്നതിന്‌ മുമ്പ്‌ സാമ്പത്തികമായുണ്ടാകുന്ന മറ്റൊരു നഷ്‌ടം പറയാം. അത്‌ നെൽപാടത്തിന്റെ നാശം മൂലം നെല്ലുൽ ല്‌പാദനത്തിൽ വരുന്ന കുറവാണ്‌. വിമാനത്താവളം വരുന്നത്‌ മൂലം 400 ഏക്കർ നെൽവയൽ നേരിട്ട്‌ നഷ്‌ടമാകും എന്ന്‌ ആദ്യമേ പറഞ്ഞല്ലോ. എന്നാൽ ഇത്‌ വിശാലമായ ആറൻമുള പുഞ്ചയുടെ ഒരു ഭാഗം മാത്രമാണ്‌. ആറന്മുളപുഞ്ചയുടെ വിസ്‌തീർണ്ണം 1417 ഹെക്‌ടർ (3500 ഏക്കർ) വരും. ജലം പരന്നൊഴുകുന്ന ഒരു പ്രദേശം എന്ന നിലയിൽ ഇതിന്റെ ഒരു ഭാഗം നികത്തപ്പെടുന്നതു മുഴുവൻ പ്രദേശത്തെയും പാരിസ്ഥിതികമായി ബാധിക്കും. അത്‌ ആദ്യം മൊത്തം പുഞ്ചയുടെ ഗുണനിലവാരം നഷ്‌ടപ്പെടുത്തും തുടർന്ന്‌ പുഞ്ച മുഴുവൻ നികത്തപ്പെടാനും കാരണമാകും. ഈ പുഞ്ചയുടെ ഇപ്പോഴത്തെ ഉല്‌പാദനക്ഷമത ഹെക്‌ടറിന്‌ 5 ടൺ ആണെന്ന്‌ കർഷകർ പറയുന്നു. അങ്ങനെ നോക്കിയാൽ 7085 ടൺ നെല്ലാണ്‌ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌. നെല്ല്‌ ഉല്‌പാദനത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത്‌ വേണം ഇക്കാര്യം നമ്മൾ പരിശോധിക്കാൻ. പ്രതിവർഷം 55-60 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്‌ ഇപ്പോൾ കേരളത്തിന്‌ വേണ്ടത്‌. അതിന്റെ 10-11 ശതമാനം മാത്രമാണ്‌ നാം ഇപ്പൊൾ ഉല്‌പാദിപ്പിക്കുന്നത്‌. ആ നിലയ്‌ക്ക്‌ നെൽപ്പാടം ഇപ്പോഴോ സമീപ ഭാവിയിലോ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരു പദ്ധതിയും നാം അനുവദിച്ചു കൂട. ഈ നാശം എത്ര ചെറിയ തോതിൽ ഉള്ളതാണെങ്കിലും കേരളത്തിന്റെ മൊത്തം ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത്‌ അപകടകരം തന്നെയാണ്‌.
*ഇതൊരു പഴയ ചോദ്യമാണ്‌. സൈലന്റ്‌വാലി സമരകാലം മുതൽ പരിഷത്ത്‌ നേരിട്ട ഒരു ചോദ്യം. വികസനം വേണോ പരിസ്ഥിതി വേണോ എന്നായിരുന്നു അന്ന്‌ ഉയർന്ന ചോദ്യം. അതിന്റെ ഇന്നത്തെ ആവർത്തനമാണിത്‌. ഈ ചോദ്യത്തിന്‌ രണ്ട്‌ ഉത്തരങ്ങൾ ഉണ്ട്‌. ഒന്നാമത്തെ ഉത്തരം ഔഷധ സസ്യങ്ങൾ അടക്കം വിവിധ ഇനം സസ്യങ്ങളും ഭക്ഷ്യയോഗ്യമായവ അടക്കം വിവിധ ഇനം മത്സ്യങ്ങളുമാണ്‌ ഇവിടെ നഷ്‌ടമാകുന്നത്‌ എന്നതാണ്‌. രണ്ടാമത്തേത്‌ നേരിട്ട്‌ വിലകല്‌പിക്കാനാവാത്ത സേവനങ്ങൾ പ്രകൃതി മനുഷ്യന്ന്‌ നൽകുന്നുണ്ട്‌ എന്നതാണ്‌. ഈ സേവനങ്ങളുടെ തകർച്ചയും ആത്യന്തികമായി മനുഷ്യനെത്തന്നെയാണ്‌ ബാധിക്കുന്നത്‌. അതിന്റെ വിശദമായ കണക്കുകൾ പറയുന്നതിന്‌ മുമ്പ്‌ സാമ്പത്തികമായുണ്ടാകുന്ന മറ്റൊരു നഷ്‌ടം പറയാം. അത്‌ നെൽപാടത്തിന്റെ നാശം മൂലം നെല്ലുൽ ല്‌പാദനത്തിൽ വരുന്ന കുറവാണ്‌. വിമാനത്താവളം വരുന്നത്‌ മൂലം 400 ഏക്കർ നെൽവയൽ നേരിട്ട്‌ നഷ്‌ടമാകും എന്ന്‌ ആദ്യമേ പറഞ്ഞല്ലോ. എന്നാൽ ഇത്‌ വിശാലമായ ആറൻമുള പുഞ്ചയുടെ ഒരു ഭാഗം മാത്രമാണ്‌. ആറന്മുളപുഞ്ചയുടെ വിസ്‌തീർണ്ണം 1417 ഹെക്‌ടർ (3500 ഏക്കർ) വരും. ജലം പരന്നൊഴുകുന്ന ഒരു പ്രദേശം എന്ന നിലയിൽ ഇതിന്റെ ഒരു ഭാഗം നികത്തപ്പെടുന്നതു മുഴുവൻ പ്രദേശത്തെയും പാരിസ്ഥിതികമായി ബാധിക്കും. അത്‌ ആദ്യം മൊത്തം പുഞ്ചയുടെ ഗുണനിലവാരം നഷ്‌ടപ്പെടുത്തും തുടർന്ന്‌ പുഞ്ച മുഴുവൻ നികത്തപ്പെടാനും കാരണമാകും. ഈ പുഞ്ചയുടെ ഇപ്പോഴത്തെ ഉല്‌പാദനക്ഷമത ഹെക്‌ടറിന്‌ 5 ടൺ ആണെന്ന്‌ കർഷകർ പറയുന്നു. അങ്ങനെ നോക്കിയാൽ 7085 ടൺ നെല്ലാണ്‌ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌. നെല്ല്‌ ഉല്‌പാദനത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത്‌ വേണം ഇക്കാര്യം നമ്മൾ പരിശോധിക്കാൻ. പ്രതിവർഷം 55-60 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്‌ ഇപ്പോൾ കേരളത്തിന്‌ വേണ്ടത്‌. അതിന്റെ 10-11 ശതമാനം മാത്രമാണ്‌ നാം ഇപ്പൊൾ ഉല്‌പാദിപ്പിക്കുന്നത്‌. ആ നിലയ്‌ക്ക്‌ നെൽപ്പാടം ഇപ്പോഴോ സമീപ ഭാവിയിലോ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരു പദ്ധതിയും നാം അനുവദിച്ചു കൂട. ഈ നാശം എത്ര ചെറിയ തോതിൽ ഉള്ളതാണെങ്കിലും കേരളത്തിന്റെ മൊത്തം ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത്‌ അപകടകരം തന്നെയാണ്‌.
വരി 76: വരി 76:


*തീർച്ചയായും . എത്രയോ നൂറ്റാണ്ടുകളായി ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത്‌ ലഭിക്കുന്ന അധിക ജലം പമ്പയാറ്റിലേക്ക്‌ ഒഴുകിപ്പോകുന്നത്‌ വലിയ തോട്ടിലൂടെയാണ്‌. ചില ഭാഗങ്ങളിൽ വലിയ തോട്‌ അറിയപ്പെടുന്നത്‌ കോഴിത്തോട്‌ എന്നാണ്‌. കോഴിത്തോട്‌ അടച്ച്‌ കളഞ്ഞിട്ട്‌ ഇത്രയും വെള്ളം ~ഒഴുകിപ്പോകാൻ കൃത്രിമമായി ജലനിർഗ്ഗമന സംവിധാനങ്ങൾ നിർമ്മിക്കാൻ എത്ര പണം വേണം എന്ന്‌ കണക്കാക്കി നോക്കൂ.
*തീർച്ചയായും . എത്രയോ നൂറ്റാണ്ടുകളായി ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത്‌ ലഭിക്കുന്ന അധിക ജലം പമ്പയാറ്റിലേക്ക്‌ ഒഴുകിപ്പോകുന്നത്‌ വലിയ തോട്ടിലൂടെയാണ്‌. ചില ഭാഗങ്ങളിൽ വലിയ തോട്‌ അറിയപ്പെടുന്നത്‌ കോഴിത്തോട്‌ എന്നാണ്‌. കോഴിത്തോട്‌ അടച്ച്‌ കളഞ്ഞിട്ട്‌ ഇത്രയും വെള്ളം ~ഒഴുകിപ്പോകാൻ കൃത്രിമമായി ജലനിർഗ്ഗമന സംവിധാനങ്ങൾ നിർമ്മിക്കാൻ എത്ര പണം വേണം എന്ന്‌ കണക്കാക്കി നോക്കൂ.
'''
 
വിമാനത്താവളം നിർമ്മിക്കുന്നത്‌കൊണ്ട്‌ കോഴിത്തോട്‌ അടഞ്ഞു പോകുമോ?'''
'''വിമാനത്താവളം നിർമ്മിക്കുന്നത്‌കൊണ്ട്‌ കോഴിത്തോട്‌ അടഞ്ഞു പോകുമോ?'''


*കോഴിത്തോട്‌ ഇപ്പോൾതന്നെ അടഞ്ഞുകഴിഞ്ഞല്ലോ. വിമാനത്താവള പദ്ധതിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ശ്രീ. നന്ദകുമാർ ഒരു ദിനപ്പത്രത്തിൽ (മാതൃഭൂമി ഏപ്രിൽ 16, 2012) എഴുതിയ ലേഖനത്തിൽ പറയുന്നത്‌ കോഴിത്തോടിന്‌ മുകളിലൂടെയാണ്‌ വിമാനത്താവളത്തിന്റെ റൺവേ നിർമ്മിക്കുന്നത്‌ എന്നാണ്‌. അങ്ങനെ കോഴിത്തോട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന്‌ അദ്ദേഹം പറയുന്നു. പാരിസ്ഥിതികമായി ഇതൊരു ഹിമാലയൻ അബദ്ധമാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. വെള്ളപ്പൊക്കം ഒഴിവായാലും വെള്ളം അവിടെ ഉണ്ടാകുമല്ലോ ? ഈ വെള്ളം എങ്ങോട്ടായിരിക്കും ഒഴുകാൻ പോകുന്നത്‌ ? കോഴിത്തോട്ടിലേക്ക്‌ വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകളിൽ വെള്ളക്കെട്ടുകൾ സൃഷ്‌ടിക്കപ്പെടാം. അത്‌ ജന വാസകേന്ദ്രങ്ങളിൽ ഇപ്പോൾ ഇല്ലാത്ത പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നുറപ്പാണല്ലോ. ഇത്‌ എത്ര വലിയ പ്രശ്‌നമായിരിക്കും ഉണ്ടാക്കുക എന്നറിയണമെങ്കിൽ കോഴിത്തോട്‌ കേന്ദ്രമായിവരുന്ന നീർമറി പ്രദേശത്തിന്റെ ജലവാഹക ശേഷിയെക്കുറിച്ച്‌ പഠിക്കണം. അതായത്‌ നിർദ്ദിഷ്‌ട പദ്ധതി ഇതു വരെയില്ലാത്ത പുതിയ പ്രകൃതി ദുരന്തങ്ങളിലേക്ക്‌ ജനങ്ങളെ തള്ളി വിടാൻ സാധ്യതയുണ്ട്‌. അവയെക്കുറിച്ചൊന്നും ഒരു പഠനവും നടത്താൻ അധികാരികൾ തയ്യാറല്ലതാനും.
*കോഴിത്തോട്‌ ഇപ്പോൾതന്നെ അടഞ്ഞുകഴിഞ്ഞല്ലോ. വിമാനത്താവള പദ്ധതിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ശ്രീ. നന്ദകുമാർ ഒരു ദിനപ്പത്രത്തിൽ (മാതൃഭൂമി ഏപ്രിൽ 16, 2012) എഴുതിയ ലേഖനത്തിൽ പറയുന്നത്‌ കോഴിത്തോടിന്‌ മുകളിലൂടെയാണ്‌ വിമാനത്താവളത്തിന്റെ റൺവേ നിർമ്മിക്കുന്നത്‌ എന്നാണ്‌. അങ്ങനെ കോഴിത്തോട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന്‌ അദ്ദേഹം പറയുന്നു. പാരിസ്ഥിതികമായി ഇതൊരു ഹിമാലയൻ അബദ്ധമാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. വെള്ളപ്പൊക്കം ഒഴിവായാലും വെള്ളം അവിടെ ഉണ്ടാകുമല്ലോ ? ഈ വെള്ളം എങ്ങോട്ടായിരിക്കും ഒഴുകാൻ പോകുന്നത്‌ ? കോഴിത്തോട്ടിലേക്ക്‌ വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകളിൽ വെള്ളക്കെട്ടുകൾ സൃഷ്‌ടിക്കപ്പെടാം. അത്‌ ജന വാസകേന്ദ്രങ്ങളിൽ ഇപ്പോൾ ഇല്ലാത്ത പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നുറപ്പാണല്ലോ. ഇത്‌ എത്ര വലിയ പ്രശ്‌നമായിരിക്കും ഉണ്ടാക്കുക എന്നറിയണമെങ്കിൽ കോഴിത്തോട്‌ കേന്ദ്രമായിവരുന്ന നീർമറി പ്രദേശത്തിന്റെ ജലവാഹക ശേഷിയെക്കുറിച്ച്‌ പഠിക്കണം. അതായത്‌ നിർദ്ദിഷ്‌ട പദ്ധതി ഇതു വരെയില്ലാത്ത പുതിയ പ്രകൃതി ദുരന്തങ്ങളിലേക്ക്‌ ജനങ്ങളെ തള്ളി വിടാൻ സാധ്യതയുണ്ട്‌. അവയെക്കുറിച്ചൊന്നും ഒരു പഠനവും നടത്താൻ അധികാരികൾ തയ്യാറല്ലതാനും.
വരി 84: വരി 84:


വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയുടെ കാര്യംകൂടി ഇവിടെ പറയാതിരിക്കാനാവില്ല. അത്‌ വലിയ തോടിന്‌ കുറുകെ നാല്‌കാലിക്കലിൽ ഒരു പുതിയ പാലം നിർമ്മിക്കുന്നതാണ്‌. വിമാനത്താവളത്തിന്‌ വേണ്ടിയാണ്‌ ഈ പുതിയ നിർമ്മിതിയും. ഇത്‌ ഈ ഭാഗത്ത്‌ നദിയുടെ വീതി കുറയാനും ഒഴുകി വരുന്ന വെള്ളം പാലത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ ഒഴുകിപ്പോകാതെ കെട്ടി നിൽക്കാനും കാരണമാകും. ഒരു തരത്തിലുള്ള കുപ്പിക്കഴുത്ത്‌ പ്രതിഭാസമാണ്‌ ഇവിടെ ഉണ്ടാകാൻ പോകുന്നത്‌. ഇത്‌ പമ്പാനദിക്കും നെൽപ്പാടങ്ങൾക്കും ഇടയിൽ വെള്ളക്കെട്ടിന്‌ കാരണമാകും. ആകെ ക്കൂടി നോക്കിയാൽ വലിയതോട്ടിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ട്‌ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കവിഞ്ഞൊഴുകാൻ കാരണമാകുകയും മൊത്തം നെൽവയലിൽ കൃഷി സാധ്യമല്ലാതാകുകയും ചെയ്യും. 1999 മുതൽ പലതലങ്ങളിൽ നടന്നിട്ടുള്ള നെൽപ്പാടനാശം ഇപ്പോൾതന്നെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌.
വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയുടെ കാര്യംകൂടി ഇവിടെ പറയാതിരിക്കാനാവില്ല. അത്‌ വലിയ തോടിന്‌ കുറുകെ നാല്‌കാലിക്കലിൽ ഒരു പുതിയ പാലം നിർമ്മിക്കുന്നതാണ്‌. വിമാനത്താവളത്തിന്‌ വേണ്ടിയാണ്‌ ഈ പുതിയ നിർമ്മിതിയും. ഇത്‌ ഈ ഭാഗത്ത്‌ നദിയുടെ വീതി കുറയാനും ഒഴുകി വരുന്ന വെള്ളം പാലത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ ഒഴുകിപ്പോകാതെ കെട്ടി നിൽക്കാനും കാരണമാകും. ഒരു തരത്തിലുള്ള കുപ്പിക്കഴുത്ത്‌ പ്രതിഭാസമാണ്‌ ഇവിടെ ഉണ്ടാകാൻ പോകുന്നത്‌. ഇത്‌ പമ്പാനദിക്കും നെൽപ്പാടങ്ങൾക്കും ഇടയിൽ വെള്ളക്കെട്ടിന്‌ കാരണമാകും. ആകെ ക്കൂടി നോക്കിയാൽ വലിയതോട്ടിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ട്‌ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കവിഞ്ഞൊഴുകാൻ കാരണമാകുകയും മൊത്തം നെൽവയലിൽ കൃഷി സാധ്യമല്ലാതാകുകയും ചെയ്യും. 1999 മുതൽ പലതലങ്ങളിൽ നടന്നിട്ടുള്ള നെൽപ്പാടനാശം ഇപ്പോൾതന്നെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌.
'''
 
ഒരു വിമാനത്താവളം നിർമ്മിച്ചു എന്ന്‌ കരുതി ഇത്ര രൂക്ഷമായ അപകടങ്ങൾ ഉണ്ടാകുമോ?'''
'''ഒരു വിമാനത്താവളം നിർമ്മിച്ചു എന്ന്‌ കരുതി ഇത്ര രൂക്ഷമായ അപകടങ്ങൾ ഉണ്ടാകുമോ?'''


*ഇവിടെപ്പറഞ്ഞ എല്ലാ കണക്കുകളും ഏറ്റവും കുറഞ്ഞ ആഘാതം കണക്കിലെടുത്ത്‌ ഉണ്ടാക്കിയിട്ടുള്ളതാണ്‌. ആത്യന്തികഫലം ഇതിനേക്കാൾ രൂക്ഷമാകാനാണിട. ഇത്‌ മാത്രമല്ല ഇത്തരം ഒരു ഭീമൻ പദ്ധതിക്ക്‌ വേണ്ടി ചെലവഴിക്കേണ്ട പ്രകൃതിവിഭവ അളവ്‌ വളരെ വലുതാണ്‌.
*ഇവിടെപ്പറഞ്ഞ എല്ലാ കണക്കുകളും ഏറ്റവും കുറഞ്ഞ ആഘാതം കണക്കിലെടുത്ത്‌ ഉണ്ടാക്കിയിട്ടുള്ളതാണ്‌. ആത്യന്തികഫലം ഇതിനേക്കാൾ രൂക്ഷമാകാനാണിട. ഇത്‌ മാത്രമല്ല ഇത്തരം ഒരു ഭീമൻ പദ്ധതിക്ക്‌ വേണ്ടി ചെലവഴിക്കേണ്ട പ്രകൃതിവിഭവ അളവ്‌ വളരെ വലുതാണ്‌.
'''
 
വിമാനത്താവള നിർമ്മിതിക്ക്‌ എന്തൊക്കെയാണ്‌ പ്രകൃതി വിഭവങ്ങൾ വേണ്ടത്‌?'''
'''വിമാനത്താവള നിർമ്മിതിക്ക്‌ എന്തൊക്കെയാണ്‌ പ്രകൃതി വിഭവങ്ങൾ വേണ്ടത്‌?'''


*സിമന്റ്‌, കമ്പി, മണൽ, കരിങ്കല്ല്‌, ഇഷ്‌ടിക, തറയോട്‌, കൃത്രിമതടി, ശുദ്ധീകരണ ഉപകരണങ്ങൾ, വൈദ്യുതി പ്രവാഹത്തിനുള്ള സംവിധാനങ്ങൾ, വെള്ളം ഇവയൊക്കെ വേണം. സാധാരണഗതിയിൽ ഒരു വലിയ പദ്ധതി നടപ്പിലാക്കണമെങ്കിൽ അതിന്‌ ഒരു പരിസരാഘാത പത്രിക തയ്യാറാക്കേണ്ടതുണ്ട്‌. ഇവിടെയും അങ്ങനെയൊരു പത്രിക തയ്യാറാക്കിയിട്ടുണ്ട്‌. അതെക്കുറിച്ച്‌ വിശദമായി പിന്നീട്‌ പറയാം. ഇപ്പോൾ പറയുന്നത്‌ മറ്റൊരു കാര്യമാണ്‌. പരിസരാഘാത പത്രികയിൽ ഓരോ പ്രകൃതിവിഭവവും എത്ര അളവിൽ വേണം എന്ന്‌ പറയേണ്ടതാണ്‌. എന്നാൽ ഇവിടെ അക്കാര്യങ്ങൾ പറയാതെ ഒളിച്ച്‌ വച്ചിരിക്കുന്നു.
*സിമന്റ്‌, കമ്പി, മണൽ, കരിങ്കല്ല്‌, ഇഷ്‌ടിക, തറയോട്‌, കൃത്രിമതടി, ശുദ്ധീകരണ ഉപകരണങ്ങൾ, വൈദ്യുതി പ്രവാഹത്തിനുള്ള സംവിധാനങ്ങൾ, വെള്ളം ഇവയൊക്കെ വേണം. സാധാരണഗതിയിൽ ഒരു വലിയ പദ്ധതി നടപ്പിലാക്കണമെങ്കിൽ അതിന്‌ ഒരു പരിസരാഘാത പത്രിക തയ്യാറാക്കേണ്ടതുണ്ട്‌. ഇവിടെയും അങ്ങനെയൊരു പത്രിക തയ്യാറാക്കിയിട്ടുണ്ട്‌. അതെക്കുറിച്ച്‌ വിശദമായി പിന്നീട്‌ പറയാം. ഇപ്പോൾ പറയുന്നത്‌ മറ്റൊരു കാര്യമാണ്‌. പരിസരാഘാത പത്രികയിൽ ഓരോ പ്രകൃതിവിഭവവും എത്ര അളവിൽ വേണം എന്ന്‌ പറയേണ്ടതാണ്‌. എന്നാൽ ഇവിടെ അക്കാര്യങ്ങൾ പറയാതെ ഒളിച്ച്‌ വച്ചിരിക്കുന്നു.
വരി 98: വരി 98:


പദ്ധതി നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ 12000 ലിറ്റർ വെള്ളം ഓരോ ദിവസവും വേണം. രണ്ടാം ഘട്ടത്തിൽ ഇത്‌ അനേക മടങ്ങായി ഉയരും. അസംസ്‌കൃത ജലം ഓരോ ദിവസവും 7.55 കിലോലിറ്റർ വീതം വേണ്ടി വരും എന്നൊരു കണക്കും പരിസരാഘാത പത്രിക നല്‌കുന്നുണ്ട്‌. വിവിധ കാരണങ്ങൾ കൊണ്ട്‌ കേരളം മൊത്തത്തിൽ അതിരൂക്ഷമായ ജലക്ഷാമത്തിലേക്ക്‌ പോവുകയാണെന്ന്‌ നമുക്കറിയാം. ആറന്മുളയിലും ഇത്‌ വ്യത്യസ്‌തമാകാനിടയില്ല. എന്നാൽ പുഞ്ച നശിപ്പിക്കപ്പെടുന്നതിലൂടെ പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റാൻ പോവുകയാണ്‌.
പദ്ധതി നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ 12000 ലിറ്റർ വെള്ളം ഓരോ ദിവസവും വേണം. രണ്ടാം ഘട്ടത്തിൽ ഇത്‌ അനേക മടങ്ങായി ഉയരും. അസംസ്‌കൃത ജലം ഓരോ ദിവസവും 7.55 കിലോലിറ്റർ വീതം വേണ്ടി വരും എന്നൊരു കണക്കും പരിസരാഘാത പത്രിക നല്‌കുന്നുണ്ട്‌. വിവിധ കാരണങ്ങൾ കൊണ്ട്‌ കേരളം മൊത്തത്തിൽ അതിരൂക്ഷമായ ജലക്ഷാമത്തിലേക്ക്‌ പോവുകയാണെന്ന്‌ നമുക്കറിയാം. ആറന്മുളയിലും ഇത്‌ വ്യത്യസ്‌തമാകാനിടയില്ല. എന്നാൽ പുഞ്ച നശിപ്പിക്കപ്പെടുന്നതിലൂടെ പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റാൻ പോവുകയാണ്‌.
'''
 
അതെങ്ങനെ സംഭവിക്കും?'''
'''അതെങ്ങനെ സംഭവിക്കും?'''


*നെൽപ്പാടത്ത്‌ വർഷക്കാലത്ത്‌ വെള്ളം കെട്ടിനിൽക്കും എന്ന്‌ നമുക്കറിയാമല്ലോ ? ഈ വെള്ളം പതുക്കെപ്പതുക്കെ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഒരു മീറ്റർ ആഴമുള്ള ഒരു ഏക്കർ നെൽപാടത്ത്‌ പോലും 40 ലക്ഷത്തിലധികം ലിറ്റർ വെള്ളം സംഭരിക്കപ്പെടും. ഇതിൽ നല്ലൊരു ഭാഗവും ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഇതാണ്‌ ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്‌. ഈ ഭൂഗർഭജലമാണ്‌ നെൽപാടത്തിന്‌ ചുറ്റുമുള്ള കുളങ്ങളിലും കിണറുകളിലും എത്തിച്ചേരുന്നത്‌. നെൽപാടം നശിപ്പിക്കപ്പെട്ടാൽ ഈ പ്രവർത്തനം തടസ്സപ്പെടുകയും അതിന്‌ ചുറ്റുമുള്ള പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും ഉറവ വറ്റുകയും ചെയ്യും. ഇതായിരിക്കാം വിമാനത്താവളം ആറന്മുള നിവാസികൾക്ക്‌ നൽകാൻ പോകുന്ന ഒന്നാമത്തെ ദുരന്തം. ഇന്നത്തെ ജല ഉപയോഗത്തിനു പുറമെ, പ്രതിദിനം 12000 മോ അതിന്റെ അനേകം മടങ്ങോ ലിറ്റർ വെള്ളം വിമാനത്താവളത്തിന്‌ വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചി നഗരത്തിൽ ഫ്‌ളാറ്റ്‌ നിർമ്മാണത്തിന്റെ നിരക്ക്‌ വർദ്ധിച്ചപ്പോൾ ചുറ്റുപാടുള്ള പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്‌ വീണ യാഥാർത്ഥ നമ്മുടെ മുന്നിലുണ്ടല്ലോ. സമാനമായ ഒരു ജലദുരന്തം ആറന്മുളയിലും കാത്തിരിക്കുന്നു.
*നെൽപ്പാടത്ത്‌ വർഷക്കാലത്ത്‌ വെള്ളം കെട്ടിനിൽക്കും എന്ന്‌ നമുക്കറിയാമല്ലോ ? ഈ വെള്ളം പതുക്കെപ്പതുക്കെ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഒരു മീറ്റർ ആഴമുള്ള ഒരു ഏക്കർ നെൽപാടത്ത്‌ പോലും 40 ലക്ഷത്തിലധികം ലിറ്റർ വെള്ളം സംഭരിക്കപ്പെടും. ഇതിൽ നല്ലൊരു ഭാഗവും ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഇതാണ്‌ ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്‌. ഈ ഭൂഗർഭജലമാണ്‌ നെൽപാടത്തിന്‌ ചുറ്റുമുള്ള കുളങ്ങളിലും കിണറുകളിലും എത്തിച്ചേരുന്നത്‌. നെൽപാടം നശിപ്പിക്കപ്പെട്ടാൽ ഈ പ്രവർത്തനം തടസ്സപ്പെടുകയും അതിന്‌ ചുറ്റുമുള്ള പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും ഉറവ വറ്റുകയും ചെയ്യും. ഇതായിരിക്കാം വിമാനത്താവളം ആറന്മുള നിവാസികൾക്ക്‌ നൽകാൻ പോകുന്ന ഒന്നാമത്തെ ദുരന്തം. ഇന്നത്തെ ജല ഉപയോഗത്തിനു പുറമെ, പ്രതിദിനം 12000 മോ അതിന്റെ അനേകം മടങ്ങോ ലിറ്റർ വെള്ളം വിമാനത്താവളത്തിന്‌ വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചി നഗരത്തിൽ ഫ്‌ളാറ്റ്‌ നിർമ്മാണത്തിന്റെ നിരക്ക്‌ വർദ്ധിച്ചപ്പോൾ ചുറ്റുപാടുള്ള പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്‌ വീണ യാഥാർത്ഥ നമ്മുടെ മുന്നിലുണ്ടല്ലോ. സമാനമായ ഒരു ജലദുരന്തം ആറന്മുളയിലും കാത്തിരിക്കുന്നു.
'''
 
വളരെ ഭീകരമായ ഒരവസ്ഥയാണല്ലോ വരാൻ പോകുന്നത്‌, മറ്റെന്തങ്കിലും പ്രകൃതിവിഭവം ഇത്തരത്തിൽ ചെലവഴിക്കേണ്ടി വരുമോ?'''
'''വളരെ ഭീകരമായ ഒരവസ്ഥയാണല്ലോ വരാൻ പോകുന്നത്‌, മറ്റെന്തങ്കിലും പ്രകൃതിവിഭവം ഇത്തരത്തിൽ ചെലവഴിക്കേണ്ടി വരുമോ?'''


*തീർച്ചയായും. പരിസരാഘാത പത്രിക സമ്പൂർണ്ണമായി നിശ്ശബ്‌ദത പാലിക്കുന്ന ഒരു മേഖലയുണ്ട്‌. അത്‌ പദ്ധതിക്ക്‌ വേണ്ടി മാറ്റിവയ്‌ക്കുന്ന ഭൂമിയിൽ 400 ഏക്കർ നെൽപാടമാണ്‌ എന്നതാണ്‌. അത്‌ പറഞ്ഞാൽ ആ ഒറ്റക്കാരണം കൊണ്ട്‌ തന്നെ പദ്ധതി നടക്കാതെ പോകും. പക്ഷെ ഇവിടെ പറയാൻ പോകുന്ന പ്രശ്‌നം മറ്റൊന്നാണ്‌. 400 ഏക്കർ നെൽപാടം നികത്തി കരഭൂമിയാക്കേണ്ടതുണ്ട്‌. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ചുറ്റുമുള്ള മറ്റ്‌ പ്രദേശങ്ങളെ അപേക്ഷിച്ച്‌ 3-4 അടിയെങ്കിലും ഉയരത്തിലായിരിക്കണം. അല്ലാത്ത പക്ഷം മഴക്കാലത്ത്‌ വിമാനത്താവളത്തിൽ വെള്ളപ്പൊക്കമുണ്ടാകും. ഇപ്പോൾ നെൽപാടങ്ങൾ ചുറ്റുമുള്ള കരഭൂമിയേക്കാൾ 7-8 അടി താഴ്‌ചയിലാണുളളത്‌. അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ നെൽപ്പാടം വിമാനത്താവളമായി മാറണമെങ്കിൽ അത്‌ 10-12 അടിയെങ്കിലും ഉയർത്തണം. 400 ഏക്കർ പാടം 10-12 അടി ഉയർത്തണമെങ്കിൽ എത്രമണ്ണ്‌ വേണം ? ചുരുങ്ങിയത്‌ 96 ലക്ഷം ടൺ മണ്ണ്‌! ഇത്രയ്‌ക്ക്‌ മണ്ണ്‌ എവിടെ നിന്ന്‌ കൊണ്ടു വരും?
*തീർച്ചയായും. പരിസരാഘാത പത്രിക സമ്പൂർണ്ണമായി നിശ്ശബ്‌ദത പാലിക്കുന്ന ഒരു മേഖലയുണ്ട്‌. അത്‌ പദ്ധതിക്ക്‌ വേണ്ടി മാറ്റിവയ്‌ക്കുന്ന ഭൂമിയിൽ 400 ഏക്കർ നെൽപാടമാണ്‌ എന്നതാണ്‌. അത്‌ പറഞ്ഞാൽ ആ ഒറ്റക്കാരണം കൊണ്ട്‌ തന്നെ പദ്ധതി നടക്കാതെ പോകും. പക്ഷെ ഇവിടെ പറയാൻ പോകുന്ന പ്രശ്‌നം മറ്റൊന്നാണ്‌. 400 ഏക്കർ നെൽപാടം നികത്തി കരഭൂമിയാക്കേണ്ടതുണ്ട്‌. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ചുറ്റുമുള്ള മറ്റ്‌ പ്രദേശങ്ങളെ അപേക്ഷിച്ച്‌ 3-4 അടിയെങ്കിലും ഉയരത്തിലായിരിക്കണം. അല്ലാത്ത പക്ഷം മഴക്കാലത്ത്‌ വിമാനത്താവളത്തിൽ വെള്ളപ്പൊക്കമുണ്ടാകും. ഇപ്പോൾ നെൽപാടങ്ങൾ ചുറ്റുമുള്ള കരഭൂമിയേക്കാൾ 7-8 അടി താഴ്‌ചയിലാണുളളത്‌. അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ നെൽപ്പാടം വിമാനത്താവളമായി മാറണമെങ്കിൽ അത്‌ 10-12 അടിയെങ്കിലും ഉയർത്തണം. 400 ഏക്കർ പാടം 10-12 അടി ഉയർത്തണമെങ്കിൽ എത്രമണ്ണ്‌ വേണം ? ചുരുങ്ങിയത്‌ 96 ലക്ഷം ടൺ മണ്ണ്‌! ഇത്രയ്‌ക്ക്‌ മണ്ണ്‌ എവിടെ നിന്ന്‌ കൊണ്ടു വരും?


തൊട്ടടുത്ത്‌തന്നെയുള്ള ചെങ്കൽ കുന്നുകൾ കമ്പനി വിലയ്‌ക്ക്‌ വാങ്ങിയിട്ടുണ്ട്‌. കരിമരുത്‌ മലയാണ്‌ ഉദാഹരണം. അത്‌ പകുതിയോളം ഇടിച്ച്‌ നിരത്തിയിട്ടുണ്ട്‌. ആ മണ്ണ്‌ ഉപയോഗിച്ചാണ്‌ ഇപ്പോൾ ഏതാണ്ട്‌ 70 ഏക്കർ നികത്തിയിട്ടുള്ളത്‌. ഇനിയും ചുറ്റുമുള്ള ചെങ്കൽകുന്നുകൾ ഇടിച്ച്‌ നിരത്തപ്പെട്ടേക്കാം. കേരളത്തിൽ ഇങ്ങനെ കുന്നുകൾ ഇടിച്ച്‌ നിരത്തുന്നത്‌ വലിയ പാരിസ്ഥിതികപ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ ഇന്ന്‌ എല്ലാവർക്കും മനസ്സിലാകും. ഈ കുന്നിടിക്കൽ പ്രശ്‌നം മറ്റ്‌ ചില പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ വഴിവയ്‌ക്കും. ഭൂഗർഭ ജലത്തിന്റെ നാശം, ജൈവവൈവിധ്യശോഷണം എന്നിവയൊക്കെ ഇതിൽപ്പെടും. അതായത്‌ വിമാനത്താവള നിർമ്മാണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്‌ടം ഏതെങ്കിലും ഒരു ഭാഗത്ത്‌ മാത്രമല്ല. വിവിധ വശങ്ങളിൽ നിന്ന്‌ വന്ന്‌ ജനങ്ങളെ അകപ്പെടുത്തുവാൻ പോകുന്ന ഒരു വലക്കെട്ടായി മാറും.ഇവയൊന്നും കൂടാതെയാണ്‌ കുടിയൊഴിപ്പിക്കലിന്റെ പ്രശ്‌നം വരുന്നത്‌
തൊട്ടടുത്ത്‌തന്നെയുള്ള ചെങ്കൽ കുന്നുകൾ കമ്പനി വിലയ്‌ക്ക്‌ വാങ്ങിയിട്ടുണ്ട്‌. കരിമരുത്‌ മലയാണ്‌ ഉദാഹരണം. അത്‌ പകുതിയോളം ഇടിച്ച്‌ നിരത്തിയിട്ടുണ്ട്‌. ആ മണ്ണ്‌ ഉപയോഗിച്ചാണ്‌ ഇപ്പോൾ ഏതാണ്ട്‌ 70 ഏക്കർ നികത്തിയിട്ടുള്ളത്‌. ഇനിയും ചുറ്റുമുള്ള ചെങ്കൽകുന്നുകൾ ഇടിച്ച്‌ നിരത്തപ്പെട്ടേക്കാം. കേരളത്തിൽ ഇങ്ങനെ കുന്നുകൾ ഇടിച്ച്‌ നിരത്തുന്നത്‌ വലിയ പാരിസ്ഥിതികപ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ ഇന്ന്‌ എല്ലാവർക്കും മനസ്സിലാകും. ഈ കുന്നിടിക്കൽ പ്രശ്‌നം മറ്റ്‌ ചില പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ വഴിവയ്‌ക്കും. ഭൂഗർഭ ജലത്തിന്റെ നാശം, ജൈവവൈവിധ്യശോഷണം എന്നിവയൊക്കെ ഇതിൽപ്പെടും. അതായത്‌ വിമാനത്താവള നിർമ്മാണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്‌ടം ഏതെങ്കിലും ഒരു ഭാഗത്ത്‌ മാത്രമല്ല. വിവിധ വശങ്ങളിൽ നിന്ന്‌ വന്ന്‌ ജനങ്ങളെ അകപ്പെടുത്തുവാൻ പോകുന്ന ഒരു വലക്കെട്ടായി മാറും.ഇവയൊന്നും കൂടാതെയാണ്‌ കുടിയൊഴിപ്പിക്കലിന്റെ പ്രശ്‌നം വരുന്നത്‌
'''
 
വിമാനത്താവളം നിർമ്മാണത്തിന്‌ വലിയ അളവിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമോ?'''
'''വിമാനത്താവളം നിർമ്മാണത്തിന്‌ വലിയ അളവിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമോ?'''


*പദ്ധതിക്കായി തയ്യാറാക്കിയ പരിസരാഘാത പത്രിക ഇക്കാര്യങ്ങളെക്കുറിച്ച്‌ മിണ്ടുന്നേയില്ല. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 500 ഹെക്‌ടർ സ്ഥലത്തുള്ള വീടുകൾ ആരും എണ്ണിത്തിട്ടപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാലും നമ്മുടെ കയ്യിലുള്ളത്‌ ശ്രീരംഗനാഥൻ തയ്യാറാക്കിയ ഉപഗ്രഹഭൂപടമാണ്‌. അതിൽ 780 വീടുകൾ കാണാൻ കഴിയുമെന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രദേശം ധാരാളം വൃക്ഷങ്ങൾ നിറഞ്ഞതാണ്‌. റബ്ബർകൃഷി തന്നെ മോശമല്ലാതെ നടക്കുന്നുണ്ടല്ലോ ? ഇവയുടെ ഇലച്ചാർത്തിൽ പെട്ട്‌ എല്ലാ വീടുകളും ഉപഗ്രഹ ചിത്രത്തിൽ തെളിയണമെന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ 1000 വീടുകളെങ്കിലും ഇവിടെ ഉണ്ടാകുമെന്ന്‌ കണക്കാക്കണം. ഒരു വീട്ടിൽ 3-4 പേർ ഉണ്ടെങ്കിൽ 3000 നും 4000 നും ഇടയിൽ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. പദ്ധതി പ്രദേശത്തുള്ളവരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന ഒരു ഒഴുക്കൻ പ്രസ്‌താവന മാത്രമാണ്‌ ഇത്‌ സംബന്ധിച്ച്‌ പരിസരാഘാത പത്രികയിൽ ഉള്ളത്‌. എത്ര ആളുകൾ എന്ന കൃത്യമായ കണക്ക്‌ അത്‌ രഹസ്യമാക്കി വയ്‌ക്കുന്നു.
*പദ്ധതിക്കായി തയ്യാറാക്കിയ പരിസരാഘാത പത്രിക ഇക്കാര്യങ്ങളെക്കുറിച്ച്‌ മിണ്ടുന്നേയില്ല. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 500 ഹെക്‌ടർ സ്ഥലത്തുള്ള വീടുകൾ ആരും എണ്ണിത്തിട്ടപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാലും നമ്മുടെ കയ്യിലുള്ളത്‌ ശ്രീരംഗനാഥൻ തയ്യാറാക്കിയ ഉപഗ്രഹഭൂപടമാണ്‌. അതിൽ 780 വീടുകൾ കാണാൻ കഴിയുമെന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രദേശം ധാരാളം വൃക്ഷങ്ങൾ നിറഞ്ഞതാണ്‌. റബ്ബർകൃഷി തന്നെ മോശമല്ലാതെ നടക്കുന്നുണ്ടല്ലോ ? ഇവയുടെ ഇലച്ചാർത്തിൽ പെട്ട്‌ എല്ലാ വീടുകളും ഉപഗ്രഹ ചിത്രത്തിൽ തെളിയണമെന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ 1000 വീടുകളെങ്കിലും ഇവിടെ ഉണ്ടാകുമെന്ന്‌ കണക്കാക്കണം. ഒരു വീട്ടിൽ 3-4 പേർ ഉണ്ടെങ്കിൽ 3000 നും 4000 നും ഇടയിൽ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. പദ്ധതി പ്രദേശത്തുള്ളവരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന ഒരു ഒഴുക്കൻ പ്രസ്‌താവന മാത്രമാണ്‌ ഇത്‌ സംബന്ധിച്ച്‌ പരിസരാഘാത പത്രികയിൽ ഉള്ളത്‌. എത്ര ആളുകൾ എന്ന കൃത്യമായ കണക്ക്‌ അത്‌ രഹസ്യമാക്കി വയ്‌ക്കുന്നു.
വരി 186: വരി 186:


*പൊതു എന്ന വാക്കുകൊണ്ട്‌ എന്താണർത്ഥമാക്കുന്നത്‌ എന്നാദ്യം പറയണം. വിമാനത്താവള കമ്പനിക്കും വിമാനയാത്രക്കാർക്കുമാണ്‌ പദ്ധതി വരണം എന്ന താൽപര്യം. ആറന്മുളയിലെ മറ്റ്‌ സാധാരണക്കാർക്ക്‌ ഇതു കൊണ്ട്‌ വിശേഷാൽ ഗുണമൊന്നുമില്ല. കൃഷിഭൂമിനാശം, കുടിയിറക്ക്‌ ഭീഷണി, കുടിവെള്ളമില്ലായ്‌മ, ജൈവവൈവിദ്ധ്യ ശോഷണം, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, അന്തരീക്ഷ താപനം, തുടങ്ങിയ ഒട്ടനവധി ദുരിതങ്ങൾ ഉണ്ട്‌താനും. ഈ രണ്ട്‌ കൂട്ടരുടെ താൽപര്യങ്ങളിൽ ആരുടെ താൽപര്യമാണ്‌ പൊതുതാൽപര്യമായി വരേണ്ടത ? ഒരു ചെറിയ ധനിക വർഗ്ഗത്തിന്റെ താൽപര്യങ്ങൾ പൊതുതാൽപര്യങ്ങൾ എന്ന പേരിൽ ദരിദ്രന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഒരർത്ഥത്തിൽ അഖിലേന്ത്യാതലത്തിലും കേരളത്തിലും നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ജനവിരുദ്ധ വികസന പദ്ധതികളുടെ അതേഘടനയാണ്‌ ആറന്മുള വിമാനത്താവളം പദ്ധതിക്കും എന്ന്‌ കാണാം.
*പൊതു എന്ന വാക്കുകൊണ്ട്‌ എന്താണർത്ഥമാക്കുന്നത്‌ എന്നാദ്യം പറയണം. വിമാനത്താവള കമ്പനിക്കും വിമാനയാത്രക്കാർക്കുമാണ്‌ പദ്ധതി വരണം എന്ന താൽപര്യം. ആറന്മുളയിലെ മറ്റ്‌ സാധാരണക്കാർക്ക്‌ ഇതു കൊണ്ട്‌ വിശേഷാൽ ഗുണമൊന്നുമില്ല. കൃഷിഭൂമിനാശം, കുടിയിറക്ക്‌ ഭീഷണി, കുടിവെള്ളമില്ലായ്‌മ, ജൈവവൈവിദ്ധ്യ ശോഷണം, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, അന്തരീക്ഷ താപനം, തുടങ്ങിയ ഒട്ടനവധി ദുരിതങ്ങൾ ഉണ്ട്‌താനും. ഈ രണ്ട്‌ കൂട്ടരുടെ താൽപര്യങ്ങളിൽ ആരുടെ താൽപര്യമാണ്‌ പൊതുതാൽപര്യമായി വരേണ്ടത ? ഒരു ചെറിയ ധനിക വർഗ്ഗത്തിന്റെ താൽപര്യങ്ങൾ പൊതുതാൽപര്യങ്ങൾ എന്ന പേരിൽ ദരിദ്രന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഒരർത്ഥത്തിൽ അഖിലേന്ത്യാതലത്തിലും കേരളത്തിലും നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ജനവിരുദ്ധ വികസന പദ്ധതികളുടെ അതേഘടനയാണ്‌ ആറന്മുള വിമാനത്താവളം പദ്ധതിക്കും എന്ന്‌ കാണാം.
'''
 
പക്ഷേ പദ്ധതിക്ക്‌ അനുമതി നൽകാൻ വ്യവസായ വകുപ്പ്‌ ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപീകരിച്ചിട്ടുണ്ടല്ലോ?'''
'''പക്ഷേ പദ്ധതിക്ക്‌ അനുമതി നൽകാൻ വ്യവസായ വകുപ്പ്‌ ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപീകരിച്ചിട്ടുണ്ടല്ലോ?'''


*2011 ഫെബ്രുവരി 24 ന്‌, അതായത്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുൻപാണ്‌ അത്‌ സംഭവിക്കുന്നത്‌. 1999 ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡും വ്യവസായനഗര പ്രദേശവികസനവും ആക്‌ട്‌ അനുസരിച്ചാണ്‌ ഈ ബോർഡ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഈ നിയമത്തിന്റെ രണ്ടാം അധ്യായം ആറാം ഖണ്ഡികയിൽ പറയുന്നത്‌ പ്രകാരം ഇങ്ങനെ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്തെ പദ്ധതികളെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺപ്ലാനിംഗ്‌ ഡിപ്പാർട്ട്‌മെന്റ്‌, വികസന അഥോറിറ്റികൾ, എന്നിവയിൽ നിന്ന്‌ നേടേണ്ട അനുമതികളിൽ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഇതനുസരിച്ച്‌ ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി, എന്നീ വില്ലേജുകളിൽപെട്ട 1500 സർവ്വേ നമ്പറുകളിൽപ്പെടുന്ന ഭൂമി ഇന്ന്‌ വ്യവസായ മേഖലയാണ്‌. മാത്രമല്ല ഇതേ നിയമം ഒരു ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപവത്‌ക്കരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നുണ്ട്‌. നിയമത്തിന്റെ രണ്ടാം വകുപ്പ്‌ എഫ്‌.ഖണ്ഡവും അഞ്ചാം വകുപ്പും പ്രകാരം ഈ ബോർഡിന്‌ വ്യവസായ പ്രദേശത്ത്‌ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന്‌ ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും ത്വരിതഗതിയിൽ നൽകാൻ കഴിയും. ഇതനുസരിച്ച്‌ ഗ്രീൻഫീൽഡ്‌, എയർപോർട്ട്‌, ആറന്മുള ഏകജാലകക്ലിയറൻസ്‌ ബോർഡ്‌ എന്ന പേരിൽ 15 അംഗങ്ങളുള്ള ഒരു ബോർഡ്‌ രൂപവത്‌കരിച്ചിട്ടുണ്ട്‌. ഇതിൽ 14 പേരും വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നതന്മാരാണ്‌. ഒരാൾ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും.
*2011 ഫെബ്രുവരി 24 ന്‌, അതായത്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുൻപാണ്‌ അത്‌ സംഭവിക്കുന്നത്‌. 1999 ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡും വ്യവസായനഗര പ്രദേശവികസനവും ആക്‌ട്‌ അനുസരിച്ചാണ്‌ ഈ ബോർഡ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഈ നിയമത്തിന്റെ രണ്ടാം അധ്യായം ആറാം ഖണ്ഡികയിൽ പറയുന്നത്‌ പ്രകാരം ഇങ്ങനെ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്തെ പദ്ധതികളെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺപ്ലാനിംഗ്‌ ഡിപ്പാർട്ട്‌മെന്റ്‌, വികസന അഥോറിറ്റികൾ, എന്നിവയിൽ നിന്ന്‌ നേടേണ്ട അനുമതികളിൽ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഇതനുസരിച്ച്‌ ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി, എന്നീ വില്ലേജുകളിൽപെട്ട 1500 സർവ്വേ നമ്പറുകളിൽപ്പെടുന്ന ഭൂമി ഇന്ന്‌ വ്യവസായ മേഖലയാണ്‌. മാത്രമല്ല ഇതേ നിയമം ഒരു ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപവത്‌ക്കരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നുണ്ട്‌. നിയമത്തിന്റെ രണ്ടാം വകുപ്പ്‌ എഫ്‌.ഖണ്ഡവും അഞ്ചാം വകുപ്പും പ്രകാരം ഈ ബോർഡിന്‌ വ്യവസായ പ്രദേശത്ത്‌ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന്‌ ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും ത്വരിതഗതിയിൽ നൽകാൻ കഴിയും. ഇതനുസരിച്ച്‌ ഗ്രീൻഫീൽഡ്‌, എയർപോർട്ട്‌, ആറന്മുള ഏകജാലകക്ലിയറൻസ്‌ ബോർഡ്‌ എന്ന പേരിൽ 15 അംഗങ്ങളുള്ള ഒരു ബോർഡ്‌ രൂപവത്‌കരിച്ചിട്ടുണ്ട്‌. ഇതിൽ 14 പേരും വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നതന്മാരാണ്‌. ഒരാൾ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും.
വരി 194: വരി 194:


ഇതാണ്‌ പ്രധാനം. എത്ര ഏക്കറാണ്‌ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനേക്കാൾ പ്രധാനം നിയമത്തിൽ നിന്ന്‌ ഇളവു നേടാനുള്ള കുറുക്കുവഴിയാണിത്‌ എന്നതാണ്‌. വ്യവസായമേഖലാപ്രഖ്യാപനം ഭാഗികമായി പിൻവലിച്ചാലും കമ്പനിക്കും സർക്കാരിനും വേണമെങ്കിൽ ഭാവിയിൽ അത്‌ കൊണ്ടുവരാവുന്നതേയുള്ളു.
ഇതാണ്‌ പ്രധാനം. എത്ര ഏക്കറാണ്‌ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനേക്കാൾ പ്രധാനം നിയമത്തിൽ നിന്ന്‌ ഇളവു നേടാനുള്ള കുറുക്കുവഴിയാണിത്‌ എന്നതാണ്‌. വ്യവസായമേഖലാപ്രഖ്യാപനം ഭാഗികമായി പിൻവലിച്ചാലും കമ്പനിക്കും സർക്കാരിനും വേണമെങ്കിൽ ഭാവിയിൽ അത്‌ കൊണ്ടുവരാവുന്നതേയുള്ളു.
'''
 
ഈ സാഹചര്യത്തിൽ എന്താണ്‌ പരിഷത്തിന്റെ നിർദ്ദേശങ്ങൾ?'''
'''ഈ സാഹചര്യത്തിൽ എന്താണ്‌ പരിഷത്തിന്റെ നിർദ്ദേശങ്ങൾ?'''


*പൊതുസമൂഹവും സർക്കാരും ചർച്ച ചെയ്യണം എന്ന്‌ പരിഷത്ത്‌ ആഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്‌.
*പൊതുസമൂഹവും സർക്കാരും ചർച്ച ചെയ്യണം എന്ന്‌ പരിഷത്ത്‌ ആഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3470" എന്ന താളിൽനിന്ന് ശേഖരിച്ചത്