അജ്ഞാതം


"പനി...പനി...പനിക്കെതിരെ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('പ്രസാധകക്കുറിപ്പ്‌ ആധുനികശാസ്‌ത്രവിജ്ഞാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
പ്രസാധകക്കുറിപ്പ്‌


ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
                                                      കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


===പനി പിടിച്ച കേരളം===


കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ മഴക്കാലവും പുതിയ പുതിയ പനികളുടെ പേരിൽ കേരളത്തെ ഭീതിയുടെ മുൾമുനയിൽ തളച്ചിടുകയാണ്‌. പനി സംഭ്രമജനകമായ വാർത്തകൾക്കുറവിടമായി മാധ്യമങ്ങളും ചാകരക്കാലമായി സ്വകാര്യ ആരോഗ്യമേഖലയും ആഘോഷിക്കുമ്പോൾ ഇതിന്റെ കാരണങ്ങളെ വസ്‌തുതാപരമായി നാം വിലയിരുത്തേണ്ടതല്ലേ?


കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ മഴക്കാലവും പുതിയ പുതിയ പനികളുടെ പേരിൽ കേരളത്തെ ഭീതിയുടെ മുൾമുനയിൽ തളച്ചിടുകയാണ്‌. പനി സംഭ്രമജനകമായ വാർത്തകൾക്കുറവിടമായി മാധ്യമങ്ങളും ചാകരക്കാലമായി സ്വകാര്യ ആരോഗ്യമേഖലയും ആഘോഷിക്കുമ്പോൾ ഇതിന്റെ കാരണങ്ങളെ വസ്‌തുതാപരമായി നാം വിലയിരുത്തേണ്ടതല്ലേ?
കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്നതായിരുന്നു കേരള ആരോഗ്യമാതൃകയുടെ പ്രത്യേകത. വികസിത രാജ്യങ്ങളോട്‌ കിടപിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യരംഗത്ത്‌ കൈവരിക്കാൻ നമുക്കായിട്ടുണ്ട്‌. പൊതുമരണ നിരക്ക്‌, ശിശുമരണ നിരക്ക്‌, ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലാണെന്ന്‌ മാത്രമല്ല, ഏതാണ്ട്‌ വികസിത രാജ്യങ്ങൾക്ക്‌ തുല്യമായ സൂചികകളാണ്‌ കേരളം നേടിക്കഴിഞ്ഞിട്ടുള്ളത്‌. സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ചെലവ്‌ കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങൾക്കാകെ ലഭ്യമാക്കി എന്നത്‌ എടുത്തുപറയത്തക്ക പ്രത്യേകതയാണ്‌.
കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്നതായിരുന്നു കേരള ആരോഗ്യമാതൃകയുടെ പ്രത്യേകത. വികസിത രാജ്യങ്ങളോട്‌ കിടപിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യരംഗത്ത്‌ കൈവരിക്കാൻ നമുക്കായിട്ടുണ്ട്‌. പൊതുമരണ നിരക്ക്‌, ശിശുമരണ നിരക്ക്‌, ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലാണെന്ന്‌ മാത്രമല്ല, ഏതാണ്ട്‌ വികസിത രാജ്യങ്ങൾക്ക്‌ തുല്യമായ സൂചികകളാണ്‌ കേരളം നേടിക്കഴിഞ്ഞിട്ടുള്ളത്‌. സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ചെലവ്‌ കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങൾക്കാകെ ലഭ്യമാക്കി എന്നത്‌ എടുത്തുപറയത്തക്ക പ്രത്യേകതയാണ്‌.
ഈ ആരോഗ്യമാതൃക ഇന്ന്‌ ഒട്ടേറെ ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. അതിൽ ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്‌നമാണ്‌ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റംവഴി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പനികൾ.
ഈ ആരോഗ്യമാതൃക ഇന്ന്‌ ഒട്ടേറെ ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. അതിൽ ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്‌നമാണ്‌ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റംവഴി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പനികൾ.
കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവയും എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ എന്നീ ജലജന്യരോഗങ്ങളും വായുജന്യരോഗമായ എച്ച്‌1 എൻ1 പനിയും ഇന്ന്‌ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ചും അവയ്‌ക്കെതിരെ നാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ലഘുവായി പ്രതിപാദിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.
കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവയും എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ എന്നീ ജലജന്യരോഗങ്ങളും വായുജന്യരോഗമായ എച്ച്‌1 എൻ1 പനിയും ഇന്ന്‌ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ചും അവയ്‌ക്കെതിരെ നാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ലഘുവായി പ്രതിപാദിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.
എച്ച്‌1 എൻ1 ഇൻഫ്‌ളുവൻസ
 
===എച്ച്‌1 എൻ1 ഇൻഫ്‌ളുവൻസ===
 
കുറച്ചുകാലം മുമ്പ്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയ പകർച്ചപ്പനിയായിരുന്നു പക്ഷിപ്പനി (എച്ച്‌5 എൻ1). ഇപ്പോൾ മറ്റൊരു പകർച്ചപ്പനിയായ എച്ച്‌1 എൻ1 ഇൻഫ്‌ളുവൻസ ആരോഗ്യരംഗത്ത്‌ ഭീഷണി ഉയർത്തിയിരിക്കുകയാണ്‌. ഏതാണ്ട്‌ സമാനമായ രണ്ട്‌ പനികൾക്കും കാരണം ഇൻഫ്‌ളുവൻസ എ ഗ്രൂപ്പ്‌ വൈറസുകളാണ്‌. പലപ്പോഴും ആദ്യം കണ്ടുപിടിക്കപ്പെടുന്ന സ്ഥലത്തിന്റെയോ ജീവികളുടേയോ പേരിലായിരിക്കും ഇവ അറിയപ്പെടുക. 1918-19 കാലഘട്ടത്തിൽ സ്‌പാനിഷ്‌ ഫ്‌ളൂവെന്നും 1958-ൽ ഏഷ്യൻ ഫ്‌ളൂവെന്നും 68-ൽ ഹോങ്കോങ്ങ്‌ ഫ്‌ളൂ എന്നുമറിയപ്പെട്ട ഈപനി വടക്കേ അമേരിക്കയിലെ പന്നിഫാമുകളിൽ പണിയെടുക്കുന്ന മനുഷ്യനിലാണ്‌ ആദ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. വൈറസ്സുകൾക്ക്‌ വളരെയധികം ജനിതകമാറ്റം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മുൻകാലങ്ങളിലെ സമാനമായ പനികളിൽ നിന്നും ഏറെ വ്യത്യാസങ്ങൾ ഇവയ്‌ക്കുണ്ടാകാം. ഈ രോഗത്തെ ഒരു ലോകമഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്‌. രോഗികളിലെ മരണസാധ്യത പരിശോധിച്ചാൽ മുമ്പുണ്ടായിട്ടുള്ള പല മഹാമാരികളേക്കാളും അപകടസാധ്യത കുറഞ്ഞ ഒന്നാണ്‌ പുതിയ ഇൻഫ്‌ളുവൻസ.
കുറച്ചുകാലം മുമ്പ്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയ പകർച്ചപ്പനിയായിരുന്നു പക്ഷിപ്പനി (എച്ച്‌5 എൻ1). ഇപ്പോൾ മറ്റൊരു പകർച്ചപ്പനിയായ എച്ച്‌1 എൻ1 ഇൻഫ്‌ളുവൻസ ആരോഗ്യരംഗത്ത്‌ ഭീഷണി ഉയർത്തിയിരിക്കുകയാണ്‌. ഏതാണ്ട്‌ സമാനമായ രണ്ട്‌ പനികൾക്കും കാരണം ഇൻഫ്‌ളുവൻസ എ ഗ്രൂപ്പ്‌ വൈറസുകളാണ്‌. പലപ്പോഴും ആദ്യം കണ്ടുപിടിക്കപ്പെടുന്ന സ്ഥലത്തിന്റെയോ ജീവികളുടേയോ പേരിലായിരിക്കും ഇവ അറിയപ്പെടുക. 1918-19 കാലഘട്ടത്തിൽ സ്‌പാനിഷ്‌ ഫ്‌ളൂവെന്നും 1958-ൽ ഏഷ്യൻ ഫ്‌ളൂവെന്നും 68-ൽ ഹോങ്കോങ്ങ്‌ ഫ്‌ളൂ എന്നുമറിയപ്പെട്ട ഈപനി വടക്കേ അമേരിക്കയിലെ പന്നിഫാമുകളിൽ പണിയെടുക്കുന്ന മനുഷ്യനിലാണ്‌ ആദ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. വൈറസ്സുകൾക്ക്‌ വളരെയധികം ജനിതകമാറ്റം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മുൻകാലങ്ങളിലെ സമാനമായ പനികളിൽ നിന്നും ഏറെ വ്യത്യാസങ്ങൾ ഇവയ്‌ക്കുണ്ടാകാം. ഈ രോഗത്തെ ഒരു ലോകമഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്‌. രോഗികളിലെ മരണസാധ്യത പരിശോധിച്ചാൽ മുമ്പുണ്ടായിട്ടുള്ള പല മഹാമാരികളേക്കാളും അപകടസാധ്യത കുറഞ്ഞ ഒന്നാണ്‌ പുതിയ ഇൻഫ്‌ളുവൻസ.
ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസിന്‌ എ, ബി, സി എന്നിങ്ങനെ മൂന്ന്‌ ഉപവിഭാഗങ്ങളുണ്ട്‌. എ വിഭാഗത്തിൽപെടുന്ന വൈറസുകളാണ്‌ കൂടുതലും പകർച്ചവ്യാധി ഉണ്ടാക്കുന്നത്‌. ഈ വൈറസിന്‌ ജനിതകമായ ചില സവിശേഷതകളുണ്ട്‌. എച്ച്‌ എന്നത്‌ ഹീമഗ്രൂട്ടിനേസ്‌ എന്ന തന്മാത്രയാണ്‌. ഇവ രോഗസാധ്യതയുള്ള പുതിയ കോശങ്ങളിൽ കടന്നുപോവാൻ വൈറസിനെ സഹായിക്കുന്നു. 1 മുതൽ 16വരെയുള്ള ഉപവിഭാഗങ്ങൾ എച്ച്‌ എന്ന ഹീമഗ്ലൂട്ടിനേസിൽ ഉണ്ട്‌ (എച്ച്‌1 മുതൽ എച്ച്‌ 16 വരെ) എൻ എന്നത്‌ സൂചിപ്പിക്കുന്നത്‌ ന്യൂറോമിനിഡേസ്‌ എന്ന തന്മാത്രകളെയാണ്‌. 1 മുതൽ 9വരെ ഉപഘടകങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌. (എൻ1 മുതൽ എൻ9 വരെ) കോശങ്ങളിൽ നിന്നും വൈറസിനെ പുറത്തു കടക്കാൻ സഹായിക്കുന്ന തന്മാത്രകളാണ്‌ ന്യൂറോമിനഡേസ്‌. ഈ വൈറസുകളുടെ പ്രത്യേകത നിരന്തരം നടത്തുന്ന ജനിതക മാറ്റങ്ങളാണ്‌. ചില പ്രത്യേക സാഹചര്യങ്ങളിൽ ജനിതക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്‌. ഇത്തരം മാറ്റങ്ങൾ കൂടുതലായി സംഭവിക്കുന്നത്‌ പന്നികളിലോ മനുഷ്യരിലോ ആണ്‌.
ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസിന്‌ എ, ബി, സി എന്നിങ്ങനെ മൂന്ന്‌ ഉപവിഭാഗങ്ങളുണ്ട്‌. എ വിഭാഗത്തിൽപെടുന്ന വൈറസുകളാണ്‌ കൂടുതലും പകർച്ചവ്യാധി ഉണ്ടാക്കുന്നത്‌. ഈ വൈറസിന്‌ ജനിതകമായ ചില സവിശേഷതകളുണ്ട്‌. എച്ച്‌ എന്നത്‌ ഹീമഗ്രൂട്ടിനേസ്‌ എന്ന തന്മാത്രയാണ്‌. ഇവ രോഗസാധ്യതയുള്ള പുതിയ കോശങ്ങളിൽ കടന്നുപോവാൻ വൈറസിനെ സഹായിക്കുന്നു. 1 മുതൽ 16വരെയുള്ള ഉപവിഭാഗങ്ങൾ എച്ച്‌ എന്ന ഹീമഗ്ലൂട്ടിനേസിൽ ഉണ്ട്‌ (എച്ച്‌1 മുതൽ എച്ച്‌ 16 വരെ) എൻ എന്നത്‌ സൂചിപ്പിക്കുന്നത്‌ ന്യൂറോമിനിഡേസ്‌ എന്ന തന്മാത്രകളെയാണ്‌. 1 മുതൽ 9വരെ ഉപഘടകങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌. (എൻ1 മുതൽ എൻ9 വരെ) കോശങ്ങളിൽ നിന്നും വൈറസിനെ പുറത്തു കടക്കാൻ സഹായിക്കുന്ന തന്മാത്രകളാണ്‌ ന്യൂറോമിനഡേസ്‌. ഈ വൈറസുകളുടെ പ്രത്യേകത നിരന്തരം നടത്തുന്ന ജനിതക മാറ്റങ്ങളാണ്‌. ചില പ്രത്യേക സാഹചര്യങ്ങളിൽ ജനിതക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്‌. ഇത്തരം മാറ്റങ്ങൾ കൂടുതലായി സംഭവിക്കുന്നത്‌ പന്നികളിലോ മനുഷ്യരിലോ ആണ്‌.
ഇപ്പോൾ പ്രചാരത്തിലുള്ള എച്ച്‌1 എൻ1 പുതിയതരം വൈറസ്സുകളാണ്‌. ഇവയ്‌ക്ക്‌ മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്‌ രോഗം പ്രസരിപ്പിക്കുവാനും കഴിയും. രോഗികൾ തുമ്മുകയോ, ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന കണികകളിലൂടെയാണ്‌ വൈറസ്സുകൾ മറ്റൊരാളിലേക്ക്‌ പ്രവേശിക്കുന്നത്‌. രോഗികളുടെ സ്രവങ്ങൾ പുരണ്ട കൈകളിലൂടെയും തൂവാലകളിലൂടെയും രോഗപ്രസരണം നടക്കും. രോഗിയുമായുള്ള സാമീപ്യം ഒരു മീറ്ററിനുള്ളിലായാൽ രോഗപ്രസരണ സാധ്യത കൂടുതലാണ്‌.
ഇപ്പോൾ പ്രചാരത്തിലുള്ള എച്ച്‌1 എൻ1 പുതിയതരം വൈറസ്സുകളാണ്‌. ഇവയ്‌ക്ക്‌ മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്‌ രോഗം പ്രസരിപ്പിക്കുവാനും കഴിയും. രോഗികൾ തുമ്മുകയോ, ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന കണികകളിലൂടെയാണ്‌ വൈറസ്സുകൾ മറ്റൊരാളിലേക്ക്‌ പ്രവേശിക്കുന്നത്‌. രോഗികളുടെ സ്രവങ്ങൾ പുരണ്ട കൈകളിലൂടെയും തൂവാലകളിലൂടെയും രോഗപ്രസരണം നടക്കും. രോഗിയുമായുള്ള സാമീപ്യം ഒരു മീറ്ററിനുള്ളിലായാൽ രോഗപ്രസരണ സാധ്യത കൂടുതലാണ്‌.
രോഗലക്ഷണങ്ങൾ
 
====രോഗലക്ഷണങ്ങൾ====
 
വൈറസ്‌ ശരീരത്തിനുള്ളിൽ പ്രവേശിച്ച്‌ 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം പിടിപെടാം. ചിലപ്പോൾ ഇത്‌ 6 മണിക്കൂറിനുള്ളിലുമാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയൽ, തലവേദന, തുമ്മൽ, ചുമ, പേശീവേദന, ക്ഷീണം എന്നിങ്ങനെയാണ്‌ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്‌. അപൂർവ്വമായി വയറിളക്കം, ഛർദ്ദി എന്നിവയും അനുഭവപ്പെടാം. ചിലപ്പോൾ ന്യുമോണിയ മൂലം മരണംവരെ സംഭവിക്കാം(5-10%).
വൈറസ്‌ ശരീരത്തിനുള്ളിൽ പ്രവേശിച്ച്‌ 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം പിടിപെടാം. ചിലപ്പോൾ ഇത്‌ 6 മണിക്കൂറിനുള്ളിലുമാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയൽ, തലവേദന, തുമ്മൽ, ചുമ, പേശീവേദന, ക്ഷീണം എന്നിങ്ങനെയാണ്‌ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്‌. അപൂർവ്വമായി വയറിളക്കം, ഛർദ്ദി എന്നിവയും അനുഭവപ്പെടാം. ചിലപ്പോൾ ന്യുമോണിയ മൂലം മരണംവരെ സംഭവിക്കാം(5-10%).
ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവും ആഹാരവും ജലപാനവും ഉറപ്പാക്കിയാൽ മാത്രം മതിയാവും. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ ആശുപത്രിയിൽ ചികിത്സയും ആന്റിവൈറൽ മരുന്നുകളും ആവശ്യമായി വരികയുള്ളൂ.
ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവും ആഹാരവും ജലപാനവും ഉറപ്പാക്കിയാൽ മാത്രം മതിയാവും. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ ആശുപത്രിയിൽ ചികിത്സയും ആന്റിവൈറൽ മരുന്നുകളും ആവശ്യമായി വരികയുള്ളൂ.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3129" എന്ന താളിൽനിന്ന് ശേഖരിച്ചത്