അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,757: വരി 1,757:


പരിസ്ഥിതി ദുർബല മേഖല ഒന്നിലും രണ്ടിലും വലിയ ജലാശയങ്ങളുള്ള അണക്കെട്ടുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ ഈ സമിതിയുടെ (WGEEPയുടെ) നിർദ്ദേശം. ഹൊങ്കടഹള്ള അണക്കെട്ട്‌ ഉപേക്ഷിച്ചുകൊണ്ട്‌ ഗുണ്ഡിയ പദ്ധതിയിൽ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 80 ശതമാനമായി കുറയ്‌ക്കാമെന്ന്‌ കർണ്ണാടക പവ്വർ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്‌. പക്ഷെ, പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബെട്ടാഡ്‌്‌ കുമാരി അണക്കെട്ടും മേഖല ഒന്നിലാണ്‌ വരുന്നത്‌. അതുപോലെ ആതിരപ്പിള്ളി അണക്കെട്ടിന്റെ സ്ഥാനവും മേഖല ഒന്നിലാണ്‌.അതുകൊണ്ട്‌ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോടുള്ള ഞങ്ങളുടെ ശുപാർശ. മാത്രവുമല്ല, പട്ടികജാതി-മറ്റ്‌ പരമ്പരാഗത വനനിവാസി(വനത്തന്മേലുള്ള അവകാശം)നിയമപ്രകാരമുള്ള നടപടികൾ ഈ രണ്ടുമേഖലയിലും ഇനിയും പൂർത്തിയായിട്ടില്ല. ആകയാൽ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ തികച്ചും അനുചിതമാണ്‌.
പരിസ്ഥിതി ദുർബല മേഖല ഒന്നിലും രണ്ടിലും വലിയ ജലാശയങ്ങളുള്ള അണക്കെട്ടുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ ഈ സമിതിയുടെ (WGEEPയുടെ) നിർദ്ദേശം. ഹൊങ്കടഹള്ള അണക്കെട്ട്‌ ഉപേക്ഷിച്ചുകൊണ്ട്‌ ഗുണ്ഡിയ പദ്ധതിയിൽ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 80 ശതമാനമായി കുറയ്‌ക്കാമെന്ന്‌ കർണ്ണാടക പവ്വർ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്‌. പക്ഷെ, പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബെട്ടാഡ്‌്‌ കുമാരി അണക്കെട്ടും മേഖല ഒന്നിലാണ്‌ വരുന്നത്‌. അതുപോലെ ആതിരപ്പിള്ളി അണക്കെട്ടിന്റെ സ്ഥാനവും മേഖല ഒന്നിലാണ്‌.അതുകൊണ്ട്‌ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോടുള്ള ഞങ്ങളുടെ ശുപാർശ. മാത്രവുമല്ല, പട്ടികജാതി-മറ്റ്‌ പരമ്പരാഗത വനനിവാസി(വനത്തന്മേലുള്ള അവകാശം)നിയമപ്രകാരമുള്ള നടപടികൾ ഈ രണ്ടുമേഖലയിലും ഇനിയും പൂർത്തിയായിട്ടില്ല. ആകയാൽ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ തികച്ചും അനുചിതമാണ്‌.
====ആതിരപ്പള്ളി പദ്ധതി ====


1. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പരമാവധിയിലെത്തുന്ന വൈകീട്ട്‌ 6 മുതൽ 10 വരെയുള്ള സമയത്തെ വൈദ്യുതി ദൗർലഭ്യം നേരിടാനായി 163 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള ഒരു ജല-വൈദ്യുത അണക്കെട്ട്‌ ചാലക്കുടി പുഴയ്‌ക്ക്‌ കുറുകെ തൃശൂർ ജില്ലയിൽ നിർമ്മിക്കാനാണ്‌ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.
1. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പരമാവധിയിലെത്തുന്ന വൈകീട്ട്‌ 6 മുതൽ 10 വരെയുള്ള സമയത്തെ വൈദ്യുതി ദൗർലഭ്യം നേരിടാനായി 163 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള ഒരു ജല-വൈദ്യുത അണക്കെട്ട്‌ ചാലക്കുടി പുഴയ്‌ക്ക്‌ കുറുകെ തൃശൂർ ജില്ലയിൽ നിർമ്മിക്കാനാണ്‌ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.
2. ഇവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന കോൺക്രീറ്റ്‌ അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്‌. ഇവിടെ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 104 ഹെക്‌ടറാണെങ്കിലും ആവശ്യമായ മൊത്തംവനമേഖലയുടെ വിസ്‌തീർണ്ണം 138 ഹെക്‌ടറാണ്‌. അണക്കെട്ടിൽ നിന്നുള്ള വെള്ളം 6.4 മീറ്റർ വ്യാസവും 4.69 കി.മീ നീളവുമുള്ള ടണലിലൂടെ പായിച്ചാണ്‌ ഡാം സൈറ്റിന്‌ വടക്കുപടിഞ്ഞാറ്‌ കണ്ണൻകുഴിതോടിനു മുകളിലുളള പ്രധാന പവർഹൗസിലെത്തിക്കുന്നത്‌. പവർഹൗസിൽനിന്ന്‌ കണ്ണംകുഴി തോടിലെത്തുന്ന ജലം ഒന്നരകി.മീ. സഞ്ചരിച്ച്‌ വീണ്ടും ചാലക്കുടി പുഴയിലെത്തും. 3.4 മീറ്റർ വ്യാസവും 50 മീറ്റർ നീളവുമുള്ള 2 പെൻസ്റ്റോക്കാണ്‌ പവ്വർ ഹൗസിലേക്ക്‌ നൽകുന്നത്‌. ഇവയുടെ ശേഷി 2 x 80 മെഗാവാട്ടാണ്‌. ഇതിനുപുറമേ അണക്കെട്ടിനോട്‌ ചേർന്ന്‌ 50 മീറ്റർ താഴെ 1.5 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകൾ കൂടി സ്ഥാപിച്ചാണ്‌ പദ്ധതിയുടെ മൊത്തം ഉല്‌പാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്‌.
2. ഇവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന കോൺക്രീറ്റ്‌ അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്‌. ഇവിടെ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 104 ഹെക്‌ടറാണെങ്കിലും ആവശ്യമായ മൊത്തംവനമേഖലയുടെ വിസ്‌തീർണ്ണം 138 ഹെക്‌ടറാണ്‌. അണക്കെട്ടിൽ നിന്നുള്ള വെള്ളം 6.4 മീറ്റർ വ്യാസവും 4.69 കി.മീ നീളവുമുള്ള ടണലിലൂടെ പായിച്ചാണ്‌ ഡാം സൈറ്റിന്‌ വടക്കുപടിഞ്ഞാറ്‌ കണ്ണൻകുഴിതോടിനു മുകളിലുളള പ്രധാന പവർഹൗസിലെത്തിക്കുന്നത്‌. പവർഹൗസിൽനിന്ന്‌ കണ്ണംകുഴി തോടിലെത്തുന്ന ജലം ഒന്നരകി.മീ. സഞ്ചരിച്ച്‌ വീണ്ടും ചാലക്കുടി പുഴയിലെത്തും. 3.4 മീറ്റർ വ്യാസവും 50 മീറ്റർ നീളവുമുള്ള 2 പെൻസ്റ്റോക്കാണ്‌ പവ്വർ ഹൗസിലേക്ക്‌ നൽകുന്നത്‌. ഇവയുടെ ശേഷി 2 x 80 മെഗാവാട്ടാണ്‌. ഇതിനുപുറമേ അണക്കെട്ടിനോട്‌ ചേർന്ന്‌ 50 മീറ്റർ താഴെ 1.5 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകൾ കൂടി സ്ഥാപിച്ചാണ്‌ പദ്ധതിയുടെ മൊത്തം ഉല്‌പാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്‌.
'''പദ്ധതിയുടെ പശ്ചാത്തലം'''


1. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈ പദ്ധതികൾക്ക്‌ 20/1/1998 ൽ പരിസ്ഥിതി ക്ലിയറൻസും 22-12-1997ൽ ഒന്നാം ഘട്ട വനം ക്ലിയറൻസും 16/12/1999ൽ രണ്ടാംഘട്ട വനം ക്ലിയറൻസും നൽകിയിരുന്നു.
1. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈ പദ്ധതികൾക്ക്‌ 20/1/1998 ൽ പരിസ്ഥിതി ക്ലിയറൻസും 22-12-1997ൽ ഒന്നാം ഘട്ട വനം ക്ലിയറൻസും 16/12/1999ൽ രണ്ടാംഘട്ട വനം ക്ലിയറൻസും നൽകിയിരുന്നു.
2. മൂന്ന്‌ പൊതുതാല്‌പര്യഹർജികളുടെ അടിസ്ഥാനത്തിൽ ബഹു. കേരള ഹൈക്കോടതി ഈ ക്ലിയറൻസുകൾ സസ്‌പെന്റു ചെയ്‌തു. ടെന്റർ നടപടികളിലെ ക്രമക്കേടുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്‌ മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ എന്നും ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌ കോടതി സസ്‌പെന്റ്‌ ചെയ്‌തത്‌.
2. മൂന്ന്‌ പൊതുതാല്‌പര്യഹർജികളുടെ അടിസ്ഥാനത്തിൽ ബഹു. കേരള ഹൈക്കോടതി ഈ ക്ലിയറൻസുകൾ സസ്‌പെന്റു ചെയ്‌തു. ടെന്റർ നടപടികളിലെ ക്രമക്കേടുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്‌ മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ എന്നും ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌ കോടതി സസ്‌പെന്റ്‌ ചെയ്‌തത്‌.
നടപടിക്രമം പുന: പരിശോധിക്കാൻ വിദ്യുച്ഛക്തി ബോർഡ്‌സിനോടും നേരത്തെ നൽകിയ അനുമതി പിൻവലിച്ച്‌ മന്ത്രാലയത്തിന്റെ 1994 ലെ പരിസ്ഥിതി ആഘാതഅപഗ്രഥന വിജ്ഞാപനവും, 10-4-1997 ലെ അതിന്റെ ഭേദഗതിയും (17-10-2001ലെ കേരള ഹൈക്കോടതിവിധി) പ്രകാരമുള്ള പൊതുവായ തെളിവെടുപ്പ്‌ നടത്തി അതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ പുന:പരിശോധിക്കുവാനും കേന്ദ്രഗവണ്മെന്റിനോടും കോടതി നിർദ്ദേശിച്ചു.
നടപടിക്രമം പുന: പരിശോധിക്കാൻ വിദ്യുച്ഛക്തി ബോർഡ്‌സിനോടും നേരത്തെ നൽകിയ അനുമതി പിൻവലിച്ച്‌ മന്ത്രാലയത്തിന്റെ 1994 ലെ പരിസ്ഥിതി ആഘാതഅപഗ്രഥന വിജ്ഞാപനവും, 10-4-1997 ലെ അതിന്റെ ഭേദഗതിയും (17-10-2001ലെ കേരള ഹൈക്കോടതിവിധി) പ്രകാരമുള്ള പൊതുവായ തെളിവെടുപ്പ്‌ നടത്തി അതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ പുന:പരിശോധിക്കുവാനും കേന്ദ്രഗവണ്മെന്റിനോടും കോടതി നിർദ്ദേശിച്ചു.
3. അതുപ്രകാരമുള്ള നടപടിയുടെ ഭാഗമായി 6-2-2002 ൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ തൃശൂരിൽ വെച്ച്‌ പൊതുതെളിവെടുപ്പ്‌ നടത്തി. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസ്‌ ആന്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ 1996ൽ നടത്തിയ പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്റെ വിശ്വാസ്യതയിലും പരിസ്ഥിതിയിന്മേലും ജൈവ വൈവിദ്ധ്യത്തിന്മേലും ഉണ്ടാകാവുന്ന ആഘാതത്തെപറ്റിയും, യഥാർത്ഥജല ലഭ്യതയെ സംബന്ധിച്ച സാങ്കേതികമായ പ്രായോഗികതയെപറ്റിയും തെളിവെടുപ്പിന്‌ ഹാജരായവർ ധാരാളം സംശയങ്ങളുന്നയിക്കുകയും ഉത്‌ക്കണ്‌ഠ അറിയിക്കുകയും ചെയ്‌തു. ഇതേ തുടർന്ന്‌ തെളിവെടുപ്പ്‌ നടത്തിയ സമിതി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, നദീതടത്തിലെ പ്രദേശവാസികൾ എന്നിവരുമായി ആശയവിനിമയം നടത്തി ബൃഹത്തായ മറ്റൊരു പരിസ്ഥിതി ആഘാത അപഗ്രഥനം കൂടി നടത്താൻ പൊതുതെളിവെടുപ്പ്‌ സമിതിനിർദ്ദേശിച്ചു.
3. അതുപ്രകാരമുള്ള നടപടിയുടെ ഭാഗമായി 6-2-2002 ൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ തൃശൂരിൽ വെച്ച്‌ പൊതുതെളിവെടുപ്പ്‌ നടത്തി. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസ്‌ ആന്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ 1996ൽ നടത്തിയ പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്റെ വിശ്വാസ്യതയിലും പരിസ്ഥിതിയിന്മേലും ജൈവ വൈവിദ്ധ്യത്തിന്മേലും ഉണ്ടാകാവുന്ന ആഘാതത്തെപറ്റിയും, യഥാർത്ഥജല ലഭ്യതയെ സംബന്ധിച്ച സാങ്കേതികമായ പ്രായോഗികതയെപറ്റിയും തെളിവെടുപ്പിന്‌ ഹാജരായവർ ധാരാളം സംശയങ്ങളുന്നയിക്കുകയും ഉത്‌ക്കണ്‌ഠ അറിയിക്കുകയും ചെയ്‌തു. ഇതേ തുടർന്ന്‌ തെളിവെടുപ്പ്‌ നടത്തിയ സമിതി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, നദീതടത്തിലെ പ്രദേശവാസികൾ എന്നിവരുമായി ആശയവിനിമയം നടത്തി ബൃഹത്തായ മറ്റൊരു പരിസ്ഥിതി ആഘാത അപഗ്രഥനം കൂടി നടത്താൻ പൊതുതെളിവെടുപ്പ്‌ സമിതിനിർദ്ദേശിച്ചു.
4. ബൃഹത്തായ പരിസ്ഥിതി ആഘാത അപഗ്രഥനം നടത്താൻ വിദ്യുച്ഛക്തി ബോർഡ്‌ 2002 ജനുവരിയിൽ വാട്ടർ ആന്റ്‌ പവർ കൺസൾട്ടൻസി സർവ്വീസസ്‌ ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഇവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആധികാരികതയേയും വിശ്വാസ്യതയെയും ചാലക്കുടി പുഴ സംരക്ഷണസമിതി ചോദ്യം ചെയ്‌തു.
4. ബൃഹത്തായ പരിസ്ഥിതി ആഘാത അപഗ്രഥനം നടത്താൻ വിദ്യുച്ഛക്തി ബോർഡ്‌ 2002 ജനുവരിയിൽ വാട്ടർ ആന്റ്‌ പവർ കൺസൾട്ടൻസി സർവ്വീസസ്‌ ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഇവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആധികാരികതയേയും വിശ്വാസ്യതയെയും ചാലക്കുടി പുഴ സംരക്ഷണസമിതി ചോദ്യം ചെയ്‌തു.
5. മേൽപ്പറഞ്ഞ കൺസൾട്ടൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ ന്യൂനതകൾ ധാരാളമുണ്ടെന്നും ജൈവവൈവിദ്ധ്യപഠനത്തിന്‌ അവർ സ്വീകരിച്ച മാർഗ്ഗം തെറ്റാണെന്നും ആരോപിച്ച്‌ വിദ്യുച്ഛക്തി ബോർഡ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ്‌ പാനൽ നിർദ്ദേശിച്ച ഏജൻസികളുമായി കൺസൾട്ടന്റുമാർ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
5. മേൽപ്പറഞ്ഞ കൺസൾട്ടൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ ന്യൂനതകൾ ധാരാളമുണ്ടെന്നും ജൈവവൈവിദ്ധ്യപഠനത്തിന്‌ അവർ സ്വീകരിച്ച മാർഗ്ഗം തെറ്റാണെന്നും ആരോപിച്ച്‌ വിദ്യുച്ഛക്തി ബോർഡ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ്‌ പാനൽ നിർദ്ദേശിച്ച ഏജൻസികളുമായി കൺസൾട്ടന്റുമാർ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
6. എന്തായിരുന്നാലും 10-2-2005 ന്‌ വിദ്യുച്ഛക്തി ബോർഡിന്‌ പരിസ്ഥിതി-വനം മന്ത്രാലയം വീണ്ടും ക്ലിയറൻസ്‌ നൽകി. ഇതിനെതിരെ ആതിരപ്പിള്ളി ഗ്രാമപഞ്ചായത്തും നിർദ്ദിഷ്‌ട അണക്കെട്ടുവന്നാൽ ഏറ്റവും ദുരിതമനുഭവിക്കേണ്ടി വരുന്ന കാടർ ഗിരിജനങ്ങളും ചേർന്ന്‌ പൊതു താത്‌പര്യഹർജി ഫയൽചെയ്‌തു. ഇതിന്‌ അടിസ്ഥാനമായി പറഞ്ഞിരുന്നത്‌ രണ്ടാമത്തെ പരിസ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ട്‌ പൊതുജനങ്ങളിൽ നിന്ന്‌ മറച്ചുവെച്ചു എന്നും ഇതിന്മേൽ പൊതു തെളിവെടുപ്പ്‌ നടത്തിയില്ല എന്നുമാണ്‌.
6. എന്തായിരുന്നാലും 10-2-2005 ന്‌ വിദ്യുച്ഛക്തി ബോർഡിന്‌ പരിസ്ഥിതി-വനം മന്ത്രാലയം വീണ്ടും ക്ലിയറൻസ്‌ നൽകി. ഇതിനെതിരെ ആതിരപ്പിള്ളി ഗ്രാമപഞ്ചായത്തും നിർദ്ദിഷ്‌ട അണക്കെട്ടുവന്നാൽ ഏറ്റവും ദുരിതമനുഭവിക്കേണ്ടി വരുന്ന കാടർ ഗിരിജനങ്ങളും ചേർന്ന്‌ പൊതു താത്‌പര്യഹർജി ഫയൽചെയ്‌തു. ഇതിന്‌ അടിസ്ഥാനമായി പറഞ്ഞിരുന്നത്‌ രണ്ടാമത്തെ പരിസ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ട്‌ പൊതുജനങ്ങളിൽ നിന്ന്‌ മറച്ചുവെച്ചു എന്നും ഇതിന്മേൽ പൊതു തെളിവെടുപ്പ്‌ നടത്തിയില്ല എന്നുമാണ്‌.
7. അങ്ങനെ പദ്ധതിക്ക്‌ രണ്ടാമത്‌ നൽകിയ പരിസ്ഥിതി ക്ലിയറൻസ്‌ 23-3- 2006 ൽ ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ റദ്ദാക്കി. വിദ്യുച്ഛക്തി ബോർഡ്‌ തയ്യാറാക്കിയ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ട്‌ പരസ്യപ്പെടുത്തിയശേഷം അതിന്മേൽ പൊതുതെളിവെടുപ്പ്‌ നടത്താൻ കോടതി കേരളസംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിനോട്‌ ആവശ്യപ്പട്ടു.
7. അങ്ങനെ പദ്ധതിക്ക്‌ രണ്ടാമത്‌ നൽകിയ പരിസ്ഥിതി ക്ലിയറൻസ്‌ 23-3- 2006 ൽ ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ റദ്ദാക്കി. വിദ്യുച്ഛക്തി ബോർഡ്‌ തയ്യാറാക്കിയ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ട്‌ പരസ്യപ്പെടുത്തിയശേഷം അതിന്മേൽ പൊതുതെളിവെടുപ്പ്‌ നടത്താൻ കോടതി കേരളസംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിനോട്‌ ആവശ്യപ്പട്ടു.
8. അങ്ങനെ നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത അണക്കെട്ടിനെ സംബന്ധിച്ച രണ്ടാമത്തെ പൊതുതെളിവെടുപ്പ്‌ 15.6.2006 ൽ ചാലക്കുടിയിൽ നടത്തി. ചാലക്കുടിപുഴ സംരക്ഷണസമിതി പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച നിവേദനത്തിൽ പറയുന്നത്‌ പൊതുതെളിവെടുപ്പിൽ പങ്കെടുത്ത 1200 ലധികം പേരിൽ ആരും തന്നെ പദ്ധതിയെ അനുകൂലിച്ച്‌ സംസാരിച്ചിരുന്നില്ലെന്നാണ്‌. പൊതു തെളിവെടുപ്പ്‌ പാനലിന്‌ സമർപ്പിച്ച 252 നിവേദനങ്ങളിൽ പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അനുപാതം 1:9 ആണ്‌. പൊതുതെളിവെടുപ്പ്‌ ചാനലിന്റെ മിനിട്ട്‌സ്‌ ഏകകണ്‌ഠമായിരുന്നില്ലെന്നും പാനലിലെ 5 പേരിൽ 3 പേരും പദ്ധതിയെ എതിർത്തുവെന്നും, ഇതിൽ 2 പേർ അണക്കെട്ട്‌ നിർമ്മാണത്തിന്റെ കെടുതികൾ നേരിട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ പ്രതിനിധികളായ ആതിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാണെന്നും സംരക്ഷണ സമിതിയുടെ നിവേദനത്തിൽ വ്യക്തമാക്കുന്നു.
8. അങ്ങനെ നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത അണക്കെട്ടിനെ സംബന്ധിച്ച രണ്ടാമത്തെ പൊതുതെളിവെടുപ്പ്‌ 15.6.2006 ൽ ചാലക്കുടിയിൽ നടത്തി. ചാലക്കുടിപുഴ സംരക്ഷണസമിതി പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച നിവേദനത്തിൽ പറയുന്നത്‌ പൊതുതെളിവെടുപ്പിൽ പങ്കെടുത്ത 1200 ലധികം പേരിൽ ആരും തന്നെ പദ്ധതിയെ അനുകൂലിച്ച്‌ സംസാരിച്ചിരുന്നില്ലെന്നാണ്‌. പൊതു തെളിവെടുപ്പ്‌ പാനലിന്‌ സമർപ്പിച്ച 252 നിവേദനങ്ങളിൽ പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അനുപാതം 1:9 ആണ്‌. പൊതുതെളിവെടുപ്പ്‌ ചാനലിന്റെ മിനിട്ട്‌സ്‌ ഏകകണ്‌ഠമായിരുന്നില്ലെന്നും പാനലിലെ 5 പേരിൽ 3 പേരും പദ്ധതിയെ എതിർത്തുവെന്നും, ഇതിൽ 2 പേർ അണക്കെട്ട്‌ നിർമ്മാണത്തിന്റെ കെടുതികൾ നേരിട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ പ്രതിനിധികളായ ആതിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാണെന്നും സംരക്ഷണ സമിതിയുടെ നിവേദനത്തിൽ വ്യക്തമാക്കുന്നു.
9. പദ്ധതിക്കെതിരായ ജനരോഷം വീണ്ടും ഉയർന്നു. തുടർന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച അഞ്ചംഗപരിസ്ഥിതി അവലോകന സമിതി, ഡാം സൈറ്റും അനുബന്ധ പ്രദേശങ്ങളും സന്ദർശിക്കുകയും പദ്ധതിയെ എതിർക്കുന്നവരുമായും വിദ്യുച്ഛക്തി ബോർഡ്‌ ഉദ്യോഗസ്ഥരുമായും 2007 ഏപ്രിലിൽ ചാലക്കുടിയിൽ വെച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു. അടുത്ത ദിവസം തൃശൂർ ടൗൺ ഹാളിൽ ഇവർ ഒരു പൊതുതെളിവെടുപ്പും നടത്തി. അന്നത്തെ വിദ്യുച്ഛക്തി ബോർഡ്‌ ചെയർമാനും ഇതിൽ സംബന്ധിച്ചു. പദ്ധതിയെ എതിർക്കുന്നവരിൽ നിന്ന്‌ അതിനുള്ള വ്യക്തമായ കാരണങ്ങൾ അന്വേഷിക്കാതെ കമ്മിറ്റി മറ്റൊരു പൊതുതെളിവെടുപ്പ്‌ നടത്തുകയാണ്‌ ചെയ്‌തത്‌.
9. പദ്ധതിക്കെതിരായ ജനരോഷം വീണ്ടും ഉയർന്നു. തുടർന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച അഞ്ചംഗപരിസ്ഥിതി അവലോകന സമിതി, ഡാം സൈറ്റും അനുബന്ധ പ്രദേശങ്ങളും സന്ദർശിക്കുകയും പദ്ധതിയെ എതിർക്കുന്നവരുമായും വിദ്യുച്ഛക്തി ബോർഡ്‌ ഉദ്യോഗസ്ഥരുമായും 2007 ഏപ്രിലിൽ ചാലക്കുടിയിൽ വെച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു. അടുത്ത ദിവസം തൃശൂർ ടൗൺ ഹാളിൽ ഇവർ ഒരു പൊതുതെളിവെടുപ്പും നടത്തി. അന്നത്തെ വിദ്യുച്ഛക്തി ബോർഡ്‌ ചെയർമാനും ഇതിൽ സംബന്ധിച്ചു. പദ്ധതിയെ എതിർക്കുന്നവരിൽ നിന്ന്‌ അതിനുള്ള വ്യക്തമായ കാരണങ്ങൾ അന്വേഷിക്കാതെ കമ്മിറ്റി മറ്റൊരു പൊതുതെളിവെടുപ്പ്‌ നടത്തുകയാണ്‌ ചെയ്‌തത്‌.
10. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി-വനം മന്ത്രാലയത്തിലെ നദീതട പദ്ധതികൾക്കായുള്ള വിദഗ്‌ദസമിതി 18/7/2007ൽ പദ്ധതിക്ക്‌ വീണ്ടും ക്ലിയറൻസ്‌ നൽകി.
10. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി-വനം മന്ത്രാലയത്തിലെ നദീതട പദ്ധതികൾക്കായുള്ള വിദഗ്‌ദസമിതി 18/7/2007ൽ പദ്ധതിക്ക്‌ വീണ്ടും ക്ലിയറൻസ്‌ നൽകി.
11. വീണ്ടും ഇതിനെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്യപ്പെട്ടു. കാടർ ഗിരിവർഗ്ഗക്കാരുടെ പ്രതിനിധിയായ ശ്രീമതി ഗീതയും ഒരു ഹൈഡ്രോളജി എഞ്ചിനീയറായ ശ്രീ. സി.ജി. മധുസൂദനനും ആണ്‌ ഹർജികൾ ഫയൽ ചെയ്‌ത്‌. പരിസ്ഥിതി, ജൈവ വൈവിദ്ധ്യപ്രശ്‌നവും അത്‌ അവരുടെ ജീവിത സംവിധാനത്തിൽ സൃഷ്‌ടിച്ചേക്കാവുന്ന ആഘാതവുമാണ്‌ ശ്രീമതി ഗീത ചോദ്യം ചെയ്‌തത്‌. ശ്രീ.മധുസൂദനൻ ഉന്നയിച്ച പ്രശ്‌നം പരിസ്ഥിതി ആഘാത അപഗ്രഥനവും അതിനായി ഉപയോഗിച്ച ഹൈഡ്രോളജിക്കൽ ഡാറ്റാബേസിന്റെ സാധുതയുമാണ്‌.
11. വീണ്ടും ഇതിനെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്യപ്പെട്ടു. കാടർ ഗിരിവർഗ്ഗക്കാരുടെ പ്രതിനിധിയായ ശ്രീമതി ഗീതയും ഒരു ഹൈഡ്രോളജി എഞ്ചിനീയറായ ശ്രീ. സി.ജി. മധുസൂദനനും ആണ്‌ ഹർജികൾ ഫയൽ ചെയ്‌ത്‌. പരിസ്ഥിതി, ജൈവ വൈവിദ്ധ്യപ്രശ്‌നവും അത്‌ അവരുടെ ജീവിത സംവിധാനത്തിൽ സൃഷ്‌ടിച്ചേക്കാവുന്ന ആഘാതവുമാണ്‌ ശ്രീമതി ഗീത ചോദ്യം ചെയ്‌തത്‌. ശ്രീ.മധുസൂദനൻ ഉന്നയിച്ച പ്രശ്‌നം പരിസ്ഥിതി ആഘാത അപഗ്രഥനവും അതിനായി ഉപയോഗിച്ച ഹൈഡ്രോളജിക്കൽ ഡാറ്റാബേസിന്റെ സാധുതയുമാണ്‌.
12. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്‌ ഈ പ്രശ്‌നം വിശദമായി ചർച്ചചെയ്യുകയും ആ മേഖലയിലെ സമ്പന്നമായ ജൈവവൈവിദ്ധ്യം കണക്കിലെടുത്ത്‌ പദ്ധതിക്കെതിരായ തീരുമാനം കൈകൊള്ളുകയും വിദ്യുച്ഛക്തിബോർഡിനെ പ്രതിചേർത്ത്‌ കേരളഹൈക്കോടതിൽ സത്യവാങ്‌മൂലം ഫയൽ ചെയ്യുകയും ചെയ്‌തു.
12. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്‌ ഈ പ്രശ്‌നം വിശദമായി ചർച്ചചെയ്യുകയും ആ മേഖലയിലെ സമ്പന്നമായ ജൈവവൈവിദ്ധ്യം കണക്കിലെടുത്ത്‌ പദ്ധതിക്കെതിരായ തീരുമാനം കൈകൊള്ളുകയും വിദ്യുച്ഛക്തിബോർഡിനെ പ്രതിചേർത്ത്‌ കേരളഹൈക്കോടതിൽ സത്യവാങ്‌മൂലം ഫയൽ ചെയ്യുകയും ചെയ്‌തു.
13. ഹൈക്കോടതിയിലെ 2 ഡിവിഷൻ ബഞ്ച്‌ 2008 ലും 2009ലും രണ്ട്‌ പ്രാവശ്യം കേസ്‌ കേട്ടു. വിധിക്കായി കാത്തിരിക്കുന്നു.
13. ഹൈക്കോടതിയിലെ 2 ഡിവിഷൻ ബഞ്ച്‌ 2008 ലും 2009ലും രണ്ട്‌ പ്രാവശ്യം കേസ്‌ കേട്ടു. വിധിക്കായി കാത്തിരിക്കുന്നു.
14. ഈ പദ്ധതിക്കായി കേരള സർക്കാരിൽ നിന്നുയരുന്ന സമ്മർദ്ദം മൂലം പശ്ചിമഘട്ടത്തിലെ മറ്റ്‌ ചില പദ്ധതികൾക്കൊപ്പം ഇതുകൂടി പരിശോധിച്ച്‌ ശുപാർശ നൽകാൻ പശ്ചിമഘട്ട പരിസ്ഥിതി സമിതിയോട്‌ പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കയാണ്‌.
14. ഈ പദ്ധതിക്കായി കേരള സർക്കാരിൽ നിന്നുയരുന്ന സമ്മർദ്ദം മൂലം പശ്ചിമഘട്ടത്തിലെ മറ്റ്‌ ചില പദ്ധതികൾക്കൊപ്പം ഇതുകൂടി പരിശോധിച്ച്‌ ശുപാർശ നൽകാൻ പശ്ചിമഘട്ട പരിസ്ഥിതി സമിതിയോട്‌ പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കയാണ്‌.


'''സന്ദർശനങ്ങളും കൂടിയാലോചനകളും
'''
1. പശ്ചിമഘട്ട സമിതി 2011 ജനുവരി 29 ന്‌ നിർദ്ദിഷ്‌ട ഡാം സൈറ്റും ജലാശയമേഖലയും, പൊകലപ്പാറയിലെയും വാഴച്ചാലിലെയും ഗിരിവർഗ്ഗ കേന്ദ്രങ്ങളും അവയുടെ സമീപപ്രദേശങ്ങളും തുമ്പൂർമുഴി മേജർ ഇറിഗേഷൻ പ്രോജക്‌ടും സന്ദർശിച്ചു. കാടർ ഗിരിവർഗ്ഗക്കാരുടെ പ്രതിനിധികളുമായും ആതിരപ്പിള്ളി പഞ്ചായത്ത്‌ അധികൃതരുമായും സമിതിയുടെപത്രക്കുറിപ്പുകണ്ട്‌ എത്തിയ പൊതുജനങ്ങളുമായും സമിതി ചർച്ചകൾ നടത്തി.
1. പശ്ചിമഘട്ട സമിതി 2011 ജനുവരി 29 ന്‌ നിർദ്ദിഷ്‌ട ഡാം സൈറ്റും ജലാശയമേഖലയും, പൊകലപ്പാറയിലെയും വാഴച്ചാലിലെയും ഗിരിവർഗ്ഗ കേന്ദ്രങ്ങളും അവയുടെ സമീപപ്രദേശങ്ങളും തുമ്പൂർമുഴി മേജർ ഇറിഗേഷൻ പ്രോജക്‌ടും സന്ദർശിച്ചു. കാടർ ഗിരിവർഗ്ഗക്കാരുടെ പ്രതിനിധികളുമായും ആതിരപ്പിള്ളി പഞ്ചായത്ത്‌ അധികൃതരുമായും സമിതിയുടെപത്രക്കുറിപ്പുകണ്ട്‌ എത്തിയ പൊതുജനങ്ങളുമായും സമിതി ചർച്ചകൾ നടത്തി.
2. ഇതിനപുറമേ സമിതി വിപുലമായ ഒരു സാങ്കേതിക സംവാദവും സംഘടിപ്പിച്ചു. വിദ്യുച്ഛക്തിബോർഡ്‌ ചാലക്കുടിപുഴ സംരക്ഷണസമിതി, നദി ഗവേഷണകേന്ദ്രം, കേരള ശാസ്‌ത്രസാഹിത്യപരിഷത്‌, കേരള വനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌, പ്രകൃതി സംരക്ഷണ ഫൗണ്ടേഷൻ, ജലസേചനം, ഗിരിവർഗ്ഗവികസനം, വനം-വന്യജീവി, ടൂറിസം വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റിട്ടയർ ചെയ്‌ത വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, വനംസംരക്ഷണസമിതി, വിദ്യുച്ഛക്തിബോർഡ്‌ ആഫീസേഴ്‌സ്‌ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള വിദഗ്‌ധർ തുടങ്ങിയവർ ഇതിൽ സംബന്ധിച്ചു. വാസ്‌തവത്തിൽ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ആദ്യആശയ സംവാദമായിരുന്നു ഇത്‌.
2. ഇതിനപുറമേ സമിതി വിപുലമായ ഒരു സാങ്കേതിക സംവാദവും സംഘടിപ്പിച്ചു. വിദ്യുച്ഛക്തിബോർഡ്‌ ചാലക്കുടിപുഴ സംരക്ഷണസമിതി, നദി ഗവേഷണകേന്ദ്രം, കേരള ശാസ്‌ത്രസാഹിത്യപരിഷത്‌, കേരള വനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌, പ്രകൃതി സംരക്ഷണ ഫൗണ്ടേഷൻ, ജലസേചനം, ഗിരിവർഗ്ഗവികസനം, വനം-വന്യജീവി, ടൂറിസം വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റിട്ടയർ ചെയ്‌ത വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, വനംസംരക്ഷണസമിതി, വിദ്യുച്ഛക്തിബോർഡ്‌ ആഫീസേഴ്‌സ്‌ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള വിദഗ്‌ധർ തുടങ്ങിയവർ ഇതിൽ സംബന്ധിച്ചു. വാസ്‌തവത്തിൽ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ആദ്യആശയ സംവാദമായിരുന്നു ഇത്‌.
3. ചർച്ചയിൽ പങ്കെടുത്ത എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി രേഖപ്പെടുത്തി. കൂടുതായി ഏതെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ അത്‌ ചെയർമാന്‌ ഇ മെയിൽ/പോസ്റ്റ്‌ ആയി നൽകാനും ചെയർമാൻ അഭ്യർത്ഥിച്ചു.
3. ചർച്ചയിൽ പങ്കെടുത്ത എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി രേഖപ്പെടുത്തി. കൂടുതായി ഏതെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ അത്‌ ചെയർമാന്‌ ഇ മെയിൽ/പോസ്റ്റ്‌ ആയി നൽകാനും ചെയർമാൻ അഭ്യർത്ഥിച്ചു.
4. ഗിരിജനങ്ങൾ, ആതിരപ്പിള്ളി പഞ്ചായത്ത്‌, പൊതുജനങ്ങൾ, വിദ്യുച്ഛക്തി ബോർഡിലെ വിദഗ്‌ധർ, സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെ 26- 9-2007 ലെ 14-ാമതു മീറ്റിംഗിന്റെ മിനിട്ട്‌സ്‌, പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ, മൂന്ന്‌ പൊതു തെളിവെടുപ്പുകളുടെ വിശദാംശങ്ങൾ, പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയെ സംബന്ധിച്ചുയർന്ന സംശയങ്ങൾ, വൈദ്യുതി പ്രശ്‌നത്തിനുള്ള മറ്റ്‌ പോംവഴികൾ, കേരള ഹൈക്കോടതി ഉത്തരവുകൾ എന്നിവയിലെല്ലാം വളരെ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സമിതി ചുവടെ പറയുന്ന നിഗമനങ്ങളിലെത്തുന്നു.
4. ഗിരിജനങ്ങൾ, ആതിരപ്പിള്ളി പഞ്ചായത്ത്‌, പൊതുജനങ്ങൾ, വിദ്യുച്ഛക്തി ബോർഡിലെ വിദഗ്‌ധർ, സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെ 26- 9-2007 ലെ 14-ാമതു മീറ്റിംഗിന്റെ മിനിട്ട്‌സ്‌, പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ, മൂന്ന്‌ പൊതു തെളിവെടുപ്പുകളുടെ വിശദാംശങ്ങൾ, പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയെ സംബന്ധിച്ചുയർന്ന സംശയങ്ങൾ, വൈദ്യുതി പ്രശ്‌നത്തിനുള്ള മറ്റ്‌ പോംവഴികൾ, കേരള ഹൈക്കോടതി ഉത്തരവുകൾ എന്നിവയിലെല്ലാം വളരെ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സമിതി ചുവടെ പറയുന്ന നിഗമനങ്ങളിലെത്തുന്നു.
'''
ജൈവവൈവിദ്ധ്യം'''


1. അപൂർവ്വ നദീതീര വനജൈവവ്യവസ്ഥ : ചാലക്കുടിപുഴയിലെ നദീതീര വന ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും കേരളത്തിൽ അത്യപൂർവ്വമാണ്‌.
1. അപൂർവ്വ നദീതീര വനജൈവവ്യവസ്ഥ : ചാലക്കുടിപുഴയിലെ നദീതീര വന ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും കേരളത്തിൽ അത്യപൂർവ്വമാണ്‌.
2. ജൈവ വ്യവസ്ഥയിലെ തദ്ദേശീയത (endemism) : നിർദ്ദിഷ്‌ട ഡാം സൈറ്റിൽ നദീതീര വന ജൈവവ്യവസ്ഥയിൽ ഇവിടെ മാത്രം കാണുന്നതും അത്യപൂർവവുമായ 155 ഇനം സസ്യങ്ങളും RET (Rare, Endangered and Threatened) വിഭാഗത്തിൽ ഉൾപ്പെടുന്ന 33 ഇനം സസ്യങ്ങളും ഉണ്ട്‌.
2. ജൈവ വ്യവസ്ഥയിലെ തദ്ദേശീയത (endemism) : നിർദ്ദിഷ്‌ട ഡാം സൈറ്റിൽ നദീതീര വന ജൈവവ്യവസ്ഥയിൽ ഇവിടെ മാത്രം കാണുന്നതും അത്യപൂർവവുമായ 155 ഇനം സസ്യങ്ങളും RET (Rare, Endangered and Threatened) വിഭാഗത്തിൽ ഉൾപ്പെടുന്ന 33 ഇനം സസ്യങ്ങളും ഉണ്ട്‌.
3. തദ്ദേശീയ ഇനങ്ങളുടെ സമ്പന്നത : പദ്ധതി പ്രദേശം തദ്ദേശീയമായ (endemic) നിരവധി അപൂർവ്വ സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്‌. 21% സസ്യങ്ങളും (508 ഇനങ്ങളിൽ) 16% ചിത്രശലഭങ്ങളും (54ൽ), 53% ഉഭയജീവികളും (17ൽ), 21 %ഉരഗങ്ങളും (19ൽ), 13% പക്ഷികളും (98) ൽ, 14% സസ്‌തനികളും (22ൽ) ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
3. തദ്ദേശീയ ഇനങ്ങളുടെ സമ്പന്നത : പദ്ധതി പ്രദേശം തദ്ദേശീയമായ (endemic) നിരവധി അപൂർവ്വ സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്‌. 21% സസ്യങ്ങളും (508 ഇനങ്ങളിൽ) 16% ചിത്രശലഭങ്ങളും (54ൽ), 53% ഉഭയജീവികളും (17ൽ), 21 %ഉരഗങ്ങളും (19ൽ), 13% പക്ഷികളും (98) ൽ, 14% സസ്‌തനികളും (22ൽ) ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
4. Syzygium occidentalis, Atuna Travancorica എന്നീ വംശനാശം നേരിടുന്ന നദീതടവൃക്ഷങ്ങൾ ഇവിടെയുണ്ട്‌.
4. Syzygium occidentalis, Atuna Travancorica എന്നീ വംശനാശം നേരിടുന്ന നദീതടവൃക്ഷങ്ങൾ ഇവിടെയുണ്ട്‌.
5. കേരളത്തിലെ അപൂർവ്വ ഇനം സസ്യങ്ങൾ : Gymnema Khandalense, Lagenandra nairii എന്നീ സസ്യങ്ങൾ കേരളത്തിൽ ആതിരപ്പള്ളിയിൽ മാത്രമേ ഉള്ളൂ.
5. കേരളത്തിലെ അപൂർവ്വ ഇനം സസ്യങ്ങൾ : Gymnema Khandalense, Lagenandra nairii എന്നീ സസ്യങ്ങൾ കേരളത്തിൽ ആതിരപ്പള്ളിയിൽ മാത്രമേ ഉള്ളൂ.
6. ആവാസകേന്ദ്രങ്ങളുടെ തുടർച്ച : വാഴച്ചാൽ-ആതിരപ്പള്ളി മേഖലയിലെ നദീതീരകാടുകൾ താഴ്‌ന്ന - ഉയർന്ന തലങ്ങളിലുള്ള ആവാസകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
6. ആവാസകേന്ദ്രങ്ങളുടെ തുടർച്ച : വാഴച്ചാൽ-ആതിരപ്പള്ളി മേഖലയിലെ നദീതീരകാടുകൾ താഴ്‌ന്ന - ഉയർന്ന തലങ്ങളിലുള്ള ആവാസകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
7. ഉയർന്ന സംരക്ഷണമൂല്യം : പോണ്ടിച്ചേരിയിലെ ഫ്രഞ്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ കേരളത്തിനുവേണ്ടി തയ്യാറാക്കിയ ജൈവവൈവിധ്യ സംരക്ഷണതന്ത്രവും കർമ്മപദ്ധതിയും അനുസരിച്ച്‌ വാഴച്ചാലിന്റെ (പദ്ധതിപ്രദേശം) സംരക്ഷണ മൂല്യം 75% ത്തോളം ഉയർന്നതാണ്‌. കേരളവനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌ നടത്തിയ പഠന പ്രകാരം വളരെ ഉയർന്ന ജൈവവൈവിദ്ധ്യമൂല്യമുള്ള പ്രദേശമാണ്‌ വാഴച്ചാൽ. വളരെ വിശദമായ ഒരു ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ പ്ലാനും ഈ പ്രദേശത്തിനായി ഇൻസ്റ്റിറ്റിയൂട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌.
7. ഉയർന്ന സംരക്ഷണമൂല്യം : പോണ്ടിച്ചേരിയിലെ ഫ്രഞ്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ കേരളത്തിനുവേണ്ടി തയ്യാറാക്കിയ ജൈവവൈവിധ്യ സംരക്ഷണതന്ത്രവും കർമ്മപദ്ധതിയും അനുസരിച്ച്‌ വാഴച്ചാലിന്റെ (പദ്ധതിപ്രദേശം) സംരക്ഷണ മൂല്യം 75% ത്തോളം ഉയർന്നതാണ്‌. കേരളവനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌ നടത്തിയ പഠന പ്രകാരം വളരെ ഉയർന്ന ജൈവവൈവിദ്ധ്യമൂല്യമുള്ള പ്രദേശമാണ്‌ വാഴച്ചാൽ. വളരെ വിശദമായ ഒരു ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ പ്ലാനും ഈ പ്രദേശത്തിനായി ഇൻസ്റ്റിറ്റിയൂട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌.
8. പക്ഷിസംരക്ഷണം : (i) കേരളത്തിൽ കണ്ടെത്തിയിട്ടുള്ള 486 ഇനം പക്ഷികളിൽ 234 എണ്ണവും വാഴച്ചാൽ-ആതിരപ്പിള്ളി മേഖലയിലാണുള്ളത്‌. (ii) കേരളത്തിൽ കാണുന്ന 4 ഇനം ഹോൺബില്ലുകളും (മലബാർ ഗ്രേ ഹോൺബിൽ, ഗ്രേ ഹോൺബിൽ, മലബാർ പൈട്‌ ഹോൺബിൽ, ഗ്രേറ്റ്‌ ഇന്ത്യൻ ഹോൺബിൽ) ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിൽ ഉണ്ട്‌. (iii) മലബാർ പൈട്‌ ഹോൺബില്ലിന്റെ വംശവർദ്ധനവ്‌ നടക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ കേരളത്തിലുള്ളത്‌. അതിൽ ഒന്ന്‌ ആതിരപ്പിള്ളിയിലെ നദീതീരകാടുകളും മറ്റൊന്ന്‌ ആറളം വന്യമൃഗസങ്കേതവുമാണ്‌. (iv) പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയമായ 16 ഇനം പക്ഷികളിൽ 12 ഇനവും ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിലുണ്ട്‌.
8. പക്ഷിസംരക്ഷണം : (i) കേരളത്തിൽ കണ്ടെത്തിയിട്ടുള്ള 486 ഇനം പക്ഷികളിൽ 234 എണ്ണവും വാഴച്ചാൽ-ആതിരപ്പിള്ളി മേഖലയിലാണുള്ളത്‌. (ii) കേരളത്തിൽ കാണുന്ന 4 ഇനം ഹോൺബില്ലുകളും (മലബാർ ഗ്രേ ഹോൺബിൽ, ഗ്രേ ഹോൺബിൽ, മലബാർ പൈട്‌ ഹോൺബിൽ, ഗ്രേറ്റ്‌ ഇന്ത്യൻ ഹോൺബിൽ) ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിൽ ഉണ്ട്‌. (iii) മലബാർ പൈട്‌ ഹോൺബില്ലിന്റെ വംശവർദ്ധനവ്‌ നടക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ കേരളത്തിലുള്ളത്‌. അതിൽ ഒന്ന്‌ ആതിരപ്പിള്ളിയിലെ നദീതീരകാടുകളും മറ്റൊന്ന്‌ ആറളം വന്യമൃഗസങ്കേതവുമാണ്‌. (iv) പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയമായ 16 ഇനം പക്ഷികളിൽ 12 ഇനവും ആതിരപ്പിള്ളി-വാഴച്ചാൽ മേഖലയിലുണ്ട്‌.
9. പ്രധാന പക്ഷികേന്ദ്രം : വാഴച്ചാൽ-ഷോളയാർ മേഖലയെ 1995 ൽ തന്നെ ആഗോളാടിസ്ഥാനത്തിൽ പ്രമുഖപക്ഷി കേന്ദ്രമായി കേംബ്രിഡ്‌ജിലെ ബേർഡ്‌ ലൈഫ്‌ ഇന്റർനാഷണൽ തെരഞ്ഞെടുത്തിട്ടുള്ളതാണ്‌.
9. പ്രധാന പക്ഷികേന്ദ്രം : വാഴച്ചാൽ-ഷോളയാർ മേഖലയെ 1995 ൽ തന്നെ ആഗോളാടിസ്ഥാനത്തിൽ പ്രമുഖപക്ഷി കേന്ദ്രമായി കേംബ്രിഡ്‌ജിലെ ബേർഡ്‌ ലൈഫ്‌ ഇന്റർനാഷണൽ തെരഞ്ഞെടുത്തിട്ടുള്ളതാണ്‌.
10. ഉയർന്ന മത്സ്യവൈവിദ്ധ്യം : കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മത്സ്യങ്ങളിൽ 104 ഇനങ്ങൾ ചാലക്കുടി പുഴയിലുണ്ട്‌. ഇവയിൽ കടുത്ത വംശനാശഭീഷണി നേരിടുന്ന 9 ഇനങ്ങളും, വംശനാശഭീഷണിയുള്ള 22 ഇനങ്ങളും ഉൾപ്പെടുന്നു.
10. ഉയർന്ന മത്സ്യവൈവിദ്ധ്യം : കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മത്സ്യങ്ങളിൽ 104 ഇനങ്ങൾ ചാലക്കുടി പുഴയിലുണ്ട്‌. ഇവയിൽ കടുത്ത വംശനാശഭീഷണി നേരിടുന്ന 9 ഇനങ്ങളും, വംശനാശഭീഷണിയുള്ള 22 ഇനങ്ങളും ഉൾപ്പെടുന്നു.
11. ചാലക്കുടിയിൽ മാത്രമുള്ള മത്സ്യങ്ങൾ : കേരളത്തിന്റെ മത്സ്യസമ്പത്തിനെ പറ്റിയുള്ള പഠനത്തിൽ കണ്ട 210 ഇനം ശുദ്ധജലമത്സ്യങ്ങളിൽ 23 ഇനങ്ങൾ ചാലക്കുടിപുഴയിൽ മാത്രമുള്ളവയാണ്‌.
11. ചാലക്കുടിയിൽ മാത്രമുള്ള മത്സ്യങ്ങൾ : കേരളത്തിന്റെ മത്സ്യസമ്പത്തിനെ പറ്റിയുള്ള പഠനത്തിൽ കണ്ട 210 ഇനം ശുദ്ധജലമത്സ്യങ്ങളിൽ 23 ഇനങ്ങൾ ചാലക്കുടിപുഴയിൽ മാത്രമുള്ളവയാണ്‌.
12. പുതിയ മത്സ്യ ഇനങ്ങൾ : പുതുതായി കണ്ടെത്തിയിട്ടുള്ള 5 ഇനം മത്സ്യങ്ങൾ Osteochilichthys longidorsalis, Travancoria elongata Horabagrus nigrocollaris, Puntius chalakudiensis, Salarias reticulatus ഇതാദ്യമായി ചാലക്കുടിപുഴയിൽ കണ്ടെത്തിയിട്ടുണ്ട്‌.
12. പുതിയ മത്സ്യ ഇനങ്ങൾ : പുതുതായി കണ്ടെത്തിയിട്ടുള്ള 5 ഇനം മത്സ്യങ്ങൾ Osteochilichthys longidorsalis, Travancoria elongata Horabagrus nigrocollaris, Puntius chalakudiensis, Salarias reticulatus ഇതാദ്യമായി ചാലക്കുടിപുഴയിൽ കണ്ടെത്തിയിട്ടുണ്ട്‌.
13. അത്യപൂർവ്വ മത്സ്യ ഇനം : ചാലക്കുടിപുഴയിൽ മാത്രം കാണുന്ന അത്യപൂർവ്വ മത്സ്യഇനമായ Osteochilichthys longidodrsalis ന്റെ എണ്ണം കഴിഞ്ഞ രണ്ട്‌ ദശകത്തിനുള്ളളിൽ 99 %വും നശിച്ചുകഴിഞ്ഞു.
13. അത്യപൂർവ്വ മത്സ്യ ഇനം : ചാലക്കുടിപുഴയിൽ മാത്രം കാണുന്ന അത്യപൂർവ്വ മത്സ്യഇനമായ Osteochilichthys longidodrsalis ന്റെ എണ്ണം കഴിഞ്ഞ രണ്ട്‌ ദശകത്തിനുള്ളളിൽ 99 %വും നശിച്ചുകഴിഞ്ഞു.
14. പദ്ധതി പ്രദേശത്തെ മത്സ്യബാഹുല്യം : ചാലക്കുടി പുഴയിലുള്ള 99 ഇനം മത്സ്യങ്ങളിൽ 68 ഇനവും കാണുന്നത്‌ പദ്ധതിപ്രദേശത്താണെന്ന്‌ പഠനം വ്യക്തമാക്കുന്നു.
14. പദ്ധതി പ്രദേശത്തെ മത്സ്യബാഹുല്യം : ചാലക്കുടി പുഴയിലുള്ള 99 ഇനം മത്സ്യങ്ങളിൽ 68 ഇനവും കാണുന്നത്‌ പദ്ധതിപ്രദേശത്താണെന്ന്‌ പഠനം വ്യക്തമാക്കുന്നു.
15. മത്സ്യ പ്രജനന പ്രദേശം : ആതിരപ്പിള്ളി-വാഴച്ചാൽ മേഖല അനേകം സൂക്ഷ്‌മ ആവാസകേന്ദ്രങ്ങളൊരുക്കി ഒട്ടെല്ലാ മത്സ്യഇനങ്ങൾക്കും അനുയോജ്യമായ വംശവർദ്ധനകേന്ദ്രമായി പ്രവർത്തിക്കുന്നു.
15. മത്സ്യ പ്രജനന പ്രദേശം : ആതിരപ്പിള്ളി-വാഴച്ചാൽ മേഖല അനേകം സൂക്ഷ്‌മ ആവാസകേന്ദ്രങ്ങളൊരുക്കി ഒട്ടെല്ലാ മത്സ്യഇനങ്ങൾക്കും അനുയോജ്യമായ വംശവർദ്ധനകേന്ദ്രമായി പ്രവർത്തിക്കുന്നു.
16. മത്സ്യകുടിയേറ്റം : ചിലയിന മത്സ്യങ്ങൾ പുഴയിൽ ഒഴുക്കിനെതിരെ മുകളിലേക്കും മറ്റുചിലവ താഴേക്കും കുടിയേറി അവയുടെ ജീവിതചംക്രമണം പൂർത്തിയാക്കുന്നു. ആകയാൽ അണക്കെട്ട്‌ നിർമ്മാണം ഇവയുടെ നിലനില്‌പ്‌ പ്രത്യക്ഷത്തിൽ തന്നെ ഇല്ലാതാക്കും.
16. മത്സ്യകുടിയേറ്റം : ചിലയിന മത്സ്യങ്ങൾ പുഴയിൽ ഒഴുക്കിനെതിരെ മുകളിലേക്കും മറ്റുചിലവ താഴേക്കും കുടിയേറി അവയുടെ ജീവിതചംക്രമണം പൂർത്തിയാക്കുന്നു. ആകയാൽ അണക്കെട്ട്‌ നിർമ്മാണം ഇവയുടെ നിലനില്‌പ്‌ പ്രത്യക്ഷത്തിൽ തന്നെ ഇല്ലാതാക്കും.
17. ചാലക്കുടിപുഴ മത്സ്യസങ്കേതം : പുഴയിലെ സമ്പന്നമായ മത്സ്യവൈവിദ്ധ്യവും മേല്‌പറഞ്ഞ പ്രാധാന്യങ്ങളും കണക്കിലെടുത്ത്‌ ചാലക്കുടി പുഴയെ, മത്സ്യജനിതക സ്രോതസ്സുകൾക്കായുള്ള ദേശീയ ബ്യൂറോ ഒരു മത്സ്യ സങ്കേതമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്‌തിരിക്കയാണ്‌.
17. ചാലക്കുടിപുഴ മത്സ്യസങ്കേതം : പുഴയിലെ സമ്പന്നമായ മത്സ്യവൈവിദ്ധ്യവും മേല്‌പറഞ്ഞ പ്രാധാന്യങ്ങളും കണക്കിലെടുത്ത്‌ ചാലക്കുടി പുഴയെ, മത്സ്യജനിതക സ്രോതസ്സുകൾക്കായുള്ള ദേശീയ ബ്യൂറോ ഒരു മത്സ്യ സങ്കേതമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്‌തിരിക്കയാണ്‌.
18. ഉഭയജീവികളുടെ സൂക്ഷ്‌മവാസസ്ഥലം : ടോറന്റ്‌ തവളയെപോലെ വെള്ളം കയറിക്കിടക്കുന്ന പൊത്തുകളിലും മറ്റും ജീവിക്കുന്ന ചില ഉഭയജീവികൾക്ക്‌ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ അവയുടെ വാസസ്ഥലം നഷ്‌ടപ്പെടും. ടോറന്റ്‌ തവള (Micrixalus saxicolus) പദ്ധതി വഴി മുങ്ങിപ്പോകുന്ന ഉരുണ്ട പാറക്കല്ലുകൾക്കിടയിൽ്‌ മാത്രമാണ്‌ കാണുന്നത്‌.
18. ഉഭയജീവികളുടെ സൂക്ഷ്‌മവാസസ്ഥലം : ടോറന്റ്‌ തവളയെപോലെ വെള്ളം കയറിക്കിടക്കുന്ന പൊത്തുകളിലും മറ്റും ജീവിക്കുന്ന ചില ഉഭയജീവികൾക്ക്‌ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ അവയുടെ വാസസ്ഥലം നഷ്‌ടപ്പെടും. ടോറന്റ്‌ തവള (Micrixalus saxicolus) പദ്ധതി വഴി മുങ്ങിപ്പോകുന്ന ഉരുണ്ട പാറക്കല്ലുകൾക്കിടയിൽ്‌ മാത്രമാണ്‌ കാണുന്നത്‌.
19. എലിഫന്റ്‌ റിസർവ്വ്‌ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം `പ്രോജക്‌ട്‌ എലിഫന്റ്‌' ആയി നിർണ്ണയിച്ചിട്ടുള്ള എലിഫന്റ്‌്‌ റിസർവ്വ്‌- 9 ൽ ഉൾപ്പെടുന്നതാണ്‌ ഈ പദ്ധതി പ്രദേശം മുഴുവൻ.
19. എലിഫന്റ്‌ റിസർവ്വ്‌ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം `പ്രോജക്‌ട്‌ എലിഫന്റ്‌' ആയി നിർണ്ണയിച്ചിട്ടുള്ള എലിഫന്റ്‌്‌ റിസർവ്വ്‌- 9 ൽ ഉൾപ്പെടുന്നതാണ്‌ ഈ പദ്ധതി പ്രദേശം മുഴുവൻ.
20. ആനകളുടെ കുടിയേറ്റപാത : പറമ്പിക്കുളത്തുനിന്ന്‌ പൂയംകുട്ടി വനത്തിലേക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ആനകൾ സഞ്ചരിക്കുന്ന മാർഗ്ഗം പദ്ധതിയുടെ ഫലമായി വെള്ളത്തിനടിയിലാവും.
20. ആനകളുടെ കുടിയേറ്റപാത : പറമ്പിക്കുളത്തുനിന്ന്‌ പൂയംകുട്ടി വനത്തിലേക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ആനകൾ സഞ്ചരിക്കുന്ന മാർഗ്ഗം പദ്ധതിയുടെ ഫലമായി വെള്ളത്തിനടിയിലാവും.
21. സിംഹവാലൻ കുരങ്ങുകൾ : പശ്ചിമഘട്ടത്തിൽ വംശനാശം നേരിടുന്നതും ചില കാടുകളിൽ മാത്രം കാണുന്നതുമായ സിംഹവാലൻകുരങ്ങുകൾ വസിക്കുന്നത്‌ ഈ പുഴക്കരയിലെ കാടുകളിലാണ്‌. 13 എണ്ണമുള്ള ഒരു കൂട്ടമായാണ്‌ ഇവയെ കണ്ടത്‌.
21. സിംഹവാലൻ കുരങ്ങുകൾ : പശ്ചിമഘട്ടത്തിൽ വംശനാശം നേരിടുന്നതും ചില കാടുകളിൽ മാത്രം കാണുന്നതുമായ സിംഹവാലൻകുരങ്ങുകൾ വസിക്കുന്നത്‌ ഈ പുഴക്കരയിലെ കാടുകളിലാണ്‌. 13 എണ്ണമുള്ള ഒരു കൂട്ടമായാണ്‌ ഇവയെ കണ്ടത്‌.
22. മുള ആമകളുടെ വാസസ്ഥലം : വംശനാശഭീഷണി നേരിടുന്ന മുള ആമകൾ കൂടുതലുള്ള ഏകസ്ഥലം ഇതാണ്‌.
22. മുള ആമകളുടെ വാസസ്ഥലം : വംശനാശഭീഷണി നേരിടുന്ന മുള ആമകൾ കൂടുതലുള്ള ഏകസ്ഥലം ഇതാണ്‌.
23. പുഴയോര കാടുകൾക്ക്‌ നാശം : ജൈവവൈവിദ്ധ്യത്താലും തദ്ദേശീയവും അപൂർവ്വവും വംശനാശഭീഷണി നേരിടുന്നവയുമായ സസ്യജീലജാലങ്ങളാലും സമ്പന്നമായ 28.4 ഹെക്‌ടർ പുഴയോരകാടുകളാണ്‌ അണക്കെട്ടും അനുബന്ധപ്രവർത്തനങ്ങളും മൂലം നശിച്ചുപോവുക.
23. പുഴയോര കാടുകൾക്ക്‌ നാശം : ജൈവവൈവിദ്ധ്യത്താലും തദ്ദേശീയവും അപൂർവ്വവും വംശനാശഭീഷണി നേരിടുന്നവയുമായ സസ്യജീലജാലങ്ങളാലും സമ്പന്നമായ 28.4 ഹെക്‌ടർ പുഴയോരകാടുകളാണ്‌ അണക്കെട്ടും അനുബന്ധപ്രവർത്തനങ്ങളും മൂലം നശിച്ചുപോവുക.
24. ചെറിയ ജീവികൾക്ക്‌ നാശം : ജൈവവൈവിദ്ധ്യസമ്പന്നമായ ഈ ആവാസവ്യവസ്ഥയിലെ ചെറിയ ജീവികളുടെ എണ്ണവും വിവരവും രേഖപ്പെടുത്താൻ കാര്യമായ യാതൊരു ക്രമവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ പരിസ്ഥിതി ആഘാത അപഗ്രഥനത്തിലും ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല. പല സവിശേഷതകളുമുള്ള ഈ നദീവ്യവസ്ഥയിലെ സമ്പന്നമായ സൂക്ഷ്‌മ ആവാസവ്യവസ്ഥ ഇതുവരെ കണ്ടെത്താൽ കഴിയാത്ത വർഗ്ഗത്തിൽപെട്ട പ്രത്യേകിച്ച്‌ നട്ടെല്ലില്ലാത്ത ഇനം ജീവികളെ ഇവിടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.
24. ചെറിയ ജീവികൾക്ക്‌ നാശം : ജൈവവൈവിദ്ധ്യസമ്പന്നമായ ഈ ആവാസവ്യവസ്ഥയിലെ ചെറിയ ജീവികളുടെ എണ്ണവും വിവരവും രേഖപ്പെടുത്താൻ കാര്യമായ യാതൊരു ക്രമവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ പരിസ്ഥിതി ആഘാത അപഗ്രഥനത്തിലും ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല. പല സവിശേഷതകളുമുള്ള ഈ നദീവ്യവസ്ഥയിലെ സമ്പന്നമായ സൂക്ഷ്‌മ ആവാസവ്യവസ്ഥ ഇതുവരെ കണ്ടെത്താൽ കഴിയാത്ത വർഗ്ഗത്തിൽപെട്ട പ്രത്യേകിച്ച്‌ നട്ടെല്ലില്ലാത്ത ഇനം ജീവികളെ ഇവിടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.
'''
ആവാസവ്യവസ്ഥയിലെ ആഘാതം'''


1. ആവാസവ്യവസ്ഥ തകിടം മറിക്കും : അണക്കെട്ടിന്റെ നിർമ്മാണം അണയുടെ മുകളിലേക്കും താഴേക്കുമുള്ള നദീതട സംവിധാനത്തിലെ ആവാസവ്യവസ്ഥയെ പാടേ തകിടം മറിക്കും. അതായത്‌ നദി ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥ എന്നതിനേക്കാൾ വെറുമൊരു നീരൊഴുക്കു സംവിധാനമായി അധ:പതിക്കും.
1. ആവാസവ്യവസ്ഥ തകിടം മറിക്കും : അണക്കെട്ടിന്റെ നിർമ്മാണം അണയുടെ മുകളിലേക്കും താഴേക്കുമുള്ള നദീതട സംവിധാനത്തിലെ ആവാസവ്യവസ്ഥയെ പാടേ തകിടം മറിക്കും. അതായത്‌ നദി ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥ എന്നതിനേക്കാൾ വെറുമൊരു നീരൊഴുക്കു സംവിധാനമായി അധ:പതിക്കും.
2. ആവാസവ്യവസ്ഥയ്‌ക്ക്‌ ജലമൊഴുക്ക്‌ അത്യന്താപേക്ഷിതം: നദിയിലെ ജലത്തിന്റെ ഒഴുക്ക്‌ മെയ്‌മാസത്തിൽ കുറഞ്ഞത്‌ 7.26 cumec (cubic meter per second) ആഗസ്റ്റിൽ 229.97 ക്യുമെക്‌ നും മദ്ധ്യേ ഏറിയും കുറഞ്ഞും ഇരിക്കുന്നതിനാലാണ്‌ അനവധി സസ്യജീവജാലങ്ങളുടെ വിളനിലമായി ഈ മേഖല നിലനില്‌ക്കുന്നത്‌.
2. ആവാസവ്യവസ്ഥയ്‌ക്ക്‌ ജലമൊഴുക്ക്‌ അത്യന്താപേക്ഷിതം: നദിയിലെ ജലത്തിന്റെ ഒഴുക്ക്‌ മെയ്‌മാസത്തിൽ കുറഞ്ഞത്‌ 7.26 cumec (cubic meter per second) ആഗസ്റ്റിൽ 229.97 ക്യുമെക്‌ നും മദ്ധ്യേ ഏറിയും കുറഞ്ഞും ഇരിക്കുന്നതിനാലാണ്‌ അനവധി സസ്യജീവജാലങ്ങളുടെ വിളനിലമായി ഈ മേഖല നിലനില്‌ക്കുന്നത്‌.
3. ആവാസ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ : അണക്കെട്ട്‌ നിർമ്മാണത്തിന്‌ നീരൊഴുക്ക്‌ 7.75 ക്യുമെക്‌ ആയി നിജപ്പെടുത്താനാണ്‌ നിർദ്ദേശം. വൈദ്യുതി നിർമ്മാണത്തിനായി വെള്ളം ഇപ്രകാരം വഴിതിരിച്ചുവിടുന്നതു മൂലം ആവസ വ്യവസ്ഥയാകെ താറുമാറാകും. പ്രത്യേകിച്ചും ഡാംസൈറ്റിനും അണക്കെട്ടിലൂടെ ഒഴുകിയെത്തിയ ജലം വീണ്ടും ചാലക്കുടിപുഴയിൽ ചേരുന്ന ഭാഗവും തമ്മിലുള്ള 7.89 കി.മീ. നീളത്തിൽ ഈ മേഖലയിലെ ജലത്തിന്റെ ഒഴുക്ക്‌ വർഷം മുഴുവൻ 7.75 ക്യുമെക്കായി നിയന്ത്രിതപ്പെടുകയും ചെയ്യും.
3. ആവാസ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ : അണക്കെട്ട്‌ നിർമ്മാണത്തിന്‌ നീരൊഴുക്ക്‌ 7.75 ക്യുമെക്‌ ആയി നിജപ്പെടുത്താനാണ്‌ നിർദ്ദേശം. വൈദ്യുതി നിർമ്മാണത്തിനായി വെള്ളം ഇപ്രകാരം വഴിതിരിച്ചുവിടുന്നതു മൂലം ആവസ വ്യവസ്ഥയാകെ താറുമാറാകും. പ്രത്യേകിച്ചും ഡാംസൈറ്റിനും അണക്കെട്ടിലൂടെ ഒഴുകിയെത്തിയ ജലം വീണ്ടും ചാലക്കുടിപുഴയിൽ ചേരുന്ന ഭാഗവും തമ്മിലുള്ള 7.89 കി.മീ. നീളത്തിൽ ഈ മേഖലയിലെ ജലത്തിന്റെ ഒഴുക്ക്‌ വർഷം മുഴുവൻ 7.75 ക്യുമെക്കായി നിയന്ത്രിതപ്പെടുകയും ചെയ്യും.
'''
കുടിവെള്ള-കാർഷിക പ്രശ്നങ്ങൾ'''


1. കുടിവെള്ള ലഭ്യതയെ ബാധിക്കും: അണക്കെട്ടിന്റെ നിർമ്മാണവും അണക്കെട്ടിൽ 20 മണിക്കൂറോളം വെള്ളം കെട്ടിനിർത്തിയശേഷം കുറേശ്ശെ തുറന്നുവിടുന്നതും തുടർന്ന്‌ രാത്രിയിൽ 4 മണിക്കൂർ ഇടവിട്ട്‌ 5 - 8 തവണ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും പ്രകൃതിദത്തമായ ജലനിർഗ്ഗമനത്തെയും ജലസേചനത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യും.
1. കുടിവെള്ള ലഭ്യതയെ ബാധിക്കും: അണക്കെട്ടിന്റെ നിർമ്മാണവും അണക്കെട്ടിൽ 20 മണിക്കൂറോളം വെള്ളം കെട്ടിനിർത്തിയശേഷം കുറേശ്ശെ തുറന്നുവിടുന്നതും തുടർന്ന്‌ രാത്രിയിൽ 4 മണിക്കൂർ ഇടവിട്ട്‌ 5 - 8 തവണ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും പ്രകൃതിദത്തമായ ജലനിർഗ്ഗമനത്തെയും ജലസേചനത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യും.
2. തൃശൂർ, എറണാകുളം ജില്ലകളിലെ 20 തദ്ദേശഭരണസ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 14000 ഹെക്‌ടർ കൃഷിസ്ഥലം ജലസേചനത്തിനായി ആശ്രിയിക്കുന്നത്‌ ചാലക്കുടി നദീ ഡൈവേർഷൻ സ്‌കീമിനെയാണ്‌ (CRDS). വിദ്യുച്ഛക്തി ബോർഡിന്റെ കണക്കുപ്രകാരം ആതിരപ്പിള്ളി പദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ പെരിങ്ങൽക്കുത്ത്‌ ജലവൈദ്യുതപദ്ധതിയിൽ നിന്ന്‌ മഴ കുറഞ്ഞ മാസങ്ങളിൽ 20 മണിക്കൂർ 6.2-7.6 ക്യുമെക്‌്‌ (Cumec) വരെയും വൈദ്യുതി ആവശ്യ ഉച്ചസ്ഥായിയിലാകുന്ന വൈകീട്ട്‌ 6 മുതൽ 10 മണിവരെ 4 മണിക്കൂർ 36 -38 ക്യുമെക്‌ വരെയുമാണ്‌ വെള്ളം തുറന്നുവിടുന്നത്‌. ആതിരപ്പിള്ളി പദ്ധതി നടപ്പായാലും 20 മണിക്കൂർ 7.65 ക്യുമെക്‌ 4 മണിക്കൂർ 36 - 38 ക്യുമെക്‌ നീരൊഴുക്കുണ്ടാകുമെന്നാണ്‌ വിദ്യുച്ഛക്തി ബോർഡ്‌ ഉറപ്പ്‌ പറയുന്നു. അതായത്‌ ചാലക്കുടി റിവർഡൈവേർഷൻ സ്‌കീമിലേക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുമെന്ന്‌ സാരം.
2. തൃശൂർ, എറണാകുളം ജില്ലകളിലെ 20 തദ്ദേശഭരണസ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 14000 ഹെക്‌ടർ കൃഷിസ്ഥലം ജലസേചനത്തിനായി ആശ്രിയിക്കുന്നത്‌ ചാലക്കുടി നദീ ഡൈവേർഷൻ സ്‌കീമിനെയാണ്‌ (CRDS). വിദ്യുച്ഛക്തി ബോർഡിന്റെ കണക്കുപ്രകാരം ആതിരപ്പിള്ളി പദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ പെരിങ്ങൽക്കുത്ത്‌ ജലവൈദ്യുതപദ്ധതിയിൽ നിന്ന്‌ മഴ കുറഞ്ഞ മാസങ്ങളിൽ 20 മണിക്കൂർ 6.2-7.6 ക്യുമെക്‌്‌ (Cumec) വരെയും വൈദ്യുതി ആവശ്യ ഉച്ചസ്ഥായിയിലാകുന്ന വൈകീട്ട്‌ 6 മുതൽ 10 മണിവരെ 4 മണിക്കൂർ 36 -38 ക്യുമെക്‌ വരെയുമാണ്‌ വെള്ളം തുറന്നുവിടുന്നത്‌. ആതിരപ്പിള്ളി പദ്ധതി നടപ്പായാലും 20 മണിക്കൂർ 7.65 ക്യുമെക്‌ 4 മണിക്കൂർ 36 - 38 ക്യുമെക്‌ നീരൊഴുക്കുണ്ടാകുമെന്നാണ്‌ വിദ്യുച്ഛക്തി ബോർഡ്‌ ഉറപ്പ്‌ പറയുന്നു. അതായത്‌ ചാലക്കുടി റിവർഡൈവേർഷൻ സ്‌കീമിലേക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുമെന്ന്‌ സാരം.
3. ജലം ഒഴുകുന്നതിലെ ഈ വ്യത്യാസം തന്നെ (7.65 - 38 ക്യുമെക്‌) ജലസേചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ചാലക്കുടി പുഴ സംരക്ഷണ സമിതി ഈ കണക്കുകളെ ചോദ്യം ചെയ്യുകയും കെടുതികൾ എറെ രൂക്ഷമായിരിക്കുമെന്ന്‌ ചൂണ്ടിക്കാട്ടുകയുംചെയ്യുന്നു. 1970-71 മുതൽ 2001-02 വരെയുള്ള നീരൊഴുക്കിന്റെ കണക്കുപ്രകാരം ഇപ്പോഴുള്ള നീരൊഴുക്ക്‌ ഡിസംബർ മുതൽ ഏപ്രിൽ വരെ 14.92 ക്യുമെക്‌ വരൂ എന്നും അവർ അഭിപ്രായപ്പെടുന്നു. പെരിങ്ങൽക്കുത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ പ്രകാരം ഡിസംബറിനും ഏപ്രിലിനും മദ്ധ്യേ 20 മണിക്കൂറിലെ ശരാശരി നീരൊഴുക്ക്‌ 7.65 ക്യുമെക്‌്‌ ആയി കുറയുകയും 4 മണിക്കൂറിലേത്‌ 50 ക്യുമെക്‌ ആയി കൂടുകയും ചെയ്യും. ഇത്‌ ഡൈവേഴ്‌സൻ സ്‌കീമിൽ നിന്നുള്ള ജലസേചനത്തെ ലാഭകരമായി ബാധിക്കും. 20 മണിക്കൂറിലെ നീരൊഴുക്ക്‌ 7.65 ക്യുമെക്‌്‌ ആയാൽ ഡൈവേഴ്‌ഷൻ സ്‌കീമിലെ ജലസേചനാവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. ജലമൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്‌ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ്‌ കുറയുകയും ജലം കിണറുകളിലെ ജലനിരപ്പ്‌ താഴുന്നതിനാൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. 2011 ജനുവരിയിൽ ചാലക്കുടിയിൽ നടത്തിയ സാങ്കേതിക സംവാദത്തിൽ വിദ്യുച്ഛക്തി ബോർഡ്‌ ഈ വാദഗതികൾ ചോദ്യം ചെയ്‌തിട്ടുമില്ല.
3. ജലം ഒഴുകുന്നതിലെ ഈ വ്യത്യാസം തന്നെ (7.65 - 38 ക്യുമെക്‌) ജലസേചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ചാലക്കുടി പുഴ സംരക്ഷണ സമിതി ഈ കണക്കുകളെ ചോദ്യം ചെയ്യുകയും കെടുതികൾ എറെ രൂക്ഷമായിരിക്കുമെന്ന്‌ ചൂണ്ടിക്കാട്ടുകയുംചെയ്യുന്നു. 1970-71 മുതൽ 2001-02 വരെയുള്ള നീരൊഴുക്കിന്റെ കണക്കുപ്രകാരം ഇപ്പോഴുള്ള നീരൊഴുക്ക്‌ ഡിസംബർ മുതൽ ഏപ്രിൽ വരെ 14.92 ക്യുമെക്‌ വരൂ എന്നും അവർ അഭിപ്രായപ്പെടുന്നു. പെരിങ്ങൽക്കുത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ പ്രകാരം ഡിസംബറിനും ഏപ്രിലിനും മദ്ധ്യേ 20 മണിക്കൂറിലെ ശരാശരി നീരൊഴുക്ക്‌ 7.65 ക്യുമെക്‌്‌ ആയി കുറയുകയും 4 മണിക്കൂറിലേത്‌ 50 ക്യുമെക്‌ ആയി കൂടുകയും ചെയ്യും. ഇത്‌ ഡൈവേഴ്‌സൻ സ്‌കീമിൽ നിന്നുള്ള ജലസേചനത്തെ ലാഭകരമായി ബാധിക്കും. 20 മണിക്കൂറിലെ നീരൊഴുക്ക്‌ 7.65 ക്യുമെക്‌്‌ ആയാൽ ഡൈവേഴ്‌ഷൻ സ്‌കീമിലെ ജലസേചനാവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. ജലമൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്‌ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ്‌ കുറയുകയും ജലം കിണറുകളിലെ ജലനിരപ്പ്‌ താഴുന്നതിനാൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. 2011 ജനുവരിയിൽ ചാലക്കുടിയിൽ നടത്തിയ സാങ്കേതിക സംവാദത്തിൽ വിദ്യുച്ഛക്തി ബോർഡ്‌ ഈ വാദഗതികൾ ചോദ്യം ചെയ്‌തിട്ടുമില്ല.
4. നിർദ്ദിഷ്‌ട അണക്കെട്ടിന്‌ താഴോട്ടുള്ള പഞ്ചായത്തുകളിൽ ഇപ്പോൾതന്നെ ജലദൗർബല്യം അനുഭവപ്പെടുന്നുണ്ട്‌. തീരത്തുനിന്ന്‌ 20 കി.മീഉള്ളിൽ വരെയുള്ള പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പിന്റെ അംശം ഇപ്പോഴുണ്ട്‌. വീണ്ടും ഒരു അണക്കെട്ടിന്റെ കൂടി നിർമ്മാണവും ജലമൊഴുക്കിൽ വീണ്ടും ഉണ്ടാകുന്ന മാറ്റങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാകും.
4. നിർദ്ദിഷ്‌ട അണക്കെട്ടിന്‌ താഴോട്ടുള്ള പഞ്ചായത്തുകളിൽ ഇപ്പോൾതന്നെ ജലദൗർബല്യം അനുഭവപ്പെടുന്നുണ്ട്‌. തീരത്തുനിന്ന്‌ 20 കി.മീഉള്ളിൽ വരെയുള്ള പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പിന്റെ അംശം ഇപ്പോഴുണ്ട്‌. വീണ്ടും ഒരു അണക്കെട്ടിന്റെ കൂടി നിർമ്മാണവും ജലമൊഴുക്കിൽ വീണ്ടും ഉണ്ടാകുന്ന മാറ്റങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാകും.
'''ഗിരിവർഗക്കാരും പ്രശ്നങ്ങളും'''


1 ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അണക്കെട്ട്‌ നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളിൽ വെള്ളം കയറുകയും ചെയ്യും.
1 ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അണക്കെട്ട്‌ നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളിൽ വെള്ളം കയറുകയും ചെയ്യും.
2. വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതിചെയ്യുന്ന 8 കാടർ ഊരുക്കളുണ്ട്‌. ഇതിൽ 56 കുടുംബങ്ങളുള്ള വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഊരുക്കൾ നിർദ്ദിഷ്‌ട ആതിരപ്പിള്ളി പദ്ധതിയുടെ ഉയർന്ന ആഘാതമേഖലയ്‌ക്കുള്ളിലാണ്‌.
2. വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതിചെയ്യുന്ന 8 കാടർ ഊരുക്കളുണ്ട്‌. ഇതിൽ 56 കുടുംബങ്ങളുള്ള വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഊരുക്കൾ നിർദ്ദിഷ്‌ട ആതിരപ്പിള്ളി പദ്ധതിയുടെ ഉയർന്ന ആഘാതമേഖലയ്‌ക്കുള്ളിലാണ്‌.
3. കാടർ ഗിരിവർഗ്ഗം ദക്ഷിണേന്ത്യൻ വനങ്ങളിലെ ഏറ്റവും അപരിഷ്‌കൃത വിഭാഗമായാണ്‌ കരുതപ്പെടുന്നത്‌. ഒരു കാപ്പിരി പൈതൃകം ഇവരിൽ പ്രകടമാണ്‌. വേട്ടയാടി ഭക്ഷണം സമാഹരിക്കുന്ന ഇവർ വനത്തിനുള്ളിലും ചാലക്കുടി നദീതടത്തിലെ മലയോരങ്ങളിലും ഒതുങ്ങിക്കൂടുന്നു. ഇവരുടെ ജനസംഖ്യ 1500 ലധികം വരില്ല. മുൻപ്‌ പടുത്തുയർത്തിയ പല അണക്കെട്ടുകൾക്കും വേണ്ടി പലപ്പോഴും ഇവരെ അവരുടെ തനത്‌ ഊരുക്കളിൽ നിന്ന്‌ പിഴുതെറിയപ്പെട്ടിരുന്നു.
3. കാടർ ഗിരിവർഗ്ഗം ദക്ഷിണേന്ത്യൻ വനങ്ങളിലെ ഏറ്റവും അപരിഷ്‌കൃത വിഭാഗമായാണ്‌ കരുതപ്പെടുന്നത്‌. ഒരു കാപ്പിരി പൈതൃകം ഇവരിൽ പ്രകടമാണ്‌. വേട്ടയാടി ഭക്ഷണം സമാഹരിക്കുന്ന ഇവർ വനത്തിനുള്ളിലും ചാലക്കുടി നദീതടത്തിലെ മലയോരങ്ങളിലും ഒതുങ്ങിക്കൂടുന്നു. ഇവരുടെ ജനസംഖ്യ 1500 ലധികം വരില്ല. മുൻപ്‌ പടുത്തുയർത്തിയ പല അണക്കെട്ടുകൾക്കും വേണ്ടി പലപ്പോഴും ഇവരെ അവരുടെ തനത്‌ ഊരുക്കളിൽ നിന്ന്‌ പിഴുതെറിയപ്പെട്ടിരുന്നു.
4. 56 കുടുംബങ്ങളുള്ള വാഴച്ചാൽ ഗിരിവർഗ്ഗഊര്‌, ഗിരിവർഗ്ഗസഹകരണ സംഘം, ട്രൈബൽ റസിഡൻഷ്യൽ എൽ.പി. സ്‌കൂൾ എന്നിവ അണക്കെട്ടിന്‌ 400 മീറ്റർ ഉള്ളിലാണ്‌. 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഗിരിവർഗ്ഗ ഊര്‌ ജലസംഭരണിയുടെ അതിരിലാണ്‌. ജലസംഭരണി നിറഞ്ഞാൽ കുറേ വീടുകൾ വെള്ളത്തിനടിയിലാകും.
4. 56 കുടുംബങ്ങളുള്ള വാഴച്ചാൽ ഗിരിവർഗ്ഗഊര്‌, ഗിരിവർഗ്ഗസഹകരണ സംഘം, ട്രൈബൽ റസിഡൻഷ്യൽ എൽ.പി. സ്‌കൂൾ എന്നിവ അണക്കെട്ടിന്‌ 400 മീറ്റർ ഉള്ളിലാണ്‌. 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഗിരിവർഗ്ഗ ഊര്‌ ജലസംഭരണിയുടെ അതിരിലാണ്‌. ജലസംഭരണി നിറഞ്ഞാൽ കുറേ വീടുകൾ വെള്ളത്തിനടിയിലാകും.
5. പട്ടികവർഗ്ഗ-ഇതര പരമ്പരാഗത വനവാസി (വനഅവകാശം അംഗീകരിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കാട്ടുജാതിക്കാർക്ക്‌ വനത്തിൽ ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
5. പട്ടികവർഗ്ഗ-ഇതര പരമ്പരാഗത വനവാസി (വനഅവകാശം അംഗീകരിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കാട്ടുജാതിക്കാർക്ക്‌ വനത്തിൽ ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
'''പദ്ധതിയുടെ സാങ്കേതിക പ്രായോഗികത'''


1. ചാലക്കുടി പുഴയിലെ നദീതടഗവേഷണകേന്ദ്രവും ചാലക്കുടി പുഴ സംരക്ഷണ സമിതിയും ചുവടെ പറയുന്നവയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയെ ചോദ്യം ചെയ്യുന്നു. പശ്ചിമഘട്ട സമിതി ചാലക്കുടിയിൽ സംഘടിപ്പിച്ച സാങ്കേതിക സംവാദത്തിൽ ഇവ ഖണ്ഡിക്കാൻ വിദ്യുച്ഛക്തി ബോർഡിന്‌ കഴിഞ്ഞതുമില്ല.
1. ചാലക്കുടി പുഴയിലെ നദീതടഗവേഷണകേന്ദ്രവും ചാലക്കുടി പുഴ സംരക്ഷണ സമിതിയും ചുവടെ പറയുന്നവയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയെ ചോദ്യം ചെയ്യുന്നു. പശ്ചിമഘട്ട സമിതി ചാലക്കുടിയിൽ സംഘടിപ്പിച്ച സാങ്കേതിക സംവാദത്തിൽ ഇവ ഖണ്ഡിക്കാൻ വിദ്യുച്ഛക്തി ബോർഡിന്‌ കഴിഞ്ഞതുമില്ല.
2. ജലത്തിന്റെയും വൈദ്യുതി ഉല്‌പാദനത്തിന്റെയും ലഭ്യത ജലലഭ്യതയുടെ വ്യത്യസ്‌ത അളവ്‌.
2. ജലത്തിന്റെയും വൈദ്യുതി ഉല്‌പാദനത്തിന്റെയും ലഭ്യത ജലലഭ്യതയുടെ വ്യത്യസ്‌ത അളവ്‌.
a) ജലലഭ്യത 1999 ഡി.പി.ആർ അനുസരിച്ച്‌ 1269 എം.സി.എം.(മില്യൺ ക്യുബിക്‌ മീറ്റർ)
a) ജലലഭ്യത 1999 ഡി.പി.ആർ അനുസരിച്ച്‌ 1269 എം.സി.എം.(മില്യൺ ക്യുബിക്‌ മീറ്റർ)
b) ജലലഭ്യത 2003 ഡി.പി.ആർ. അനുസരിച്ച്‌ 1169 എം.സി.എം.
b) ജലലഭ്യത 2003 ഡി.പി.ആർ. അനുസരിച്ച്‌ 1169 എം.സി.എം.
c) ജലലഭ്യത സി.ഡബ്ലിയു.സി. അനുസരിച്ച്‌ 1056 എം.സി.എം.
c) ജലലഭ്യത സി.ഡബ്ലിയു.സി. അനുസരിച്ച്‌ 1056 എം.സി.എം.
3. ഈ കണക്കിലെല്ലാം ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്ക്‌ തിരിച്ചു വിടുന്ന വെള്ളത്തിന്റെ അളവ്‌ പരിഗണിച്ചതായി കാണുന്നില്ല. ചാലക്കുടിയിലെ നദീതട ഗവേഷണകേന്ദ്രം വിവരാവകാശനിയമത്തിലൂടെ വിദ്യുച്ഛക്തി ബോർഡിൽ നിന്നെടുത്ത കണക്കനുസരിച്ച്‌ ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്കുള്ള വെള്ളം കഴിച്ചാൽ 750 എം.സി.എം. ജലം മാത്രമേ ആതിരപ്പള്ളി അണക്കെട്ടിലെത്തൂ.
3. ഈ കണക്കിലെല്ലാം ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്ക്‌ തിരിച്ചു വിടുന്ന വെള്ളത്തിന്റെ അളവ്‌ പരിഗണിച്ചതായി കാണുന്നില്ല. ചാലക്കുടിയിലെ നദീതട ഗവേഷണകേന്ദ്രം വിവരാവകാശനിയമത്തിലൂടെ വിദ്യുച്ഛക്തി ബോർഡിൽ നിന്നെടുത്ത കണക്കനുസരിച്ച്‌ ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്കുള്ള വെള്ളം കഴിച്ചാൽ 750 എം.സി.എം. ജലം മാത്രമേ ആതിരപ്പള്ളി അണക്കെട്ടിലെത്തൂ.
4. 2003 ഡി.പി.ആർ. (1169 എം.സി.എം.ജലം) അനുസരിച്ച്‌ കേന്ദ്രവൈദ്യുതി അതോറിട്ടിയുടെ കണക്കുകൂട്ടലിൽ ആതിരപ്പിള്ളി പദ്ധതിയിൽ നിന്ന്‌ പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഉല്‌പാദിപ്പിക്കാൻ കഴിയുക. ജലലഭ്യത 750 എം.സി.എം. മാത്രമായതിനാൽ വൈദ്യുതി ഉല്‌പാദനവും അതനുസരിച്ച്‌ കുറയും.
4. 2003 ഡി.പി.ആർ. (1169 എം.സി.എം.ജലം) അനുസരിച്ച്‌ കേന്ദ്രവൈദ്യുതി അതോറിട്ടിയുടെ കണക്കുകൂട്ടലിൽ ആതിരപ്പിള്ളി പദ്ധതിയിൽ നിന്ന്‌ പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഉല്‌പാദിപ്പിക്കാൻ കഴിയുക. ജലലഭ്യത 750 എം.സി.എം. മാത്രമായതിനാൽ വൈദ്യുതി ഉല്‌പാദനവും അതനുസരിച്ച്‌ കുറയും.
പെരിങ്ങൽകുത്തിലെ 1987 മുതൽ 2006 വരെയുള്ള (വിവരാവകാശപ്രകാരം ലഭിച്ചത്‌) നിത്യവുമുള്ള വൈദ്യുതി ഉല്‌പാദനത്തിന്റെയും നീരൊഴുക്കിന്റെയും സ്ഥിതിവിവരക്കണക്കുകളുടെ അപഗ്രഥനപ്രകാരം ആതിരപ്പിള്ളിയിലെ വൈദ്യുതി ഉല്‌പാദനം ഇടമലയാറിലേക്ക്‌ ജലം തിരിച്ചുവിട്ടാൽ 170 ദശലക്ഷം യൂണിറ്റും അല്ലെങ്കിൽ 210 ദശലക്ഷം യൂണിറ്റും ആയിരിക്കും.
പെരിങ്ങൽകുത്തിലെ 1987 മുതൽ 2006 വരെയുള്ള (വിവരാവകാശപ്രകാരം ലഭിച്ചത്‌) നിത്യവുമുള്ള വൈദ്യുതി ഉല്‌പാദനത്തിന്റെയും നീരൊഴുക്കിന്റെയും സ്ഥിതിവിവരക്കണക്കുകളുടെ അപഗ്രഥനപ്രകാരം ആതിരപ്പിള്ളിയിലെ വൈദ്യുതി ഉല്‌പാദനം ഇടമലയാറിലേക്ക്‌ ജലം തിരിച്ചുവിട്ടാൽ 170 ദശലക്ഷം യൂണിറ്റും അല്ലെങ്കിൽ 210 ദശലക്ഷം യൂണിറ്റും ആയിരിക്കും.
5. മഴകുറവുള്ള ഡിസംബർ-മെയ്‌ മാസങ്ങളിൽ ഇടമലയാർ ഡൈവേർഷൻ സ്‌കിം കൂടി പരിഗണിച്ചാൽ വൈദ്യുതോല്‌പാദനം 25 ദശലക്ഷം യൂണിറ്റിൽ കുറവായിരിക്കും. വിദ്യുച്ഛക്തി ബോർഡ്‌ അവകാശപ്പെടുന്നതുപോലെ ഇടമലയാർ ഡൈവേർഷൻ സ്‌കിം നിർത്തിയാൽ അവിടെനിന്നുള്ള 60 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി നഷ്‌ടപ്പെടുകയായിരിക്കും ഫലം. അതായത്‌ ആതിരപ്പിള്ളി പദ്ധതി യാഥാർത്ഥ്യമായാൽ മഴയില്ലാത്ത മാസങ്ങളിൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്‌പാദനത്തിൽ ഗണ്യമായ നഷ്‌ടം ഉണ്ടാവും.
5. മഴകുറവുള്ള ഡിസംബർ-മെയ്‌ മാസങ്ങളിൽ ഇടമലയാർ ഡൈവേർഷൻ സ്‌കിം കൂടി പരിഗണിച്ചാൽ വൈദ്യുതോല്‌പാദനം 25 ദശലക്ഷം യൂണിറ്റിൽ കുറവായിരിക്കും. വിദ്യുച്ഛക്തി ബോർഡ്‌ അവകാശപ്പെടുന്നതുപോലെ ഇടമലയാർ ഡൈവേർഷൻ സ്‌കിം നിർത്തിയാൽ അവിടെനിന്നുള്ള 60 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി നഷ്‌ടപ്പെടുകയായിരിക്കും ഫലം. അതായത്‌ ആതിരപ്പിള്ളി പദ്ധതി യാഥാർത്ഥ്യമായാൽ മഴയില്ലാത്ത മാസങ്ങളിൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്‌പാദനത്തിൽ ഗണ്യമായ നഷ്‌ടം ഉണ്ടാവും.
'''
സമിതിയുടെ ശുപാർശ'''


ഈ മേഖലയുടെ ജൈവവൈവിദ്ധ്യ സമ്പന്നത, ഉയർന്ന സംരക്ഷണമൂല്യം, 5 പുതിയ ഇനങ്ങൾ ഉൾപ്പെടെയുള്ള മത്സ്യസമ്പത്തിന്റെ പ്രാധാന്യം, വംശനാശം നേരിടുന്ന 22 തദ്ദേശീയ ഇനങ്ങളുടേയും കടുത്ത നാശം നേരിടുന്ന 9 ഇനങ്ങളുടെയും സാമീപ്യം, പശ്ചിമഘട്ടത്തിലെ 75%, പക്ഷിഇനങ്ങളുടേയും, ആവാസകേന്ദ്രം സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്ത നദിയോര ആവാസവ്യവസ്ഥ, ജൈവവൈവിദ്ധ്യത്തിലും ആവാസവ്യവസ്ഥയിലും പദ്ധതി വരുത്തുന്ന പരിഹരിക്കപ്പെടാനാകാത്ത വ്യതിയാനങ്ങൾ, അണക്കെട്ടിന്‌ താഴോട്ടുള്ള പ്രദേശങ്ങളിലെ ജലസേചന കുടിവെള്ള പ്രശ്‌നങ്ങൾ, ചോദ്യം ചെയ്യപ്പെടുന്ന പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികത, പദ്ധതിയിൽ നിന്ന്‌ ലഭിക്കുന്ന പരിമിതമായ വൈദ്യുതി, കാടർ ഗിരിജനങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ സൃഷ്‌ടിക്കുന്ന മാറ്റങ്ങൾ, ജൈവആവാസകേന്ദ്രങ്ങളിലെ സേവനങ്ങളും പരിസ്ഥിതിപരമായ ചെലവും കൂടാതെയുള്ള ഉയർന്ന നിർമ്മാണ ചെലവ്‌, 2001 ഒക്‌ടോബർ 17 ലെ കേരളഹൈക്കോടതി നിർദ്ദേശം `ലക്ഷ്യമിട്ട വൈദ്യുതി ഉല്‌പാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂർണ്ണ ഉല്‌പാദനശേഷി വീണ്ടെടുക്കുക, വിതരണനഷ്‌ടം പരമാവധി കുറയ്‌ക്കുക, വൈദ്യുതി മോഷണം തടയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുക' എന്നീ വസ്‌തുതകൾ കണക്കിലെടുത്ത്‌ ആതിരപ്പിള്ളി-വാഴച്ചാൽ പ്രദേശം സംരക്ഷിക്കാനും നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നിഷേധിക്കാനും സമിതി കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. മാത്രവുമല്ല ചാലക്കുടി പുഴയെ ഒരു മത്സ്യവൈവിദ്ധ്യ സമ്പന്നമേഖലയായി പ്രഖ്യാപിച്ച്‌ കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യ സമ്പന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഈ മേഖലയുടെ ജൈവവൈവിദ്ധ്യ സമ്പന്നത, ഉയർന്ന സംരക്ഷണമൂല്യം, 5 പുതിയ ഇനങ്ങൾ ഉൾപ്പെടെയുള്ള മത്സ്യസമ്പത്തിന്റെ പ്രാധാന്യം, വംശനാശം നേരിടുന്ന 22 തദ്ദേശീയ ഇനങ്ങളുടേയും കടുത്ത നാശം നേരിടുന്ന 9 ഇനങ്ങളുടെയും സാമീപ്യം, പശ്ചിമഘട്ടത്തിലെ 75%, പക്ഷിഇനങ്ങളുടേയും, ആവാസകേന്ദ്രം സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്ത നദിയോര ആവാസവ്യവസ്ഥ, ജൈവവൈവിദ്ധ്യത്തിലും ആവാസവ്യവസ്ഥയിലും പദ്ധതി വരുത്തുന്ന പരിഹരിക്കപ്പെടാനാകാത്ത വ്യതിയാനങ്ങൾ, അണക്കെട്ടിന്‌ താഴോട്ടുള്ള പ്രദേശങ്ങളിലെ ജലസേചന കുടിവെള്ള പ്രശ്‌നങ്ങൾ, ചോദ്യം ചെയ്യപ്പെടുന്ന പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികത, പദ്ധതിയിൽ നിന്ന്‌ ലഭിക്കുന്ന പരിമിതമായ വൈദ്യുതി, കാടർ ഗിരിജനങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ സൃഷ്‌ടിക്കുന്ന മാറ്റങ്ങൾ, ജൈവആവാസകേന്ദ്രങ്ങളിലെ സേവനങ്ങളും പരിസ്ഥിതിപരമായ ചെലവും കൂടാതെയുള്ള ഉയർന്ന നിർമ്മാണ ചെലവ്‌, 2001 ഒക്‌ടോബർ 17 ലെ കേരളഹൈക്കോടതി നിർദ്ദേശം `ലക്ഷ്യമിട്ട വൈദ്യുതി ഉല്‌പാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂർണ്ണ ഉല്‌പാദനശേഷി വീണ്ടെടുക്കുക, വിതരണനഷ്‌ടം പരമാവധി കുറയ്‌ക്കുക, വൈദ്യുതി മോഷണം തടയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുക' എന്നീ വസ്‌തുതകൾ കണക്കിലെടുത്ത്‌ ആതിരപ്പിള്ളി-വാഴച്ചാൽ പ്രദേശം സംരക്ഷിക്കാനും നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നിഷേധിക്കാനും സമിതി കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. മാത്രവുമല്ല ചാലക്കുടി പുഴയെ ഒരു മത്സ്യവൈവിദ്ധ്യ സമ്പന്നമേഖലയായി പ്രഖ്യാപിച്ച്‌ കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യ സമ്പന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.


====ഗുണ്ഡിയ ജലവൈദ്യുത പദ്ധതി====
'''പദ്ധതി'''


കർണ്ണാടകത്തിലെ ഹാസ്സൻ, ദക്ഷിയണകന്നട ജില്ലകളിൽ ഗുണ്ഡിയ നദീതടത്തിൽ 200 മെഗാവാട്ട്‌ (613 ദശലക്ഷം യൂണിറ്റ്‌) ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി നിർദ്ദേശത്തിന്‌ കർണ്ണാടക പവർ കോർപ്പറേഷൻ രൂപം നൽകി. പദ്ധതിക്ക്‌ 3 ഘട്ടങ്ങളാണ്‌ നിർദ്ദേശിക്കപ്പെട്ടത്‌. ആദ്യഘട്ടത്തിൽ യെട്ടിനഹോളെ, കെരിഹോളെ, ഹെങ്കട ഹള്ള, ബെറ്റകുമാരി അരുവികളുടെ 178.5ചതുരശ്ര കിലോമീറ്റർ വൃഷ്‌ടിപ്രദേശത്തെയും രണ്ടാം ഘട്ടത്തിൽ കുമാരധാര, ലിങ്കത്ത്‌ഹോളെ അരുവികളുടെ 78 ച.കി.മീ. വൃഷ്‌ടി പ്രദേശത്തെയും മൂന്നാംഘട്ടത്തിൽ കുമാരഹളെ, അബിൻ ബിരുഹോളെ ഉൾപ്പടെയുള്ള 6 അരുവികളുടെ 70 ച.കി.മീ. വൃഷ്‌ടിപ്രദേശത്തെയും ജലം പദ്ധതിക്കായി ഉപയോഗിക്കാനായിരുന്ന ലക്ഷ്യം.
കർണ്ണാടകത്തിലെ ഹാസ്സൻ, ദക്ഷിയണകന്നട ജില്ലകളിൽ ഗുണ്ഡിയ നദീതടത്തിൽ 200 മെഗാവാട്ട്‌ (613 ദശലക്ഷം യൂണിറ്റ്‌) ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി നിർദ്ദേശത്തിന്‌ കർണ്ണാടക പവർ കോർപ്പറേഷൻ രൂപം നൽകി. പദ്ധതിക്ക്‌ 3 ഘട്ടങ്ങളാണ്‌ നിർദ്ദേശിക്കപ്പെട്ടത്‌. ആദ്യഘട്ടത്തിൽ യെട്ടിനഹോളെ, കെരിഹോളെ, ഹെങ്കട ഹള്ള, ബെറ്റകുമാരി അരുവികളുടെ 178.5ചതുരശ്ര കിലോമീറ്റർ വൃഷ്‌ടിപ്രദേശത്തെയും രണ്ടാം ഘട്ടത്തിൽ കുമാരധാര, ലിങ്കത്ത്‌ഹോളെ അരുവികളുടെ 78 ച.കി.മീ. വൃഷ്‌ടി പ്രദേശത്തെയും മൂന്നാംഘട്ടത്തിൽ കുമാരഹളെ, അബിൻ ബിരുഹോളെ ഉൾപ്പടെയുള്ള 6 അരുവികളുടെ 70 ച.കി.മീ. വൃഷ്‌ടിപ്രദേശത്തെയും ജലം പദ്ധതിക്കായി ഉപയോഗിക്കാനായിരുന്ന ലക്ഷ്യം.
വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ. മഴ ലഭിക്കുന്ന 323.5 ച.കി.മീ. വൃഷ്‌ടിപ്രദേശമാണ്‌ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്‌. ഈ മേഖല രണ്ട്‌ ഘട്ടമായി വികസിപ്പിക്കാനാണ്‌ ഉദ്ദേശിച്ചത്‌. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച്‌ അവയിലെ വെള്ളം സമാഹരിക്കുക. ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച്‌ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച്‌ ജലം യെറ്റിനഹോളെയിൽ നിന്ന്‌ ടണൽവഴി ബെറ്റകുമാരി ജലസംഭരണിയിൽ എത്തിക്കുന്നു. അവിടെനിന്ന്‌ ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയിലെത്തുന്നു. അവിടെനിന്ന്‌ 850 കി.മീ. നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട്‌ പെൻസ്റ്റോക്ക്‌ വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു. 200 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ യൂണിറ്റാണ്‌ പവ്വർഹൗസിന്റെ ഉല്‌പാദനശേഷി. രണ്ടാംഘട്ടത്തിൽ രണ്ട്‌ ടണലുകളാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌. ഒരു ടണൽ കടുമനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ. അകലെയുള്ള യെട്ടീനഹോളെ തടയണയിലെ ടണലിൽ എത്തിക്കുന്നു. രണ്ടാമത്തെ ടണൽ ലിങ്കത്ത്‌ ഹോളെ, കുമാരധാര അരുവികളിലെ ജലം 15 കി.മീ. അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു. രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ്‌ 926. 50 കോടി രൂപയാണ്‌. പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക.
വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ. മഴ ലഭിക്കുന്ന 323.5 ച.കി.മീ. വൃഷ്‌ടിപ്രദേശമാണ്‌ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്‌. ഈ മേഖല രണ്ട്‌ ഘട്ടമായി വികസിപ്പിക്കാനാണ്‌ ഉദ്ദേശിച്ചത്‌. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച്‌ അവയിലെ വെള്ളം സമാഹരിക്കുക. ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച്‌ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച്‌ ജലം യെറ്റിനഹോളെയിൽ നിന്ന്‌ ടണൽവഴി ബെറ്റകുമാരി ജലസംഭരണിയിൽ എത്തിക്കുന്നു. അവിടെനിന്ന്‌ ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയിലെത്തുന്നു. അവിടെനിന്ന്‌ 850 കി.മീ. നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട്‌ പെൻസ്റ്റോക്ക്‌ വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു. 200 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ യൂണിറ്റാണ്‌ പവ്വർഹൗസിന്റെ ഉല്‌പാദനശേഷി. രണ്ടാംഘട്ടത്തിൽ രണ്ട്‌ ടണലുകളാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌. ഒരു ടണൽ കടുമനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ. അകലെയുള്ള യെട്ടീനഹോളെ തടയണയിലെ ടണലിൽ എത്തിക്കുന്നു. രണ്ടാമത്തെ ടണൽ ലിങ്കത്ത്‌ ഹോളെ, കുമാരധാര അരുവികളിലെ ജലം 15 കി.മീ. അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു. രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ്‌ 926. 50 കോടി രൂപയാണ്‌. പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക.


1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3448" എന്ന താളിൽനിന്ന് ശേഖരിച്ചത്