അജ്ഞാതം


"വേമ്പനാടിനെ വീണ്ടെടുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 167: വരി 167:




വേമ്പനാടിനെ വീണ്ടെടുക്കുക
===വേമ്പനാടിനെ വീണ്ടെടുക്കുക===
 
വിപുലമായ ഒരു പ്രദേശത്തെ ജനജീവിതത്തെയും അവരുടെ വ്യത്യസ്‌തങ്ങളായ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കുന്ന വ്യവസ്ഥയാണ്‌ വേമ്പനാട്‌. വേമ്പനാട്ടിലേയ്‌ക്ക്‌ എത്തുന്ന നദികളും അതിന്റെ നീരൊഴുക്കു പ്രദേശവും ചേർന്നാൽ കേരളത്തിന്റെ മൂന്നിലൊന്നോളം വരും. ഈ നദികളുടെ ആവാഹപ്രദേശങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വനനശീകരണവുമെല്ലാം വേമ്പനാടിന്റെ സ്വഭാവത്തെ മാറ്റിമറിക്കും. വനനശീകരണം മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ, വേമ്പനാടിന്റെ ആഴം കുറയ്‌ക്കുന്നതിന്‌ കാരണമാകുന്നുവെന്ന്‌ നാം നേരത്തെ കണ്ടതാണ്‌. വേമ്പനാടിന്റെ ജലവാഹകശേഷിയിലുള്ള കുറവ്‌ ജനവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പ്രളയം വിതയ്‌ക്കുന്നതിന്‌ ഹേതുവാകും. കായലിന്റെ ഓരുനിലയും വേലിയേറ്റ വേലിയിറക്ക സ്വാധീനവും തടഞ്ഞാൽ അത്‌ മത്സ്യ സമ്പത്തിന്റെയും കക്കയുടേയും ഗണ്യമായ കുറവിന്‌ കാരണമാകും. നമ്മുടെ തീരക്കടലിന്റെ മത്സ്യസമ്പന്നതയ്‌ക്ക്‌ കായൽ വലിയ സംഭാവന നല്‌കുന്നുണ്ടല്ലോ? വേമ്പനാട്ട്‌ കായലിൽ നിന്നും കൊച്ചി അഴിമുഖത്തേയ്‌ക്ക്‌ ഒഴുക്കുകുറയുന്നത്‌ തുറമുഖത്ത്‌ മണ്ണടിഞ്ഞു കൂടുന്നതിന്‌ കാരണമായിരിക്കുന്നു. നിരന്തരം മണ്ണുനീക്കേണ്ടി വരുന്നതാണ്‌ തുറമുഖ ട്രസ്റ്റിന്റെ സാമ്പത്തീക പ്രയാസങ്ങൾക്ക്‌ ഒരു കാരണം. വേമ്പനാടിന്റെ നാശം ഒരു നാടിന്റെ മുഴുവൻ ജലചക്രത്തെയും ദോഷകരമായി ബാധിക്കും. വേമ്പനാടിന്‌ ജനജീവിതവും തൊഴിൽ തുറകളുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്‌.എന്നാൽ മൂലധനത്തിന്റെ പുത്തൻരൂപങ്ങൾ കടന്നുവരുന്നതോടെ സ്ഥായിത്വം, നിലനില്‌ക്കുന്ന വികസനം, പരസ്‌പര ബന്ധിതമായ ചിട്ടകൾ എന്നതൊന്നും പ്രശ്‌നമാകുന്നില്ല. പ്രകൃതി സമ്പത്തിനെ തന്നെ കടുംവെട്ട്‌ നടത്തി അതിവേഗം അമിതലാഭം എന്ന ലക്ഷ്യത്തോടെ കൊളളയടിക്കുകയാണ്‌ പുത്തൻകൂറ്റ്‌ മൂലധന യുക്തി. അവർക്ക്‌ ടൂറിസം തന്നെ നിലനില്‌ക്കണമെന്നില്ല. തങ്ങളുടെ ലാഭതാല്‌പര്യങ്ങൾ കഴിഞ്ഞാൽ ഒഴുക്കടഞ്ഞ്‌, കളനിറഞ്ഞ്‌ രോഗവാഹികയായ ഈ വ്യവസ്ഥയെ പ്രേതഭൂമി (ghost land) ആയി കണക്കാക്കി അവർ ഉപേക്ഷിക്കും.അപ്പോഴും തീരവാസികൾ ദുരിതം പേറാൻ വിധിക്കപ്പെട്ട്‌ തുടരും.
വിപുലമായ ഒരു പ്രദേശത്തെ ജനജീവിതത്തെയും അവരുടെ വ്യത്യസ്‌തങ്ങളായ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കുന്ന വ്യവസ്ഥയാണ്‌ വേമ്പനാട്‌. വേമ്പനാട്ടിലേയ്‌ക്ക്‌ എത്തുന്ന നദികളും അതിന്റെ നീരൊഴുക്കു പ്രദേശവും ചേർന്നാൽ കേരളത്തിന്റെ മൂന്നിലൊന്നോളം വരും. ഈ നദികളുടെ ആവാഹപ്രദേശങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വനനശീകരണവുമെല്ലാം വേമ്പനാടിന്റെ സ്വഭാവത്തെ മാറ്റിമറിക്കും. വനനശീകരണം മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ, വേമ്പനാടിന്റെ ആഴം കുറയ്‌ക്കുന്നതിന്‌ കാരണമാകുന്നുവെന്ന്‌ നാം നേരത്തെ കണ്ടതാണ്‌. വേമ്പനാടിന്റെ ജലവാഹകശേഷിയിലുള്ള കുറവ്‌ ജനവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പ്രളയം വിതയ്‌ക്കുന്നതിന്‌ ഹേതുവാകും. കായലിന്റെ ഓരുനിലയും വേലിയേറ്റ വേലിയിറക്ക സ്വാധീനവും തടഞ്ഞാൽ അത്‌ മത്സ്യ സമ്പത്തിന്റെയും കക്കയുടേയും ഗണ്യമായ കുറവിന്‌ കാരണമാകും. നമ്മുടെ തീരക്കടലിന്റെ മത്സ്യസമ്പന്നതയ്‌ക്ക്‌ കായൽ വലിയ സംഭാവന നല്‌കുന്നുണ്ടല്ലോ? വേമ്പനാട്ട്‌ കായലിൽ നിന്നും കൊച്ചി അഴിമുഖത്തേയ്‌ക്ക്‌ ഒഴുക്കുകുറയുന്നത്‌ തുറമുഖത്ത്‌ മണ്ണടിഞ്ഞു കൂടുന്നതിന്‌ കാരണമായിരിക്കുന്നു. നിരന്തരം മണ്ണുനീക്കേണ്ടി വരുന്നതാണ്‌ തുറമുഖ ട്രസ്റ്റിന്റെ സാമ്പത്തീക പ്രയാസങ്ങൾക്ക്‌ ഒരു കാരണം. വേമ്പനാടിന്റെ നാശം ഒരു നാടിന്റെ മുഴുവൻ ജലചക്രത്തെയും ദോഷകരമായി ബാധിക്കും. വേമ്പനാടിന്‌ ജനജീവിതവും തൊഴിൽ തുറകളുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്‌.എന്നാൽ മൂലധനത്തിന്റെ പുത്തൻരൂപങ്ങൾ കടന്നുവരുന്നതോടെ സ്ഥായിത്വം, നിലനില്‌ക്കുന്ന വികസനം, പരസ്‌പര ബന്ധിതമായ ചിട്ടകൾ എന്നതൊന്നും പ്രശ്‌നമാകുന്നില്ല. പ്രകൃതി സമ്പത്തിനെ തന്നെ കടുംവെട്ട്‌ നടത്തി അതിവേഗം അമിതലാഭം എന്ന ലക്ഷ്യത്തോടെ കൊളളയടിക്കുകയാണ്‌ പുത്തൻകൂറ്റ്‌ മൂലധന യുക്തി. അവർക്ക്‌ ടൂറിസം തന്നെ നിലനില്‌ക്കണമെന്നില്ല. തങ്ങളുടെ ലാഭതാല്‌പര്യങ്ങൾ കഴിഞ്ഞാൽ ഒഴുക്കടഞ്ഞ്‌, കളനിറഞ്ഞ്‌ രോഗവാഹികയായ ഈ വ്യവസ്ഥയെ പ്രേതഭൂമി (ghost land) ആയി കണക്കാക്കി അവർ ഉപേക്ഷിക്കും.അപ്പോഴും തീരവാസികൾ ദുരിതം പേറാൻ വിധിക്കപ്പെട്ട്‌ തുടരും.
വേമ്പനാടിനെ സമഗ്രമായി കാണേണ്ടിയിരിക്കുന്നു. വേമ്പനാട്‌ അതീവലോല തീരദേശമായിട്ടാണ്‌ സുപ്രീംകോടതി തന്നെ കണ്ടെത്തിയിട്ടുള്ളത്‌ എന്ന്‌ സൂചിപ്പിച്ചല്ലോ. തീരദേശ വിജ്ഞാപനത്തിലെ പ്രത്യേക പരിഗണനാപ്രദേശമെന്ന നിലയിൽ വേമ്പനാടിന്‌ സമഗ്രമായ മനേജ്‌മെന്റ്‌ പ്ലാൻ സമയബന്ധിതമായി തയ്യാറാക്കണം. തീരദേശനിയമ ലംഘനങ്ങളെ ഒഴിവാക്കി കായൽ പുനസ്ഥാപിക്കാനുള്ള കോടതി നിർദ്ദേശം കർശനമായി നടപ്പിലാക്കണം.
വേമ്പനാടിനെ സമഗ്രമായി കാണേണ്ടിയിരിക്കുന്നു. വേമ്പനാട്‌ അതീവലോല തീരദേശമായിട്ടാണ്‌ സുപ്രീംകോടതി തന്നെ കണ്ടെത്തിയിട്ടുള്ളത്‌ എന്ന്‌ സൂചിപ്പിച്ചല്ലോ. തീരദേശ വിജ്ഞാപനത്തിലെ പ്രത്യേക പരിഗണനാപ്രദേശമെന്ന നിലയിൽ വേമ്പനാടിന്‌ സമഗ്രമായ മനേജ്‌മെന്റ്‌ പ്ലാൻ സമയബന്ധിതമായി തയ്യാറാക്കണം. തീരദേശനിയമ ലംഘനങ്ങളെ ഒഴിവാക്കി കായൽ പുനസ്ഥാപിക്കാനുള്ള കോടതി നിർദ്ദേശം കർശനമായി നടപ്പിലാക്കണം.
വേമ്പനാട്ടുകായലിന്‌ അളന്ന്‌ അതിരിടണം. തീരദേശനിയമപ്രകാരം കരുതൽ മേഖലയും തിരിക്കണം. ഇവിടെ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനവും കൈയ്യേറ്റവുംഅനുവദിക്കരുത്‌.
വേമ്പനാട്ടുകായലിന്‌ അളന്ന്‌ അതിരിടണം. തീരദേശനിയമപ്രകാരം കരുതൽ മേഖലയും തിരിക്കണം. ഇവിടെ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനവും കൈയ്യേറ്റവുംഅനുവദിക്കരുത്‌.
വേമ്പനാട്ടുകായലിൽ നടക്കുന്ന വിവധയിനം സാമ്പത്തികപ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ കൃഷി. കുട്ടനാട്ടിലെ കൃഷിയുടെ പേരുപറഞ്ഞാണ്‌ തണ്ണീർമുക്കം ബണ്ട്‌ കെട്ടിയത്‌. ബണ്ട്‌ വന്നതോടെ കൃഷിയുടെ കാലക്രമത്തിൽ വ്യവസ്ഥയില്ലാതായി. നിർമ്മാണവേളയിൽ വിഭാവന ചെയ്‌തതിനേക്കാൾ എത്രയോ കൂടുതൽ സമയം ബണ്ട്‌ അടച്ചിടേണ്ട നിലവരുന്നു. ബണ്ടിന്റെ നിർമ്മാണം തന്നെ പാതിയിൽ നിർത്തുകയായിരുന്നല്ലോ? മൂന്നിലൊരു ഭാഗം മണ്ണിട്ട്‌ സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്‌. നെൽകൃഷിക്ക്‌ വ്യവസ്ഥയുണ്ടാക്കിയാലെ തണ്ണീർമുക്കത്തിന്റെ കാര്യത്തിൽ പുന:ക്രമീകരണം സാധ്യമാകൂ. പലപ്പോഴും ചർച്ചയിൽ വന്നിട്ടുള്ള കൃഷി കലണ്ടർ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം പുന:ക്രമീകരിച്ചേ തീരൂ. വേമ്പനാട്ടിലെ ഏറ്റവും വലിയ പാരിസ്ഥിതിക വിഢ്‌ഢിത്തമാണ്‌ തണ്ണീർമുക്കം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.
വേമ്പനാട്ടുകായലിൽ നടക്കുന്ന വിവധയിനം സാമ്പത്തികപ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ കൃഷി. കുട്ടനാട്ടിലെ കൃഷിയുടെ പേരുപറഞ്ഞാണ്‌ തണ്ണീർമുക്കം ബണ്ട്‌ കെട്ടിയത്‌. ബണ്ട്‌ വന്നതോടെ കൃഷിയുടെ കാലക്രമത്തിൽ വ്യവസ്ഥയില്ലാതായി. നിർമ്മാണവേളയിൽ വിഭാവന ചെയ്‌തതിനേക്കാൾ എത്രയോ കൂടുതൽ സമയം ബണ്ട്‌ അടച്ചിടേണ്ട നിലവരുന്നു. ബണ്ടിന്റെ നിർമ്മാണം തന്നെ പാതിയിൽ നിർത്തുകയായിരുന്നല്ലോ? മൂന്നിലൊരു ഭാഗം മണ്ണിട്ട്‌ സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്‌. നെൽകൃഷിക്ക്‌ വ്യവസ്ഥയുണ്ടാക്കിയാലെ തണ്ണീർമുക്കത്തിന്റെ കാര്യത്തിൽ പുന:ക്രമീകരണം സാധ്യമാകൂ. പലപ്പോഴും ചർച്ചയിൽ വന്നിട്ടുള്ള കൃഷി കലണ്ടർ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം പുന:ക്രമീകരിച്ചേ തീരൂ. വേമ്പനാട്ടിലെ ഏറ്റവും വലിയ പാരിസ്ഥിതിക വിഢ്‌ഢിത്തമാണ്‌ തണ്ണീർമുക്കം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.
കുട്ടനാട്ടിൽ മാത്രം പ്രതിവർഷം 20,000 ടൺ രാസവളവും 500 ടൺ കീടനാശിനിയുമാണ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ അവശിഷ്‌ടം വേമ്പനാട്ടിലേയ്‌ക്കാണ്‌ എത്തുന്നത്‌. കുട്ടനാട്ടിലെ നെൽകൃഷിക്ക്‌ കൂടുതൽ ജൈവബന്ധം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായേ തീരു. ഇന്നത്തെ രീതി പാരിസ്ഥിതികമായി അസ്വീകാര്യമായിരിക്കുന്നു എന്നു മാത്രമല്ല സാമ്പത്തികമായി നിലനില്‌ക്കുന്നതുമല്ല. ഇക്കാര്യത്തിൽ ഒരു ദീർഘകാല പരിപാടിയും അടിയന്തര ലക്ഷ്യവുമുണ്ടായിരിക്കണം. ദീർഘകാലലക്ഷ്യം നേടാൻ പരിസ്ഥിതി പുനസ്ഥാപന പരിപാടി നടപ്പിലാക്കണം. അടുത്ത ഒരു കൊല്ലക്കാലം കൊണ്ട്‌ കുട്ടനാട്ടിലെ കീടനാശിനി ഉപയോഗം പാതിയാക്കി കുറയ്‌ക്കുന്നതിനുള്ള ഒരു ജനകീയപരിപാടിയും, സർക്കാർ ഇടപെടലും ഉണ്ടാകണം.
കുട്ടനാട്ടിൽ മാത്രം പ്രതിവർഷം 20,000 ടൺ രാസവളവും 500 ടൺ കീടനാശിനിയുമാണ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ അവശിഷ്‌ടം വേമ്പനാട്ടിലേയ്‌ക്കാണ്‌ എത്തുന്നത്‌. കുട്ടനാട്ടിലെ നെൽകൃഷിക്ക്‌ കൂടുതൽ ജൈവബന്ധം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായേ തീരു. ഇന്നത്തെ രീതി പാരിസ്ഥിതികമായി അസ്വീകാര്യമായിരിക്കുന്നു എന്നു മാത്രമല്ല സാമ്പത്തികമായി നിലനില്‌ക്കുന്നതുമല്ല. ഇക്കാര്യത്തിൽ ഒരു ദീർഘകാല പരിപാടിയും അടിയന്തര ലക്ഷ്യവുമുണ്ടായിരിക്കണം. ദീർഘകാലലക്ഷ്യം നേടാൻ പരിസ്ഥിതി പുനസ്ഥാപന പരിപാടി നടപ്പിലാക്കണം. അടുത്ത ഒരു കൊല്ലക്കാലം കൊണ്ട്‌ കുട്ടനാട്ടിലെ കീടനാശിനി ഉപയോഗം പാതിയാക്കി കുറയ്‌ക്കുന്നതിനുള്ള ഒരു ജനകീയപരിപാടിയും, സർക്കാർ ഇടപെടലും ഉണ്ടാകണം.
വേമ്പനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾക്ക്‌ കർശന നിയന്ത്രണം കൊണ്ടുവരണം. ഇത്രയും ഹൗസ്‌ ബോട്ടുകൾ താങ്ങാൻ വേമ്പനാടിന്‌ ആവതുണ്ടോ? ഹൗസ്‌ ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കണം, അവയ്‌ക്ക്‌ സാനിട്ടറി മാനദണ്‌ഡങ്ങൾ അടക്കം കർശന വ്യവസ്ഥകൾ കൊണ്ടുവരണം. നിശ്ചിത യാത്രാപഥങ്ങളിലൂടെ മാത്രമേ ബോട്ടു സവാരി അനുവദിക്കാവൂ. ഒരു യാത്രാപഥത്തിൽ ഒരേ സമയം അനുവദിക്കാവുന്ന യാനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. ഒരു കാരണവശാലും രാത്രി കാലങ്ങളിൽ യാത്രയോ നങ്കൂരമിടലോ അനുവദിക്കരുത്‌.
വേമ്പനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾക്ക്‌ കർശന നിയന്ത്രണം കൊണ്ടുവരണം. ഇത്രയും ഹൗസ്‌ ബോട്ടുകൾ താങ്ങാൻ വേമ്പനാടിന്‌ ആവതുണ്ടോ? ഹൗസ്‌ ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കണം, അവയ്‌ക്ക്‌ സാനിട്ടറി മാനദണ്‌ഡങ്ങൾ അടക്കം കർശന വ്യവസ്ഥകൾ കൊണ്ടുവരണം. നിശ്ചിത യാത്രാപഥങ്ങളിലൂടെ മാത്രമേ ബോട്ടു സവാരി അനുവദിക്കാവൂ. ഒരു യാത്രാപഥത്തിൽ ഒരേ സമയം അനുവദിക്കാവുന്ന യാനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. ഒരു കാരണവശാലും രാത്രി കാലങ്ങളിൽ യാത്രയോ നങ്കൂരമിടലോ അനുവദിക്കരുത്‌.
കായൽ തീരം കയ്യേറി നികത്തിയും, വളച്ചുകെട്ടിയും സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും വേമ്പനാടിനെ വരുതിയിലാക്കുന്നുണ്ട്‌. സുപ്രീംകോടതി നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഈ കയ്യേറ്റങ്ങളെല്ലാം തിട്ടപ്പെടുത്തി കോടതിയ്‌ക്ക്‌ റിപ്പോർട്ട്‌ കൊടുക്കുകയം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അവ നീക്കം ചെയ്യുകയും വേണം. വൈറ്റില തുരുത്ത്‌, നെടിയതുരുത്ത്‌ നിർമ്മിതികൾ നീക്കം ചെയ്യുന്നതിനും, അവരുടെ ഭൂമി കയ്യേറ്റം ചട്ടപ്രകാരം നടപടിയ്‌ക്കു വിധേയമാക്കുന്നതിനും കാല താമസം ഉണ്ടാകരുത്‌.
കായൽ തീരം കയ്യേറി നികത്തിയും, വളച്ചുകെട്ടിയും സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും വേമ്പനാടിനെ വരുതിയിലാക്കുന്നുണ്ട്‌. സുപ്രീംകോടതി നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഈ കയ്യേറ്റങ്ങളെല്ലാം തിട്ടപ്പെടുത്തി കോടതിയ്‌ക്ക്‌ റിപ്പോർട്ട്‌ കൊടുക്കുകയം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അവ നീക്കം ചെയ്യുകയും വേണം. വൈറ്റില തുരുത്ത്‌, നെടിയതുരുത്ത്‌ നിർമ്മിതികൾ നീക്കം ചെയ്യുന്നതിനും, അവരുടെ ഭൂമി കയ്യേറ്റം ചട്ടപ്രകാരം നടപടിയ്‌ക്കു വിധേയമാക്കുന്നതിനും കാല താമസം ഉണ്ടാകരുത്‌.
വേമ്പനാട്ടിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചതാണ്‌. വേമ്പനാടിന്റെയും, അതിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന നദികളുടേയും തീരത്തെ വ്യവസായ ശാലകളിൽ കർശനമായ മോണിറ്ററിംഗ്‌ ഏർപ്പെടുത്തണം ഇതിനൊരു സ്ഥിരം സംവിധാനം ആലോചിക്കണം. കായലിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നത്‌ രാസമാലിന്യങ്ങൾ മാത്രമല്ല. ജൈവ മാലിന്യത്തിന്റെ അളവും ഭീതിദമാണ്‌. വേമ്പനാടൻ നഗരങ്ങളിലെ പരിതാപകരമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുകാരണമാണ്‌. വികേന്ദ്രീകൃതവും ശാസ്‌ത്രീയവുമായ നഗര മാലിന്യ സംസ്‌ക്കരണ പരിപാടികൾ ചിട്ടയോടെ സമയബന്ധിതമായി നടപ്പിലാക്കണം. കായലിൽ മനുഷ്യ വിസർജ്യവും കലരുന്നുണ്ട്‌. ഹൗസ്‌ബ്ബോട്ടുകളും മറ്റും കാണിക്കുന്ന നിരുത്തരവാദിത്തമാണ്‌ ഒരു കാരണം. ഇത്‌ കർശനമായി കൈകാര്യം ചെയ്യണം. താഴ്‌ന്ന, വെള്ളക്കെട്ട്‌ പ്രദേശങ്ങളിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന കക്കൂസുകൾ ഇപ്പോഴും പ്രചാരത്തിൽ വന്നിട്ടില്ല. കുട്ടനാട്‌ പോലുള്ള പ്രദേശങ്ങളിൽ ഒരു മുൻഗണനാ പരിപാടിയായി കക്കൂസും, കുടിവെള്ളവും നടപ്പിലാക്കണം. വീടോരോന്നിലും ഓരോ നല്ല കക്കൂസും കുടിവെള്ള സ്രോതസ്സും തീരദേശ വാസികൾക്ക്‌ ഇപ്പോഴും പ്രാപ്യമല്ല എന്ന്‌ നാം ആവർത്തിച്ച്‌ പറഞ്ഞു കൊണ്ടിരിക്കണം.
വേമ്പനാട്ടിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചതാണ്‌. വേമ്പനാടിന്റെയും, അതിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന നദികളുടേയും തീരത്തെ വ്യവസായ ശാലകളിൽ കർശനമായ മോണിറ്ററിംഗ്‌ ഏർപ്പെടുത്തണം ഇതിനൊരു സ്ഥിരം സംവിധാനം ആലോചിക്കണം. കായലിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നത്‌ രാസമാലിന്യങ്ങൾ മാത്രമല്ല. ജൈവ മാലിന്യത്തിന്റെ അളവും ഭീതിദമാണ്‌. വേമ്പനാടൻ നഗരങ്ങളിലെ പരിതാപകരമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുകാരണമാണ്‌. വികേന്ദ്രീകൃതവും ശാസ്‌ത്രീയവുമായ നഗര മാലിന്യ സംസ്‌ക്കരണ പരിപാടികൾ ചിട്ടയോടെ സമയബന്ധിതമായി നടപ്പിലാക്കണം. കായലിൽ മനുഷ്യ വിസർജ്യവും കലരുന്നുണ്ട്‌. ഹൗസ്‌ബ്ബോട്ടുകളും മറ്റും കാണിക്കുന്ന നിരുത്തരവാദിത്തമാണ്‌ ഒരു കാരണം. ഇത്‌ കർശനമായി കൈകാര്യം ചെയ്യണം. താഴ്‌ന്ന, വെള്ളക്കെട്ട്‌ പ്രദേശങ്ങളിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന കക്കൂസുകൾ ഇപ്പോഴും പ്രചാരത്തിൽ വന്നിട്ടില്ല. കുട്ടനാട്‌ പോലുള്ള പ്രദേശങ്ങളിൽ ഒരു മുൻഗണനാ പരിപാടിയായി കക്കൂസും, കുടിവെള്ളവും നടപ്പിലാക്കണം. വീടോരോന്നിലും ഓരോ നല്ല കക്കൂസും കുടിവെള്ള സ്രോതസ്സും തീരദേശ വാസികൾക്ക്‌ ഇപ്പോഴും പ്രാപ്യമല്ല എന്ന്‌ നാം ആവർത്തിച്ച്‌ പറഞ്ഞു കൊണ്ടിരിക്കണം.
വികസന ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താൻ കായൽ നികത്തുക എന്നതും കടന്ന്‌ വികസന ആവശ്യത്തിനുള്ള പണം കണ്ടെത്താൻ കായൽ നികത്തി വിൽക്കുക എന്ന സ്ഥിതിവന്നു ചേർന്നിരിക്കുന്നു. ഇനി കായൽ നികത്താൻ അനുവദിയ്‌ക്കരുത്‌. ലക്ഷോപലക്ഷം മനുഷ്യരുടെ തൊഴിലിടം തകർക്കുന്ന കുടിലതയാണത്‌. കായലിനെ കേന്ദ്രീകരിച്ച്‌, തീരദേശ നിയമങ്ങളും, ഭൂസംരക്ഷണ നിയമങ്ങളും, നെൽവയൽ തണ്ണീർതട നിയമവുമെല്ലാം ലംഘിച്ച്‌ നടപ്പിലാക്കാൻ ശ്രമിക്കുന്ന എമർജിംഗ്‌ കേരള നക്ഷത്ര വികസന പരിപാടികളെല്ലാം കെട്ടിപ്പൂട്ടണം. വളന്തക്കാടും, ആകാശ നഗരവും, ബോൾഗാട്ടിയും, മെത്രാൻ കായലും, ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയവും എല്ലാം ഇങ്ങനെ പുന:പരിശോധിക്കണം. ടൂറിസത്തിന്റെയും അതിരുകടന്ന നഗരവത്‌ക്കരണത്തിന്റെയും പേരിൽ ഇനിയും ഈ പരിസ്ഥിതി വ്യൂഹത്തെ കയ്യേറി നാമാവശേഷമാക്കാൻ അനുവദിക്കരുത്‌.
വികസന ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താൻ കായൽ നികത്തുക എന്നതും കടന്ന്‌ വികസന ആവശ്യത്തിനുള്ള പണം കണ്ടെത്താൻ കായൽ നികത്തി വിൽക്കുക എന്ന സ്ഥിതിവന്നു ചേർന്നിരിക്കുന്നു. ഇനി കായൽ നികത്താൻ അനുവദിയ്‌ക്കരുത്‌. ലക്ഷോപലക്ഷം മനുഷ്യരുടെ തൊഴിലിടം തകർക്കുന്ന കുടിലതയാണത്‌. കായലിനെ കേന്ദ്രീകരിച്ച്‌, തീരദേശ നിയമങ്ങളും, ഭൂസംരക്ഷണ നിയമങ്ങളും, നെൽവയൽ തണ്ണീർതട നിയമവുമെല്ലാം ലംഘിച്ച്‌ നടപ്പിലാക്കാൻ ശ്രമിക്കുന്ന എമർജിംഗ്‌ കേരള നക്ഷത്ര വികസന പരിപാടികളെല്ലാം കെട്ടിപ്പൂട്ടണം. വളന്തക്കാടും, ആകാശ നഗരവും, ബോൾഗാട്ടിയും, മെത്രാൻ കായലും, ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയവും എല്ലാം ഇങ്ങനെ പുന:പരിശോധിക്കണം. ടൂറിസത്തിന്റെയും അതിരുകടന്ന നഗരവത്‌ക്കരണത്തിന്റെയും പേരിൽ ഇനിയും ഈ പരിസ്ഥിതി വ്യൂഹത്തെ കയ്യേറി നാമാവശേഷമാക്കാൻ അനുവദിക്കരുത്‌.
ഈ നാടിനെ വാസയോഗ്യമായ ഒരു പ്രദേശമാക്കി നിലനിർത്താൻ ഈ കയ്യേറ്റങ്ങളെ തടഞ്ഞേമതിയാകൂ. വേമ്പനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടം ഇതിനുവേണ്ടിയുള്ളതാണ്‌.
ഈ നാടിനെ വാസയോഗ്യമായ ഒരു പ്രദേശമാക്കി നിലനിർത്താൻ ഈ കയ്യേറ്റങ്ങളെ തടഞ്ഞേമതിയാകൂ. വേമ്പനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടം ഇതിനുവേണ്ടിയുള്ളതാണ്‌.


സുപ്രീം കോടതി വിധി
സുപ്രീം കോടതി വിധി
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3251" എന്ന താളിൽനിന്ന് ശേഖരിച്ചത്