അജ്ഞാതം


"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 40: വരി 40:


അപകടം ഉണ്ടാവില്ല എന്നുറപ്പുണ്ടെങ്കിൽ, തങ്ങളുടെ റിയാക്ടറുകളുടെ തകരാറുകൾ മൂലം എന്തെങ്കിലും അപകടം ഉണ്ടായാൽ "എത്ര നഷ്ടപരിഹാരവും കൊടുക്കാം" എന്നുപറഞ്ഞ്, സകല ബാധ്യതയും ഏറ്റെടുക്കുന്നതിൽ വിതരണക്കാർ എന്തിന് മടിക്കണം? ആണവ നിലയ നടത്തിപ്പുകാർ എന്തിന് ഭയക്കണം? സർക്കാരുകൾ എന്തിന് ഇങ്ങനെയൊരു നിയമം ഉണ്ടാക്കണം? (പണ്ട്, പെരിങ്ങോമിൽ ആണവനിലയം സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ അവിടത്തുകാർ ഉന്നയിച്ച ഒരു ചോദ്യം ഓർമവരുന്നു: "ഈ നിലയം ഇവർ പറയുംപോലെ സുരക്ഷിതമാണെങ്കിൽ, എന്തുകൊണ്ട് ഇത് തിരുവനന്തപുരത്തോ കൊച്ചിയിലോ സ്ഥാപിക്കുന്നില്ല?")  
അപകടം ഉണ്ടാവില്ല എന്നുറപ്പുണ്ടെങ്കിൽ, തങ്ങളുടെ റിയാക്ടറുകളുടെ തകരാറുകൾ മൂലം എന്തെങ്കിലും അപകടം ഉണ്ടായാൽ "എത്ര നഷ്ടപരിഹാരവും കൊടുക്കാം" എന്നുപറഞ്ഞ്, സകല ബാധ്യതയും ഏറ്റെടുക്കുന്നതിൽ വിതരണക്കാർ എന്തിന് മടിക്കണം? ആണവ നിലയ നടത്തിപ്പുകാർ എന്തിന് ഭയക്കണം? സർക്കാരുകൾ എന്തിന് ഇങ്ങനെയൊരു നിയമം ഉണ്ടാക്കണം? (പണ്ട്, പെരിങ്ങോമിൽ ആണവനിലയം സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ അവിടത്തുകാർ ഉന്നയിച്ച ഒരു ചോദ്യം ഓർമവരുന്നു: "ഈ നിലയം ഇവർ പറയുംപോലെ സുരക്ഷിതമാണെങ്കിൽ, എന്തുകൊണ്ട് ഇത് തിരുവനന്തപുരത്തോ കൊച്ചിയിലോ സ്ഥാപിക്കുന്നില്ല?")  
 
==സിനാമിയിൽപോലും നിലയം തകരാത്തവിധം സുരക്ഷിതമാണെന്നാണല്ലോ പറയുന്നത് ? ==
ഒരു സുനാമി വന്നാലും അത് നിലയത്തെ ബാധിക്കാത്ത വിധം ആണ്‌ കൂടങ്കുളം നിലയം രൂപകൽപന ചെയ്തിട്ടുള്ളത് എന്നാണല്ലോ ശ്രീ കലാം പറഞ്ഞത് ?  
ഒരു സുനാമി വന്നാലും അത് നിലയത്തെ ബാധിക്കാത്ത വിധം ആണ്‌ കൂടങ്കുളം നിലയം രൂപകൽപന ചെയ്തിട്ടുള്ളത് എന്നാണല്ലോ ശ്രീ കലാം പറഞ്ഞത് ?  


അത് ശരിയായിരിക്കാം. കൂടങ്കുളം നിലയം സുനാമിയിൽ തകരില്ല എന്ന്‌ നമുക്ക് വിശ്വസിക്കാം. "പട്ടാള മേധാവികൾ എപ്പോഴും കഴിഞ്ഞ യുദ്ധത്തിനു വേണ്ടിയാണ് തയാറെടുക്കുന്നത്," എന്ന്‌ ഒരു ചൊല്ലുണ്ട്. തീർച്ചയായും കഴിഞ്ഞ യുദ്ധത്തിൽ നിന്നും, കഴിഞ്ഞ അപകടത്തിൽ നിന്നും, നാം പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. പക്ഷേ അത് പഴയ മണ്ടത്തരങ്ങൾ ആവർതിക്കാതിരിക്കാനേ ഉതകൂ. പുതിയ അപകടം പഴയതിന്റെ ആവർത്തനം ആകണമെന്നില്ല. അത് പുതിയ രീതിയിലായിരിക്കാം ഉണ്ടാകുക. 1979 ൽ അമേരിക്കയിലെ ത്രീ മൈൽ ഐലന്റിൽ ആണ്‌ ആദ്യത്തെ മേജർ ആണവ അപകടം സംഭവിച്ചത്. പക്ഷേ, അവിടെ സംഭവിച്ചപോലല്ല 1986 ൽ സോവിയറ്റ് യൂണിയനിലെ ചെർണോബിലിൽ അപകടം സംഭവിച്ചത്. ജപ്പാനിലെ ഫുകുഷിമയിലാകട്ടെ, ഇതുവരെ ആരും വിഭാവനം ചെയ്യാത്ത ഒരു ആകസ്മിക സംഭവ പരമ്പരയിലാണ് കഴിഞ്ഞ വർഷം ദുരന്തമുണ്ടായത്‌. അപൂർവ ശക്തിയോടെയുള്ള ഒരു ഭൂകമ്പം. പിന്നാലെ ഒരു ഭീമൻ സുനാമി. അതിന് പുറമേ രൂപകല്പനയിലെ പിഴവുകളും. അതായിരുന്നു ഫുകുഷിമയിലെ സവിശേഷത. ഇനി അടുത്ത തവണ ഉണ്ടാകാൻ പോകുന്നത് വേറൊരു തരത്തിലുള്ള ആകസ്മികത ആകാം. മാനുഷിക പിഴവ്, അട്ടിമറി, ഭീകര പ്രവർത്തനം, ശത്രുവിന്റെ ആക്രമണം, ഇതൊന്നിനും ഒരു നിയത രൂപവും ഇല്ല. അപകടം ഉണ്ടാവില്ല എന്നല്ല, ഉണ്ടായാൽ അതിന് കൊടുക്കേണ്ട വില എന്ത്, അത് കൊടുക്കാൻ തയാറാണോ, എന്നാണ് നാം ആലോചിക്കേണ്ടത്.  
അത് ശരിയായിരിക്കാം. കൂടങ്കുളം നിലയം സുനാമിയിൽ തകരില്ല എന്ന്‌ നമുക്ക് വിശ്വസിക്കാം. "പട്ടാള മേധാവികൾ എപ്പോഴും കഴിഞ്ഞ യുദ്ധത്തിനു വേണ്ടിയാണ് തയാറെടുക്കുന്നത്," എന്ന്‌ ഒരു ചൊല്ലുണ്ട്. തീർച്ചയായും കഴിഞ്ഞ യുദ്ധത്തിൽ നിന്നും, കഴിഞ്ഞ അപകടത്തിൽ നിന്നും, നാം പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. പക്ഷേ അത് പഴയ മണ്ടത്തരങ്ങൾ ആവർതിക്കാതിരിക്കാനേ ഉതകൂ. പുതിയ അപകടം പഴയതിന്റെ ആവർത്തനം ആകണമെന്നില്ല. അത് പുതിയ രീതിയിലായിരിക്കാം ഉണ്ടാകുക. 1979 ൽ അമേരിക്കയിലെ ത്രീ മൈൽ ഐലന്റിൽ ആണ്‌ ആദ്യത്തെ മേജർ ആണവ അപകടം സംഭവിച്ചത്. പക്ഷേ, അവിടെ സംഭവിച്ചപോലല്ല 1986 ൽ സോവിയറ്റ് യൂണിയനിലെ ചെർണോബിലിൽ അപകടം സംഭവിച്ചത്. ജപ്പാനിലെ ഫുകുഷിമയിലാകട്ടെ, ഇതുവരെ ആരും വിഭാവനം ചെയ്യാത്ത ഒരു ആകസ്മിക സംഭവ പരമ്പരയിലാണ് കഴിഞ്ഞ വർഷം ദുരന്തമുണ്ടായത്‌. അപൂർവ ശക്തിയോടെയുള്ള ഒരു ഭൂകമ്പം. പിന്നാലെ ഒരു ഭീമൻ സുനാമി. അതിന് പുറമേ രൂപകല്പനയിലെ പിഴവുകളും. അതായിരുന്നു ഫുകുഷിമയിലെ സവിശേഷത. ഇനി അടുത്ത തവണ ഉണ്ടാകാൻ പോകുന്നത് വേറൊരു തരത്തിലുള്ള ആകസ്മികത ആകാം. മാനുഷിക പിഴവ്, അട്ടിമറി, ഭീകര പ്രവർത്തനം, ശത്രുവിന്റെ ആക്രമണം, ഇതൊന്നിനും ഒരു നിയത രൂപവും ഇല്ല. അപകടം ഉണ്ടാവില്ല എന്നല്ല, ഉണ്ടായാൽ അതിന് കൊടുക്കേണ്ട വില എന്ത്, അത് കൊടുക്കാൻ തയാറാണോ, എന്നാണ് നാം ആലോചിക്കേണ്ടത്.  
 
==അപകടങ്ങൾ പേടിച്ച് നാം പുറത്തിറങ്ങാതിരിക്കുന്നുണ്ടോ? ==
അപകടങ്ങൾ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്, പക്ഷേ അതിന്റെ പേരിൽ നാം വാഹനയാത്രയോ വ്യവസായങ്ങളോ വേണ്ടെന്നു വയ്ക്കാറില്ലല്ലോ?  
അപകടങ്ങൾ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്, പക്ഷേ അതിന്റെ പേരിൽ നാം വാഹനയാത്രയോ വ്യവസായങ്ങളോ വേണ്ടെന്നു വയ്ക്കാറില്ലല്ലോ?  


ശരിയാണ്. വിമാന അപകടം ഉണ്ടാകാറുണ്ട്, എന്ന്‌ കരുതി നാം വിമാനയാത്ര വേണ്ടെന്നു വയ്ക്കില്ല. ദിവസേന എന്നോണം റോഡപകടങ്ങൾ ഉണ്ടാകുന്നു. അത് പേടിച്ചു നാം റോഡിലിറങ്ങാതിരിക്കുന്നില്ല. ഇത്തരം അപകടങ്ങൾ ഉണ്ടാകാം എന്ന്‌ നമുക്കറിയാം. ഒരർഥത്തിൽ അപകടം നമ്മുടെ സഹയാത്രികനാണ്, എപ്പോഴും. ആ അപകടങ്ങൾക്ക് അവയുടേതായ വില കൊടുത്തേ മതിയാകൂ. പക്ഷേ, എന്താണ് ആ വില? ഏറിയാൽ, അപകടത്തിൽ പെട്ട ഏതാനും പേരുടെ ജീവൻ ഒടുങ്ങും. അത് തീർച്ചയായും കഷ്ടം തന്നെ; പക്ഷേ അതോടെ അത് തീരും. ആണവ ദുരന്തം അങ്ങനെയല്ല എന്ന്‌ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതാണു രണ്ടാമത്തെ വസ്തുത. അമേരിക്കയിലെ ത്രീ മൈൽ ഐലന്റ് അപകടത്തിൽ ആരും മരിച്ചില്ല. പക്ഷേ, അത് ആയിരക്കണക്കിനു ജനങ്ങളിൽ ഏൽപ്പിച്ച മാനസിക ആഘാതം ചെറുതായിരുന്നില്ല. ചെർണോബിലിലും നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്നാണ് പല ഔദ്യോഗിക വക്താക്കളും അവകാശപ്പെടുന്നത്. പക്ഷേ, ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തിൽ ഉണ്ടായതിന്റെ നാനൂറിരട്ടി ആണവ വികിരണം ആണ്‌ ചെര്നോബിളിലെ റിയാക്ടർ തകർന്നപ്പോൾ പുറത്ത് പരന്നത്. ആണവ വികിരണത്തിന്റെ ഒരു സവിശേഷത, അതുമൂലമുണ്ടാകുന്ന മരണം ഉടനടി സംഭവിക്കണമെന്നില്ല എന്നതാണ്. തീർച്ചയായും, അതിശക്തമായ വികിരണം ഏറ്റാൽ ഉടനടി മരണം ഉണ്ടാകാം. പക്ഷേ പലപ്പോഴും അത്ര തന്നെ ശക്തമല്ലാത്ത വികിരണം ആയിരിക്കും ശരീരത്തിൽ എൽക്കുക. അങ്ങനെയുള്ള സന്ദർഭങ്ങളിൽ, മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം ആയിരിക്കും പലവിധത്തിലുള്ള കാൻസറുകൾ രൂപപ്പെടുക. അത് വികിരണം മൂലമാണോ അതോ മറ്റു സ്വാഭാവിക കാരണങ്ങൾ കൊണ്ടാണോ എന്ന്‌ തീരുമാനിക്കാൻ വിഷമമാണ്. ആ തർക്കം ഒരിക്കലും തീർന്നെന്നും വരില്ല. ചെർണോബിൽ അപകടം മൂലമുണ്ടായ / ഉണ്ടാകാവുന്ന, കാൻസർ മരണങ്ങൾ ഏതാണ്ട് 9000 മാത്രമേ (!) വരൂ എന്നാണ് ലോക ആരോഗ്യ സംഘടനയുടെ (WHO) കണക്കുകൂട്ടൽ. എന്നാൽ, യൂണിയൻ ഓഫ് കൺസേൺഡ്‌ സയന്റിസ്റ്റ് എന്ന വിഖ്യാത സംഘടനയുടെ അഭിപ്രായത്തിൽ അത് 27,000 എങ്കിലും വരും. അതേ സമയം, ലോകപ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ്‌ ആരോപിക്കുന്നത് ചുരുങ്ങിയത് രണ്ട് ലക്ഷം മരണങ്ങൾക്കെങ്കിലും ചെർണോബിൽ അപകടം കാരണമാകും എന്നാണ്. ഇങ്ങനെയാണ് തർക്കം പുരോഗമിക്കുക. 9000 ആണെങ്കിൽ സാരമില്ല, രണ്ട് ലക്ഷം ആണെങ്കിൽ വേണ്ടേ വേണ്ട, 27000 ആണെങ്കിൽ നേരിടാം, എന്നൊക്കെ വാദിക്കാൻ പറ്റുമോ? പക്ഷേ, ഒരു തർക്കവുമില്ലാത്ത ഒരു വസ്തുതയുണ്ട് : അപകട സ്ഥാനത്തിനു 30 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം (2,60,000 ഹെക്ടർ) മുഴുവൻ ഇപ്പോഴും നിരോധിത മേഖലയാണ്. അവിടെ ഇപ്പോഴും അപകടകരമായ തോതിൽ ആണവവികിരണം നിലനിൽക്കുന്നു. 20,000 വർഷത്തോളം അത് അപകടകരമായി തുടരും എന്നാണ് ഉക്രെയിൻ അധികൃതർ പറയുന്നത്. അവിടെ നിന്ന്‌ അടിയന്തിരമായി കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് ലക്ഷത്തോളം പേർ അപകടം കഴിഞ്ഞു 26 വർഷമായിട്ടും ഇപ്പോഴും അഭയാർത്ഥി ഗ്രാമങ്ങളിലാണ് താമസം. അവർക്കിനി ഒരിക്കലും തിരിച്ചുപോകാൻ കഴിയില്ല എന്നുറപ്പാണ്. അപകടത്തെ തുടർന്ന് വികിരണം ബാധിച്ച മൊത്തം പ്രദേശത്തിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ കവിയും (കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ മൂന്നിരട്ടിയോളം) എന്നാണ് കണക്ക്. ദുരന്തനിവാരണത്തിന് ചെലവാക്കെണ്ടിവരുന്ന മൊത്തം തുക 23500 കോടി ഡോളർ ( ഉദ്ദേശം 11,75,000 കോടി രൂപയോളം) വരും എന്നാണ് ബെലാറസ് (ചെർണോബിലിനോടു് തൊട്ടു കിടക്കുന്ന രാജ്യമാണ് ബെലാറസ്) കണക്കാക്കിയിട്ടുള്ളത്. ചെർണോബിൽ ഉൾപ്പെടുന്ന ഉക്രെയിനിലാകട്ടെ, ഇപ്പോഴും വാർഷിക ബജറ്റിന്റെ 5-7% ചെർണോബിൽ അഭയാർത്ഥികളുടെ ക്ഷേമത്തിനായി അവർ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ഫുകുഷിമ ദുരന്തത്തിനു കൊടുക്കേണ്ടിവരുന്ന വില 250 ബില്ല്യൻ (25000 കോടി) ഡോളർ, (അതായത് 12,50,000 കോടി രൂപ) വരും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യാ സർക്കാരിന്റെ ഈ വർഷത്തെ മൊത്തം റെവന്യൂ വരുമാനം 9,35,684.64 കോടി രൂപയാണ് ! ചുരുക്കത്തിൽ, ഇത്തരത്തിലുള്ള ഒരൊറ്റ അപകടം പോലും താങ്ങാനുള്ള ശേഷി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനുണ്ടാവില്ല. (നമ്മൾ ഭോപാൽ ദുരന്തം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന്‌ ഓർമയുണ്ടല്ലോ. അപകടം കഴിഞ്ഞു വർഷം പലതു കഴിഞ്ഞിട്ടും ഇനിയും അവരോടു നീതി ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ചാൽ അത് അവരുടെ വിധി എന്ന്‌ 'പറയാതെ പറഞ്ഞ് ' കൈ കഴുകുകയാണ് നമ്മുടെ പതിവ്.)  
ശരിയാണ്. വിമാന അപകടം ഉണ്ടാകാറുണ്ട്, എന്ന്‌ കരുതി നാം വിമാനയാത്ര വേണ്ടെന്നു വയ്ക്കില്ല. ദിവസേന എന്നോണം റോഡപകടങ്ങൾ ഉണ്ടാകുന്നു. അത് പേടിച്ചു നാം റോഡിലിറങ്ങാതിരിക്കുന്നില്ല. ഇത്തരം അപകടങ്ങൾ ഉണ്ടാകാം എന്ന്‌ നമുക്കറിയാം. ഒരർഥത്തിൽ അപകടം നമ്മുടെ സഹയാത്രികനാണ്, എപ്പോഴും. ആ അപകടങ്ങൾക്ക് അവയുടേതായ വില കൊടുത്തേ മതിയാകൂ. പക്ഷേ, എന്താണ് ആ വില? ഏറിയാൽ, അപകടത്തിൽ പെട്ട ഏതാനും പേരുടെ ജീവൻ ഒടുങ്ങും. അത് തീർച്ചയായും കഷ്ടം തന്നെ; പക്ഷേ അതോടെ അത് തീരും. ആണവ ദുരന്തം അങ്ങനെയല്ല എന്ന്‌ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതാണു രണ്ടാമത്തെ വസ്തുത. അമേരിക്കയിലെ ത്രീ മൈൽ ഐലന്റ് അപകടത്തിൽ ആരും മരിച്ചില്ല. പക്ഷേ, അത് ആയിരക്കണക്കിനു ജനങ്ങളിൽ ഏൽപ്പിച്ച മാനസിക ആഘാതം ചെറുതായിരുന്നില്ല. ചെർണോബിലിലും നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്നാണ് പല ഔദ്യോഗിക വക്താക്കളും അവകാശപ്പെടുന്നത്. പക്ഷേ, ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തിൽ ഉണ്ടായതിന്റെ നാനൂറിരട്ടി ആണവ വികിരണം ആണ്‌ ചെര്നോബിളിലെ റിയാക്ടർ തകർന്നപ്പോൾ പുറത്ത് പരന്നത്. ആണവ വികിരണത്തിന്റെ ഒരു സവിശേഷത, അതുമൂലമുണ്ടാകുന്ന മരണം ഉടനടി സംഭവിക്കണമെന്നില്ല എന്നതാണ്. തീർച്ചയായും, അതിശക്തമായ വികിരണം ഏറ്റാൽ ഉടനടി മരണം ഉണ്ടാകാം. പക്ഷേ പലപ്പോഴും അത്ര തന്നെ ശക്തമല്ലാത്ത വികിരണം ആയിരിക്കും ശരീരത്തിൽ എൽക്കുക. അങ്ങനെയുള്ള സന്ദർഭങ്ങളിൽ, മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം ആയിരിക്കും പലവിധത്തിലുള്ള കാൻസറുകൾ രൂപപ്പെടുക. അത് വികിരണം മൂലമാണോ അതോ മറ്റു സ്വാഭാവിക കാരണങ്ങൾ കൊണ്ടാണോ എന്ന്‌ തീരുമാനിക്കാൻ വിഷമമാണ്. ആ തർക്കം ഒരിക്കലും തീർന്നെന്നും വരില്ല. ചെർണോബിൽ അപകടം മൂലമുണ്ടായ / ഉണ്ടാകാവുന്ന, കാൻസർ മരണങ്ങൾ ഏതാണ്ട് 9000 മാത്രമേ (!) വരൂ എന്നാണ് ലോക ആരോഗ്യ സംഘടനയുടെ (WHO) കണക്കുകൂട്ടൽ. എന്നാൽ, യൂണിയൻ ഓഫ് കൺസേൺഡ്‌ സയന്റിസ്റ്റ് എന്ന വിഖ്യാത സംഘടനയുടെ അഭിപ്രായത്തിൽ അത് 27,000 എങ്കിലും വരും. അതേ സമയം, ലോകപ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ്‌ ആരോപിക്കുന്നത് ചുരുങ്ങിയത് രണ്ട് ലക്ഷം മരണങ്ങൾക്കെങ്കിലും ചെർണോബിൽ അപകടം കാരണമാകും എന്നാണ്. ഇങ്ങനെയാണ് തർക്കം പുരോഗമിക്കുക. 9000 ആണെങ്കിൽ സാരമില്ല, രണ്ട് ലക്ഷം ആണെങ്കിൽ വേണ്ടേ വേണ്ട, 27000 ആണെങ്കിൽ നേരിടാം, എന്നൊക്കെ വാദിക്കാൻ പറ്റുമോ? പക്ഷേ, ഒരു തർക്കവുമില്ലാത്ത ഒരു വസ്തുതയുണ്ട് : അപകട സ്ഥാനത്തിനു 30 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം (2,60,000 ഹെക്ടർ) മുഴുവൻ ഇപ്പോഴും നിരോധിത മേഖലയാണ്. അവിടെ ഇപ്പോഴും അപകടകരമായ തോതിൽ ആണവവികിരണം നിലനിൽക്കുന്നു. 20,000 വർഷത്തോളം അത് അപകടകരമായി തുടരും എന്നാണ് ഉക്രെയിൻ അധികൃതർ പറയുന്നത്. അവിടെ നിന്ന്‌ അടിയന്തിരമായി കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് ലക്ഷത്തോളം പേർ അപകടം കഴിഞ്ഞു 26 വർഷമായിട്ടും ഇപ്പോഴും അഭയാർത്ഥി ഗ്രാമങ്ങളിലാണ് താമസം. അവർക്കിനി ഒരിക്കലും തിരിച്ചുപോകാൻ കഴിയില്ല എന്നുറപ്പാണ്. അപകടത്തെ തുടർന്ന് വികിരണം ബാധിച്ച മൊത്തം പ്രദേശത്തിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ കവിയും (കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ മൂന്നിരട്ടിയോളം) എന്നാണ് കണക്ക്. ദുരന്തനിവാരണത്തിന് ചെലവാക്കെണ്ടിവരുന്ന മൊത്തം തുക 23500 കോടി ഡോളർ ( ഉദ്ദേശം 11,75,000 കോടി രൂപയോളം) വരും എന്നാണ് ബെലാറസ് (ചെർണോബിലിനോടു് തൊട്ടു കിടക്കുന്ന രാജ്യമാണ് ബെലാറസ്) കണക്കാക്കിയിട്ടുള്ളത്. ചെർണോബിൽ ഉൾപ്പെടുന്ന ഉക്രെയിനിലാകട്ടെ, ഇപ്പോഴും വാർഷിക ബജറ്റിന്റെ 5-7% ചെർണോബിൽ അഭയാർത്ഥികളുടെ ക്ഷേമത്തിനായി അവർ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ഫുകുഷിമ ദുരന്തത്തിനു കൊടുക്കേണ്ടിവരുന്ന വില 250 ബില്ല്യൻ (25000 കോടി) ഡോളർ, (അതായത് 12,50,000 കോടി രൂപ) വരും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യാ സർക്കാരിന്റെ ഈ വർഷത്തെ മൊത്തം റെവന്യൂ വരുമാനം 9,35,684.64 കോടി രൂപയാണ് ! ചുരുക്കത്തിൽ, ഇത്തരത്തിലുള്ള ഒരൊറ്റ അപകടം പോലും താങ്ങാനുള്ള ശേഷി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനുണ്ടാവില്ല. (നമ്മൾ ഭോപാൽ ദുരന്തം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന്‌ ഓർമയുണ്ടല്ലോ. അപകടം കഴിഞ്ഞു വർഷം പലതു കഴിഞ്ഞിട്ടും ഇനിയും അവരോടു നീതി ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ചാൽ അത് അവരുടെ വിധി എന്ന്‌ 'പറയാതെ പറഞ്ഞ് ' കൈ കഴുകുകയാണ് നമ്മുടെ പതിവ്.)  
 
==ആണവനിലയം പൊട്ടിത്തെറിക്കും എന്നുപറയുന്നത് അസംഭവ്യമല്ലേ ? ==
ഒരു ആണവ നിലയം ഒരിക്കലും ആറ്റംബോംബു പോലെ പൊട്ടിത്തെറിക്കില്ല; അത് അസംഭവ്യം ആണ്‌ എന്നാണല്ലോ പല ആണവ ശാസ്ത്രജ്ഞരും പറയുന്നത്. അവർ കള്ളം പറയുകയാണോ?  
ഒരു ആണവ നിലയം ഒരിക്കലും ആറ്റംബോംബു പോലെ പൊട്ടിത്തെറിക്കില്ല; അത് അസംഭവ്യം ആണ്‌ എന്നാണല്ലോ പല ആണവ ശാസ്ത്രജ്ഞരും പറയുന്നത്. അവർ കള്ളം പറയുകയാണോ?  


അല്ല; അത് കള്ളമല്ല. പക്ഷേ സത്യവുമല്ല! ചെർണോബിലിലും ഫുകുഷിമയിലും ആണവ റിയാക്ടറുകൾ പൊട്ടിത്തെറിച്ചത് ലോകം കണ്ടതാണല്ലോ. പക്ഷേ, അവ പൊട്ടിത്തെറിച്ചത് ബോംബു പൊട്ടുന്നതുപോലെ ആയിരുന്നില്ല എന്നത് ശരിയാണ്. അണുബോംബ് പൊട്ടുന്നത് അണുഭേദനത്തിന്റെ ശൃംഖലാ പ്രവർത്തനം അതിരുവിട്ടു പെരുകുമ്പോഴാണ്. ഒരു പരമാണു പിളർന്നു കുറേ ഊർജവും രണ്ടോ മൂന്നോ ന്യൂട്രോണും പുറത്തു ചാടുന്നു. ആ ന്യൂട്രോണുകൾ പുതിയ പരമാണുക്കളെ പിളർക്കുന്നു. പിന്നെയും പുതിയ ന്യൂട്രോണുകൾ, അവ പുതിയ പരമാണുക്കളെ പിളർക്കുന്നു. ഇതാണ് ശ്രുംഖലാ പ്രവർത്തനം അഥവാ ശൃംഖലാ പ്രവർത്തനങ്ങൾ. ഇതൊക്കെ നിമിഷത്തിന്റെ ആയിരത്തിലൊരംശം കൊണ്ട് കഴിയും. നൊടിയിടയിൽ ശ്രുംഖല വളർന്ന് പെരുകി കോടാനുകോടി അണുക്കൾ പിളർന്നു ഭീകരമായ അളവിൽ ഊർജം പുറത്തുചാടിക്കഴിയും. ഒരു ആണവ റിയാക്ടറിൽ ഈ ചങ്ങലയെ തളച്ചിട്ടു നിയന്ത്രണ വിധേയമാക്കിയിരിക്കയാണ്. എന്നാൽ അണുബോംബിലാകട്ടെ അതിനെ കെട്ടഴിച്ചുവിടും. അതോടെ അത് ഭീകരമായ ഒരു പൊട്ടിത്തെറിയിലേക്ക് കുതിക്കും. എന്നാൽ ആണവ റിയാക്ടറിൽ അത് ഒരിക്കലും സംഭവിക്കില്ല. അത്തരത്തിലാണ് റിയാക്ടർ രൂപകൽപന ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ആണവ എൻജിനീയർമാർ അങ്ങനെ ഉറപ്പിച്ചു പറയുന്നത്. പക്ഷേ അത് പാതിസത്യം മാത്രം! അവർ പറയാത്തത്, പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മർദ്ദം അതിരു് കടന്ന്‌, അത് പൊട്ടിത്തെറിക്കാം എന്ന മറുഭാഗമാണ്. (അതാണ് ചെർണോബിലിലും ഫുകുഷിമയിലും സംഭവിച്ചത്.) അങ്ങനെ സംഭവിച്ചാൽ, അതിനകത്തുള്ള ടൺ കണക്കിന് വികിരണ മാലിന്യങ്ങൾ പുറത്ത് പരക്കുകയും ചെയ്യാം. അതും സംഭവിച്ചു, രണ്ടിടത്തും. പൊട്ടിത്തെറിയുടെ മെക്കാനിസം വ്യത്യസ്തമാണെങ്കിലും ഫലം ഒന്നു തന്നെ! വാസ്തവത്തിൽ ഒരു അണുബോംബ് പൊട്ടുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ നൂറു കണക്കിന് ഇരട്ടി ആണവ വികിരണ വസ്തുക്കളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ റിയാക്ടറിൽ ഉണ്ടാവുക. അതിനാൽ റിയാക്ടർ അപകടത്തിൽ നിന്നുള്ള വികിരണ ഭീഷണി, അണുബോംബ് വിസ്ഫോടനത്തിൽ ഉണ്ടാകുന്നതിനേക്കാൾ പലമടങ്ങ്‌ കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ‌
അല്ല; അത് കള്ളമല്ല. പക്ഷേ സത്യവുമല്ല! ചെർണോബിലിലും ഫുകുഷിമയിലും ആണവ റിയാക്ടറുകൾ പൊട്ടിത്തെറിച്ചത് ലോകം കണ്ടതാണല്ലോ. പക്ഷേ, അവ പൊട്ടിത്തെറിച്ചത് ബോംബു പൊട്ടുന്നതുപോലെ ആയിരുന്നില്ല എന്നത് ശരിയാണ്. അണുബോംബ് പൊട്ടുന്നത് അണുഭേദനത്തിന്റെ ശൃംഖലാ പ്രവർത്തനം അതിരുവിട്ടു പെരുകുമ്പോഴാണ്. ഒരു പരമാണു പിളർന്നു കുറേ ഊർജവും രണ്ടോ മൂന്നോ ന്യൂട്രോണും പുറത്തു ചാടുന്നു. ആ ന്യൂട്രോണുകൾ പുതിയ പരമാണുക്കളെ പിളർക്കുന്നു. പിന്നെയും പുതിയ ന്യൂട്രോണുകൾ, അവ പുതിയ പരമാണുക്കളെ പിളർക്കുന്നു. ഇതാണ് ശ്രുംഖലാ പ്രവർത്തനം അഥവാ ശൃംഖലാ പ്രവർത്തനങ്ങൾ. ഇതൊക്കെ നിമിഷത്തിന്റെ ആയിരത്തിലൊരംശം കൊണ്ട് കഴിയും. നൊടിയിടയിൽ ശ്രുംഖല വളർന്ന് പെരുകി കോടാനുകോടി അണുക്കൾ പിളർന്നു ഭീകരമായ അളവിൽ ഊർജം പുറത്തുചാടിക്കഴിയും. ഒരു ആണവ റിയാക്ടറിൽ ഈ ചങ്ങലയെ തളച്ചിട്ടു നിയന്ത്രണ വിധേയമാക്കിയിരിക്കയാണ്. എന്നാൽ അണുബോംബിലാകട്ടെ അതിനെ കെട്ടഴിച്ചുവിടും. അതോടെ അത് ഭീകരമായ ഒരു പൊട്ടിത്തെറിയിലേക്ക് കുതിക്കും. എന്നാൽ ആണവ റിയാക്ടറിൽ അത് ഒരിക്കലും സംഭവിക്കില്ല. അത്തരത്തിലാണ് റിയാക്ടർ രൂപകൽപന ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ആണവ എൻജിനീയർമാർ അങ്ങനെ ഉറപ്പിച്ചു പറയുന്നത്. പക്ഷേ അത് പാതിസത്യം മാത്രം! അവർ പറയാത്തത്, പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മർദ്ദം അതിരു് കടന്ന്‌, അത് പൊട്ടിത്തെറിക്കാം എന്ന മറുഭാഗമാണ്. (അതാണ് ചെർണോബിലിലും ഫുകുഷിമയിലും സംഭവിച്ചത്.) അങ്ങനെ സംഭവിച്ചാൽ, അതിനകത്തുള്ള ടൺ കണക്കിന് വികിരണ മാലിന്യങ്ങൾ പുറത്ത് പരക്കുകയും ചെയ്യാം. അതും സംഭവിച്ചു, രണ്ടിടത്തും. പൊട്ടിത്തെറിയുടെ മെക്കാനിസം വ്യത്യസ്തമാണെങ്കിലും ഫലം ഒന്നു തന്നെ! വാസ്തവത്തിൽ ഒരു അണുബോംബ് പൊട്ടുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ നൂറു കണക്കിന് ഇരട്ടി ആണവ വികിരണ വസ്തുക്കളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ റിയാക്ടറിൽ ഉണ്ടാവുക. അതിനാൽ റിയാക്ടർ അപകടത്തിൽ നിന്നുള്ള വികിരണ ഭീഷണി, അണുബോംബ് വിസ്ഫോടനത്തിൽ ഉണ്ടാകുന്നതിനേക്കാൾ പലമടങ്ങ്‌ കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ‌
 
==ആണവ നിലയങ്ങളിൽ നിന്നുമുള്ള ചെലവുകുറഞ്ഞ വൈദ്യുതി വെണ്ടെന്നാണോ ?==
ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്കാണല്ലോ സംസ്ഥാന വൈദ്യുതി ബോർഡുകൾക്ക് കിട്ടുന്നത്. അതുവേണ്ടെന്നു വയ്ക്കാൻ അവർ തയ്യാറാകുമോ?  
ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്കാണല്ലോ സംസ്ഥാന വൈദ്യുതി ബോർഡുകൾക്ക് കിട്ടുന്നത്. അതുവേണ്ടെന്നു വയ്ക്കാൻ അവർ തയ്യാറാകുമോ?  


വൈദ്യുതി ബോർഡുകൾ ആയാലും സർക്കാരുകൾ ആയാലും, താത്കാലിക അല്ലെങ്കിൽ ഭാഗികമായ ലാഭത്തേക്കാൾ സമൂഹത്തിന്റെ മൊത്തം താല്പര്യം അല്ലെ മാനിക്കേണ്ടത്? നൂക്ലിയർ കോർപറേഷന് ആണവ വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ കഴിയുന്നത് നയപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌. അമേരിക്കയിൽ പ്ലൂട്ടോണിയം ക്രെഡിറ്റ് ആണ്‌ ഈ വില നിർണയിക്കുന്നതിൽ പ്രധാനം. അതായത്, റിയാക്ടറിൽ ഉറഞ്ഞുകൂടുന്ന പ്ലൂട്ടോണിയം അവിടത്തെ സർക്കാർ വിലയ്കെടുക്കുന്നു. എന്തെന്നാൽ ഈ പ്ലൂട്ടോണിയം മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ്. അതിന് എന്തു വില കൊടുക്കുന്നു എന്നതാണ് അവിടത്തെ ആണവ വൈദ്യുതി വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇവിടെയാണെങ്കിൽ ആണവപരിപാടി സംബന്ധിച്ച ഒരുപാടു് ചെലവുകൾ സർക്കാർ ബജറ്റിൽ നിന്ന്‌ വഹിക്കുന്നതിനാൽ, ആണവ വൈദ്യുതിക്ക് എന്തുവിലയും ഇടാം. അതേസമയം, ആയുസ്സെത്തുമ്പോൾ ആണവനിലയങ്ങൾ സുരക്ഷിതമായി പൊളിച്ചടുക്കി മറവുചെയ്യുന്നതിന് കനത്ത ചെലവ് വരുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അതിനുള്ള ചെലവ് ഒരിക്കലും ആണവ വൈദ്യുതിയുടെ കണക്കിൽ വരുന്നില്ല. അത് ഭാവി തലമുറയ്ക്ക് വിടുകയാണ് നമ്മൾ! അതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ഇന്ധന ദണ്ഡുകളും മറ്റു ആണവമാലിന്യങ്ങളും സംസ്കരിക്കാനുള്ള ചെലവുകളും ഒരിടത്തും കണക്കുകൂട്ടപ്പെടുന്നില്ല. അതും നാം അട്ടിയിട്ടു സൂക്ഷിക്കുകയാണ്; ഭാവിതലമുറയ്ക്ക് കൈമാറാനായി !  
വൈദ്യുതി ബോർഡുകൾ ആയാലും സർക്കാരുകൾ ആയാലും, താത്കാലിക അല്ലെങ്കിൽ ഭാഗികമായ ലാഭത്തേക്കാൾ സമൂഹത്തിന്റെ മൊത്തം താല്പര്യം അല്ലെ മാനിക്കേണ്ടത്? നൂക്ലിയർ കോർപറേഷന് ആണവ വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ കഴിയുന്നത് നയപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌. അമേരിക്കയിൽ പ്ലൂട്ടോണിയം ക്രെഡിറ്റ് ആണ്‌ ഈ വില നിർണയിക്കുന്നതിൽ പ്രധാനം. അതായത്, റിയാക്ടറിൽ ഉറഞ്ഞുകൂടുന്ന പ്ലൂട്ടോണിയം അവിടത്തെ സർക്കാർ വിലയ്കെടുക്കുന്നു. എന്തെന്നാൽ ഈ പ്ലൂട്ടോണിയം മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ്. അതിന് എന്തു വില കൊടുക്കുന്നു എന്നതാണ് അവിടത്തെ ആണവ വൈദ്യുതി വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇവിടെയാണെങ്കിൽ ആണവപരിപാടി സംബന്ധിച്ച ഒരുപാടു് ചെലവുകൾ സർക്കാർ ബജറ്റിൽ നിന്ന്‌ വഹിക്കുന്നതിനാൽ, ആണവ വൈദ്യുതിക്ക് എന്തുവിലയും ഇടാം. അതേസമയം, ആയുസ്സെത്തുമ്പോൾ ആണവനിലയങ്ങൾ സുരക്ഷിതമായി പൊളിച്ചടുക്കി മറവുചെയ്യുന്നതിന് കനത്ത ചെലവ് വരുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അതിനുള്ള ചെലവ് ഒരിക്കലും ആണവ വൈദ്യുതിയുടെ കണക്കിൽ വരുന്നില്ല. അത് ഭാവി തലമുറയ്ക്ക് വിടുകയാണ് നമ്മൾ! അതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ഇന്ധന ദണ്ഡുകളും മറ്റു ആണവമാലിന്യങ്ങളും സംസ്കരിക്കാനുള്ള ചെലവുകളും ഒരിടത്തും കണക്കുകൂട്ടപ്പെടുന്നില്ല. അതും നാം അട്ടിയിട്ടു സൂക്ഷിക്കുകയാണ്; ഭാവിതലമുറയ്ക്ക് കൈമാറാനായി !  
 
==ആണവ മാലിന്യപ്രശ്നം പെരിപ്പിച്ച് കാണിക്കണോ ? ==
ആണവ മാലിന്യങ്ങൾ ഒരു പ്രശ്നമല്ല, അതിനുള്ള പരിഹാരം ലഭ്യമാണ്, എന്ന്‌ ചില ആണവ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ടല്ലോ. അത് സത്യമാണോ?  
ആണവ മാലിന്യങ്ങൾ ഒരു പ്രശ്നമല്ല, അതിനുള്ള പരിഹാരം ലഭ്യമാണ്, എന്ന്‌ ചില ആണവ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ടല്ലോ. അത് സത്യമാണോ?  


അല്ല. കഴിഞ്ഞ അര നൂറ്റാണ്ടോളമായി ലോകത്ത് പലരാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന 440 ആണവനിലയങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ആണവമാലിന്യങ്ങൾ ഇപ്പോഴും തൃപ്തികരമായി സംസ്കരിക്കപ്പെട്ടിട്ടില്ല. ഇന്ധനസംസ്കരണത്തിലും റിയാക്ടർ പ്രവർത്തനത്തിലും മറ്റും ഉത്‌പാദിപ്പിക്കപ്പെടുന്ന വികിരണശേഷി കുറഞ്ഞ മാലിന്യങ്ങൾ (low level wastes) നേർപ്പിച്ചു ദുർബലപ്പെടുത്തി അപകടരഹിതമാക്കി പുറത്തുകളയാറുണ്ട്. പക്ഷേ അണുവിഘടനത്തിൽ നിന്നുണ്ടാകുന്ന വികിരണ ശേഷി കൂടിയ ആണവ മാലിന്യങ്ങൾ "തണുപ്പിക്കാനായി" (എന്ന്‌ വച്ചാൽ, സ്വാഭാവിക ക്ഷയത്തിലൂടെ വികിരണം കുറയും വരെ കാത്തിരിക്കുക എന്നർത്ഥം) സുരക്ഷിതമായി സൂക്ഷിക്കുകയാണ് മിക്കയിടത്തും ചെയ്യുന്നത്. അതിന് ആയിരക്കണക്കിനു വർഷങ്ങൾ എടുക്കും. അങ്ങനെ സൂക്ഷിക്കുന്ന ഖരമാലിന്യങ്ങളുടെ വലുപ്പം കുറയ്ക്കാനായി അവയെ ഉന്നത ഊഷ്മാവിൽ ചുട്ട് സ്ഫടികസമാനമായ വസ്തു ആക്കി മാറ്റാറുണ്ട്. ഇതിന് vitrification എന്നുപറയും. ഇതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഈ വസ്തുക്കൾ വികിരണത്തിലൂടെ ചൂട് വമിച്ചുകൊണ്ടിരിക്കും. അത് തണുപ്പിക്കണം. അത് ഭീകരന്മാരുടെ കൈയിൽ അകപ്പെടാതെ സൂക്ഷിക്കണം. മണ്ണിലും വെള്ളത്തിലും കലരാതെ നോക്കണം. ആയിരക്കണക്കിനു വർഷങ്ങളോളം! ഈ തലവേദനയോക്കെ നാം വരും തലമുറകൾക്ക് കൈമാറുകയാണ്.  
അല്ല. കഴിഞ്ഞ അര നൂറ്റാണ്ടോളമായി ലോകത്ത് പലരാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന 440 ആണവനിലയങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ആണവമാലിന്യങ്ങൾ ഇപ്പോഴും തൃപ്തികരമായി സംസ്കരിക്കപ്പെട്ടിട്ടില്ല. ഇന്ധനസംസ്കരണത്തിലും റിയാക്ടർ പ്രവർത്തനത്തിലും മറ്റും ഉത്‌പാദിപ്പിക്കപ്പെടുന്ന വികിരണശേഷി കുറഞ്ഞ മാലിന്യങ്ങൾ (low level wastes) നേർപ്പിച്ചു ദുർബലപ്പെടുത്തി അപകടരഹിതമാക്കി പുറത്തുകളയാറുണ്ട്. പക്ഷേ അണുവിഘടനത്തിൽ നിന്നുണ്ടാകുന്ന വികിരണ ശേഷി കൂടിയ ആണവ മാലിന്യങ്ങൾ "തണുപ്പിക്കാനായി" (എന്ന്‌ വച്ചാൽ, സ്വാഭാവിക ക്ഷയത്തിലൂടെ വികിരണം കുറയും വരെ കാത്തിരിക്കുക എന്നർത്ഥം) സുരക്ഷിതമായി സൂക്ഷിക്കുകയാണ് മിക്കയിടത്തും ചെയ്യുന്നത്. അതിന് ആയിരക്കണക്കിനു വർഷങ്ങൾ എടുക്കും. അങ്ങനെ സൂക്ഷിക്കുന്ന ഖരമാലിന്യങ്ങളുടെ വലുപ്പം കുറയ്ക്കാനായി അവയെ ഉന്നത ഊഷ്മാവിൽ ചുട്ട് സ്ഫടികസമാനമായ വസ്തു ആക്കി മാറ്റാറുണ്ട്. ഇതിന് vitrification എന്നുപറയും. ഇതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഈ വസ്തുക്കൾ വികിരണത്തിലൂടെ ചൂട് വമിച്ചുകൊണ്ടിരിക്കും. അത് തണുപ്പിക്കണം. അത് ഭീകരന്മാരുടെ കൈയിൽ അകപ്പെടാതെ സൂക്ഷിക്കണം. മണ്ണിലും വെള്ളത്തിലും കലരാതെ നോക്കണം. ആയിരക്കണക്കിനു വർഷങ്ങളോളം! ഈ തലവേദനയോക്കെ നാം വരും തലമുറകൾക്ക് കൈമാറുകയാണ്.  
 
==വികസനം വേണമെങ്കിൽ ഊർജ്ജം വേണ്ടേ ? ==
ഈ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ തന്നെയും നമ്മുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ആണവ നിലയങ്ങൾ കൂടിയേ തീരൂ എന്നാണല്ലോ ഭാരത സർക്കാർ പറയുന്നത്. അത് ശരിയല്ലേ? നമുക്ക് വികസനം വേണ്ടേ? അതിന് ഊർജം വേണ്ടേ?  
ഈ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ തന്നെയും നമ്മുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ആണവ നിലയങ്ങൾ കൂടിയേ തീരൂ എന്നാണല്ലോ ഭാരത സർക്കാർ പറയുന്നത്. അത് ശരിയല്ലേ? നമുക്ക് വികസനം വേണ്ടേ? അതിന് ഊർജം വേണ്ടേ?  


നമുക്ക് വികസനം വേണം, അതിന് ഊർജവും വേണം. പക്ഷേ, അതിന് ആണവനിലയങ്ങൾ കൂടിയേ തീരൂ എന്നില്ല. അതിനുള്ള മറ്റു മാർഗങ്ങൾ ഇപ്പോൾ തെളിഞ്ഞുവന്നിട്ടുണ്ട്. നേരെമറിച്ച്, ഇപ്പോൾ പണിയുന്ന തരത്തിലുള്ള ആണവ നിലയങ്ങൾക്ക് ഒരിക്കലും നമ്മുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടുന്ന വൈദ്യുതി നൽകാനാവില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ലഭ്യമായ യൂറേനിയം കഷ്ടിച്ച് 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ പ്രവർത്തിപ്പിക്കാൻ മാത്രമേ തികയൂ. അതിൽ കൂടുതൽ റിയാക്ടറുകൾ സ്ഥാപിച്ചാൽ അതിനുള്ള ഇന്ധനം ഇറക്കുമതി ചെയ്തെ പറ്റൂ. ലോകത്താകമാനം നോക്കിയാൽ, ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുള്ള യൂറേനിയം നിക്ഷേപം, ഇന്നത്തെ നിലയ്ക്ക് ഉപഭോഗം തുടർന്നാൽ, ഏതാണ്ട് എൺപത് വർഷത്തേക്കെ കാണൂ. നിലവിലുള്ള റിയാക്ടറുകളുടെ എണ്ണം ഇരട്ടിയായാൽ അത് നാൽപതു വർഷം കൊണ്ട് തീരും എന്നർത്ഥം. ലോകം മുഴുവൻ ആണവോർജത്തെ ആശ്രയിക്കാൻ തുടങ്ങിയാൽ, തീർച്ചയായും ആണവ റിയാക്ടറുകളുടെ എണ്ണം പല മടങ്ങ്‌ വർദ്ധിച്ചല്ലേ മതിയാവൂ? അപ്പോഴോ? ഇനിയും തെളിയിക്കപ്പെടാത്ത, പക്ഷേ സാധ്യതയുള്ള, നിക്ഷേപങ്ങൾ ഇന്നുള്ളതിന്റെ മൂന്നിരട്ടി വരുമത്രേ. എന്നിരുന്നാലും, ദീർഘമായ ഒരു ഭാവി ഈ തരം റിയാക്ടറുകൾക്കില്ല എന്ന്‌ വ്യക്തം. പൂർണമായും ആണവബദ്ധമായ ഒരു ഊർജഭാവി ആണ്‌ നാം വിഭാവനം ചെയ്യുന്നതെങ്കിൽ, ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെ മതിയാവൂ. കത്തിക്കുന്നതിനേക്കാൾ കൂടുതൽ പുതിയ ഇന്ധനം സൃഷ്ടിക്കും എന്നതാണ് അവയുടെ സവിശേഷത. പക്ഷേ, ആ ഇനം റിയാക്ടറുകളുടെ കാര്യം ഇപ്പോഴും സന്നിഗ്ദ്ധാവസ്ഥയിലാണ്. ആ രംഗത്ത് മുന്നിട്ട് നിന്നിരുന്ന അമേരിക്കയും ഫ്രാൻസും ഇപ്പോൾ അവരുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പരിപാടി മാറ്റി വച്ചിരിക്കയാണ്. ഇന്ന് നിലവിലുള്ള റിയാക്ടറുകളേക്കാൾ വളരെ അപകട സാധ്യത കൂടിയവയാണ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ എന്നതാണ് അവരുടെ അമാന്തത്തിനു കാരണം.  
നമുക്ക് വികസനം വേണം, അതിന് ഊർജവും വേണം. പക്ഷേ, അതിന് ആണവനിലയങ്ങൾ കൂടിയേ തീരൂ എന്നില്ല. അതിനുള്ള മറ്റു മാർഗങ്ങൾ ഇപ്പോൾ തെളിഞ്ഞുവന്നിട്ടുണ്ട്. നേരെമറിച്ച്, ഇപ്പോൾ പണിയുന്ന തരത്തിലുള്ള ആണവ നിലയങ്ങൾക്ക് ഒരിക്കലും നമ്മുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടുന്ന വൈദ്യുതി നൽകാനാവില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ലഭ്യമായ യൂറേനിയം കഷ്ടിച്ച് 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ പ്രവർത്തിപ്പിക്കാൻ മാത്രമേ തികയൂ. അതിൽ കൂടുതൽ റിയാക്ടറുകൾ സ്ഥാപിച്ചാൽ അതിനുള്ള ഇന്ധനം ഇറക്കുമതി ചെയ്തെ പറ്റൂ. ലോകത്താകമാനം നോക്കിയാൽ, ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുള്ള യൂറേനിയം നിക്ഷേപം, ഇന്നത്തെ നിലയ്ക്ക് ഉപഭോഗം തുടർന്നാൽ, ഏതാണ്ട് എൺപത് വർഷത്തേക്കെ കാണൂ. നിലവിലുള്ള റിയാക്ടറുകളുടെ എണ്ണം ഇരട്ടിയായാൽ അത് നാൽപതു വർഷം കൊണ്ട് തീരും എന്നർത്ഥം. ലോകം മുഴുവൻ ആണവോർജത്തെ ആശ്രയിക്കാൻ തുടങ്ങിയാൽ, തീർച്ചയായും ആണവ റിയാക്ടറുകളുടെ എണ്ണം പല മടങ്ങ്‌ വർദ്ധിച്ചല്ലേ മതിയാവൂ? അപ്പോഴോ? ഇനിയും തെളിയിക്കപ്പെടാത്ത, പക്ഷേ സാധ്യതയുള്ള, നിക്ഷേപങ്ങൾ ഇന്നുള്ളതിന്റെ മൂന്നിരട്ടി വരുമത്രേ. എന്നിരുന്നാലും, ദീർഘമായ ഒരു ഭാവി ഈ തരം റിയാക്ടറുകൾക്കില്ല എന്ന്‌ വ്യക്തം. പൂർണമായും ആണവബദ്ധമായ ഒരു ഊർജഭാവി ആണ്‌ നാം വിഭാവനം ചെയ്യുന്നതെങ്കിൽ, ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെ മതിയാവൂ. കത്തിക്കുന്നതിനേക്കാൾ കൂടുതൽ പുതിയ ഇന്ധനം സൃഷ്ടിക്കും എന്നതാണ് അവയുടെ സവിശേഷത. പക്ഷേ, ആ ഇനം റിയാക്ടറുകളുടെ കാര്യം ഇപ്പോഴും സന്നിഗ്ദ്ധാവസ്ഥയിലാണ്. ആ രംഗത്ത് മുന്നിട്ട് നിന്നിരുന്ന അമേരിക്കയും ഫ്രാൻസും ഇപ്പോൾ അവരുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പരിപാടി മാറ്റി വച്ചിരിക്കയാണ്. ഇന്ന് നിലവിലുള്ള റിയാക്ടറുകളേക്കാൾ വളരെ അപകട സാധ്യത കൂടിയവയാണ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ എന്നതാണ് അവരുടെ അമാന്തത്തിനു കാരണം.  
 
==കേരളത്തിലുള്ള തോറിയം വലിയൊരു സാദ്ധ്യതയല്ലേ ? ==
നമ്മുടെ കരിമണലിലുള്ള തോറിയം നല്ലൊരു ആണവ ഇന്ധനമല്ലേ? അത് മതിയാവില്ലേ നമ്മുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ?  
നമ്മുടെ കരിമണലിലുള്ള തോറിയം നല്ലൊരു ആണവ ഇന്ധനമല്ലേ? അത് മതിയാവില്ലേ നമ്മുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ?  


അതിനുള്ള സാധ്യത ഉണ്ട്; പക്ഷേ തോറിയം നേരിട്ടു ഇന്ധനമായി ഉപയോഗിക്കാൻ പറ്റില്ല. ആദ്യം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിലൂടെ അതിനെ യൂറേനിയം 233 എന്ന ഐസോട്ടോപ്പ് ആക്കി മാറ്റെണ്ടതുണ്ട്. അതിനായി പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വികസിപ്പിക്കുക എന്നതായിരുന്നു ഇന്ത്യൻ ആണവ പരിപാടിയുടെ രണ്ടാം ഘട്ടം. (അതിന് വേണ്ടത്ര പ്ലൂട്ടോണിയം ഉണ്ടാക്കാനായി 10000 മെഗാവാട്ട് ശേഷിയുള്ള ഘനജല റിയാക്ടറുകൾ ഉണ്ടാക്കുക എന്നതായിരുന്നു ഒന്നാം ഘട്ടത്തിന്റെ ലക്‌ഷ്യം.) അത് കഴിഞ്ഞാൽ മാത്രമേ നമുക്ക് യൂറേനിയം 233 ഉപയോഗിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. വാസ്തവം പറഞ്ഞാൽ, 10000 മെഗാവാട്ട് എന്ന ഒന്നാം ഘട്ട ലക്ഷ്യം പോലും നമുക്ക് ഇനിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. (നമ്മുടെ മൊത്തം ആണവ സ്ഥാപിത ശേഷി കഷ്ടിച്ച് 4000 മെഗാവാട്ട് മാത്രമാണ്.) അതിന് മുൻപേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ നാം നിർബന്ധിതരായി. അവിടെയും, തോറിയത്തെ യൂറേനിയം 233 ആക്കി മാറ്റുന്ന പരീക്ഷണം ഇനിയും ആരംഭിച്ചിട്ടില്ല. ചുരുക്കത്തിൽ, ഹോമി ഭാഭ വിഭാവനം ചെയ്ത 'മൂന്ന് ഘട്ട ആണവ പരിപാടി' നിരാശാജനകമാംവിധം അമാന്തത്തിലാണ്. ഒരു പക്ഷേ, വൻതോതിൽ വിദേശ റിയാക്ടറുകൾ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യാ സർക്കാരിന്റെ തീരുമാനം ഈ പരാജയത്തിന്റെ പരോക്ഷമായ സമ്മതം ആണെന്ന് പറയാം. എന്നാൽ, ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകളെ ആശ്രയിച്ചുള്ള ഒരു ഊർജഭാവി അത്യന്തം അനിശ്ചിതത്വം നിറഞ്ഞതും, ഇന്ത്യയുടെ ഊർജ സുരക്ഷയും അതുവഴി നമ്മുടെ സാമ്പത്തിക സുരക്ഷയും വിദേശ ശക്തികൾക്കു അടിയറ വയ്ക്കുന്നതും, ആയിരിക്കും. എന്തെന്നാൽ, നമുക്ക് റിയാക്ടറും ഇന്ധനവും തരുന്ന രാജ്യങ്ങൾക്ക് ഏതു സമയത്തും ഇന്ധനം നിഷേധിച്ചുകൊണ്ടു് നമ്മെ വരുതിയിൽ നിർത്തുന്നതിനു സാധിക്കും. താരാപ്പൂർ ആണവ നിലയത്തിന്റെ കാര്യത്തിൽ ഇതു നാം അനുഭവിച്ചതാണ്‌. താരാപ്പൂർ റിയാക്ടർ നമുക്ക് വിറ്റ അമേരിക്ക, കരാറനുസരിച്ച് നമുക്ക് ഇന്ധനം തരാൻ ബാധ്യസ്ഥമായിരുന്നു. പക്ഷേ പൊഖ്റാൻ സ്ഫോടനത്തിൽ പ്രതിഷേധിച്ചു അവർ നമുക്ക് ഇന്ധനം നിഷേധിച്ചു. ഇൻഡോ-അമേരിക്കൻ ആണവ കരാറിലും, അമേരിക്കയുടെ സാമ്രാജ്യത്വ പരിപാടികൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നമുക്ക് ഇന്ധനം നിഷേധിക്കാനുള്ള വകുപ്പൊക്കെ അവർ എഴുതി ചേർത്തിട്ടുണ്ട്. റഷ്യയുടെ കാര്യത്തിൽ അത്തരം ആശങ്ക ഒരു പക്ഷേ അസ്ഥാനത്തായാലും, സ്ഥായിയായ വിധേയത്വമാണ് ഇത്തരം ഇടപാടുകൾ സൃഷ്ടിക്കുന്നത് എന്നതിൽ സംശയമില്ല. ചുരുക്കത്തിൽ ഇറക്കുമതി ചെയ്ത ആണവ റിയാക്ടറുകൾ ഇന്ത്യക്ക് ഊർജസുരക്ഷ നൽകും എന്ന്‌ പറയുന്നത് വലിയൊരു തമാശയാണ്. ഏറ്റവും അരക്ഷിതമായ ഒരു ഊർജ ഭാവിയിലേക്കാണ് അത് നമ്മെ നയിക്കുക.  
അതിനുള്ള സാധ്യത ഉണ്ട്; പക്ഷേ തോറിയം നേരിട്ടു ഇന്ധനമായി ഉപയോഗിക്കാൻ പറ്റില്ല. ആദ്യം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിലൂടെ അതിനെ യൂറേനിയം 233 എന്ന ഐസോട്ടോപ്പ് ആക്കി മാറ്റെണ്ടതുണ്ട്. അതിനായി പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വികസിപ്പിക്കുക എന്നതായിരുന്നു ഇന്ത്യൻ ആണവ പരിപാടിയുടെ രണ്ടാം ഘട്ടം. (അതിന് വേണ്ടത്ര പ്ലൂട്ടോണിയം ഉണ്ടാക്കാനായി 10000 മെഗാവാട്ട് ശേഷിയുള്ള ഘനജല റിയാക്ടറുകൾ ഉണ്ടാക്കുക എന്നതായിരുന്നു ഒന്നാം ഘട്ടത്തിന്റെ ലക്‌ഷ്യം.) അത് കഴിഞ്ഞാൽ മാത്രമേ നമുക്ക് യൂറേനിയം 233 ഉപയോഗിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. വാസ്തവം പറഞ്ഞാൽ, 10000 മെഗാവാട്ട് എന്ന ഒന്നാം ഘട്ട ലക്ഷ്യം പോലും നമുക്ക് ഇനിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. (നമ്മുടെ മൊത്തം ആണവ സ്ഥാപിത ശേഷി കഷ്ടിച്ച് 4000 മെഗാവാട്ട് മാത്രമാണ്.) അതിന് മുൻപേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ നാം നിർബന്ധിതരായി. അവിടെയും, തോറിയത്തെ യൂറേനിയം 233 ആക്കി മാറ്റുന്ന പരീക്ഷണം ഇനിയും ആരംഭിച്ചിട്ടില്ല. ചുരുക്കത്തിൽ, ഹോമി ഭാഭ വിഭാവനം ചെയ്ത 'മൂന്ന് ഘട്ട ആണവ പരിപാടി' നിരാശാജനകമാംവിധം അമാന്തത്തിലാണ്. ഒരു പക്ഷേ, വൻതോതിൽ വിദേശ റിയാക്ടറുകൾ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യാ സർക്കാരിന്റെ തീരുമാനം ഈ പരാജയത്തിന്റെ പരോക്ഷമായ സമ്മതം ആണെന്ന് പറയാം. എന്നാൽ, ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകളെ ആശ്രയിച്ചുള്ള ഒരു ഊർജഭാവി അത്യന്തം അനിശ്ചിതത്വം നിറഞ്ഞതും, ഇന്ത്യയുടെ ഊർജ സുരക്ഷയും അതുവഴി നമ്മുടെ സാമ്പത്തിക സുരക്ഷയും വിദേശ ശക്തികൾക്കു അടിയറ വയ്ക്കുന്നതും, ആയിരിക്കും. എന്തെന്നാൽ, നമുക്ക് റിയാക്ടറും ഇന്ധനവും തരുന്ന രാജ്യങ്ങൾക്ക് ഏതു സമയത്തും ഇന്ധനം നിഷേധിച്ചുകൊണ്ടു് നമ്മെ വരുതിയിൽ നിർത്തുന്നതിനു സാധിക്കും. താരാപ്പൂർ ആണവ നിലയത്തിന്റെ കാര്യത്തിൽ ഇതു നാം അനുഭവിച്ചതാണ്‌. താരാപ്പൂർ റിയാക്ടർ നമുക്ക് വിറ്റ അമേരിക്ക, കരാറനുസരിച്ച് നമുക്ക് ഇന്ധനം തരാൻ ബാധ്യസ്ഥമായിരുന്നു. പക്ഷേ പൊഖ്റാൻ സ്ഫോടനത്തിൽ പ്രതിഷേധിച്ചു അവർ നമുക്ക് ഇന്ധനം നിഷേധിച്ചു. ഇൻഡോ-അമേരിക്കൻ ആണവ കരാറിലും, അമേരിക്കയുടെ സാമ്രാജ്യത്വ പരിപാടികൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നമുക്ക് ഇന്ധനം നിഷേധിക്കാനുള്ള വകുപ്പൊക്കെ അവർ എഴുതി ചേർത്തിട്ടുണ്ട്. റഷ്യയുടെ കാര്യത്തിൽ അത്തരം ആശങ്ക ഒരു പക്ഷേ അസ്ഥാനത്തായാലും, സ്ഥായിയായ വിധേയത്വമാണ് ഇത്തരം ഇടപാടുകൾ സൃഷ്ടിക്കുന്നത് എന്നതിൽ സംശയമില്ല. ചുരുക്കത്തിൽ ഇറക്കുമതി ചെയ്ത ആണവ റിയാക്ടറുകൾ ഇന്ത്യക്ക് ഊർജസുരക്ഷ നൽകും എന്ന്‌ പറയുന്നത് വലിയൊരു തമാശയാണ്. ഏറ്റവും അരക്ഷിതമായ ഒരു ഊർജ ഭാവിയിലേക്കാണ് അത് നമ്മെ നയിക്കുക.  


പിന്നെ എന്താണ് ഊർജ സുരക്ഷയ്ക്കുള്ള മാർഗം?  
==പിന്നെ എന്താണ് ഊർജ സുരക്ഷയ്ക്കുള്ള മാർഗം? ==
പിന്നെ എന്താണ് ഊർജ സുരക്ഷയ്ക്കുള്ള മാർഗം?


ഇന്ത്യാ ഗവണ്മെന്റിന്റെ ഉദ്ഗ്രഥിത ഊർജ നയം (IEP ) എന്ന രേഖ അനുസരിച്ച് 2031 ൽ 375 ശതകോടി യൂനിറ്റ് (billion Unit) വൈദ്യുതി ആണ്‌ ആണവ നിലയങ്ങളിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത്. ഇതാകട്ടെ, അന്നത്തെ മതിപ്പ് ഊർജ ആവശ്യത്തിന്റെ കഷ്ടിച്ച് പത്തു ശതമാനമേ വരൂ. അതായത്, നമ്മുടെ ഊർജ ആവശ്യത്തിന്റെ തൊണ്ണൂറു ശതമാനവും മറ്റു മാർഗങ്ങളിലൂടെയാണ് നിറവേറാൻ പോകുന്നത് എന്നർത്ഥം! പിന്നെങ്ങനെയാണ് ആണവോർജം നമ്മുടെ ഊർജ സുരക്ഷയ്ക്ക് ഒഴിച്ചുകൂടാൻ വയ്യാത്തതാണ് എന്ന്‌ പറയുക? അത്രയും ഊർജം കൂടി മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കിയാൽ പോരെ?ഒന്നുകിൽ, അതിനനുസരിച്ച് കൽക്കരി, എണ്ണ, ഗ്യാസ് എന്നിവയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ, പവനോർജം, സൌരോർജം തുടങ്ങിയ തെളിയിക്കപ്പെട്ട മറ്റു മാർഗങ്ങളിൽ കൂടി അത്രയും ഊർജം അധികമായി ഉത്പാദിപ്പിക്കണം.  
ഇന്ത്യാ ഗവണ്മെന്റിന്റെ ഉദ്ഗ്രഥിത ഊർജ നയം (IEP ) എന്ന രേഖ അനുസരിച്ച് 2031 ൽ 375 ശതകോടി യൂനിറ്റ് (billion Unit) വൈദ്യുതി ആണ്‌ ആണവ നിലയങ്ങളിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത്. ഇതാകട്ടെ, അന്നത്തെ മതിപ്പ് ഊർജ ആവശ്യത്തിന്റെ കഷ്ടിച്ച് പത്തു ശതമാനമേ വരൂ. അതായത്, നമ്മുടെ ഊർജ ആവശ്യത്തിന്റെ തൊണ്ണൂറു ശതമാനവും മറ്റു മാർഗങ്ങളിലൂടെയാണ് നിറവേറാൻ പോകുന്നത് എന്നർത്ഥം! പിന്നെങ്ങനെയാണ് ആണവോർജം നമ്മുടെ ഊർജ സുരക്ഷയ്ക്ക് ഒഴിച്ചുകൂടാൻ വയ്യാത്തതാണ് എന്ന്‌ പറയുക? അത്രയും ഊർജം കൂടി മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കിയാൽ പോരെ?ഒന്നുകിൽ, അതിനനുസരിച്ച് കൽക്കരി, എണ്ണ, ഗ്യാസ് എന്നിവയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ, പവനോർജം, സൌരോർജം തുടങ്ങിയ തെളിയിക്കപ്പെട്ട മറ്റു മാർഗങ്ങളിൽ കൂടി അത്രയും ഊർജം അധികമായി ഉത്പാദിപ്പിക്കണം.  


ഒരു മെഗാവാട്ട് സൌരോർജ ഫോടോവോൾട്ടായിക് പ്ലാന്റിൽ നിന്ന്‌ ഒരു വർഷം 12 ലക്ഷം യൂനിറ്റ് (1.2 MU) വൈദ്യുതി കിട്ടും എന്ന്‌ കണക്കാക്കിയാൽ, ആണവ ഊർജത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്ന അത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഏതാണ്ട് 3,00,000 മെഗാവാട്ട് ശേഷിയുള്ള സോളാർ പി. വി. പ്ലാന്റുകൾ അധികമായി സ്ഥാപിക്കേണ്ടി വരും. ഇന്ത്യയേക്കാൾ എത്രയോ കുറവ് മാത്രം സൌരോർജം കിട്ടുന്ന ജർമനി ഇതിനകം തന്നെ 29000 മെഗാവാട്ട് ശേഷിയുള്ള സൌരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നോർക്കുമ്പോൾ ഇത് നമുക്ക് അപ്രാപ്യമായ ലക്ഷ്യമല്ല എന്ന്‌ കാണാവുന്നതാണ്. അതിനുള്ള നിശ്ചയ ദാർഢ്യവും ഭാവനാത്മകമായ നയങ്ങളും നടപടികളും ഉണ്ടാകണം എന്ന്‌ മാത്രം.  
ഒരു മെഗാവാട്ട് സൌരോർജ ഫോടോവോൾട്ടായിക് പ്ലാന്റിൽ നിന്ന്‌ ഒരു വർഷം 12 ലക്ഷം യൂനിറ്റ് (1.2 MU) വൈദ്യുതി കിട്ടും എന്ന്‌ കണക്കാക്കിയാൽ, ആണവ ഊർജത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്ന അത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഏതാണ്ട് 3,00,000 മെഗാവാട്ട് ശേഷിയുള്ള സോളാർ പി. വി. പ്ലാന്റുകൾ അധികമായി സ്ഥാപിക്കേണ്ടി വരും. ഇന്ത്യയേക്കാൾ എത്രയോ കുറവ് മാത്രം സൌരോർജം കിട്ടുന്ന ജർമനി ഇതിനകം തന്നെ 29000 മെഗാവാട്ട് ശേഷിയുള്ള സൌരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നോർക്കുമ്പോൾ ഇത് നമുക്ക് അപ്രാപ്യമായ ലക്ഷ്യമല്ല എന്ന്‌ കാണാവുന്നതാണ്. അതിനുള്ള നിശ്ചയ ദാർഢ്യവും ഭാവനാത്മകമായ നയങ്ങളും നടപടികളും ഉണ്ടാകണം എന്ന്‌ മാത്രം.  
 
==ആണവോർജ്ജത്തിന് പകരമാകുമോ സൌരോർജ്ജം ? ==
എത്രയായാലും ആണവോർജത്തിനു പകരം ആകുമോ സൌരോർജ വൈദ്യുതി?  
എത്രയായാലും ആണവോർജത്തിനു പകരം ആകുമോ സൌരോർജ വൈദ്യുതി?  


ഉടനെ പറ്റില്ല. പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ സൌരോർജം, പവനോർജം, ജലവൈദ്യുതി, ബയോമാസ് മുതലായ അക്ഷയ ഊർജ സ്രോതസ്സുകളിൽ നിന്ന്‌ നമുക്ക് ആവശ്യമുള്ള വൈദ്യുതി മുഴുവനും ഉത്പാദിപ്പിക്കാൻ തീർച്ചയായും സാധിക്കും. എന്നല്ല, അത് മാത്രമേ സാധ്യമാവൂ, സുസ്ഥിരമാവൂ. പക്ഷേ ചില സാങ്കേതിക മുന്നേറ്റങ്ങൾ കൂടി നേടേണ്ടതുണ്ട്. അതിനായിരിക്കണം എല്ലാ രാജ്യങ്ങളുടെയും മുൻഗണന. സൌരോർജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നം പരിഹരിക്കപ്പെടെണ്ടതുണ്ട്. സൌരോർജത്തിൽ നിന്നുണ്ടാകുന്ന വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോർജം പകലാണല്ലോ കിട്ടുക. വൈദ്യുതിയാണെങ്കിൽ രാവും പകലും ആവശ്യവുമുണ്ട്. അതിനായി രണ്ട് വഴികളാണ് സാധ്യമായുള്ളത്. ഒന്ന്, പകൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ചു ഹൈഡ്രജൻ ഉണ്ടാക്കുക; അത് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കാം. രണ്ടാമത്തെ വഴി, പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പുചെയ്ത് ഉന്നത മർദത്തിൽ ശേഖരിച്ചുവച്ച്‌, ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ്. 'പമ്പ്ഡ് സ്റ്റോറേജ് ' എന്നാണ് ഈ സാങ്കേതികവിദ്യക്ക് പറയുക. ഇപ്പോൾ തന്നെ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. ഇത് വികസിപ്പിച്ചു ലാഭകരമാക്കാൻ കഴിഞ്ഞാൽ സൌരോർജം, പവനോർജം മുതലായ അസ്ഥിര ഊർജ സ്രോതസ്സുകളുടെ ഉപയോഗം സുസ്ഥിരമാക്കാൻ കഴിയും. ഇതോ, അല്ലെങ്കിൽ പകരം വയ്ക്കാവുന്നതോ ആയ മറ്റ് സാങ്കേതിക വിദ്യകൾ തെളിഞ്ഞുവരും വരെ, എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങളെ കുറെക്കാലത്തെക്കുകൂടി ആശ്രയിച്ചേ മതിയാവൂ.  
ഉടനെ പറ്റില്ല. പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ സൌരോർജം, പവനോർജം, ജലവൈദ്യുതി, ബയോമാസ് മുതലായ അക്ഷയ ഊർജ സ്രോതസ്സുകളിൽ നിന്ന്‌ നമുക്ക് ആവശ്യമുള്ള വൈദ്യുതി മുഴുവനും ഉത്പാദിപ്പിക്കാൻ തീർച്ചയായും സാധിക്കും. എന്നല്ല, അത് മാത്രമേ സാധ്യമാവൂ, സുസ്ഥിരമാവൂ. പക്ഷേ ചില സാങ്കേതിക മുന്നേറ്റങ്ങൾ കൂടി നേടേണ്ടതുണ്ട്. അതിനായിരിക്കണം എല്ലാ രാജ്യങ്ങളുടെയും മുൻഗണന. സൌരോർജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നം പരിഹരിക്കപ്പെടെണ്ടതുണ്ട്. സൌരോർജത്തിൽ നിന്നുണ്ടാകുന്ന വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോർജം പകലാണല്ലോ കിട്ടുക. വൈദ്യുതിയാണെങ്കിൽ രാവും പകലും ആവശ്യവുമുണ്ട്. അതിനായി രണ്ട് വഴികളാണ് സാധ്യമായുള്ളത്. ഒന്ന്, പകൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ചു ഹൈഡ്രജൻ ഉണ്ടാക്കുക; അത് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കാം. രണ്ടാമത്തെ വഴി, പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പുചെയ്ത് ഉന്നത മർദത്തിൽ ശേഖരിച്ചുവച്ച്‌, ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ്. 'പമ്പ്ഡ് സ്റ്റോറേജ് ' എന്നാണ് ഈ സാങ്കേതികവിദ്യക്ക് പറയുക. ഇപ്പോൾ തന്നെ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. ഇത് വികസിപ്പിച്ചു ലാഭകരമാക്കാൻ കഴിഞ്ഞാൽ സൌരോർജം, പവനോർജം മുതലായ അസ്ഥിര ഊർജ സ്രോതസ്സുകളുടെ ഉപയോഗം സുസ്ഥിരമാക്കാൻ കഴിയും. ഇതോ, അല്ലെങ്കിൽ പകരം വയ്ക്കാവുന്നതോ ആയ മറ്റ് സാങ്കേതിക വിദ്യകൾ തെളിഞ്ഞുവരും വരെ, എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങളെ കുറെക്കാലത്തെക്കുകൂടി ആശ്രയിച്ചേ മതിയാവൂ.  
 
==മറ്റ് വൈദ്യത പദ്ധതികൾ ആഗോളതാപനത്തിനിടയാക്കില്ലേ? ==
എണ്ണ, ഗ്യാസ്, കൽക്കരി എന്നിവയൊക്കെ കത്തിക്കുമ്പോൾ കാർബൺഡയോക്സയിഡു് പുറത്തേക്ക് വമിക്കുകയും അത് ആഗോളതാപനത്തിനു കാരണമാകുകയും ചെയ്യില്ലേ?  
എണ്ണ, ഗ്യാസ്, കൽക്കരി എന്നിവയൊക്കെ കത്തിക്കുമ്പോൾ കാർബൺഡയോക്സയിഡു് പുറത്തേക്ക് വമിക്കുകയും അത് ആഗോളതാപനത്തിനു കാരണമാകുകയും ചെയ്യില്ലേ?  
   
   
വരി 84: വരി 85:


ഉദാഹരണമായി, ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ 2006 ൽ അവതരിപ്പിച്ച ഉദ്ഗ്രഥിത ഊർജ നയം (IEP) അനുസരിച്ച് 2031-32 ൽ ഇന്ത്യയുടെ പ്രതീക്ഷിത വൈദ്യുതി ആവശ്യം 2828 മുതൽ 3693 കോടിവരെ ശതകോടി യൂനിറ്റ് ആയിരിക്കും. അതിൽ 375 ശതകോടി യൂണിറ്റ് മാത്രമാണ് ആണവോർജത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത് എന്ന്‌ സൂചിപ്പിച്ചുവല്ലോ. അതേ സമയം, സൌരോർജവും പവനോർജവും ഉൾപ്പെടെയുള്ള അക്ഷയ സ്രോതസ്സുകളിൽ നിന്ന്‌ ഉത്പാദിപ്പിക്കാം എന്ന്‌ പ്ലാനിംഗ് കമ്മീഷൻ കണക്കുകൂട്ടുന്നത് 24 ശതകോടി യൂനിറ്റ് മാത്രമാണ്. ഇത് വല്ലാത്ത ഒരു കുറച്ചുകാണൽ ആണ്‌ എന്ന്‌ പറഞ്ഞെ തീരൂ. ഇന്ത്യയേക്കാൾ വളരെക്കുറച്ചുമാത്രം സൌരോർജം ലഭിക്കുന്ന ജർമനി, ഇതിനകം തന്നെ അവരുടെ മൊത്തം വൈദ്യുതാവശ്യത്തിന്റെ 3.5% (9.66 ശതകോടി യൂനിറ്റ് ) സൌരോർജത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കാറ്റിൽ നിന്ന്‌ 7.5% ഉം (20.6 ശതകോടി യൂനിറ്റ് ) ഉൾപ്പെടെ മൊത്തം 20.8% വൈദ്യുതി ആവശ്യവും അവർ പുതുക്കാവുന്ന (അക്ഷയ) സ്രോതസ്സുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.സൌരോർജത്തിന്റെ കാര്യത്തിൽ ജർമനിയേക്കൾ എത്രയോ സമ്പന്നമായ ഇന്ത്യയ്ക്ക് ആ ലക്‌ഷ്യം എളുപ്പത്തിൽ കൈവരിക്കാവുന്നതെ ഉള്ളൂ, വേണമെന്നു വച്ചാൽ.  
ഉദാഹരണമായി, ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ 2006 ൽ അവതരിപ്പിച്ച ഉദ്ഗ്രഥിത ഊർജ നയം (IEP) അനുസരിച്ച് 2031-32 ൽ ഇന്ത്യയുടെ പ്രതീക്ഷിത വൈദ്യുതി ആവശ്യം 2828 മുതൽ 3693 കോടിവരെ ശതകോടി യൂനിറ്റ് ആയിരിക്കും. അതിൽ 375 ശതകോടി യൂണിറ്റ് മാത്രമാണ് ആണവോർജത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത് എന്ന്‌ സൂചിപ്പിച്ചുവല്ലോ. അതേ സമയം, സൌരോർജവും പവനോർജവും ഉൾപ്പെടെയുള്ള അക്ഷയ സ്രോതസ്സുകളിൽ നിന്ന്‌ ഉത്പാദിപ്പിക്കാം എന്ന്‌ പ്ലാനിംഗ് കമ്മീഷൻ കണക്കുകൂട്ടുന്നത് 24 ശതകോടി യൂനിറ്റ് മാത്രമാണ്. ഇത് വല്ലാത്ത ഒരു കുറച്ചുകാണൽ ആണ്‌ എന്ന്‌ പറഞ്ഞെ തീരൂ. ഇന്ത്യയേക്കാൾ വളരെക്കുറച്ചുമാത്രം സൌരോർജം ലഭിക്കുന്ന ജർമനി, ഇതിനകം തന്നെ അവരുടെ മൊത്തം വൈദ്യുതാവശ്യത്തിന്റെ 3.5% (9.66 ശതകോടി യൂനിറ്റ് ) സൌരോർജത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കാറ്റിൽ നിന്ന്‌ 7.5% ഉം (20.6 ശതകോടി യൂനിറ്റ് ) ഉൾപ്പെടെ മൊത്തം 20.8% വൈദ്യുതി ആവശ്യവും അവർ പുതുക്കാവുന്ന (അക്ഷയ) സ്രോതസ്സുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.സൌരോർജത്തിന്റെ കാര്യത്തിൽ ജർമനിയേക്കൾ എത്രയോ സമ്പന്നമായ ഇന്ത്യയ്ക്ക് ആ ലക്‌ഷ്യം എളുപ്പത്തിൽ കൈവരിക്കാവുന്നതെ ഉള്ളൂ, വേണമെന്നു വച്ചാൽ.  
 
==തമിഴ്നാട്ടിലെ പവർക്കട്ടിന്റെ സാഹചര്യം പരിഗണിക്കേണ്ടേ ?==
മണിക്കൂറോളം പവർക്കട്ട് ഉള്ള പ്രദേശമാണ് തമിഴ്നാട്. അവിടുത്തെ ഗ്രാമീണർ വൈദ്യുതിക്കായി സമരം ചെയ്യുന്നവരാണ്. ആ പ്രശ്നത്തിന് നിങ്ങൾക്കെന്താ മറുപടി ?  
മണിക്കൂറോളം പവർക്കട്ട് ഉള്ള പ്രദേശമാണ് തമിഴ്നാട്. അവിടുത്തെ ഗ്രാമീണർ വൈദ്യുതിക്കായി സമരം ചെയ്യുന്നവരാണ്. ആ പ്രശ്നത്തിന് നിങ്ങൾക്കെന്താ മറുപടി ?  


വരൾച്ച വരുന്ന സമയത്ത് ഏറ്റവും കൂടുതൽ ലോഡ് വരുന്നത് ജലസേചനത്തിനുള്ള പമ്പുകളിൽ നിന്നാണ്. തമിഴ്നാട്ടിലെ പ്രധാനപ്രശ്നവും കൃഷിയുമായി ബന്ധപ്പെട്ടാവണം. അടുത്തകാലത്ത് ഉത്തരേന്ത്യയിൽ ഉണ്ടായ "ബ്ലാക്ക് ഔട്ട്‌" ന്റെ കാരണവും അതായിരുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് സൌരോർജത്തിന്റെ വില അറിയുക. വേനൽക്കാലത്ത് സൌരോർജ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം പരമാവധി ആയിരിക്കും. സോളാർ പമ്പിംഗ് സിസ്റ്റങ്ങൾ സ്ഥാപിച്ചുകൊടുക്കാൻ ഒരു അടിയന്തിര പരിപാടി ഉണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാവുന്നതെ ഉള്ളൂ.  
വരൾച്ച വരുന്ന സമയത്ത് ഏറ്റവും കൂടുതൽ ലോഡ് വരുന്നത് ജലസേചനത്തിനുള്ള പമ്പുകളിൽ നിന്നാണ്. തമിഴ്നാട്ടിലെ പ്രധാനപ്രശ്നവും കൃഷിയുമായി ബന്ധപ്പെട്ടാവണം. അടുത്തകാലത്ത് ഉത്തരേന്ത്യയിൽ ഉണ്ടായ "ബ്ലാക്ക് ഔട്ട്‌" ന്റെ കാരണവും അതായിരുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് സൌരോർജത്തിന്റെ വില അറിയുക. വേനൽക്കാലത്ത് സൌരോർജ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം പരമാവധി ആയിരിക്കും. സോളാർ പമ്പിംഗ് സിസ്റ്റങ്ങൾ സ്ഥാപിച്ചുകൊടുക്കാൻ ഒരു അടിയന്തിര പരിപാടി ഉണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാവുന്നതെ ഉള്ളൂ.  
 
==അതുവരെ ആണവനിലയങ്ങളെ ആശ്രയിക്കാനാവില്ലേ ? ==
അതുവരെ എന്തുകൊണ്ട് ആണവനിലയങ്ങളെ ആശ്രയിച്ചുകൂടാ?  
അതുവരെ എന്തുകൊണ്ട് ആണവനിലയങ്ങളെ ആശ്രയിച്ചുകൂടാ?  


അങ്ങനെയാണ് അടുത്തകാലം വരെ എല്ലാ രാജ്യങ്ങളും, ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും, കരുതിയിരുന്നത്. എന്നാൽ, ഫുകുഷിമ അപകടം എല്ലാവരിലും ഒരു പുനർവിചിന്തനം വരുത്തിയിരിക്കുന്നു. അടിക്കടി ഉണ്ടാകുന്ന ആണവ അപകടങ്ങൾക്ക് കൊടുക്കേണ്ടിവരുന്ന വില ദുർവഹം ആണെന്ന് അവർക്ക് ഇപ്പോൾ ബോദ്ധ്യമായിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ആണ്‌, അല്ലാതെ ആണവോർജം കൊണ്ടുവരുന്ന ഊർജ സമ്പത്തിനും വാണിജ്യ അവസരങ്ങൾക്കും അല്ല മുൻഗണന കൊടുക്കേണ്ടതെന്നു അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്, ജപ്പാനും ജർമനിയും സ്വിറ്റ്സർലാണ്ടും സ്വീഡനും മാത്രമല്ല, പരമ്പരാഗതമായി ആണവോർജത്തിൽ അമിത വിശ്വാസമർപ്പിച്ചിരുന്ന ഫ്രാൻസ് പോലും ആണവോർജത്തിലുള്ള ആശ്രിതത്വം കുറയ്ക്കും എന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ ശക്തമായ അഭിപ്രായത്തെ മാനിക്കാതെ പറ്റില്ലാ എന്നതായിരിക്കാം കാരണം. ശരിതന്നെ, ഒറ്റയടിക്ക് ആണവനിലയങ്ങൾ അടച്ചുപൂട്ടും എന്ന്‌ ഒരു രാജ്യവും പറയുന്നില്ല - ഇപ്പോഴും. പക്ഷേ, കാറ്റ് മാറിവീശിത്തുടങ്ങി എന്നതിൽ സംശയമില്ല. ഫ്രാൻസിനെയോ ജപ്പാനെയോ പോലെ വൻതോതിൽ ആണവനിലയങ്ങളിൽ മുതൽ മുടക്കിയ രാജ്യങ്ങൾക്ക് ആ ധർമസങ്കടം ഉണ്ടാകും. പക്ഷേ ഇന്ത്യയെപ്പോലെ താരതമ്യേന കുറച്ചുമാത്രം (വെറും നാലുശതമാനം മാത്രം) ആണവോർജത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇനി ആ വഴിയെ അധികം മുന്നോട്ടു പോകാതിരിക്കുക എന്നത് തന്നെയാണ് ബുദ്ധി. അതു തിരിച്ചറിയാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഭരണാധികാരികൾക്കും ഉണ്ടാകട്ടെ.  
അങ്ങനെയാണ് അടുത്തകാലം വരെ എല്ലാ രാജ്യങ്ങളും, ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും, കരുതിയിരുന്നത്. എന്നാൽ, ഫുകുഷിമ അപകടം എല്ലാവരിലും ഒരു പുനർവിചിന്തനം വരുത്തിയിരിക്കുന്നു. അടിക്കടി ഉണ്ടാകുന്ന ആണവ അപകടങ്ങൾക്ക് കൊടുക്കേണ്ടിവരുന്ന വില ദുർവഹം ആണെന്ന് അവർക്ക് ഇപ്പോൾ ബോദ്ധ്യമായിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ആണ്‌, അല്ലാതെ ആണവോർജം കൊണ്ടുവരുന്ന ഊർജ സമ്പത്തിനും വാണിജ്യ അവസരങ്ങൾക്കും അല്ല മുൻഗണന കൊടുക്കേണ്ടതെന്നു അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്, ജപ്പാനും ജർമനിയും സ്വിറ്റ്സർലാണ്ടും സ്വീഡനും മാത്രമല്ല, പരമ്പരാഗതമായി ആണവോർജത്തിൽ അമിത വിശ്വാസമർപ്പിച്ചിരുന്ന ഫ്രാൻസ് പോലും ആണവോർജത്തിലുള്ള ആശ്രിതത്വം കുറയ്ക്കും എന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ ശക്തമായ അഭിപ്രായത്തെ മാനിക്കാതെ പറ്റില്ലാ എന്നതായിരിക്കാം കാരണം. ശരിതന്നെ, ഒറ്റയടിക്ക് ആണവനിലയങ്ങൾ അടച്ചുപൂട്ടും എന്ന്‌ ഒരു രാജ്യവും പറയുന്നില്ല - ഇപ്പോഴും. പക്ഷേ, കാറ്റ് മാറിവീശിത്തുടങ്ങി എന്നതിൽ സംശയമില്ല. ഫ്രാൻസിനെയോ ജപ്പാനെയോ പോലെ വൻതോതിൽ ആണവനിലയങ്ങളിൽ മുതൽ മുടക്കിയ രാജ്യങ്ങൾക്ക് ആ ധർമസങ്കടം ഉണ്ടാകും. പക്ഷേ ഇന്ത്യയെപ്പോലെ താരതമ്യേന കുറച്ചുമാത്രം (വെറും നാലുശതമാനം മാത്രം) ആണവോർജത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇനി ആ വഴിയെ അധികം മുന്നോട്ടു പോകാതിരിക്കുക എന്നത് തന്നെയാണ് ബുദ്ധി. അതു തിരിച്ചറിയാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഭരണാധികാരികൾക്കും ഉണ്ടാകട്ടെ.  
 
==ആണവവിദ്യയെ അപ്പാടെ എതിർക്കുകയാണോ ? ==
ആണവനിലയങ്ങളെ എതിർക്കുമ്പോൾ നിങ്ങൾ ആണവ വിദ്യയെ അപ്പാടെ എതിർക്കുകയാണോ? മെഡിക്കൽ ആപ്ലിക്കേഷനും മറ്റുമായി ആണവ വികിരണം ഉപയോഗിക്കുന്നില്ലേ? അതും വേണ്ടെന്നാണോ?  
ആണവനിലയങ്ങളെ എതിർക്കുമ്പോൾ നിങ്ങൾ ആണവ വിദ്യയെ അപ്പാടെ എതിർക്കുകയാണോ? മെഡിക്കൽ ആപ്ലിക്കേഷനും മറ്റുമായി ആണവ വികിരണം ഉപയോഗിക്കുന്നില്ലേ? അതും വേണ്ടെന്നാണോ?  


തീർച്ചയായും അല്ല. മെഡിക്കൽ / ഇൻഡസ്ട്രിയൽ ഐസോടോപ്പ് ഉണ്ടാക്കാനും ശാസ്‌ത്ര ഗവേഷണത്തിനും മറ്റുമായി പരീക്ഷണ റിയാക്ടറുകൾ പല രാജ്യങ്ങളിലും, പല വിദേശ സർവകലാശാലകളിൽ പോലും, പ്രവർത്തിക്കുന്നുണ്ട്. അവകൊണ്ട് ആണവ വൈദ്യുതി റിയാക്ടറുകളിൽ നിന്നെന്ന പോലെയുള്ള അപകട സാധ്യത ഉണ്ടാവില്ല. അത്തരം പരീക്ഷണങ്ങളും പഠനങ്ങളും തുടരുക തന്നെ വേണം. "ആണവ വിമുക്ത ഭാരതം" എന്നാൽ ആണവ വൈദ്യുത നിലയങ്ങളും അണുബോംബുകളും ഇല്ലാത്ത ഭാരതം എന്നാണ് അർത്ഥമാക്കുന്നത്.
തീർച്ചയായും അല്ല. മെഡിക്കൽ / ഇൻഡസ്ട്രിയൽ ഐസോടോപ്പ് ഉണ്ടാക്കാനും ശാസ്‌ത്ര ഗവേഷണത്തിനും മറ്റുമായി പരീക്ഷണ റിയാക്ടറുകൾ പല രാജ്യങ്ങളിലും, പല വിദേശ സർവകലാശാലകളിൽ പോലും, പ്രവർത്തിക്കുന്നുണ്ട്. അവകൊണ്ട് ആണവ വൈദ്യുതി റിയാക്ടറുകളിൽ നിന്നെന്ന പോലെയുള്ള അപകട സാധ്യത ഉണ്ടാവില്ല. അത്തരം പരീക്ഷണങ്ങളും പഠനങ്ങളും തുടരുക തന്നെ വേണം. "ആണവ വിമുക്ത ഭാരതം" എന്നാൽ ആണവ വൈദ്യുത നിലയങ്ങളും അണുബോംബുകളും ഇല്ലാത്ത ഭാരതം എന്നാണ് അർത്ഥമാക്കുന്നത്.
 
==എന്തുകൊണ്ടാണ് രാഷ്ട്രീയപാർട്ടികൾ ആണവനിലയത്തെ തള്ളിപ്പറയാത്തത് ? ==
ഇതൊക്കെ ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ആണവനിലയങ്ങളെ തള്ളിപ്പറയാത്തത് ?  
ഇതൊക്കെ ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ആണവനിലയങ്ങളെ തള്ളിപ്പറയാത്തത് ?  


"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635" എന്ന താളിൽനിന്ന് ശേഖരിച്ചത്